തലയില്ലാതെ ജീവിക്കുന്ന അത്ഭുത കോഴി
Saturday, March 31, 2018 2:29 PM IST
തല അറത്തതിനു ശേഷവും ഒരാഴ്ച്ചയിലധികമായി ജീവിച്ചിരിക്കുന്ന കോഴി അത്ഭുതമാകുന്നു. തായ്‌ലൻഡിലെ റച്ചബൂരി പ്രവശ്യയിലാണ് ഏവരെയും അന്പരപ്പിച്ച അത്ഭുതം നടക്കുന്നത്. സംഭവമറിഞ്ഞെത്തിയ കുറച്ച് സന്ന്യാസിമാർ ഏറ്റെടുത്ത ഈ കോഴിക്ക് സിറിഞ്ചിലൂടെ അവർ ഭക്ഷണം നൽകിക്കൊണ്ടിരിക്കുകയാണ്. മുറിവിൽ അണുബാധ പിടിപെടാതിരിക്കുവാനായി അവർ മരുന്നും നൽകുന്നുണ്ട്.



നൊപ്പൊംഗ് തിത്താമോ എന്നയാൾ ഈ കോഴിയുടെ ചിത്രമുൾപ്പടെ സോഷ്യൽമീഡിയായിൽ പങ്കുവെച്ചതിനെ തുടർന്ന് സംഭവം വൈറലായി മാറുകയാണ്. ഏതെങ്കിലും മൃഗത്തിന്‍റെ ആക്രമണത്തിലാകാം കോഴിക്ക് തല നഷ്ടപ്പെട്ടതെന്നാണ് കരുതുന്നത്.

തല പോയെങ്കിലും വെറുതെ ഇരുന്നു വിശ്രമിക്കാതെ നടക്കുന്നുമുണ്ട് ഈ കോഴി. ഇതിനു മുന്പും സമാനമായ സംഭവം ഉണ്ടായിട്ടുണ്ട്. 1945നും 1947നും ഇടയിൽ തലയില്ലാതെ കോഴി ജീവിച്ചിരുന്നു എന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഏകദേശം പതിനെട്ട് മാസത്തോളം ഈ കോഴി ജീവിച്ചിരുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.