അഞ്ചു വയസേയുള്ളെങ്കിലും ഡോളി ശിവാനി ആളു "വില്ല'ത്തിയാ!
Wednesday, September 13, 2017 6:29 AM IST
ചെറുകുറി ഡോളി ശിവാനി എന്ന അഞ്ചു വയസുകാരി അന്പെയ്ത്തിൽ കഴിഞ്ഞ ദിവസം രണ്ടു റിക്കാർഡുകൾ കുറിച്ച് ഇന്ത്യൻ ബുക്ക് ഓഫ് റിക്കാർഡ്സിലും ഏഷ്യൻ ബുക്ക് ഓഫ് റിക്കാർഡ്സിനും കയറിപ്പറ്റി. കേവലം 11 മിനിറ്റ് 19 സെക്കൻഡുകൾകൊണ്ട് 103 അന്പുകളാണ് 10 മീറ്റർ ദൂരെയുള്ള ലക്ഷ്യസ്ഥാനത്ത് കൊള്ളിച്ചത്. ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു കൊച്ചുശിവാനിയുടെ നേട്ടത്തെ അഭിനന്ദിച്ച് ട്വിറ്ററിൽ പോസ്റ്റ് ചെയ്തു.

രണ്ടാമത്തെ ശ്രമത്തിൽ 20 മീറ്റർ ദൂരത്തുള്ള ലക്ഷ്യസ്ഥാനത്തേക്ക് 36 അന്പുകൾ തൊടുക്കാൻ അഞ്ചു മിനിറ്റും എട്ടു സെക്കൻഡുമേ ശിവാനിക്കു വേണ്ടിവന്നുള്ളൂ. 360 പോയിന്‍റിൽ 290 നേടുകയും ചെയ്തു.



വിജയവാഡയിലെ വോൾഗ ആർച്ചറി അക്കാഡമിയിലാണ് ശിവാനിയുടെ പരിശീലനം. 2024ലെ ഒളിന്പിക്സിൽ പങ്കെടുക്കാനുള്ള കഠിന‌പരിശ്രമത്തിലാണ് ഈ കൊച്ചുമിടുക്കി. 2024 ആകുന്പോൾ 13 വയസിലേക്കു പ്രവേശിക്കുന്ന ശിവാനിക്ക് ഒളിന്പിക്സിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാനാകുമെന്നു പ്രത്യാശിക്കുന്നതായി പിതാവ് ചെറുകുറി സത്യനാരായണ പറഞ്ഞു. ഇതിനായി മികച്ച പരിശീലനം ലഭ്യമാക്കാൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്‍റെ സഹായം അഭ്യർഥിക്കുമെന്നും അദ്ദേഹം പറഞ്ഞു.

2015ൽ മൂന്നാം പിറന്നാൾ ആഘോഷിച്ച് ഒന്പതു ദിവസത്തിനു ശേഷം അന്പെയ്ത്തിൽ ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റിക്കാർഡ് ശിവാനി കുറിച്ചിരുന്നു. അഞ്ചു മീറ്റർ, ഏഴു മീറ്റർ മത്സരത്തിൽ അന്ന് 200 പോയിന്‍റ് നേടിയാണ് ശിവാനി താരമായത്.



അന്പെയ്ത്തു കുടുംബത്തിൽനിന്നുതന്നെയാണ് ശിവാനിയുടെ വരവ്. പിതാവ് സത്യനാരായണ അന്പെയ്ത്ത് അക്കാഡമി നടത്തുന്നു. സഹോദരൻ അന്താരാഷ്‌ട്ര അന്പെയ്ത്ത് താരവും പരിശീലകനുമായിരുന്നു, ഒരു കാറപകടത്തിൽ അദ്ദേഹം മരണമടഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.