കോടികൾ വേണ്ട, പ്രണയം മതി; ശതകോടികളുടെ സ്വത്ത് ഉപേക്ഷിച്ച് അവൾ കാമുകനെ സ്വന്തമാക്കി
Monday, August 7, 2017 7:24 AM IST
കോടിക്കണക്കിനു സ്വത്ത് ഉപേക്ഷിച്ച് തന്‍റെ പ്രണയം സാക്ഷാത്ക്കരിക്കാൻ ഇറങ്ങിത്തിരിച്ചപ്പോൾ എല്ലാവരും അവളെ കുറ്റപ്പെടുത്തി. 24 മണിക്കൂറും സുരക്ഷയ്ക്കായി ബോഡിഗാർഡുകൾ, എന്താവശ്യമുണ്ടെങ്കിലും സാധിച്ചു തരാൻ പരിചാരകർ, സഞ്ചരിക്കാൻ പ്രൈവറ്റ് ജെറ്റ്. ഇത്രയും സൗകര്യങ്ങളുപേക്ഷിച്ച് അവൾ തന്‍റെ പ്രണയത്തിന് മുൻഗണന നൽകുകയായിരുന്നു. ഈ കാരണങ്ങൾ കൊണ്ടാണ് മലേഷ്യൻ സ്വദേശിനിയായ ആഞ്ജലീൻ വാർത്തകളിൽ നിറയുന്നത്.



മലേഷ്യയിലെ ശതകോടീശ്വരനായ കായ് പെംഗിന്‍റെയും മുൻ മലേഷ്യൻ സുന്ദരിയുടെയും അഞ്ചു മക്കളിൽ ഒരാളാണ് ആഞ്ജലീൻ ഫ്രാൻസിസ് ഖൂ. ഓക്സ്ഫോർഡ് സർവകലാശാലയിൽ പഠിക്കുന്നതിനിടയിലാണ് ആഞ്ജലീൻ കരീബിയൻ സ്വദേശിയായ ജെഡ്ഡിയ ഫ്രാൻസിസിനെ പരിചയപ്പെടുന്നത്. ഈ സൗഹൃദം പതിയെ പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. അവസാനം ഈ ബന്ധത്തെക്കുറിച്ച് തന്‍റെ അച്ഛനോടു പറയുകയായിരുന്നു. എന്നാൽ കായ് പെംഗ് ഇതിനെ എതിർത്തു. യാതൊരു വിധത്തിലും ഇത് അംഗീകരിക്കാൻ കഴിയില്ലന്ന് അദ്ദേഹം തീർത്തു പറഞ്ഞു.




അച്ഛന്‍റെ സമ്മതം ലഭിക്കില്ലന്ന് മനസിലാക്കിയ ആഞ്ജലീൻ അവരുടെ വാക്കുകളെ ധിക്കരിച്ച് ജെഡ്ഡിയെ വിവാഹം ചെയ്യുകയായിരുന്നു. തന്‍റെ മകളുടെ വിവാഹം അതിഗംഭീരമാക്കണമെന്ന് കരുതിയിരുന്ന പിതാവിനെ ഞെട്ടിച്ചുകൊണ്ട് നടന്ന വിവാഹത്തിൽ പങ്കെടുത്തത് വെറും 30 പേരായിരുന്നു.



ഫോർബ്സ് തയാറാക്കിയ പട്ടിക പ്രകാരം 300 മില്യണ്‍ യുഎസ് ഡോളറാണ് കായ് പെംഗിന്‍റെ ആസ്തി. കുറച്ചു നാളുകൾക്കു മുന്പ് ആഞ്ജലീന്‍റെ അച്ഛനും അമ്മയും ബന്ധം വേർപെടുത്തിയിരുന്നു. ഇതിനെ തുടർന്നാണ് ആഞ്ജലീൻ വീണ്ടും വാർത്തകളിൽ നിറഞ്ഞത്. ഇപ്പോൾ സ്വന്തമായി ബിസിനസ് നടത്തുകയാണ് ആഞ്ജലീൻ. ഒരുപാട് പണമുണ്ടായാൽ പ്രശ്നങ്ങൾ ഒരുപാട് ഉണ്ടാകുമെന്നാണ് ഇവരുടെ അഭിപ്രായം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.