കാൽനട യാത്രികർക്ക് റോഡിൽ ക്രോസിംഗ് ഗേറ്റ്; ഇതുതാൻ ചൈന
Thursday, April 27, 2017 3:54 AM IST
വഴി മുറിച്ചു കടക്കുന്നതിനിടയിൽ വാഹനങ്ങൾ ഇടിച്ചു നിരവധിയാളുകൾ മരണത്തിനിരയാകുന്നതും ഒട്ടേറ പേർക്ക് പരിക്കേൽക്കുകയും ചെയ്യുന്ന വാർത്ത ദിവസേന നമ്മൾ കണ്ടും കേട്ടുമറിയുന്നതാണ്. ഇത്തരം സംഭവങ്ങൾ ഇല്ലാതാക്കുന്നതിന് ചൈനയിലെ വുഹാൻ നഗരത്തിൽ അധികാരികൾ പുതിയൊരു മാർഗവുമായി എത്തിയിരിക്കുകയാണ്.

ലെവൽ ക്രോസ് മാതൃകയിൽ, നിശ്ചിത സമയങ്ങളിൽ അല്ലാതെ റോഡ് മുറിച്ചു കടക്കാതിരിക്കാൻ പാതയോരങ്ങളിൽ തനിയെ അടയുകയും തുറക്കുകയും ചെയ്യുന്ന ഗേറ്റുകൾ സ്ഥാപിച്ചാണ് ഇതിന് ഒരു പരിഹാരം കണ്ടെത്തിയിരിക്കുന്നത്. മുൻപ് ഇവിടെ ഒരു ശ്രദ്ധയുമില്ലാതെയായിരുന്നു ആളുകൾ റോഡ് മുറിച്ച് കടന്നിരുന്നത്. ഇതുകാരണം തിരക്കുള്ള റോഡുകളിൽ ബ്ലോക്കും ചില സമയങ്ങളിൽ അപകടങ്ങളും ഉണ്ടാകുമായിരുന്നു. ഇതു തടയുന്നതിനായി കാൽ നടയാത്രക്കാരെ പച്ച തൊപ്പി ധരിക്കാൻ ബോധവത്ക്കരണം നടത്തുകയും, നടപ്പാതകളിൽ ചുവന്ന വര വരയ്ക്കുകയും, ചെയ്തിരുന്നു. പക്ഷെ ഇതുകൊണ്ടൊന്നും പ്രയോജനമുണ്ടായില്ല. ഇതേത്തുടർന്നാണ് ഇത്തരത്തിലൊരു നീക്കം നടത്താൻ അധികാരികൾ തീരുമാനിച്ചത്.

ട്രാഫിക് സിഗ്നലിൽ ചുവന്ന ലൈറ്റ് തെളിയുന്പോൾ മാത്രമെ നടപ്പാതയിലെ ഗേറ്റിൽ പച്ച ലൈറ്റ് തെളിയുകയുള്ളു. സിഗ്നൽ തെറ്റിച്ച് ഗേറ്റിനു മുകളിൽ കൂടി പോകുന്നവരെ പിടികൂടാൻ സിസിടിവി കാമറയും സ്ഥാപിച്ചിട്ടുണ്ട്. ആരെങ്കിലും നിയമം ലംഘിച്ചാൽ അവർ കടന്നുപോകുന്ന ദൃശ്യങ്ങൾ നഗരത്തിൽ സ്ഥാപിച്ചിരിക്കുന്ന വലിയ സ്ക്രീനിൽ പ്രദർശിപ്പിക്കും. ഇത്തരത്തിലുള്ള കടന്ന കൈചെയ്ത് കാൽ നടയാത്രക്കാരെ മര്യാദ പഠിപ്പിക്കാനുള്ള ശ്രമത്തിലാണ് അധികാരികൾ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.