അന്ന് മാലിന്യക്കൂമ്പാരം, ഇന്ന് തെങ്ങിൻതോപ്പ്..!
Wednesday, June 14, 2017 1:14 AM IST
ദുർഗന്ധം വമിക്കുന്ന മാല്യന്യക്കൂന്പാരങ്ങളായിരുന്നു മുംബൈയിലെ വെർസോവ ബീച്ചിന് കുപ്രസിദ്ധി സമ്മാനിച്ചത്. മുംബൈയിലുള്ള മറ്റു ബീച്ചുകളെല്ലാം സന്ദർശകരുടെ വിഹാരകേന്ദ്രമായി ശോഭിച്ചപ്പോൾ മാലിന്യം നിക്ഷേപിക്കാൻ വേണ്ടിമാത്രമാണ് വെർസോവ ബീച്ചിൽ ആളുകളെത്തിയിരുന്നത്. എന്നാൽ, ഇന്നു കഥമാറി... ബീച്ചിന്‍റെ രൂപവും.

തെങ്ങും മറ്റു വൃക്ഷലതാദികളും നിറഞ്ഞ കുളിരേകുന്ന മനോഹരോദ്യാനമായി മാറിയിരിക്കുകയാണ് ബീച്ച് ഇപ്പോൾ. അഫ്റോസ് ഷാ എന്നയാളാണ് ബീച്ച് മാലിന്യവിമുക്തമാക്കുന്നതിനായുളള കാംപെയ്ൻ ആരംഭിച്ചത്. 88 ആഴ്ചകൾകൊണ്ടാണ് ബീച്ചിനെ മാലിന്യവിമുക്തമാക്കിയത്. ശേഷം തെങ്ങിൻതൈകളും മറ്റു ഫലവൃക്ഷങ്ങളും പൂച്ചെടികളും നട്ടുപിടിപ്പിച്ച് ബീച്ച് ഒരു ഉദ്യാനമാക്കി മാറ്റിയിരിക്കുകയാണ് സമീപവാസികൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.