സ്വന്തം തൂവാല ഉപയോഗിച്ച് മെട്രോ വൃത്തിയാക്കിയ യുവാവിന് സോഷ്യൽ മീഡിയയുടെ കൈയടി
Thursday, July 20, 2017 5:02 AM IST
സ്വന്തം ചുറ്റുപാടുകൾ വൃത്തിയായി സൂക്ഷിക്കുന്നത് ഉത്തരവാദിത്വമായി കാണുന്നതിന് രാജ്യത്തിനു മഴുവൻ മാതൃകയായി മാറുകയാണ് പ്രഞ്ചൽ ദുബെ എന്ന യുവാവ്. ഇതിനുദാഹരണമാണ് താൻ കാരണം വൃത്തിഹീനമായ മെട്രോ ട്രെയിനിന്‍റെ ഉൾവശം തന്‍റെ കൈവശമിരുന്ന തൂവാല ഉപയോഗിച്ച് അദ്ദേഹം തുടച്ച് വൃത്തിയാക്കിയ സംഭവം.

ജയ്പൂർ സ്വദേശിയായ സുനിൽ ചൗധരിയാണ് പ്രഞ്ചലിന്‍റെ കഥ നവമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം മെട്രോയിൽ യാത്ര ചെയ്യുന്പോഴായിരുന്നു സുനിൽ കോളജിലേക്ക് പോകുന്ന പ്രഞ്ചലിനെ ആദ്യമായി പരിചയപ്പെടുന്നത്. പെട്ടന്നാണ് യാത്രക്കിടെ പ്രഞ്ചലിന്‍റെ കൈയിൽ നിന്നും ഉച്ചഭക്ഷണം കൊണ്ടുവന്ന ചോറ്റുപാത്രം നിലത്തു വീണത്. വീഴ്ചയുടെ ആഘാതത്തിൽ പാത്രം തുറന്ന് ചോറും കറികളും പുറത്താകുകയും ചെയ്തു. പ്രഞ്ചൽ ഉടൻ തന്നെ പാത്രം നിലത്തുനിന്ന് എടുത്തെങ്കിലും ചോറും കറികളും നിലത്തു തന്നെ കിടക്കുകയായിരുന്നു. അത് അവിടെ തന്നെ കിടന്നാൽ സ്ഥലം മുഴുവൻ വൃത്തിഹീനമാകുമെന്ന് മനസിലാക്കിയ പ്രഞ്ചൽ സമീപം നിന്ന അന്പരപ്പിച്ചു കൊണ്ട് കൈയിൽ ഇരുന്ന പുസ്തകത്തിൽ നിന്നും ഒരു പേപ്പർ കീറിയെടുത്ത് ചോറും കറികളും വാരിയെടുക്കുകയായിരുന്നു. മാത്രമല്ല കൈയിലിരുന്ന തൂവാല ഉപയോഗിച്ച് അവിടം മുഴുവൻ തുടച്ച് വൃത്തിയാക്കുകയും ചെയ്തു.

പിന്നീട് ഇതിന്‍റെ ചിത്രമുൾപ്പടെ സുനിൽ സംഭവത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവച്ചതിനെ തുടർന്ന് വൈറലായി മാറുകയായിരുന്നു. തന്‍റെ ചുറ്റും നടക്കുന്ന കാര്യങ്ങൾക്ക് വലിയ പ്രാധാന്യം നൽകാതെ ജീവിക്കുന്ന സമൂഹ്യജീവികൾക്കുള്ള വലിയ പാഠമാണ് പ്രഞ്ചൽ നൽകുന്നത്. മാത്രമല്ല സമൂഹത്തിന് മാതൃകയാകുന്ന പ്രവർത്തനങ്ങൾ വാക്കുകളിൽ കൂടി മാത്രം പറഞ്ഞാൽ പോര പ്രവൃത്തിയിലും അത് കാണിക്കണമെന്ന് അദ്ദേഹം സൂചിപ്പിക്കുകയും ചെയ്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.