25 വര്‍ഷമായി പച്ചിലയും മരക്കന്പും മാത്രം കഴിച്ച് ജീവിക്കുന്ന ഒരാൾ
Monday, April 24, 2017 4:28 AM IST
കഴിഞ്ഞ 25 വര്‍ഷമായി പച്ചിലയും മരക്കന്പും മാത്രം കഴിച്ച് ജീവിക്കുന്ന ഒരാള്‍ പാക്കിസ്ഥാനിലുണ്ട്. പാക് പഞ്ചാബ് പ്രവിശ്യയിലെ ഗുജ്‌റാന്‍വാലയില്‍ താമസിക്കുന്ന മെഹമ്മൂദ് ഭട്ട്. പച്ചിലയും മരക്കന്പും മാത്രം ഭക്ഷണമാക്കിയ തനിക്ക് 25 വര്‍ഷമായി യാതോരുവിധ അസുഖങ്ങളും വന്നിട്ടില്ലെന്നാണ് അദ്ദേഹം പറയുന്നത്.

ഇപ്പോള്‍ അന്പതു വയസുള്ള ഭട്ട് തന്‍റെ 25മത്തെ വയസു മുതലാണ് പച്ചിലയും മരക്കന്പും ആഹാരമാക്കിത്തുടങ്ങിയത്. വീട്ടിലെ ദാരിദ്ര്യം മൂലമാണ് ഇത്തരത്തിലൊരു പരീക്ഷണം നടത്തിയതെങ്കിലും ഇന്ന് അത് ഉപേക്ഷിക്കാനാവാത്ത ശീലമായിരിക്കുകയാണ്.

കഴുതവണ്ടി ഓടിച്ചാണ് ഭട്ട് തന്‍റെ ജീവിതം നയിക്കുന്നത്. വണ്ടിയുമായി പോകുന്ന വഴിയില്‍ വിശന്നാലും ഭട്ടിന് അടുത്ത ഹോട്ടൽ അന്വേഷിക്കേണ്ട കാര്യമില്ല. തൊട്ടടുത്തുള്ള ഏതെങ്കിലും മരത്തിന്‍റെ കന്പുകളോ ഇലയോ പറിച്ച് തിന്ന് വിശപ്പടക്കാൻ അദ്ദേഹത്തിന് യാതൊരു മടിയുമില്ല. ഏതായാലും ഭട്ടിന്‍റെ ഭക്ഷണശീലം നാട്ടുകാര്‍ കൗതുകത്തോടെയാണ് നോക്കിക്കാണുന്നത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.