അമ്മപ്പോലീസും കുമാരസ്വാമിയും!
Thursday, June 7, 2018 10:39 AM IST
വഴിയരികിൽ ഉപേക്ഷിപ്പിക്കപ്പെട്ട കുഞ്ഞിന് അമ്മയായി വനിതാ പോലീസ് കോണ്‍സ്റ്റബിൾ. മുന്നു മാസം പ്രായമുള്ള കുഞ്ഞിന്‍റ അമ്മകൂടിയായ അർച്ചനയാണ് അനാഥക്കുഞ്ഞിനെയും തന്‍റെ നേഞ്ചോടു ചേർത്തത്. പ്ലാസ്റ്റിക് ബാഗിനുള്ളിൽ ഉപേക്ഷിച്ച നിലയിൽ ബംഗളൂരുവിൽനിന്നാണ് കുട്ടിയെ കഴിഞ്ഞ ദിവസം ബംഗളൂരു പോലീസ് കണ്ടെത്തുന്നത്.

പൊക്കിൾക്കൊടി കഴുത്തിൽ ചുറ്റിയ നിലയിലായിരുന്നതിനാൽ പോലീസ് കുഞ്ഞിനെ ഉടൻ ആശുപത്രിയിലെത്തിച്ചു. ആരോഗ്യനില മെച്ചപ്പെട്ടതോടെ ആശുപത്രിയിൽനിന്നു പോലീസ് സ്റ്റേഷനിലെത്തിച്ച കുഞ്ഞ് കരച്ചിൽ നിർത്താതെ വന്നതോടെ, അർച്ചന കുഞ്ഞിനു പാലൂട്ടുകയായിരുന്നു.

തുടർന്നു വീട്ടിൽകൊണ്ടുപോയി തന്‍റെ സ്വന്തം കുഞ്ഞിനൊപ്പം പരിചരിക്കുകയും ചെയ്തു. സംഭവം സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ കർണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി അമ്മപോലീസിനെ അഭിനന്ദിച്ചു. കുട്ടിയെ സർക്കാർ ഏറ്റെടുക്കുമെന്നും പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയോടുളള നന്ദിസൂചകമായി പോലീസുകാർ കുഞ്ഞിനു കുമാരസ്വാമിയെന്നാണു പേരിട്ടിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.