ബക്കിംഗ്ഹാം കൊട്ടാരത്തില്‍ ഇന്ത്യന്‍ ഭക്ഷണവും സംഗീതവും
Wednesday, March 1, 2017 1:30 AM IST
ലോകപ്രശസ്തമായ ബക്കിംഗ്ഹാം കൊട്ടാരം ഇന്ത്യന്‍ രുചിക്കും സംഗീതത്തിനുമായി ഒരുങ്ങുന്നു. എലിസബത്ത് രാജ്ഞി II ഒരുക്കുന്ന ഇന്ത്യ-യുകെ സംസ്‌കാര വര്‍ഷ വിരുന്നിലാണ് ഇത്.

ഗ്രനേഡിയര്‍ ഗാര്‍ഡുകള്‍ എ.ആര്‍.റഹ്മാന് ഓസ്‌കാര്‍ പുരസ്‌കാരം നേടിക്കൊടുത്ത ജയ് ഹോ എന്ന ഗാനവും മറ്റു ചില ഇന്ത്യന്‍ സംഗീതവും അവതരിപ്പിക്കുന്നതോടെ ആഘോഷങ്ങള്‍ക്കു തുടക്കമാകും. വിനോദ സഞ്ചാരികള്‍ക്കായും ഗാര്‍ഡുകള്‍ പ്രകടനം കാഴ്ചവയ്ക്കും.
വൈകുന്നേരം രാജ്ഞി, ഭര്‍ത്താവ് ഫിലിപ് രാജകുമാരനും, ചെറുമകന്‍ വില്യം രാജകുമാരന്‍, ഭാര്യ കെയ്റ്റ് രാജകുമാരി എന്നിവര്‍ക്കൊപ്പം വിരുന്നില്‍ പങ്കെടുക്കും. ഇരു രാജ്യങ്ങളില്‍ നിന്നുമുള്ള കലാകാരന്മാര്‍ വിരുന്നില്‍ പങ്കെടുക്കുന്നതിലൂടെ ഇന്ത്യയും യുകെയും തമ്മിലുള്ള സാംസ്‌കാരികവും ക്രിയാത്മകവുമായ ബന്ധം ശക്തിപ്പെടുമെന്ന് കൊട്ടാരത്തില്‍ നിന്നുള്ള കുറിപ്പില്‍ പറയുന്നു. ഇന്ത്യയുടെ ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി വിരുന്നില്‍ ഇന്ത്യന്‍ സര്‍ക്കാരിനെ പ്രതിനിധീകരിക്കും. കല, സാഹിത്യം, കായികം, ഫാഷന്‍ തുടങ്ങി വിവിധ മേഖലകളില്‍ നിന്നുള്ള പ്രമുഖരും വിരിന്നിന്‍റെ ഭാഗമാകും.

കുനാല്‍ നയ്യാര്‍, നേഹാ കപൂര്‍, ആയിഷ ദര്‍ക്കര്‍, കപില്‍ ദേവ്, റിയോ ഫെര്‍ഡിനാന്‍ഡ്, അനുഷ്‌ക ശങ്കര്‍ തുടങ്ങിയവരാണ് ക്ഷണിക്കപ്പെട്ട അതിഥികളില്‍ ചിലര്‍ എന്നാണ് അറിയാന്‍ സാധിക്കുന്നത്.

യുകെയിലെ പുരാതനമായ ഇന്ത്യന്‍ റസ്റ്ററന്‍റിലെ പാചക വിദഗ്ധന്‍ വീരസ്വാമിയുടെ നേതൃത്വത്തിലാണ് ഇന്ത്യന്‍ വിഭവങ്ങളൊരുങ്ങുക. ഇന്ത്യയില്‍ നിന്നു കൊട്ടാരത്തിന് ലഭിച്ചിട്ടുള്ള സമ്മാനങ്ങള്‍, കൊട്ടാരം ലൈബ്രറിയില്‍ സൂക്ഷിച്ചിട്ടുള്ള കയ്യെഴുത്തു പ്രതികള്‍, ഇന്ത്യ സന്ദര്‍ശനത്തില്‍ വാങ്ങിയിട്ടുള്ള വസ്തുക്കള്‍ തുടങ്ങിയവ വിരുന്നില്‍ പ്രദര്‍ശനത്തിനു വയ്ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.