പൂച്ചയ്ക്കെന്താ ഫുട്ബോൾ ഗ്രൗണ്ടിൽ കാര്യം!
Saturday, March 17, 2018 11:23 AM IST
സാധാരണ ഫുട്ബോൾ മത്സരങ്ങളിൽ വിജയിക്കുന്ന ടീമിൽ മികച്ചരീതിയിൽ കളിച്ച ആരെങ്കിലുമാകും കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെടുക. എന്നാൽ കഴിഞ്ഞ ദിവസം ചാന്പ്യൻസ് ലീഗിൽ ബയേണ്‍ മ്യൂണിക്കും ബെസിക്ടാസും തമ്മിൽ നടന്ന മത്സരത്തിൽ താരമായത് ഒരു പൂച്ചയാണ്.

കളിയുടെ രണ്ടാംപകുതിയിലാണ് ഈ പൂച്ചക്കുട്ടൻ ഗ്രൗണ്ടിലേക്ക് ഇറങ്ങിയത്. ഗ്രൗണ്ടിന്‍റെ അതിർത്തിയിൽ വച്ചിരുന്ന പരസ്യബോർഡിലൂടെ ഒരു തടിയൻ പൂച്ച ഉൗർന്നിറങ്ങുന്നതുകണ്ടതോടെ കളി കണ്ടുകൊണ്ടിരുന്നവരുടെയെല്ലാം ശ്രദ്ധ പതറി. കളിക്കളത്തിലേക്ക് ഇഷ്ടൻ പ്രവേശിക്കാതെ ഗ്രൗണ്ടിന്‍റെ അതിർത്തിയിലൂടെ കുറച്ചു സമയം നടന്നു.

അപ്പോഴാണ് അവിടെയുള്ള കാമറകളെല്ലാം തന്‍റെ നേരേ തിരിഞ്ഞത് പൂച്ചക്കുട്ടന്‍റെ ശ്രദ്ധയിൽപ്പെട്ടത്. ആളുകൾ തന്‍റെ ഫോട്ടോ എടുക്കുന്നത് ഇഷ്ടപ്പെട്ടില്ലെന്ന് തോന്നുന്നു, ഇഷ്ടൻ വന്നവഴിയെ തിരിച്ചുപോയി. ഏതായാലും പൂച്ച ഗ്രൗണ്ടിൽ ഇറങ്ങിയതോടെ കളി ഒരു മിനിറ്റോളം തടസപ്പെട്ടു. പൂച്ച എങ്ങനെ മൈതാനത്ത് എത്തിയെന്നോ ഇത് ആരുടെ പൂച്ചയാണെന്നോ കണ്ടെത്താനായില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.