സംസാരിക്കാൻ ശ്രമിക്കുന്ന പ്രായത്തിൽ പുസ്തകമെഴുതി ഗിന്നസ് റിക്കാർഡിൽ ഇടംനേടി നാലു വയസുകാരൻ
Wednesday, June 6, 2018 9:25 AM IST
വാക്കുകൾ തെറ്റാതെ വാചകമുണ്ടാക്കി സംസാരിക്കാൻ ശ്രമിക്കുന്ന പ്രായത്തിൽ പുസ്തകമെഴുതി ഗിന്നസ് റിക്കാർഡിൽ ഇടംനേടിയിരിക്കുകയാണ് ആസാം സ്വദേശിയായ അയാൻ ഗോഗോയ് ഗൊഹെയ്‌ൻ എന്ന നാലുവയസുകാരൻ. സമപ്രായക്കാരായ കുട്ടികൾ ഭിത്തിയിലും നിലത്തുമൊക്കെ അക്ഷരങ്ങൾ കുത്തിക്കുറിക്കുന്പോൾ അയാൻ എഴുതിയത് ഒരു പുസ്തകമാണ്. ഒപ്പം ഇന്ത്യയിലെ ഏറ്റവും പ്രായംകുറഞ്ഞ എഴുത്തുകാരനെന്ന റിക്കാർഡും.

ആസാമിലെ ഉത്തര ലഖിംപുർ ജില്ലയിലെ സെന്‍റ് മേരീസ് സ്കൂൾ വിദ്യാർഥിയായ അയാന്‍റെ പുസ്തകം ഈ വർഷം ജനുവരിയിലാണ് പ്രകാശനം ചെയ്തത്. പേര് ഹണി കോംബ് (തേനട). 250 രൂപ വിലയുള്ള ഈ പുസ്തകത്തിൽ അയാൻ തയാറാക്കിയ 30 ചെറുകഥകൾക്കൊപ്പം സ്വന്തമായി വരച്ച ചിത്രങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു.

ഒരു നാലുവയസുകാരന്‍റെ കഴിവിനെ പ്രശംസിച്ച ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡ്സ് ജനുവരിയിൽത്തന്നെ പ്രശംസാപത്രം നല്കിയിരുന്നു. ഒന്നാം വയസു മുതലാണ് അയാൻ ചിത്രങ്ങൾ വരയ്ക്കാൻ തുടങ്ങിയത്. മൂന്നു വയസായപ്പോൾ ചെറുകഥകളും രചിക്കാൻ തുടങ്ങി. അ‍യാൻ എന്ന കൊച്ചുകുട്ടി അനുഭവിച്ചറിഞ്ഞ വാക്കുകളും നിറങ്ങളും ശബ്ദവും രുചികളും കാഴ്ചകളുമാണ് "ഹണികോംബി'ന്‍റെ ഇതിവൃത്തം.

മുത്തച്ഛനായ പുർണോ കാന്ത ഗോഗോയ് ആണ് അയാന്‍റെ സുഹൃത്തും ഹീറോയും വഴികാട്ടിയുമെല്ലാം. ചിത്രങ്ങളുടെയും അക്ഷരങ്ങളുടെയും ലോകത്തേക്ക് അയാനെ കൈപിടിച്ചുനടത്തിയതും അദ്ദേഹമാണ്. പുസ്തകത്തിന്‍റെ കവർചിത്രവും അയാൻതന്നെയാണ് ഡിസൈൻ ചെയ്തതെന്ന് ബാങ്ക് ഉദ്യോഗസ്ഥനായിരുന്ന മുത്തച്ഛൻ പറയുന്നു. യോഗ വളരെയധികം ഇഷ്ടപ്പെടുന്ന, കാർട്ടൂണുകൾ കാണാൻ ഇഷ്ടപ്പെടുന്ന, ബാഡ്മിന്‍റണും ഫുട്ബോളും കളിക്കാൻ ഇഷ്ടപ്പെടുന്ന, പാചകം ചെയ്യാൻ താത്പര്യപ്പെടുന്ന, ഹാർഡനിംഗ് ഇഷ്ടപ്പെടുന്ന, ഓറിയോ എന്ന നായ്ക്കുട്ടിയുമായി കളിച്ചുനടക്കുന്ന ഒരു അമേസിംഗ് കിഡ് ആണ് തന്‍റെ അയാൻ എന്നൊക്കെയാണ് മുത്തച്ഛന്‍റെ വാഴ്ത്തുമൊഴികൾ.

ഒരു നാലുവയസുകാരന്‍റെ സൃഷ്ടിയാണെങ്കിലും നിരവധി പ്രശസ്തർ ഈ പുസ്തകം നിരൂപണത്തിനു വിധേ‍യമാക്കിയിട്ടുണ്ട്. കേവലം തേൻ ശേഖരിക്കാനുള്ള ഷഡ്ഭുജ അറകളുടെ ഒരു കൂട്ടം മാത്രമല്ല, അതുക്കും മേലേയാണ് "ഹണി കോംബ്' എന്നാണ് നിരൂപകരുടെ വിലയിരുത്തൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.