ഭക്ഷണംപോലും കഴിക്കാനാകാതെ മരണത്തോടു മല്ലിട്ട കൊറ്റിക്ക് രണ്ടാംജന്മം
Monday, June 18, 2018 7:07 PM IST
ഭക്ഷണം കഴിക്കാതെ ദയനീയമായി കഴിച്ചുകൂട്ടിയത് ഒരാഴ്ച. മനുഷ്യർ ഉപയോഗിച്ച് വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യം പ്രകൃതിയിലെ പക്ഷിമൃഗാദികൾക്ക് എത്രത്തോളം ദൂഷ്യം ചെയ്യുന്നു എന്ന് ചൂണ്ടിക്കാണിക്കുന്ന ആ ദാരുണ ദൃശ്യം ലോകശ്രദ്ധ നേടിയത് ഒരാഴ്ച മുന്പാണ്. അതും ഇന്ത്യയിൽനിന്ന്. ഹരിയാനയിലെ ഗുഡ്ഗാവിലുള്ള സുൽത്താൻപുർ ദേശീയോദ്യാനത്തിൽ ഇലാസ്റ്റിക് വളയം കൊക്കിൽ കുരുങ്ങിയ കൊറ്റിക്കാണ് (ബ്ലാക്ക് നെക്ക്ഡ് സ്റ്റോർക്ക്) ഒരാഴ്ചയോളം ദുരിതത്തിൽ കഴിയേണ്ടിവന്നത്.



പക്ഷിപ്രേമിയായ മനോജ് നായർ ഗുഡ്ഗാവിലെ ചതുപ്പുനിലത്തുനിന്നു പകർത്തിയ കൊറ്റിയുടെ ചിത്രം ലോകശ്രദ്ധ നേടിയതോടെ പക്ഷിപ്രേമികളും വന്യജീവി സംരക്ഷണപ്രവർത്തകരും പക്ഷിയെ കണ്ടെത്താൻ മുന്നിട്ടിറങ്ങി. അന്വേഷണത്തിനൊടുവിൽ കഴിഞ്ഞ ബുധനാഴ്ച കൊറ്റിയെ കണ്ടെത്തി. ഭക്ഷണവും ജലവുമില്ലാതെ ആരോഗ്യം നന്നേ ക്ഷയിച്ച കൊറ്റിയെ ചെറിയ മത്സ്യങ്ങൾ നല്കിയാണ് ആരോഗ്യത്തിലേക്ക് മടക്കിക്കൊണ്ടുവന്നത്. രണ്ടു ദിവസത്തെ പ്രത്യേക പരിചരണത്തിനുശേഷം സുൽത്താൻപുർ ദേശീയോദ്യാനത്തിൽ പക്ഷിയെ കഴിഞ്ഞ ദിവസം തുറന്നുവിടുകയും ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.