വിവാഹവേദിയിൽ തോക്കുമായെത്തി യുവതി വരനെ തട്ടിക്കൊണ്ടു പോയി
Wednesday, May 17, 2017 6:44 AM IST
വിവാഹവേദിയിൽ നിന്നും യുവതി തോക്കിൻ മുനയിൽ നിർത്തി വരനെ തട്ടിക്കൊണ്ടു പോയി. ഉത്തർപ്രദേശിലെ ബുന്ദൽക്കണ്ടിലാണ് വിവാഹവേദിയിൽ നിന്ന എല്ലാവരെയും ഞെട്ടിച്ച സംഭവം നടന്നത്.

വിവാഹം നടന്ന ഹാളിലേക്ക് യുവതി തോക്കുമായി രണ്ടു പുരുഷന്മാരുടെ അകന്പടിയോടെയാണ് എത്തിയത്. എല്ലാവരും അന്പരപ്പോടെ നിൽക്കുന്പോൾ യുവതി പ്രതിശ്രുത വധുവിന്‍റെ തലയിലേക്ക് തോക്കു ചൂണ്ടി പറഞ്ഞു: "നീ വിവാഹം കഴിക്കാൻ പോകുന്നയാൾ ഞാനുമായി പ്രണയത്തിലാണ്. മറ്റൊരു യുവതിയെ വിവാഹം കഴിക്കാൻ തയാറായ അയാൾ എന്നെ വഞ്ചിക്കുകയായിരുന്നു. ഇത് സംഭവിക്കാൻ ഞാൻ അനുവദിക്കില്ല...' ഇത്രയും പറഞ്ഞതിനു ശേഷം വരനെ തോക്കു ചൂണ്ടി വാഹനത്തിൽ കയറ്റി തട്ടിക്കൊണ്ടു പോകുകയായിരുന്നു.

വരൻ അശോക് യാദവുമായി പ്രണയത്തിലായിരുന്ന യുവതിയാണ് വിവാഹവേദിയിലെത്തി അതിക്രമം കാട്ടിയതെന്നാണ് ആളുകൾ പറയുന്നത്. കുറച്ചു മാസങ്ങൾക്കു മുന്പ് ഒരുമിച്ച് ജോലി ചെയ്തിരുന്ന ഇവർപ്രണയത്തിലാകുകയായിരുന്നു. ഇരുവരും രഹസ്യമായി വിവാഹം ചെയ്തിരുന്നുവെങ്കിലും വീട്ടുകാരുടെ സമ്മർദത്തെതുടർന്ന് അശോക് മറ്റൊരു പെണ്‍കുട്ടിയെ വിവാഹം ചെയാൻ സമ്മതിക്കുകയായിരുന്നുവെന്നാണ് പറയപ്പെടുന്നത്. യുവതിക്കെതിരെ കേസെടുത്ത് പോലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.