ആത്മസുഹൃത്ത് വേർപിരിഞ്ഞു; മനംനൊന്ത് സെൻജ ജീവൻവെടിഞ്ഞു
Friday, April 21, 2017 2:28 AM IST
സൗഹൃദത്തിന്‍റെ വിലയറിയുന്നത് മനുഷ്യർക്കു മാത്രമല്ല. നമ്മളോളം അല്ലെങ്കിൽ ഒരുപക്ഷേ നമ്മളെക്കാളേറെ മൃഗങ്ങൾക്കുമറിയാം സൗഹൃദത്തിന്‍റെ വില. അതിനുദാഹരണം ബാക്കിയാക്കിയാണ് സെൻജ എന്ന ഹിമക്കരടി ലോകത്തോടു വിടപറഞ്ഞത്.

സെൻജയും സ്നോഫ്ലേക്കും ഇരുപതു വർഷമായി ആത്മസുഹൃത്തുക്കളാണ്. സാൻ ഡീഗോയിലെ സിവേൾഡ് വൈൽഡ് ആർട്ടിക് പാർക്കിലായിരുന്നു ഇരുവരുടെയും താമസം. പെട്ടെന്നൊരു ദിവസം പാർക്ക് അധികൃതർ ഇവരെ പിരിക്കണമെന്ന തീരുമാനമെടുത്തു. പിറ്റ്സ്ബർഗ് മൃഗശാലയിലേക്ക് സ്നോഫ്ലേക്കിനെ മാറ്റി പാർപ്പിച്ചു. അവിടെ അവൾക്കു കൂട്ടായി ഒരു ആണ്‍ ഹിമക്കരടിയും ഉണ്ടായിരുന്നു.

എന്നാൽ, സുഹൃത്തിനെ പിരിഞ്ഞത് സെൻജയ്ക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. ദിവസം ചെല്ലുന്തോറും അവളുടെ ആരോഗ്യസ്ഥിതി വഷളായിക്കൊണ്ടിരുന്നു. ഭക്ഷണം കഴിക്കാതെ അവളുടെ ആരോഗ്യനില മോശപ്പെട്ടു. അങ്ങനെ കുറച്ചു ദിവസങ്ങൾക്കു മുന്പ് സെൻജ ലോകത്തോടു വിട പറഞ്ഞു.

""ഏതൊരാൾക്കും പ്രതീക്ഷകൾ നഷ്ടപ്പെടുന്പോൾ സംഭവിക്കാവുന്നതു തന്നെയാണ് സെൻജയ്ക്കും സംഭവിച്ചിരിക്കുന്നത്.’’ പെറ്റ വൈസ് പ്രസിഡന്‍റ് ട്രാസി റിമൈൻ പറഞ്ഞു. മൃഗങ്ങളെ ദീർഘദൂരത്തേക്ക് മാറ്റി പാർപ്പിക്കുന്നതും ഇണചേർക്കുന്നതും കാഴ്ചവസ്തുക്കളാക്കുന്നതുമെല്ലാം ക്രൂരതയാണെന്ന വാദങ്ങൾ സംഭവത്തെത്തുടർന്ന് ഉയർന്നിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.