ചരിത്രലിഖിതങ്ങൾ പഠിക്കാനും കംപ്യൂട്ടർ!
Wednesday, March 15, 2017 4:12 AM IST
പ്രഗത്ഭരായ ശിലാരേഖ വിദഗ്ധരെപ്പോലും കുഴപ്പിച്ചവയാണ് സിന്ധുനദീതട ലിഖിതങ്ങൾ. എത്രയൊക്കെ ശ്രമിച്ചിട്ടും അവയിലെ അക്ഷരങ്ങളും ചിഹ്നങ്ങളുമെല്ലാം ആർക്കും പിടിനൽകാതെ മാറിനിന്നു. എന്നാൽ അവയെ അറിയാനും മനസിലാക്കാനുമായി ഒരു കംപ്യൂട്ടർ പ്രോഗ്രാം തയാറാക്കിയിരിക്കുകയാണ് ചെന്നൈയിലെ ഒരുകൂട്ടം ശാസ്ത്രജ്ഞർ.

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാത്തമാറ്റിക്കൽ സയൻസസിലെ രോണോജോയി അധികാരിയും ശ്രീ ശിവസുബ്രഹ്മണ്യ നാടാർ എൻജിനിയറിംഗ് കോളജിലെ സതീഷ് പഴനിയപ്പനുമാണ് ഈ കണ്ടുപിടിത്തത്തിനു പിന്നിൽ. ഇവർ വികസിപ്പിച്ചെടുത്ത ഡീപ് ലേണിംഗ് ആൽഗരിതത്തിന് ചിത്രത്തിന്‍റെ സഹായത്തോടെ അവയിലെ എഴുത്ത് വായിക്കാൻ സാധിക്കുന്നു.

മൂന്നു ഘട്ടങ്ങളിലൂടെയാണ് ഇതു സാധ്യമാകുന്നത്. ചിത്രം സ്കാൻ ചെയ്യുന്നതിലൂടെ അവയിലെ ലിഖിതങ്ങൾ ഗ്രാഫീംസ് എന്ന ചെറുകണികകളായി മാറും. ഗ്രാഫീമുകൾ വീണ്ടും ചെറുകഷണങ്ങളാകും. അവസാനമായി സിന്ധു നദീതട സംസ്കാരത്തിൽനിന്നു മുൻകൂട്ടി ശേഖരിച്ചുവച്ചിട്ടുള്ള 417 ചിഹ്നങ്ങളുമായി ചേർത്തുവച്ചാണ് ഇതു വായിക്കുക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.