ബിഹാറിൽ മദ്യം പിടിക്കാൻ ശ്വാനപ്പട
Wednesday, June 13, 2018 1:03 PM IST
ബിഹാറിൽ 2016 മുതൽ മദ്യത്തിന് വിലക്കുള്ളതാണ്. എന്നാൽ, സംസ്ഥാനത്ത് വ്യാജമദ്യ നിർമാണവും വിതരണവും ഉപയോഗവും വർധിച്ച സാഹചര്യത്തിൽ കർശന നടപടികൾക്കൊരുങ്ങുകയാണ് ബിഹാർ സർക്കാർ.

ഇതിന്‍റെ ഭാഗമായി പ്രത്യേക പരിശീലനം നല്കിയ 20 നായ്ക്കളെ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ വിന്യസിക്കും. മദ്യം അന്വേഷിച്ചു കണ്ടെത്തുകയാണ് തെലുങ്കാനയിൽ പരിശീലനം സിദ്ധിച്ചുകൊണ്ടിരിക്കുന്ന ഈ നായ്ക്കളുടെ ജോലി. തെലുങ്കാനയിലെ ഇന്‍റലിജൻസ് ഇന്‍റഗ്രേറ്റഡ് ട്രെയിനിംഗ് അക്കാഡമി(ഐഐടിഎ)യിലാണ് പരിശീലനം.

വിദഗ്ധ പരിശീലനം നല്കാൻ ദീർഘനാളത്തെ അന്വേഷണത്തിനൊടുവിലാണ് ബിഹാർ പോലീസ് തെലുങ്കാന ഐഐടിഎയിലെത്തുന്നത്. സൈനിക ശ്വാനപരിശീലനകേന്ദ്രങ്ങളിലൊക്കെ അന്വേഷണം നടത്തിയെങ്കിലും അവിടെയൊക്കെ മദ്യം കണ്ടെത്തുന്നതിനുള്ള പരീശീലനസൗകര്യം ഉണ്ടായിരുന്നില്ല. ബോംബ് സ്നിഫിംഗിനും ലിക്വർ സ്നിഫിംഗിനും ഒരുപോലെ പരിശീലനം നല്കുന്ന കേന്ദ്രമാണിത്.

8-9 മാസത്തെ പരിശീലനത്തിനുശേഷം തിരികെയെത്തുന്ന 20 നായ്ക്കളെ ബിഹാറിലെ നാലു പോലീസ് സോണുകളിൽ ദൗത്യത്തിന് നിയോഗിക്കും. ഈ പരീക്ഷണഘട്ടം വിജയിച്ചാൽ കൂടുതൽ നായ്ക്കളെ തെലുങ്കാനയിൽൽ പരീശീലനത്തിന് അയയ്ക്കാനാണ് സർക്കാരിന്‍റെ തീരുമാനം.

2015 നവംബർ 26നാണ് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ സംസ്ഥാനത്ത് മദ്യം നിരോധിച്ചതായി പ്രഖ്യാപിച്ചത്. 2016 ഏപ്രിൽ ഒന്നു മുതൽ ഇത് പ്രാബല്യത്തിൽ വന്നു. ഇതിനുശേഷം ഒന്നര ലക്ഷത്തിലധികം പേർ മദ്യം ഉത്പാദിപ്പിച്ചതിന്‍റെയും വിതരണം ചെയ്തതിന്‍റെയും ഉപയോഗിച്ചതിന്‍റെയും പേരിൽ അറസ്റ്റിലായിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.