തിരിച്ചുവരവിന്‍റെ പാതയിൽ ഒരു സ്കൂൾ; പിന്നിൽ ഈ യുവാവിന്‍റെ കഠിനാധ്വാനം
Monday, April 23, 2018 5:53 PM IST
ഡെറാഡൂണിലെ മലനിരകൾക്കുമുകളിൽ ബ്രിട്ടീഷുകാരുടെ കാലത്ത് തുടങ്ങിയ ഒരു സ്കൂൾ ഉണ്ട്. തിമ്‌ലി വിദ്യാപീഠ് എന്നാണ് ആ സ്കൂളിന്‍റെ പേര്. ആധുനിക വിദ്യാഭ്യാസത്തോടൊപ്പം തന്നെ വരുംതലമുറയ്ക്ക് വേദങ്ങളെക്കുറിച്ചു കൂടിയുള്ള അറിവ് പകർന്നു നൽകുക എന്നതായിരുന്നു ഈ വിദ്യാലത്തിന്‍റെ ലക്ഷ്യം.

ഹിമാലയൻ മലനിരകളിൽ ബ്രിട്ടീഷ് ഗവണ്‍മെന്‍റിന്‍റെ അംഗീകാരത്തോടെ സംസ്കൃതം പഠിപ്പിക്കുന്ന ഏക വിദ്യാലയമായിരുന്നു ഇത്. ഒരു കാലത്ത് നൂറുകണക്കിന് വിദ്യാർഥികൾ ഇവിടെയെത്തി സംസ്കൃതം പഠിച്ചിരുന്നു. എന്നാൽ കാലക്രമേണെ വിദ്യാർഥികളുടെ എണ്ണം കുറഞ്ഞുവന്നു. 2013 ആയപ്പോഴേക്കും ഇവിടെ പഠിക്കാനെത്തുന്നവരുടെ എണ്ണം മൂന്നായി കുറഞ്ഞു. ആളുകൾ നല്ല വിദ്യാഭ്യാസവും ജോലിയുമൊക്കെ തേടി നഗരപ്രദേശങ്ങളിലേക്ക് പോകുന്നതായിരുന്നു ഇതിന് പ്രധാന കാരണം.

ഇത്രയും ചരിത്രവും പാരന്പര്യവുമൊക്കെയുള്ള ഒരു സ്കൂൾ നിന്നുപോകുന്നത് ആശിഷ് ദെബ്രാൾ എന്ന ചെറുപ്പക്കാരന് ചിന്തിക്കാൻ പോലൂം കഴിയുന്ന കാര്യമായിരുന്നില്ല. ആശിഷിന്‍റെ മുത്തച്ഛൻ തിമ്‌ലി വിദ്യാപീഠിന്‍റെ സ്ഥാപകരിൽ ഒരാളായിരുന്നു. ആശിഷിന്‍റെ അധ്വാനത്തിന്‍റെ ഫലമായി ഈ സ്കൂൾ ഇന്ന് തിരിച്ചുവരവിന്‍റെ പാതയിലാണ്.



2014 ൽ സ്കൂളിൽ പുതിയ സിലബസ് കൊണ്ടുവന്നു. അപ്പോഴും പഴയ സംസ്കൃത പഠനം അതുപോലെ തന്നെ നിലനിർത്തിയിട്ടുണ്ട്. തിമിലിലും സമീപപ്രദേശങ്ങളിലുമുള്ള സാധാരണക്കാരായ കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. മറ്റു സ്ഥലങ്ങളിൽ പോയി പഠിക്കാൻ നിവർത്തിയില്ലാത്ത 31 കുട്ടികൾ ഇപ്പോൾ ഈ സ്കൂളിൽ എത്തുന്നു. അവർക്കെല്ലാം ഏറ്റവും ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പാക്കാനാണ് ആശിഷ് ശ്രമിക്കുന്നത്. കംപ്യൂട്ടറും ആർട്ടിഫിഷൽ ഇന്‍റലിജൻസും അടക്കമുള്ള ആധുനിക സാങ്കേതിക വിദ്യാകളെല്ലാം പഠന ആവശ്യങ്ങൾക്കായി ഇവിടെ ഉപയോഗിക്കുന്നു. സ്കൂളിലെത്തുന്ന കുട്ടികൾക്കെല്ലാം ഉച്ചഭക്ഷണം സൗജന്യമാണ്. ഇവരുടെ ആരോഗ്യ സംരക്ഷണത്തിനായി ഒരു സൗജന്യ ഹെൽത്ത് സെന്‍റർ തുടങ്ങാനുള്ള ഒരുക്കത്തിലാണ് ആശിഷ് ഇപ്പോൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.