മരണമെന്ന ശത്രുവിനെപോലും വിറപ്പിച്ചുകൊണ്ടാണ് എന്‍റെ അച്ചു യാത്രയായത്: കണ്ണുനനയിക്കും ഈ കുറിപ്പ്
Thursday, July 20, 2017 6:02 AM IST
കാൻസർ, ഈ ഒരു വാക്ക് കേൾക്കുന്പോൾ തന്നെ ഏവരിലും ആദ്യം തോന്നുന്ന വികാരം ഭയമാണ്. കാരണം കാൻസർ തകർത്തെറിയുന്നത് നിരവധി ബന്ധങ്ങളും പ്രതീക്ഷകളുമാണ്. എന്നിരുന്നാൽതന്നെയും ഈ രോഗം പിടിപെട്ടാൽ ധൈര്യ സമ്മേതം അതിനെ അഭിമുഖീകരിക്കുന്നവരുമുണ്ട്. ഇപ്പൊഴിതാ കാൻസറിനെ ധീരമായി നേരിട്ട് മരണം പുൽകിയ തന്‍റെ പ്രിയപത്നിയെക്കുറിച്ച് ഒരാൾ എഴുതിയ ഒരു ഫേസ്ബുക്ക് കുറിപ്പാണ് നവമാധ്യമങ്ങളിൽ വൈറലായി മാറുന്നത്.

പട്ടാന്പി സ്വദേശിയായ രമേഷ് കുമാർ എന്ന യുവാവാണ് ഹൃദയസ്പർശിയായ ഈ കുറിപ്പെഴുതിയത്. കാൻസറിന് ശരീരത്തെ മാത്രമേ കീഴടക്കാൻ സാധിക്കൂ. മനസിനെ കീഴടക്കാൻ കഴിയില്ലന്ന് ആത്മവിശ്വാസത്തോടെ പറഞ്ഞ തന്‍റെ സ്വന്തം അച്ചുവിനെ കുറിച്ചാണ് രമേഷ് കുമാർ എഴുതിയത്. കാൻസർ പിടിപെട്ടതിനു ശേഷം വേദനാപൂർണമായുള്ള കീമോതെറാപ്പിയുടെ നാളുകളിൽ സച്ചിനെ കാണണമെന്ന് അവളുടെ ആഗ്രഹം സാഹസികമായാണ് രമേശ് സാധിച്ചു കൊടുത്തത്.

കൊച്ചിയിൽ ബ്ലാസ്റ്റേഴ്സിന്‍റെ മത്സരം കാണണമെന്ന അച്ചുവിന്‍റെ ആഗ്രഹം സാധിച്ചു കൊടുക്കുവാൻ രമേശിനെ സഹായിക്കാൻ ഒപ്പമുണ്ടായിരുന്നത് സുഹൃത്തുക്കളും പോലീസുദ്യോഗസ്ഥരുമായിരുന്നു. രോഗം ഗുരുതരമായി ബാധിച്ചിരിക്കുന്ന സമയത്തും അച്ചുവിന്‍റെ ആത്മവിശ്വാസമാണ് രമേശിന് ധൈര്യം പകർന്നു നൽകിയത്. ഒരുപക്ഷെ കീമോ കഴിഞ്ഞു നാലാം ദിവസം, നിറഞ്ഞ സ്റ്റേഡിയത്തിൽ ആർത്തുവിളിച്ചു കളി കണ്ട ആൾ തന്‍റെ അച്ചു മാത്രമായിരിക്കുമെന്നും രമേശ് ഫേസ്ബുക്കിൽ കുറിച്ചു.

അന്ന് സ്റ്റേഡിയത്തിനു പുറത്തുവച്ചെടുത്ത ഫോട്ടോ സഹിതമാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിപ്പെഴുതിയിരിക്കുന്നത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.