യജമാനനെ രക്ഷിക്കാൻ മരണപ്പോരാട്ടം; മൂർഖനെ വകവരുത്തി മൗഗ്ലി മരണത്തിനു കീഴടങ്ങി
Thursday, March 16, 2017 8:00 AM IST
ഏറ്റവും നന്ദിയുള്ള മൃഗം നായയാണെന്ന് പറയുന്നത് വെറുതെയല്ല. യജമാനന്‍റെ രക്ഷയ്ക്കായി സ്വന്തം ജീവൻതന്നെ സമർപ്പിച്ച മൗഗ്ലി എന്ന നായ ഇതിന്‍റെ ഏറ്റവും പുതിയ ഉദാഹരണമാണ്.

യജമാനന്‍റെ വീട്ടിൽ അതിക്രമിച്ചു കയറിയ മൂർഖനെ സർവശക്തിയുമുപയോഗിച്ചു നേരിട്ട മൗഗ്ലി പാന്പിനെ വകവരുത്തി അല്പസമയത്തിനുശേഷം മരണത്തിനു കീഴടങ്ങുകയായിരുന്നു.

പെരുന്പാവൂരിലായിരുന്നു സംഭവം. പെരുന്പാവൂർ ബി.ഒ.സി. ലെയ്നിൽ റിട്ട. നഗരസഭാ ജീവനക്കാരൻ നങ്ങേലി ഗംഗാധരന്‍റെ വീട്ടിൽ കഴിഞ്ഞ ദിവസമാണ് മൗഗ്ലിയും ഉഗ്രവിഷമുള്ള മൂർഖനും തമ്മിൽ അര മണിക്കൂറോളം ജീവൻമരണ പോരാട്ടം നടന്നത്.

നായ്ക്കുട്ടിയുടെ കുര കേട്ട് വീടിനു പുറത്തേക്കിറങ്ങാൻ ശ്രമിച്ച യജമാനനേയും മൗഗ്ലി മുന്നോട്ടുവരാൻ അനുവദിച്ചില്ല. നൈറ്റ് പട്രോളിങ്ങിന് അതുവഴി പോയ പോലീസും സംഭവം കണ്ട് ഗേറ്റുതുറന്ന് അകത്തുകടക്കാൻ ശ്രമിച്ചപ്പോഴും നായ്ക്കുട്ടി തടഞ്ഞു.ഒടുവിൽ മൂർഖനെ വകവരുത്തി, യജമാനൻ നൽകിയ ഭക്ഷണവും കഴിച്ചാണ് മൗഗ്ലി കണ്ണടച്ചത്.ഓമനിച്ചു വളർത്തിയ നായയുടെ മരണം കണ്ടുനിന്നവരുടെ കണ്ണുകളെ ഈറനണിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.