ഇന്ത്യ കൈമടക്കിന്‍റെ കേന്ദ്രമെന്നു സർവേ
Wednesday, March 8, 2017 7:23 AM IST
കൈമടക്കിന്‍റെ ഉപഭൂഖണ്ഡമാണ് ഇന്ത്യയെന്ന് സർവേ ഫലം. ഏഷ്യ-പസഫിക് മേഖലയിൽ ഏറ്റവുമധികം കൈക്കൂലി കൊടുക്കൽ-വാങ്ങൽ നടക്കുന്നത് ഇന്ത്യയിലാണെന്നാണ് സന്നദ്ധ സംഘടനയായ ട്രാൻസ്പെരൻസി ഇന്‍റർനാഷണൽ നടത്തിയ സർവേ ഫലം.

ഇന്ത്യയിൽനിന്നു സർവേയിൽ പങ്കെടുത്ത 69 ശതമാനം പേരും തങ്ങൾ പലപ്പോഴായി കൈക്കൂലി കൊടുത്തതായി സമ്മതിച്ചു. വിയറ്റ്നാമിലെ 65 ശതമാനവും പലപ്പോഴായി കൈക്കൂലി നൽകിയതായി സമ്മതിച്ചപ്പോൾ ചൈനയിലെ 26 ശതമാനം ആളുകൾ മാത്രമാണ് ജീവിതത്തിൽ എപ്പോഴെങ്കിലും കൈക്കൂലി നൽകിയവർ. പാക്കിസ്ഥാനിലെ 40 ശതമാനം ആളുകളും കാര്യസാധ്യത്തിനായി കൈമടക്ക് നൽകുന്നവരാണ്. ഏഷ്യൻ പസഫിക് മേഖലയിൽ കൈക്കൂലി സന്പ്രദായം ഏറ്റവും കുറവുള്ളത് ജപ്പാനിലാണ്. ആയിരത്തിൽ രണ്ടു പേർ മാത്രമാണ് അവിടെ എപ്പോഴെങ്കിലും കൈക്കൂലി നൽകിയത്. ദക്ഷിണകൊറിയയിലിത് മൂന്നുശതമാനമാണ്.

കൈമടക്ക് വാങ്ങുന്നവരിൽ ഏറ്റവും മുന്നിലുള്ളത് പോലീസ് ഉദ്യോഗസ്ഥരാണ്. കൈക്കൂലി നൽകിയവരായി സ്വയം സമ്മതിച്ച 38 ശതമാനം പേരും അതിദരിദ്രരാണെന്നു സർവേ നടത്തിയ ട്രാൻസ്പെരൻസി ഇന്‍റർനാഷണൽ വക്താവ് ജോൽ ഉഗാസ് പറഞ്ഞു.

അനുകൂല തീരുമാനത്തിനും സർക്കാർ രേഖകൾ ശരിയാക്കുന്നതിനുമായി പോലീസ്, ജഡ്ജിമാർ, അധ്യാപകർ, സർക്കാർ ഉദ്യോഗസ്ഥർ, ആശുപത്രി ജീവനക്കാർ എന്നിവർക്കു പണമായോ വിലപിടിപ്പുള്ള സമ്മാനങ്ങളോ ആണ് നൽകാറുള്ളതെന്നും സർവേയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. ഏഷ്യൻ പസഫിക് മേഖലയിലെ 16 രാജ്യങ്ങളിൽനിന്നായി 20,000 പേരാണ് അഭിപ്രായ സർവേയിൽ പങ്കെടുത്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.