കർണാടക അതിർത്തിയിൽ രാത്രിയിൽ യാത്രചെയ്യുന്ന മലയാളികൾ ജാഗ്രതൈ..!
Monday, July 17, 2017 3:02 AM IST
ബംഗളൂരു: കർണാടക അതിർത്തിയിലൂടെ രാത്രിയിൽ യാത്ര ചെയ്യുന്ന മലയാളികൾ ജാഗ്രതൈ. നിങ്ങളെ തേടി അപകടം പതിയിരിക്കുന്നുണ്ട്. രാത്രി സ്വകാര്യ വാഹനങ്ങളിൽ അതിർത്തി പ്രദേശങ്ങളിലൂടെ പോകുന്ന മലയാളികൾക്കു നേരെ കവർച്ചാസംഘങ്ങളുടെ ആക്രമണം പതിവാകുകയാണ്. വടക്കൻ ജില്ലകളിൽ നിന്നു വിരാജ്പേട്ട വഴി കർണാടകയിലേക്കുള്ള പാതയിലെ വിജനപ്രദേശങ്ങളാണ് കവർച്ചാസംഘങ്ങളുടെ വിഹാരകേന്ദ്രം. നാഗർഹോളെ ദേശീയോദ്യാനത്തിന്‍റെ ഭാഗമായ വനപ്രദേശങ്ങളും ഇവിടെയുണ്ട്.

കേരള രജിസ്ട്രേഷൻ വാഹനങ്ങളെ ലക്ഷ്യമാക്കിയാണ് ആക്രമണമുണ്ടാകുന്നത്. പ്രദേശത്തെക്കുറിച്ചു കൃത്യമായ അറിവുള്ള തദ്ദേശീയരായ മോഷ്ടാക്കളാണ് കുറ്റകൃത്യങ്ങൾക്കു പിന്നിൽ.

സ്ഥിരമായി ഇവിടങ്ങളിൽ അക്രമസംഭവങ്ങളുണ്ടാകുന്നെങ്കിലും അധികം വാർത്തകൾ പുറത്തുവരാറില്ല. കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെ കാസർഗോഡ് സ്വദേശിയായ ജിസ്മോനും സുഹൃത്തുക്കളും മൈസൂരുവിലെ ബിലിക്കരെയിൽ ആക്രമണത്തിനിരയായതാണ് ഏറ്റവും പുതിയ സംഭവം. കാറിൽ കിലോമീറ്ററുകളോളം ഇവരെ പിന്തുടർന്ന അക്രമികൾ ഇവരുടെ കാറിന്‍റെ ചില്ലുകൾ അടിച്ചുതകർക്കുകയായിരുന്നു. ആക്രമണമുണ്ടായിട്ടും ജിസ്മോൻ വാഹനം നിർത്താതെ പോയതോടെയാണ് അക്രമികൾ പിന്മാറിയത്.

അതേസമയം, സമാനസംഭവങ്ങളിൽ പോലീസിന്‍റെ ഭാഗത്തുനിന്ന് നടപടികളുണ്ടാകുന്നില്ലെന്ന് വിമർശനം ഉയരുന്നുണ്ട്. ഇത്തരം സംഭവങ്ങളിൽ പരാതി നല്കിയാൽ പോലും കേസ് രജിസ്റ്റർ ചെയ്യാൻ പോലീസ് മടികാട്ടുന്നുവെന്നാണ് ആക്ഷേപം. മിക്കപ്പോഴും കർണാടകയിലെ മലയാളി സംഘടനകളുടെ ഇടപെടൽ മൂലമാണ് പോലീസ് കേസെടുക്കാൻ തയാറാകുന്നത്. അധികൃതരുടെ ഈ അലംഭാവമാണ് കൂടുതൽ കുറ്റകൃത്യങ്ങൾ ചെയ്യാൻ കവർച്ചാസംഘങ്ങളെ പ്രേരിപ്പിക്കുന്നത്. കേസ് നല്കിയാൽ പോലീസ് സ്റ്റേഷൻ കയറിയിറങ്ങേണ്ടിവരുമെന്നതിനാൽ അക്രമത്തിനിരയായവർ പരാതി നല്കാതെ പോകുന്നതും പതിവാണ്.



ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

*വിരാജ് പേട്ടയ്ക്കും മൈസൂരുവിനുമിടയിലാണ് വിജനപ്രദേശങ്ങൾ കൂടുതലായുമുള്ളത്. അതുകൊണ്ട് രാത്രിയിൽ ഈ മേഖലകളിലൂടെ സഞ്ചരിക്കുന്പോൾ കരുതൽ വേണം. വാഹനങ്ങളുടെ ചില്ലിലേക്ക് മുട്ടയെറിയുന്നതാണ് കവർച്ചാസംഘങ്ങൾ കൂടുതലായി അനുവർത്തിക്കുന്ന രീതി. സംഗതി മനസിലാകാതെ വാഹനത്തിന്‍റെ വൈപ്പർ പ്രവർത്തിപ്പിക്കുന്ന ഡ്രൈവർ മുൻവശം കാണാനാവാതെ കുഴങ്ങും. വൈപ്പർ പ്രവർത്തിക്കുന്പോൾ മുട്ട ചില്ലിൽ പരന്ന് മറുവശം കാണാനാവാത്ത രീതിയിൽ പറ്റിപ്പിടിക്കും. ഇതേത്തുടർന്ന് വാഹനം നിർത്തുന്ന തക്കത്തിനാണ് മോഷണസംഘങ്ങൾ ആക്രമണം നടത്തുന്നത്.

*വിജനമായ പ്രദേശങ്ങളിൽ വാഹനങ്ങളുടെ വേഗം കുറയുന്പോൾ അപ്രതീക്ഷിതമായി ആക്രമണം നടത്തുന്നതാണ് മോഷ്ടാക്കളുടെ രീതി. ഈസമയത്ത് കാറിന്‍റെ വശങ്ങളിലെ ചില്ലുകൾ താഴ്ന്നിരുന്നാൽ അകത്തേക്ക് മുളകുപൊടി വിതറിയും ആക്രമണം നടത്തും.

*വാഹനത്തിൽ മനഃപ്പൂർവം ഇടിച്ച് അപകടമുണ്ടാക്കാനും കവർച്ചാസംഘങ്ങൾ ശ്രമം നടത്തും. ഇതേത്തുടർന്ന് വാഹനം നിർത്തി ചോദ്യംചെയ്യുന്പോൾ മോഷ്ടാക്കൾ സംഘമായി എത്തി ആക്രമിക്കുകയും ചെയ്യും. കവർച്ചയ്ക്കു ശേഷം ഇവർ അതിവേഗം രക്ഷപ്പെടുകയും ചെയ്യും. രാത്രിസമയവും വിജനപ്രദേശവുമായതിനാൽ അക്രമികളെ പിന്തുടരാൻ യാത്രക്കാർ മുതിരാറില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.