33 വർഷങ്ങൾക്ക് മുന്പ് ഇല്ലാതായ ബീച്ച് ഒറ്റ രാത്രികൊണ്ട് തിരികെയെത്തി
Wednesday, May 10, 2017 6:29 AM IST
33 വർഷങ്ങൾക്കു മുന്പ് ഭൂമിയിൽ നിന്നും അപ്രത്യക്ഷമായ കടൽത്തീരം വീണ്ടും പുനർജനിച്ചു. ആഷിൽ ദ്വീപിലെ ഐറിഷ് ഗ്രാമമായ ദൂവാഗിലാണ് സംഭവം. 1984ലാണ് കനത്ത കൊടുങ്കാറ്റും മഴയും മൂലം കടൽത്തീരം കരയായത്. സുന്ദരമായ മണൽ മുഴുവനും കടൽ വലിച്ചെടുത്തുകൊണ്ടുപോയി. പാറക്കെട്ടുകൾ മാത്രമായി മനോഹാരിത നഷ്ടപ്പെട്ട പ്രദേശത്തേക്ക് ആരും വരാതായി. അതോടെ ബീച്ചിന് സമീപമുണ്ടായിരുന്ന നൂറുകണക്കിന് ഹോട്ടലുകളും പൂട്ടിപ്പോയി.

എന്നാൽ വർഷങ്ങൾക്കിപ്പുറം പ്രകൃതി വീണ്ടും അദ്ഭുതം സൃഷ്ടിച്ചിരിക്കുകയാണ്. ശക്തിയായ വേലിയേറ്റത്തെ തുടർന്ന് ബീച്ച് തിരികെയെത്തിയിരിക്കുകയാണ്. ഒറ്റ രാത്രികൊണ്ടാണ് ഈ അദ്ഭുതം നടന്നത്. 300 മീറ്ററോളം വരുന്ന പ്രദേശത്താണ് ടണ്‍ കണക്കിന് മണൽ എത്തി ബീച്ച് പഴയതു പോലെ ആയിരിക്കുന്നത്. എന്തായാലും നഷ്ടപ്പെട്ടെന്നു കരുതിയ ബീച്ച് തിരികെ കിട്ടിയ സന്തോഷത്തിലാണ് പ്രദേശവാസികൾ.



Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.