ഫ്ളെമിംഗോക്കുഞ്ഞിനും കിട്ടി പുത്തൻ ഷൂ; കാരണമുണ്ട്....
Sunday, August 20, 2017 11:18 PM IST
പക്ഷികൾ ചെരിപ്പിടാറില്ല. എന്നാൽ, നിയന്ത്രിത സാഹചര്യങ്ങളിൽ വളരുന്ന പക്ഷികൾക്ക് ചിലപ്പോൾ അവയുടെ ജീവിതരീതിക്കനുശ്രുതമായി കൃത്രിമ സഹായങ്ങൾ നല്കേണ്ടിവരും. അത്തരമൊരു സഹായമാണ് സിംഗപ്പൂരിലെ ജുറോംഗ് ബേർഡ് പാർക്കിലുള്ള ഫ്ലമിംഗോ കുട്ടിക്ക് അധികൃതർ ചെയ്തിരിക്കുന്നത്. മൃഗശാലയിലെ കോൺക്രീറ്റ് പാതയിലൂടെ നടക്കുന്ന പക്ഷിയുടെ കാലിൽ പൊള്ളലേൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് കൈകൊണ്ടു നിർമിച്ച പാദരക്ഷകൾ നല്കിയത്.



ബേർഡ് പാർക്കിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ മുട്ട അധികൃതർ പ്രത്യേകം സംരക്ഷിച്ച് വിരിഞ്ഞിറങ്ങിയതാണ് ഇപ്പോൾ സ്ക്വിഷ് എന്നു പേരിട്ടിരിക്കുന്ന ഗ്രേറ്റർ ഫ്ലമിംഗോ. സൂര്യപ്രകാശത്തിന്‍റെ സാന്നിധ്യത്തിൽ ദിവസേനയുള്ള നടത്തം നീണ്ട കാലുള്ള ഫ്ലമിംഗോകൾക്ക് അത്യാവശ്യമാണ്. അവയുടെ കാലുകളുടെ അസ്ഥികൾക്ക് ബലമുണ്ടാകാൻ ഈ നടത്തം വേണം. ദക്ഷിണാഫ്രിക്കയിലെ ചതുപ്പുനിലങ്ങളിലൂടെ നടക്കുന്ന ഇവയ്ക്ക് കോൺക്രീറ്റ് പ്രതലത്തിലൂടെ നടക്കാൻ ബുദ്ധിമുട്ടുണ്ട്.

ജനിക്കുന്പോൾ ചാര നിറത്തിലുള്ള തൂവലാണ് ഫ്ലമിംഗോ കുട്ടികൾക്ക്. രണ്ടര വയസ് ആകുന്പോഴാണ് ഈ ചാരനിറം മാറി വെള്ളയും പിങ്കും കലർന്ന നിറത്തിലേക്ക് മാറുന്നത്. ഒറ്റക്കാലിൽ നിൽക്കുന്നതിന്‍റെ പേരിൽ പ്രശസ്തരായ ഇക്കൂട്ടർ വംശനാശ ഭീഷണിയുള്ള പക്ഷികളിൽപ്പെട്ടതാണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.