അന്ത്യാഭിലാഷം പോലെ കൂട്ടുകാരനെ സ്വന്തമാക്കി; ലോകത്തെ കരയിച്ച് ഏലി യാത്രയായി
Wednesday, July 12, 2017 4:52 AM IST
കാൻസർ രോഗബാധിതയായി മരണത്തിനു മുന്പ് തന്‍റെ ജീവിതാഭിലാഷം പൂർത്തിയാക്കിയ ഏലി പാറ്റേഴ്സൻ എന്ന അഞ്ചു വയസുകാരി ആകാശത്തിൽ നക്ഷത്രങ്ങളിലൊരാളായി. ന്യൂറോ ബ്ലാസ്റ്റോമ എന്ന മാരകമായ കാൻസർ രോഗം ബാധിച്ചതിനെ തുടർന്ന് താൻ ഏറ്റവും കൂടുതൽ സ്നേഹിച്ച ആത്മസുഹൃത്ത് ആറുവയസുകാരൻ ഹാരിസണ്‍ ബ്ലാസ്റ്റോമറിനെ ഏലി വിവാഹം ചെയ്തിരുന്നു. സ്കോട്ട്ലൻഡിലെ ഫോറസ് എന്ന സ്ഥലത്താണ് സമൂഹമനസാക്ഷിയെ വേദനിപ്പിച്ച സംഭവം അരങ്ങേറിയത്. കഴിഞ്ഞ മാസം ജൂണ്‍ 18നാണ് ഇരുവരും തമ്മിലുള്ള വിവാഹം ആഘോഷമായി നടത്തിയത്. ഇതിനു മുൻകൈയെടുത്തതാകട്ടെ ഏലിയുടെ അമ്മ ഗെയ്‌ലായിരുന്നു.




ഏലിക്കു രണ്ടു വയസുള്ളപ്പോഴാണ് കാൻസർ സ്ഥിരീകരിച്ചത്. തന്‍റെ പൊന്നോമന മകളെ മരണത്തിനു നൽകാതിരിക്കാൻ ഒരുപാട് നല്ല മനസുകളുടെ സഹായത്തോടെ ഗെയ്ൽ തന്‍റെ കഴിവിന്‍റെ പരമാവധി ചികിത്സിപ്പിച്ചിരുന്നു. ഒട്ടേറെ കീമോ തെറാപ്പികളും ശസ്ത്രക്രീയയും നിമിത്തം ഏലിക്ക് തന്‍റെ തലമുടിയെല്ലാം നഷ്ടമായിരുന്നു. അവസാനം ഡോക്ടർമാരും കൈവിട്ടതോടെ തന്‍റെ മകളുടെ ഏതാഗ്രഹവും സാധിച്ചു കൊടുക്കാൻ ഗെയ്ൽ തയാറാകുകയായിരുന്നു. അതിനു വേണ്ടി മകളോട് ചോദിച്ച് ആഗ്രഹങ്ങളുടെ ഒരു നീണ്ട പട്ടിക തന്നെ ഗെയ്ൽ ഉണ്ടാക്കി. അതിൽ ഏലി ഏറ്റവും കൂടുതൽ ആഗ്രഹിച്ചത് തന്‍റെ ബാല്യകാല സുഹൃത്തായ ഹാരിസിനെ വിവാഹം കഴിക്കുക എന്നതായിരുന്നു.



ഈ ആഗ്രഹം സാധിക്കാൻ വിവാഹ പന്തലിൽ ഏലി എത്തിയത് പിങ്ക്, വെള്ള നിറത്തിലുള്ള വേഷമണിഞ്ഞായിരുന്നു. തുർന്ന് നിരവധിയാളുകളുടെ സാന്നിധ്യത്തിൽ ആഘോഷമായി ഹാരിസ് ഏലിയുടെ കഴുത്തിൽ മിന്നു ചാർത്തി. എന്നാൽ ജൂണ്‍ 29ന് ഏലിയുടെ രോഗം മൂർഛിച്ചു. ഈ മാസം ഒന്നിന് മുഴുവൻ കുടുംബാഗങ്ങളുടെയും സാന്നിധ്യത്തിൽ തന്നെ സ്നേഹിച്ചു കൊതിതീരാത്ത അമ്മ ഗെയ്ലിനോടും ഹാരിസനോടും നിശബ്ദതയിൽ യാത്ര ചോദിച്ച് അവൾ ഈ ലോകത്തിൽ നിന്നും മടങ്ങി. ഒരു നക്ഷത്രമായി ആകാശത്ത് കാണുമെന്ന വാഗ്ദാനവും നൽകി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.