ചെറുതേനീച്ചകൾക്കും വേണം സംരക്ഷണം!
Thursday, April 27, 2017 12:29 AM IST
തേനീച്ചകളുടെ എണ്ണം വർധിപ്പിക്കുന്നതിനുള്ള ഇൻഡോ- ഓസ്ട്രേലിയൻ ഗവേഷക പ്രോജക്ടിൽ കേരള കാർഷിക സർവകലാശാലയും പങ്കാളികളാകും. ചെടികളിലെ പരാഗണത്തിൽ പ്രധാന പങ്കുവഹിക്കുന്ന ചെറുതേനീച്ചകളുടെ എണ്ണം വർധിപ്പിക്കുന്നതിലൂടെ പച്ചക്കറികളുടെയും പഴവർഗങ്ങളുടേയും ഉത്പാദനം കൂട്ടാമെന്നാണ് ഗവേഷകർ കണക്കുകൂട്ടുന്നത്.

ലോകത്തിലെ ഭക്ഷ്യോത്പാദനത്തിൽ പ്രധാന പങ്കുവഹിക്കുന്ന തേനീച്ചകളുടെ എണ്ണം ക്രമാതീതമായി കുറയുന്നത് ഏറെ ആശങ്കയോടെയാണ് കാർഷിക ഗവേഷകർ നോക്കിക്കാണുന്നത്. കാലാവസ്ഥാ വ്യതിയാനവും അമിത കീടനാശിനി പ്രയോഗവുമൊക്കെയാണ് തേനീച്ചകളുടെ എണ്ണം കുറയ്ക്കുന്നത്. ഈ പ്രശ്നത്തിനൊരു പരിഹാരമെന്ന നിലയിലാണ് സാധാരണ തേനിച്ചകൾക്കു പകരം ചെറുതേനീച്ചകളെ പരാഗണത്തിനായി കൂടുതൽ ഉപയോഗിക്കാനുള്ള സാധ്യതകളെക്കുറിച്ചുള്ള പഠനങ്ങൾ നടക്കുന്നത്.

വെസ്റ്റേണ്‍ സിഡ്നി സർവകലാശാലയും ഇന്ത്യൻ കൗണ്‍സിൽ ഫോർ അഗ്രികൾച്ചറൽ ഡെവലപ്മെന്‍റും കേരളാ കാർഷിക സർവകലാശാലയിലെ തേനീച്ച ഗവേഷണ കേന്ദ്രവും സംയുക്തമായാണ് പഠനങ്ങൾ നടത്തുന്നത്. ഓസ്ട്രേലിയയിൽനിന്നുള്ള വിദഗ്ധസംഘം കേരളത്തിലെത്തി ഇവിടുത്തെ ചെറുതേനീച്ച കർഷകരെ കാണും.

വലുപ്പം തീരെ കുറവായതിനാൽ ചെറിയ പൂക്കൾക്കുള്ളിൽപോലും കയറാൻ ചെറുതേനീച്ചകൾക്കാകും. കേരള കാർഷിക സർവകലാശാലയിൽ നടത്തിയ ഒരു പഠനത്തിൽ ചെറുതേനീച്ചകളുടെ സാന്നിധ്യം 20 മുതൽ 25 ശതമാനംവരെ കാർഷികോത്പാദനം വർധിപ്പിച്ചതായി കണ്ടെത്തിയിട്ടുണ്ട്. മറ്റു തേനീച്ചകളേക്കാൾ വേഗത്തിൽ പരാഗണം നടത്താൻ ചെറുതേനീച്ചകൾക്കാകും. മാത്രമല്ല ഒരു പൂവിൽ പോകുന്ന ചെറുതേനീച്ച അതേ ഇനം പൂക്കളിൽനിന്നു മാത്രമേ തേൻ ശേഖരിക്കൂ എന്ന പ്രത്യേകതയുള്ളതിനാൽ സസ്യങ്ങളിലെ പരാഗണം കൃത്യമായി നടക്കും. അതുകൊണ്ടാണ് ചെറുതേനീച്ചകളുടെ എണ്ണം വർധിപ്പിക്കനുള്ള പഠനങ്ങൾ നടത്തുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.