ജർമനിയിൽ നിന്ന് ടൂറിസ്റ്റായെത്തി, പശുക്കൾക്കു നാഥയായി!
Monday, September 18, 2017 6:42 AM IST
ആരെങ്കിലും അന്യരാജ്യത്തെ പശുക്കൾക്കായി സ്വന്തം രാജ്യം ഉപേക്ഷിക്കുമോ..‍? ഉപേക്ഷിക്കുമെന്നാണ് സുദേവി മാതാജി എന്ന ജർമൻ സ്വദേശിനിയുടെ ഉത്തരം. ഫ്രഡറിക്ക എെറിന എന്ന സ്വന്തം പേരുപോലും ഇന്ത്യയിലെ പശുക്കൾക്കായി ഉപേക്ഷിച്ച അവിശ്വസനീയ ജീവിതകഥയാണ് ഈ അന്പത്തൊന്പതുകാരിക്ക് സമൂഹത്തോടു പറയാനുള്ളത്.

1978ലാണ് സുദേവി എന്ന ഫ്രഡറിക്ക ഇന്ത്യയിലെത്തിയത്. വിനോദസഞ്ചാരിയായി രാജ്യം മുഴുവൻ കറങ്ങുകയായിരുന്നു ഉദ്ദേശ്യം. അങ്ങനെ കറങ്ങിനടക്കുന്നതിനിടെ അവർ താമസിച്ചിരുന്ന വീടിന്‍റെ അയൽപക്കത്തുള്ള വീട്ടിലെ പശുവിനെ കാണാനിടയായി. ഒരു കൗതുകത്തിന്‍റെ പേരിൽ പശുവിനു ഭക്ഷണം നല്കാനും പരിലാളിക്കാനുമൊക്കെ അയൽക്കാർക്കൊപ്പം ഫ്രഡറിക്കയും ചേർന്നു. ഫ്രഡറിക്ക നല്കിയ സ്നേഹം പതിന്മടങ്ങായി പശു തിരിച്ചു നല്കാൻ തുടങ്ങിയതോടെ ആ ജർമൻ‌കാരിയുടെ ജീവിതം മാറിമറിഞ്ഞു. മധുരയിൽതന്നെ സ്ഥിരതാമസത്തിന് വീടെടുത്ത ശേഷം, പശുവിനെ അയൽക്കാരിൽനിന്നു വാങ്ങി വളർത്താൻ തുടങ്ങി.



ഹിന്ദി ഭാഷ വശമാക്കുകയായിരുന്നു അടുത്ത പടി. ക്രമേണ ഫ്രഡറിക്കയിൽനിന്നു ജർമൻ സ്വാധീനങ്ങളെല്ലാം അകന്നുതുടങ്ങി. നിർബന്ധപൂർവം അവർ അകറ്റുകയായിരുന്നു എന്നുവേണം പറ‍യാൻ. ഒടുവിൽ, സുധേവി മാതാജി എന്ന പേരും സ്വീകരിച്ചു. ഇന്നിപ്പോൾ മധുരയിൽതന്നെ സുരഭി ഗൗസേവ നികേതൻ എന്ന ഫാം നടത്തുകയാണ് സുധേവി. ഇവിടെ 1600ലധികം പശുക്കളുണ്ട്. എന്നാൽ, ഇവ പാൽ ചുരത്തുന്ന ആരോഗ്യമുള്ള പശുക്കളല്ല.



കറവ വറ്റിയ, രോഗബാധിതരായ, ഉപേക്ഷിക്കപ്പെട്ട പശുക്കൾക്കാണ് ഫ്രഡറിക്ക സംരക്ഷണമരുളുന്നത്. പാത്രം നിറയെ പാൽ ചുരത്തുന്ന പശുക്കൾക്ക് തന്‍റെ സംരക്ഷണം ആവശ്യമില്ലെന്നാണു സുധേവി പറയുന്നത്. അവയെ സംരക്ഷിക്കാൻ ആയിരം പേരുണ്ടാകും. എന്നാൽ, കറവ വറ്റിയവയെ അറക്കാൻ കൊടുക്കാതെ സംരക്ഷിക്കാൻ തന്നെപ്പോലെ വളരെ ചുരുക്കം ചിലരേയുള്ളൂ- അതാണ് ഫ്രഡറിക്കയുടെ വാദം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.