പൊള്ളൽ ചികിത്സയ്ക്ക് തിലാപ്പിയയുടെ തൊലി!.
Monday, March 6, 2017 7:13 AM IST
ഗുരുതരമായി പൊള്ളലേൽക്കുന്നവർക്ക് പുതിയ ചികിത്സാരീതിയുമായി ബ്രസീൽ. പൊള്ളലിന്‍റെ രണ്ടും മൂന്നും സ്റ്റേജിലുള്ളവരുടെ ചർമത്തിൽ തിലാപ്പിയ മത്സ്യത്തിന്‍റെ തൊലി വച്ച് പൊതിയുകയാണ് ഈ ചികിത്സാരീതിയിൽ ചെയ്യുന്നത്. പൂർണമായും അണുനശീകരണം കഴിഞ്ഞ തിലാപ്പിയ തൊലിയാണ് ഇതിനായി ഉപയോഗിക്കുന്നത്.

വികസിത രാജ്യങ്ങളിൽ പൊള്ളലേറ്റവർക്ക് മൃഗങ്ങളുടെ തൊലി ചികിത്സയ്ക്കായി ഉപയോഗിക്കാറുണ്ട്. മനുഷ്യചർമം, പന്നിയുടെ ചർമം, കൃത്രിമ ചർമങ്ങൾ എല്ലാം വികസിത രാജ്യങ്ങൾ ഉപയോഗിക്കുന്പോൾ ബ്രസീലിന് ഇത് അന്യമാണ്. ഇവിടെനിന്നാണ് തിലാപ്പിയ ബാൻഡേജ് എന്ന ആശയം പിറക്കുന്നത്.

ബ്രസീലിൽ മൂന്നു ചർമ ബാങ്കുകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും ഒരു ശതമാനം ആളുകളാണ് ഇവ ഉപയോഗിക്കാറുള്ളത്. അതുകൊണ്ടുതന്നെയാണ് പ്ലാസ്റ്റിക് സർജനും പൊള്ളൽ സ്പെഷലിസ്റ്റുമായ ഡോ. എഡ്മാർ മാഷിയേൽ തിലാപ്പിയ മത്സ്യങ്ങളുടെ തൊലി ഉപയോഗിച്ചുള്ള പരീക്ഷണത്തിന് മുതിർന്നത്.

സാധാരണ രീതിയിൽ പൊള്ളലേൽക്കുന്ന ഭാഗത്ത് സിൽവർ സൾഫാഡയസിൻ ക്രീം പുരട്ടി തുണികൊണ്ട് പൊതിയുകയാണ് ചെയ്യുന്നത്. സിൽവർ അടങ്ങിയിരിക്കുന്ന ക്രീം കൂടുതൽ പൊള്ളലേൽക്കാതെ സംരക്ഷിക്കും. എന്നാൽ, അവ സുഖപ്പെടുന്നതിനു കാരണമാകുന്നില്ലെന്ന് ഡോ. ജാന്നി ലീ പറയുന്നു. സാൻഡിയാഗോയിലെ കലിഫോർണിയ യൂണിവേഴ്സിറ്റിയിലെ റീജണൽ ബേണ്‍ സെന്‍റർ മേധാവിയാണ് ഡോ. ജാന്നി. തുണിയും ക്രീമും ഉപയോഗിക്കുന്പോൾ എന്നും ഡ്രസ് ചെയ്യണം. രോഗിയെ വളരെ വേദനിപ്പിക്കുന്ന നിമിഷങ്ങളാണത്.

എന്നാൽ, തിലാപ്പിയ ഈ ചികിത്സാരീതിയിലേക്ക് കടന്നുവരുന്പോൾ സൗകര്യങ്ങൾ ഏറെയുണ്ട്. ബ്രസീലിൽ വ്യാപകമായി വളർത്തിവരുന്ന മത്സ്യമായതിനാൽ അവയുടെ തൊലി യഥേഷ്ടം ലഭിക്കും. അവ അണുനശീകരണം നടത്തി വർഷങ്ങളോളം സൂക്ഷിക്കാനാകും.
ഗുരുതരമായ പൊള്ളലുകൾക്ക് ആഴചകളോളം ചികിത്സ വേണ്ടിവരും. എന്നാൽ, തിലാപ്പിയ തൊലി ഉപയോഗിച്ചുള്ള ബാൻഡേഡ് വളരെ കുറച്ചു തവണ മാത്രമേ മാറ്റേണ്ടതായി വരുന്നുള്ളൂ. കൂടാതെ പൊള്ളൽ അതിവേഗം സുഖപ്പെടുകയും ചെയ്യുന്നുണ്ട്.

ഫെഡറൽ യൂണിവേഴ്സിറ്റി ഓഫ് കെയ്റയിലാണ് തിലാപ്പിയയുടെ തൊലിയെക്കുറിച്ചുള്ള ആദ്യഘട്ട പഠനം നടന്നത്. വിവിധ അണുനാശിനികൾ ഉപയോഗിച്ച് ഇവിടുത്തെ ലാബ് ടെക്നീഷ്യർ ഗവേഷണം നടത്തി. ഒരു തവണ വൃത്തിയാക്കി അണുനശീകരണം നടത്തി സൂക്ഷിച്ചാൽ രണ്ടു വർഷം വരെ തൊലി കേടുകൂടാതിരിക്കും. മാത്രമല്ല മണവും ഉണ്ടായിരിക്കില്ല. ഇപ്പോൾ മനുഷ്യ ചർമവും മൃഗങ്ങളുടെ ചർമവുമൊക്കെ ഉപയോഗിച്ച് ചികിത്സിക്കുന്ന അമേരിക്കയിൽ വൈകാതെതന്നെ തിലാപ്പിയ തൊലിയും എത്തുമെന്നതിൽ സംശയമില്ല.

ഏതായാലും ഇത് പരീക്ഷണ ഘട്ടത്തിലാണ്. വൈദ്യശാസ്ത്രം ഈ ചികിത്സാരീതി അംഗീകരിച്ചാൽ ഒരുപക്ഷേ മത്സ്യക്കർഷകർക്ക് പുതിയൊരു സാധ്യത തുറന്നുകിട്ടിയേക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.