കുഞ്ഞുമോൻ വീട് തണുപ്പിച്ചു; നയാപൈസ മുടക്കില്ലാതെ
Thursday, April 20, 2017 5:20 AM IST
വീടിന്‍റെ ടെറസിൽ വാഴക്കച്ചിയും പോതപ്പുല്ലും നിറച്ച് കുറച്ച് കൈവെള്ളവും തളിച്ചാൽ കൊടുംചൂടിനെ നേരിടാനാവുമെന്ന് മണർകാട് നിരമറ്റം മട്ടാഞ്ചേരിയിൽ കുഞ്ഞുമോൻ (ജയരാജ്) തെളിയിച്ചു. കഴിഞ്ഞ വർഷത്തെ വേനലിൽ കുഞ്ഞുമോൻ പരീക്ഷിച്ച് വിജയം കണ്ടു. ഈ വർഷവും കുഞ്ഞുമോന്‍റെ വീട്ടിൽ കാര്യമായ ചൂടില്ല. മുടക്കുമുതലില്ലാതെ ചൂടിൽ നിന്ന് രക്ഷനേടാനാവും എന്നതാണ് ഇതിന്‍റെ പ്രത്യേകത. സ്വന്തം വാഴയില്ലാത്തവർക്ക് അയൽവാസിയുടെ വാഴക്കച്ചി ഉപയോഗിക്കാം. തരിശ് ഭൂമിയുണ്ടെങ്കിൽ പോതപ്പുല്ലും കിട്ടും.

ചെയ്യേണ്ടത് ഇത്രമാത്രം:

ആദ്യം വാഴക്കച്ചി ടെറസിൽ നല്ല കനത്തിന് നിരത്തണം. അതിനു മുകളിൽ പോതപ്പുല്ലും നിരത്തുക. പിന്നീട് കൈവെള്ളം തളിച്ച് നനയ്ക്കുക. ഇത്രയും ചെയ്താൽ ചൂട് അവിടെ തടയാനാകുമെന്ന് ഗ്രാമീണനായ കുഞ്ഞുമോൻ പറയുന്നു. ഒരു നയാ പൈസയുടെ മുടക്കില്ലാതെ ഇത്രയും ചെയ്താൽ വീടിനുളളിലേക്ക് ചൂട് കടക്കില്ല. ഇടയ്ക്ക് അൽപം കൈവെള്ളം തളിച്ചുകൊടുത്താൽ മതി.

പകലും രാത്രിയും ഇപ്പോൾ അതിശക്തമായ ചൂടാണ് അനുഭവപ്പെടുന്നത്. രാത്രിയിൽ ഫാനിന്‍റെ കാറ്റിൽ പോലും ഉറങ്ങാൻ കഴിയാത്ത അവസ്ഥയാണുള്ളത്. വാർക്കവീടുകളിൽ കിടന്നുറങ്ങുന്നവർക്കാണ് ഏറ്റവുമധികം ചൂട് അനുഭവപ്പെടുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.