വൈകല്യമുള്ള സ്വർണമത്സ്യത്തിന് നീന്താൻ വീൽ ചെയർ
Sunday, March 19, 2017 4:00 AM IST
നടക്കാൻ കഴിയാത്തവർ വീൽചെയർ ഉപയോഗിക്കുന്നത് സാധാരണമാണ്. അംഗവൈകല്യമുള്ള ചില മൃഗങ്ങൾക്കും ചക്രക്കാലുകൾ നല്കിയ വാർത്തകൾ നാം കേൾക്കുന്നുമുണ്ട്. എന്നാൽ ഒരു മത്സ്യത്തിന് വീൽചെയർ നല്കിയാലോ..? ടെക്സസിലെ സാൻ അന്‍റോണിയോയിലെ അക്വേറിയം ഡിസൈൻസിന്‍റെ മാനേജരായ ബർനെറ്റാണ് തന്‍റെ വൈകല്യമുള്ള സ്വർണമത്സ്യത്തിനായി വീൽചെയർ ഒരുക്കിയത്. ഈ പ്രശ്നം മൂലം മത്സ്യത്തിന് ഭക്ഷണം കഴിക്കാൻ പോലും കഴിയില്ലായിരുന്നു. മാത്രമല്ല ശരീരത്തിൽ വ്രണങ്ങളും രൂപപ്പെട്ടു തുടങ്ങിയിരുന്നു. ഇതിനെ തുടർന്നാണ് ബാർനെറ്റ് തന്‍റെ ഗോൾഡ് ഫിഷിനായി വീൽ ചെയർ നിർമിക്കാൻ തീരുമാനിച്ചത്.

ഒരാഴ്ച മുൻപാണ് രണ്ടു വർഷം പ്രായമുള്ള ഗോൾഡ് ഫിഷിനെ ബാർനെറ്റിന്‍റെ അക്വേറിയം ഡിസൈൻസിൽ എത്തിച്ചത്. ഇതിന്‍റെ കൂടെ കൊണ്ടുവന്ന മത്സ്യങ്ങൾ നീന്തിരസിക്കുന്പോൾ ഇവൻ മാത്രം അനങ്ങാതെ കിടക്കുകയായിരുന്നു. രണ്ടു മൂന്നു ദിവസങ്ങൾക്കു ശേഷമാണ് മത്സ്യത്തിന്‍റെ അസുഖത്തെപ്പറ്റി ബർനെറ്റിന് മനസിലായത്. അങ്ങനെ മത്സ്യത്തിനായി വീൽചെയർ നിർമിച്ചുനല്കാൻ അദ്ദേഹം തീരുമാനിച്ചു.

ബർനെറ്റിന്‍റെ സുഹൃത്തും മൃഗസ്നേഹിയുമായ ടെയ്‌ലർ നിക്കോളെ ഡീനാണ് വീൽചെയറിൽ കറങ്ങുന്ന ഗോൾഡ് ഫിഷിന്‍റെ ചിത്രം ട്വിറ്റർ വഴി സമൂഹത്തെ അറിയിച്ചത്. പെട്ടെന്നു തന്നെ ചിത്രവും വാർത്തയും വൈറലായി മാറുകയായിരുന്നു.

നമ്മൾ വിചാരിക്കുന്ന പോലെ സാധാരണ ഒരു ജീവിയല്ല മത്സ്യം. മറ്റു വളർത്തു ജീവികൾക്കു നൽകുന്നതിലും കൂടുതൽ ശ്രദ്ധയും പരിപാലനവും അവയ്ക്ക് ആവശ്യമാണ്. അതുകൊണ്ട് മത്സ്യത്തിന് നാം പരമാവധി സംരക്ഷണം നൽകണം എന്നാണ് ടെയ്‌ലർ പറയുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.