സ്ലെഡ്ജിംഗ് അതിരുവിട്ടു; ചെറിയ വടി കൊടുത്ത് വലിയ അടി വാങ്ങി ബൗളർ
Monday, September 11, 2017 5:59 AM IST
താരങ്ങൾ തമ്മിലുള്ള ചീത്തവിളി(സ്ലെഡ്ജിംഗ്) ക്രിക്കറ്റിൽ കുപ്രസിദ്ധമാണ്. ഓസീസ്, വെസ്റ്റ്ഇൻഡീസ്, ഇംഗ്ലീഷ് താരങ്ങളാണ് ഇതിൽ മാസ്റ്റർ ഡിഗ്രിയെടുത്തവർ. എന്നാൽ ബൗളറുടെ സ്ലെഡ്ജിംഗിന് ബാറ്റ്സ്മാൻ നൽകിയ മറുപടിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.

കരീബിയൻ പ്രീമിയർ ലീഗിലായിരുന്നു സംഭവം. ജമൈക്ക തലവാസ് ബൗളറായ കേസ്റിക് വില്ല്യംസാണ് ചെറിയ വടി കൊടുത്ത് വലിയ അടി വാങ്ങിയത്. തൊട്ടുമുന്പത്തെ മത്സരത്തിൽ ഗയാന ആമസോണ്‍ ബാറ്റ്സ്മാനായ ചാന്ദ്വിക് വാൾട്ടനെ പുറത്താക്കിയ വില്ല്യംസ് പിന്നാലെചെന്ന് ആവശ്യത്തിൽ അധികം കളിയാക്കുകയും ചെയ്തു. സാങ്കൽപ്പിക പുസ്തകത്തിൽ തന്‍റെ പേരെഴുതിയായിരുന്നു കളിയാക്കൽ. വാൾട്ടനാകട്ടെ ഒന്നും പ്രതികരിച്ചതുമില്ല.

എന്നാൽ ടീമുകൾ തമ്മിലുള്ള തൊട്ടടുത്ത മത്സരം വില്ല്യംസ് മറക്കാൻ മറക്കാൻ ആഗ്രഹിക്കുന്ന ഒന്നാക്കാൻ വാർട്ടണു കഴിഞ്ഞു. വില്ല്യംസിന്‍റെ ആദ്യ ഓവറിലെ പന്ത് തുടർച്ചയായി നാലുതവണ അതിർത്തി കടത്തിയ വാൾട്ടണ്‍ 40 പന്തിൽനിന്ന് 84 റണ്‍സ് അടിച്ചുകൂട്ടി. ഓരോതവണ പന്ത് അതിർത്തി കടക്കുന്പോഴും, വില്ല്യംസ് കഴിഞ്ഞ മത്സരത്തിൽ കളിയാക്കിയ തരത്തിൽ സാങ്കൽപ്പിക പുസ്തകത്തിൽ തന്‍റെ പേരെഴുതാൻ വാൾട്ടൻ മറന്നില്ല. അടുത്ത ഓവറുകളിലും വാൾട്ടന്‍റെ വില്ല്യംസ് വധം തുടർന്നു. ഇക്കുറിയും വാൾട്ടണ്‍ കളിയാക്കൽ ആവർത്തിച്ചു.




വാൾട്ടന്‍റെ തകർപ്പൻ പ്രകടനത്തിന്‍റെ മികവിൽ, കുമാർ സംഗക്കാര നയിച്ച ജമൈക്ക തലവാസിനെ പരാജയപ്പെടുത്താനും ആമസോണ്‍ വാരിയേഴ്സിനായി. 29 പന്തിൽ 55 റണ്‍സുമായി ലൂക്ക് റോഞ്ചി വാൾട്ടനു മികച്ച പിന്തുണ നൽകി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.