പാട്ടുംപാടി ഗോകുൽ
കോളജ് പശ്ചാത്തലത്തിൽ ചിത്രം വന്നാൽ ഉറപ്പിക്കാം, അതിലൊരു ഡാൻസ് നന്പർ കാണുമെന്ന്. കോളജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ഒരു പാട്ടും നൃത്തവും. മമ്മൂട്ടി മാസ് ലുക്കിലെത്തുന്ന മാസ്റ്റർ പീസ് എന്ന ചിത്രത്തിലുമുണ്ട് അത്തരമൊരു രംഗം. ചെറിയൊരു ഇടവേളയ്ക്കു ശേഷം സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷ് ശക്തമായ തിരിച്ചുവരവാണ് മാസ്റ്റർപീസിലൂടെ നടത്തിയിരിക്കുന്നത്. ഗോകുൽ സുരേഷ് അവതരിപ്പിക്കുന്ന ഉണ്ണിക്കൃഷ്ണൻ എന്ന കഥാപാത്രം പാടി അഭിനയിക്കുന്പോൾ മഹിമ നന്പ്യാരാണ് ഗാനത്തിനൊത്തു ചുവടു വയ്ക്കുന്നത്. മധുമൊഴി രാധേ... എന്നു തുടങ്ങുന്ന ഈ സെമി ക്ലാസിക്കൽ ഗാനം മധു ബാലകൃഷ്ണനാണ് ആലപിച്ചിരിക്കുന്നത്. സംഗീതം നൽകിയതു ദീപക് ദേവ്, വരികൾ കുറിച്ചതു ഹരിനാരായണൻ.
വിപിൻദാസ് സംവിധാനം ചെയ്ത മുത്തുഗൗ എന്ന ചിത്രത്തിലൂടെ മലയാളി സിനിമാ പ്രേക്ഷകർക്കു മുന്നിലെത്തിയ ഗോകുൽ സുരേഷ് തന്‍റെ പുതിയ വിശേഷങ്ങൾ സണ്‍ഡേ ദീപികയുമായി പങ്കുവയ്ക്കുന്നു.

* മാസ്റ്റർപീസ്

അഭിനയ അനുഭവം അധികം ഇല്ലാത്തയാളാണു ഞാൻ. തുടക്കക്കാരനായ എന്നെ വലിയൊരു സ്പേസിലേക്ക് എടുത്തുയർത്തി വച്ച പോലെയാണു തോന്നിയത്. വലിയ നടീനടന്മാരും ടെക്നീഷ്യന്മാരും ഒന്നിക്കുന്ന ഒരു സിനിമയിലേക്കു വരാൻ കഴിയുക എന്നതു വലിയ ഭാഗ്യമാണ്. എന്‍റെ രണ്ടാമത്തെ സിനിമ മാത്രമാണിത്. അതിൽ ഏറെ ശ്രദ്ധിക്കപ്പെടുന്ന ഒരു വേഷം ചെയ്യാൻ അവസരം ലഭിച്ചതു വലിയ കാര്യമായി കരുതുന്നു. ഈ ടീമിനൊപ്പം ജോലി ചെയ്യാൻ കഴിഞ്ഞത് എന്‍റെ കരിയറിൽ ഗുണകരമാകുമെന്നു വിശ്വസിക്കുന്നു.

* മമ്മൂട്ടിക്കൊപ്പം

മമ്മൂട്ടി സാറുമായി ഒന്നിച്ചുള്ള സീനുകൾ ചിത്രത്തിലില്ല. എന്‍റെ അച്ഛനു നേരത്തെ ലഭിച്ചിരുന്ന അതേ ഭാഗ്യമാണ് എനിക്കും ലഭിച്ചത്. അച്ഛന് എന്നേക്കാൾ കൂടുതൽ ഭാഗ്യമുണ്ടായിരുന്നു. മമ്മൂട്ടി സാറിനൊപ്പം ആദ്യാവസാനം വരെ സ്ക്രീൻസ്പേസ് ഷെയർ ചെയ്യുന്ന ഒരുപാടു സിനിമകൾ ചെയ്യാൻ അച്ഛനു ഭാഗ്യമുണ്ടായി. അതൊക്കെ കാണുന്പോൾ എന്നെങ്കിലും സിനിമയിൽ വന്നാൽ അദ്ദേഹത്തപ്പോലെയുള്ള ലെജൻസിനൊപ്പം വേഷം ചെയ്യണം എന്നു മോഹിച്ചിരുന്നു. അതിന്‍റെ ആദ്യ ചുവടുവയ്പ് എന്ന നിലയിലാണ് മാസ്റ്റർപീസിനെ കാണുന്നത്. അതു മാത്രമല്ല ഞങ്ങളെപ്പോലുള്ള പുതിയ നടന്മാരെ ഒരുപാടു സപ്പോർട്ട് ചെയ്യുന്ന ഒരു സീനിയർ ആർട്ടിസ്റ്റാണ് മമ്മൂട്ടിസാർ. എനിക്കു മുന്പു വന്ന ഉണ്ണി മുകുന്ദൻ ചേട്ടൻ, ഫഹദ് ചേട്ടൻ തുടങ്ങിയവരുടെയെല്ലാം തുടക്കത്തിൽ തന്‍റെ സിനിമകളിൽ അവസരം നൽകുകയും ചെയ്തു പ്രോത്സാഹനം നൽകിയ നടനാണ് അദ്ദേഹം.

* മാസ്റ്റർപീസിലെ ക്ലാസിക്കൽ ഗാനരംഗം

വളരെ അപ്രതീക്ഷിതമായാണ് ഈ സിനിമയിലേക്കു ഞാൻ വരുന്നത്. പാട്ടിൽ ഞാൻ മാത്രമല്ല, ഒരുപാട് അഭിനയപരിചയമുള്ള സീനിയർ താരങ്ങൾ ഈ ഗാനരംഗത്തു കടന്നുവരുന്നുണ്ട്. സിനിമയുടെ എല്ലാക്കാര്യങ്ങളും അതിവേഗം മുന്നോട്ടുപോകുന്പോൾ തന്നെയാണ് ഗാനരംഗത്തിന്‍റെ ചിത്രീകരണവും നടന്നത്. അതുകൊണ്ടു തന്നെ എനിക്കു മാത്രമായി നിർദേശങ്ങൾ ഒന്നം ലഭിച്ചില്ല. ഒരു ചലഞ്ചായി ഏറ്റെടുത്ത് എന്നെത്തന്നെ ടെസ്റ്റ് ചെയ്യാൻ എനിക്കു കഴിഞ്ഞു. നല്ലതായി വന്നു എന്നു കേൾക്കുന്പോൾ സന്തോഷം. മൃദംഗം വായിക്കുന്നതിന് മൂന്നു മണിക്കൂർ നേരത്തെ പരിശീലനം മാത്രമാണ് ചിത്രീകരണത്തിനു മുന്പു നടത്തിയത്. അതിനന്‍റേതായ ഒരു പോരായ്മയുണ്ട്.

* മഹിമ നന്പ്യാർക്കൊപ്പം

മഹിമ എന്നേക്കാൾ അഞ്ചോ ആറോ സിനിമകൾ കൂടുതൽ ചെയ്തിട്ടുള്ള സീനിയർ ആളാണ്. സിനിമയോടു വളരെ ആത്മാർഥതയുള്ള, കഠിനാധ്വാനം ചെയ്യാൻ മനസുള്ള ഒരു നടിയാണ് മഹിമ. ഒരു പോസിറ്റീവ് എനർജിയാണു മഹിമ. താരജാടയൊന്നുമില്ലാത്ത താരം. എനിക്കു കടുതൽ സിനിമകളിൽ അഭിനയിച്ച അനുഭവപാഠവുമില്ല. എന്‍റെ സെക്കൻഡ് ഹീറോയിൻ ആണ് മഹിമ. ആദ്യത്തെ ഹീറോയിൻ അർഥന ബിനുവായിരുന്നു. മാസ്റ്റർപീസിലെ ആ നൃത്തരംഗത്തെ വസ്ത്രമണിഞ്ഞു മഹിമ രാവിലെ മുതൽ വൈകിട്ടു വരെ നിൽക്കുകയും ഇതിനിടെ പ്രാക്ടീസ് ചെയ്യുകയുമൊക്കെ ചെയ്യുന്നതു കണ്ടപ്പോൾ എനിക്കു വലിയ ആശ്ചര്യമാണുണ്ടായത്.

* ഒരിടവേള

പഠനത്തിനു വേണ്ടിയാണ് ഇടവേളയെടുത്തത്. കോളജിൽ പഠിച്ചുകൊണ്ടിരിക്കുന്പോഴാണ് മുത്തുഗൗ ചെയ്തത്. കോഴ്സ് കംപ്ലീറ്റ് ചെയ്യാൻ വേണ്ടിയാണ് പിന്നീടു സിനിമയിൽ നിന്നു വിട്ടുനിന്നത്. ബിബിഎ ടൂറിസം ആൻഡ് ട്രാവൽ മാനേജ്മെന്‍റാണു ചെയ്തത്.

* ഇര

ഇര എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായി. പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ നടന്നുകൊണ്ടിരിക്കുന്നു. അതിലെ കഥാപാത്രത്തെക്കുറിച്ച് ഇപ്പോൾ ഒന്നും പറയുന്നില്ല. സംവിധായകൻ വൈശാഖും തിരക്കഥാകൃത്ത് ഉദയകൃഷ്ണയും ചേർന്ന് നിർമിക്കുന്ന സിനിമയാണിത്. വൈശാഖിന്‍റെ അസോസിയേറ്റ് ആയി പ്രവർത്തിച്ചിരുന്ന സൈജു എസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഉണ്ണി മുകുന്ദനും ഞാനുമാണ് മുഖ്യവേഷത്തിലെത്തുന്നത്.

* പഞ്ചാരപാലുമിഠായി

ദേവി അജിത്ത് നിർമിക്കുന്ന ഷാരോണ്‍ കെ. വിപിൻ സംവിധാനം ചെയ്യുന്ന പഞ്ചാരപാലുമിഠായി എന്ന സിനിമയുടെ കഥ എനിക്കു വളരെ ഇഷ്ടമായി. അതിന്‍റെ വർക്കുകൾ നടക്കുന്നു. ഷൂട്ട് ആരംഭിക്കാൻ ഇനിയും കുറച്ചുകഴിയും.

* പ്രണവ് മോഹൻലാൽ

പ്രണവിനെ ആദിയുടെ സെറ്റിൽ വച്ചു കാണാൻ കഴിഞ്ഞു. നാലുവർഷമായി പ്രണവിനെ കാണാൻ ആഗ്രഹിച്ചിരുന്നു. പക്ഷേ പലപ്പോഴും പഠനവും യാത്രയും മറ്റുമായി പ്രണവും കുടുംബവും തിരക്കിലായിരുന്നു. പ്രണവ് സിനിമയിൽ എത്തിയതോടെ കാണാനുള്ള അവസരം ലഭിച്ചു. പ്രണവിനെ നേരത്തെ കണ്ടിട്ടില്ല. സിനിമയിൽ എത്തുന്നതിനു മുന്പ് ഒരു സിനിമാ ലൊക്കേഷനിൽ പോലും പോകാത്തയാളാണു ഞാൻ. അവാർഡ് ഫംഗ്ഷനിലോ അമ്മ അസോസിയേഷൻ യോഗത്തിലോ ഒന്നും പോകാത്തയാളാണ് അച്ഛൻ. സ്വന്തം സിനിമയുടെ പൂജയ്ക്കു പോലും എന്‍റെ അച്ഛൻ പോകില്ല. അതുകൊണ്ടു തന്നെ സിനിമാക്കാരെ ഞാൻ അധികം കണ്ടിട്ടില്ല. ഷാജി കൈലാസ് അങ്കിൾ, രഞ്ജി പണിക്കർ അങ്കിൾ, ജോഷി സാർ തുടങ്ങി വീട്ടിൽ വരുന്ന ചുരുക്കം ചില ആളുകളെ മാത്രമാണ് പരിചയം. ഇവരുടെയൊക്കെ വീട്ടിൽ ഞങ്ങൾ കുടുംബസമേതം പോകാറുണ്ടായിരുന്നു. അതുകൊണ്ടു തന്നെ സാധാരണക്കാർ സിനിമക്കാരെ കാണുന്നതു പോലെ തന്നെയാണു ഞാനും സിനിമാക്കാരെ കാണുന്നത്.

* പ്രണവിനെ നായകനാക്കി സിനിമ

ഞാനെന്നെങ്കിലും ഒരു ഫിലിംമേക്കർ ആവുകയാണെങ്കിൽ പ്രണവിനെ നായകനാക്കി ഒരു സിനിമ ചെയ്യണമെന്നതു നേരത്തെ തന്നെയുള്ള ആഗ്രഹമാണ്. പക്ഷേ ഞാൻ സിനിമ സംവിധാനം ചെയ്താൽ എന്‍റെ ആദ്യസിനിമയിലെ നായകൻ രാജു ചേട്ടൻ (പൃഥ്വിരാജ്) ആയിരിക്കും. ഞാനൊരു പൃഥ്വിരാജ് ഫാനാണ്. സംവിധാനം ഇപ്പോഴൊന്നും ചെയ്യാൻ ഉദ്ദേശിക്കുന്ന കാര്യമൊന്നുമല്ല. ഒരു എട്ടുപത്തു വർഷം കഴിഞ്ഞ് ചെയ്യണമെന്ന് ആഗ്രഹിക്കുന്നതാണ്. എനിക്കതിനുള്ള പക്വതയായെന്നു തോന്നുന്പോൾ മാത്രം ചെയ്യും. ആദം എന്ന സിനിമയിലൂടെ പ്രണവ് വരുമെന്ന് അറിയുന്നത് ഇപ്പോഴാണ്. ഒരു നാലു വർഷം മുന്പേ ഞാൻ പ്രണവിനെ നായകനാക്കി ഒരു ചിത്രമെടുക്കുന്നതിനെപ്പറ്റി ചിന്തിച്ചിരുന്നു. സ്ക്രിപ്റ്റും എഴുതിയിട്ടുണ്ട്.‌

പ്രദീപ് ഗോപി