പതിനേഴ് സംസ്ഥാനങ്ങളും രണ്ട് അയൽ രാജ്യങ്ങളും ബൈക്കിൽ സന്ദർശിക്കാൻ കേരളത്തിൽ നിന്നും നാൽവർ സംഘം
Tuesday, June 5, 2018 4:58 PM IST
ഭാരതത്തിന്‍റെ സാംസകാരിക വൈവിധ്യവും ചരിത്രവും നേരിൽ കണ്ടുമനസിലാക്കാൻ രാജ്യം മുഴുവനും ബൈക്കിൽ സഞ്ചരിക്കാൻ ഒരുങ്ങുകയാണ് കൊടകരയിലെ നാൽവർ സംഘം. അയൽ രാജ്യങ്ങളായ നേപ്പാൽ, ഭൂട്ടാൻ എന്നിവിടങ്ങളിലും ഇവർ ബൈക്കിൽ ചുറ്റി സഞ്ചരിക്കും.

കൊടകര മരത്തോന്പിള്ളി മണപ്പെട്ടി വീട്ടിൽ ജ്യോതിസ് ബാബുവിന്‍റെ മകൻ കൃപേഷ്, കോടാലി കരുവാൻ വീട്ടിൽ മനോഹരന്‍റെ മകൻ പ്രവീണ്‍, മണ്ണുത്തി വളപ്പിൽ ബെന്നിയുടെ മകൻ ബെൽവിൻ, കോടാലി തേമാലി ഗ്രാമം തേവർക്കാട്ടിൽ ഷഹീറിന്‍റെ മകൻ മുഹമ്മദ് ഫസൽ എന്നിവരാണു ബൈക്കിൽ നാടുകാണാനിറങ്ങുന്നത്.

നാലുപേരും അളഗപ്പനഗർ ത്യാഗരാജാർ പോളിടെക്നിക്കിലെ വിദ്യാർഥികളാണ്. ഒരു വർഷം മുന്പാണു ഭാരതം മുഴുവൻ ബൈക്കിൽ ചുറ്റി സഞ്ചരിക്കണമെന്ന് ഇവർ തീരുമാനമെടുത്തത്. വീട്ടുകാരുടെ പ്രോത്സാഹനവും പിന്തുണയും ലഭിച്ചതോടെ യാത്രയ്ക്കുള്ള ഒരുക്കങ്ങൾ മാസങ്ങൾക്കു മുന്പേ ഇവർ തുടങ്ങി. യാത്രാ ചെലവിനുള്ള പണം വീട്ടുകാരെ ബുദ്ധിമുട്ടിക്കാതെ സ്വന്തം അധ്വാനത്തിലൂടെ കണ്ടെത്തണമെന്നും ഇവർ തീരുമാനിച്ചു.

ഇതിനായി വിവിധ പണികൾ ചെയ്തു രണ്ടുലക്ഷത്തോളം രൂപയും സമാഹരിച്ചു. രണ്ടു ബൈക്കുകളിലായാണു നാലുപേരും യാത്ര പുറപ്പെടുന്നത്. വെള്ളം കൊണ്ടുപോകുന്നതിനുള്ള കാനുകളും വസ്ത്രങ്ങളും മറ്റുമടങ്ങിയ ബാഗുകളും ഇവ സൂക്ഷിക്കാനായി ബൈക്കിൽ പ്രത്യേക സജ്ജീകരണങ്ങളും ഇവർ ചെയ്തിട്ടുണ്ട്.

ഇന്നലെ രാവിലെ ഒന്പതിനു കൊടകര ഗാന്ധിനഗറിൽ നിന്നാണു നാൽവർ സംഘം യാത്ര ആരംഭിച്ചത്. ബംഗളൂരുവാണു ആദ്യ ലക്ഷ്യം. തുടർന്നു മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാൻ, ന്യൂഡൽഹി, മണാലി എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് ലഡാക്കിലെത്തും.

ഡൽഹിയിൽ തിരിച്ചെത്തിയ ശേഷം നേപ്പാൾ, ഭൂട്ടാൻ രാജ്യങ്ങളിൽ പര്യടനം നടത്തും. മടങ്ങിവരുംവഴി വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും ചുറ്റി സഞ്ചരിക്കും. പിന്നീട് കോൽക്കത്ത വഴി ഓഗസ്റ്റ് ആദ്യത്തോടെ നാട്ടിൽ തിരിച്ചെത്തുന്ന വിധത്തിലാണ് യാത്ര ആസൂത്രണം ചെയ്തിട്ടുള്ളത്. രണ്ടു മാസം നീളുന്ന സഞ്ചാരത്തിനിടെ 17 സംസ്ഥാനങ്ങളും രണ്ട് അയൽ രാജ്യങ്ങളും ഇവർ സന്ദർശിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.