മൈൽസിന്‍റെ ചാന്‍റക് ഇനി ഓർമ
Wednesday, August 9, 2017 12:07 AM IST
ആശയവിനിമയത്തിലെ പ്രാഗത്ഭ്യംകൊണ്ട് ലോകത്തെ വിസ്മയിപ്പിച്ച ഒറാംഗ് ഊട്ടാന്‍ ചാന്‍റക് വിടവാങ്ങി. ആംഗ്യഭാഷ പഠിക്കുകയും മനുഷ്യരോട് ആംഗ്യഭാഷയിലൂടെ ആശയവിനിമയം നടത്തുകയും ചെയ്തതിലൂടെയാണ് ചാന്‍റക് ലോകപ്രശസ്തനായത്. ജോര്‍ജിയയിലെ യെര്‍ക്‌സ് നാഷണല്‍ പ്രൈമേറ്റ് റിസര്‍ച്ച് സെന്‍ററിൽ 1978ലായിരുന്നു ചാന്‍റകിന്‍റെ ജനനം.

യൂണിവേഴ്സിറ്റി ഓഫ് ടെന്നീസീയിലെ നരവംശ ശാസ്ത്രജ്ഞയായ ഡോ. ലിൻ മൈൽസിന്‍റെ ശിക്ഷണത്തിലായിരുന്നു ചാന്‍റക്കിന്‍റെ ആംഗ്യഭാഷാ പഠനം. ചെറുപ്പത്തിൽ അമ്മ ഉപേക്ഷിച്ച കൊച്ചു ചാന്‍റക്കിനെ ഡോ. മൈൽസ് മനുഷ്യക്കുഞ്ഞിനെപ്പോലെ വളർത്തി വലുതാക്കുകയായിരുന്നു. വസ്ത്രധാരണവുമെല്ലാം മനുഷ്യരെപ്പോലെതന്നെ.




മനുഷ്യക്കുരങ്ങുകൾക്ക് മനുഷ്യന്‍റെ ഭാഷ സ്വീകരിക്കാൻ കഴിയുമോയെന്നുള്ള പഠനത്തിന്‍റെ ഭാഗമായിരുന്നു ഇതെല്ലാം. ആംഗ്യ ഭാഷ പഠിപ്പിക്കാൻ ശ്രമിച്ചപ്പോൾ മറ്റു ശാസ്ത്രജ്ഞരെല്ലാം മൈൽസിനെ നിരുത്സാഹപ്പെടുത്തി. എന്നാൽ, അവരെയെല്ലാം ഞെട്ടിച്ചുകൊണ്ട് രണ്ടാഴ്ചകൊണ്ട് ചാന്‍റക് ആംഗ്യഭാഷ തനിക്കു പഠിക്കാൻ കഴിയുമെന്ന് തെളിയിച്ചു. അന്ന് അവന് പ്രായം വെറും ഒന്പതു മാസം. യൂണിവേഴ്സിറ്റി ജീവനക്കാരുടെ കുട്ടികൾക്കുള്ള പ്രീസ്കൂളിലും ചാന്‍റക് പോയിട്ടുണ്ട്. അവിടത്തെ കുട്ടികളായിരുന്നു അന്ന് കൂട്ടുകാർ.

1997 വരെ ജോർജിയയിലായിരുന്നെങ്കിലും പിന്നീട്, അറ്റ്‌ലാന്‍റയിലെ മൃഗശാലയിലേക്കു മാറ്റി. 39-ാം വയസിൽ മരണത്തിനു കീഴടങ്ങുന്പോൾ ലോകത്തിന് ഓർക്കാൻ മാത്രം ചില ഓർമകളും ചാന്‍റക് നല്കിയിട്ടുണ്ട്. 2014ല്‍ ചാന്‍റക്കിനെക്കുറിച്ച് പുറത്തിറങ്ങിയ "ദി ഏപ് ഹു വെന്‍റ് ടു കോളജ്' എന്ന ഡോക്യുമെന്‍ററി പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. വടക്കേ അമേരിക്കൻ മൃഗശാലകളിലുള്ളതിൽ ഏറ്റവും പ്രായമേറിയ ഒറാംഗ് ഊട്ടാനായിരുന്നു ചാന്‍റക്. 2016ൽ ഹൃദ്രോഗം തിരിച്ചറിഞ്ഞതിനെത്തുടർന്ന് ചികിത്സയിലായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.