സന്ദർശകരെ വരവേൽക്കാൻ ഹോപ്
Saturday, July 15, 2017 10:29 AM IST
ലണ്ടനിലെ നാച്വറൽ ഹിസ്റ്ററി മ്യൂസിയത്തിലെത്തുന്ന സന്ദർശകരെ ഇനി വരവേൽക്കുന്നത് ഒന്നേകാൽ നൂറ്റാണിലേറെ പഴക്കമുള്ള നീലത്തിമിംഗലത്തിന്‍റെ അസ്ഥികൂടം. ലോകപ്രശസ്തമായ ഈ ഹിസ്റ്ററി മ്യൂസിയത്തിന്‍റെ പ്രവേശനകവാടത്തിൽ "ഹോപ്' എന്നു പേരിട്ട ഭീമൻ തിമിംഗല അസ്ഥികൂടം സ്ഥാപിച്ചു. 25.2 മീറ്റർ നീളമുള്ള അസ്ഥികൂടത്തിന് 126 വർഷം പഴക്കമുണ്ട്.

1891ൽ അയർലൻഡിലെ ഒരു കടൽത്തീരത്ത് അടിഞ്ഞ നീലത്തിമിംഗലത്തിന്‍റെ അസ്ഥികൂടമാണിത്. മുന്പ് കൃത്രിമമായി നിർമിച്ച ഡിപ്പി എന്ന ദിനോസർ അസ്ഥികൂടമായിരുന്നു മ്യൂസിയത്തിന്‍റെ പ്രവേശനകവാടത്തിൽ ഉണ്ടായിരുന്നത്. പരിസ്ഥിതി സംരക്ഷണത്തിൽ ശാസ്ത്രത്തിന്‍റെ പങ്കിനെക്കുറിച്ച് ഓർമിപ്പിക്കാനാണ് നീലത്തിമിംഗല അസ്ഥികൂടം പ്രദർശിപ്പിച്ചിരിക്കുന്നതെന്ന് മ്യൂസിയം അധികൃതർ പറഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.