അടുക്കള വിപ്ലവം
പുലർകാലെ എഴുന്നേറ്റ് അടുക്കളയിൽ കയറി അടുപ്പിൽ തീ പിടിപ്പിക്കുക. പുകയൂതി കണ്ണു നീറിയിരുന്ന ആ കാലം പഴയകാല വീട്ടമ്മമാർ മറന്നിരിക്കില്ല. വീടുകളിൽ കറന്‍റ് എത്താത്ത കാലമായിരുന്നതിനാൽ ഉറക്കച്ചടവിൽ തപ്പിത്തടഞ്ഞാകും അടുക്കളയിലെത്തുക. എത്തിയാൽ തീപ്പെട്ടിയല്ല ആദ‍്യം തപ്പുക. കൈകൊണ്ട് അടുപ്പിലെ ചാരമൊന്നിളക്കും. അണയാത്ത കനലൊന്ന് ഇരുട്ടിൽ മിന്നിയാൽ കൈകൊണ്ടുതന്നെ അതെടുത്തു ചകിരിയിൽവച്ച് ഊതും. തീ പിടിക്കുംവരെ അതു തുടരും. അതിൽ പരാജയപ്പെട്ടാലേ തീപ്പെട്ടിയെടുക്കൂ. പിശുക്കിന്‍റെ ഉന്നതതലമെന്നു വേണമെങ്കിൽ ഇതിനെ വിശേഷിപ്പിക്കാം. പക്ഷേ, അന്നത്തെ വീട്ടമ്മമാരെ സംബന്ധിച്ച് അതൊരു കരുതിവയ്ക്കലായിരുന്നു. തീപ്പെട്ടിക്കൊള്ളി തീരുകയും അടുപ്പിൽ കനലില്ലാതാവുകയും ചെയ്താൽ പെട്ടുപോകില്ലേ?

മോശപ്പെട്ട ഇടം

പണ്ടത്തെ അടുക്കളകൾ ഈവിധമുള്ള ആശങ്കകളുടെയും ആകുലതകളുടെയും കൂടി ഇടമായിരുന്നു. വീട്ടിലെ ഏറ്റവും മോശപ്പെട്ടയിടമായിരുന്നു അന്നത്തെ അടുക്കള. കാറ്റും വെളിച്ചവും കയറാത്ത ഇടുങ്ങിയ മുറി. കരി കട്ടപിടിച്ച ഭിത്തികൾ. ചാണകം മെഴുകിയ തറ. സദാസമയം നിറഞ്ഞുനിൽക്കുന്ന പുകഗന്ധം, വക്കുപൊട്ടിയതും നിറമില്ലാത്തതുമായ പാത്രങ്ങൾ, അടുക്കും ചിട്ടയും ഒട്ടുമില്ലാതെ ആകെ അലങ്കോലം, അകത്തുകയറിയാൽ ഓടി പുറത്തിറങ്ങാൻ തോന്നുന്ന അവസ്ഥ.തീ പിടിപ്പിക്കുക എന്നതായിരുന്നു ഏറ്റവും കഠിനം. മഴക്കാലത്തും തണുപ്പുകാലത്തും അത് അതികഠിനമായിരുന്നു. നനവ് പടർന്ന അടുപ്പിൽ നനഞ്ഞ വിറക് കത്തിത്തുടങ്ങുന്പോഴേക്കും വീട്ടുകാരിയുടെ ഉള്ള ഊർജമെല്ലാം ഊർന്നുപോയിരിക്കും. അടുപ്പ് കത്തിത്തുടങ്ങുന്നതോടെ സ്ഥിതി മാറും. അടുക്കളയിൽ വെളിച്ചം പരക്കും. പുകയൂതി കരുവാളിച്ച വീട്ടമ്മയുടെ മുഖം തെളിയും. പുലർകാല തണുപ്പ് ചൂടിനു വഴിമാറും. പാത്രങ്ങൾ കലപിലകൂട്ടും. വീടാകെ ഉണരും.ശൈത‍്യം മൂച്ചെടുക്കുന്ന വർഷാവസാന മാസങ്ങളാണെങ്കിൽ വീട്ടിലെ കുട്ടികൾ തീ കായാൻ അടുപ്പിനു ചുറ്റും കൂടും. ചിലപ്പോൾ മുതിർന്നവരുമെത്തും. പുറത്തു വെയിൽ പരക്കുംവരെ ആ ഇരിപ്പിരിക്കും. അടുക്കളയിൽനിന്ന് ഇവരെ മാറ്റാൻ മുറ്റത്തു തീ കൂട്ടിക്കൊടുക്കുന്നതും അന്നു പതിവായിരുന്നു

മൺപാത്രങ്ങൾ

മൺപാത്രങ്ങളായിരുന്നു അന്ന് അധികവും. ഭക്ഷണം കഴിക്കുന്നതുപോലും മൺചട്ടികളിലായിരുന്നു. ഇരുന്പിൽതീർത്ത പിഞ്ഞാണങ്ങളായിരുന്നു മറ്റൊന്ന്. കലങ്ങളെ നിലത്തുറപ്പിച്ചു നിർത്താൻ ഓലമെടഞ്ഞ തിരികകളുണ്ടായിരുന്നു. ഇരുന്നു ഭക്ഷ‍ണം കഴിക്കാൻ കൊരണ്ടിപ്പലകകൾ. ഉറികളായിരുന്നു മറ്റൊരു കാഴ്ച. അടുക്കളയിൽ അതു തൊങ്ങലായി ഞാന്നുകിടന്നിരുന്നു. പൂച്ചയ്ക്കും എലിക്കും പാറ്റയ്ക്കും മാത്രമല്ല ഉറുന്പിനുപോലും തൊടാൻപറ്റാതെ ഭക്ഷണംവച്ചിരുന്നത് ഈ ഉറികളിലായിരുന്നു.

അരകല്ലും ആട്ടുകല്ലും ഉരലും ഉലക്കയും അടുക്കളയോടു കിന്നാരം പറഞ്ഞ് അരികത്തുണ്ടായിരുന്നു. അടുപ്പുകൂട്ടിയ തറയ്ക്കു വലിയ ഉയരമുണ്ടായിരുന്നില്ല. ഇരുന്നും കുനിഞ്ഞുനിന്നും വേണമായിരുന്നു പാചകം. അടുപ്പിനു മുകളിൽ പല തട്ടുകളായി മുളകൊണ്ടു മെനഞ്ഞ ചേരുകൾ. ഉണക്കമീൻ മുതൽ വിത്തുകൾവരെ സൂക്ഷിച്ചിരുന്നത് ഈ തട്ടുകളിലായിരുന്നു. വാഴയ്ക്ക പഴുപ്പിക്കാൻ വച്ചിരുന്നതും ഇവിടെത്തന്നെ. റബർ ഷീറ്റ് മുതൽ പച്ചയിറച്ചി വരെ ഉണക്കാനായി ചേരിനുകീഴെ തൂക്കിയിട്ടിരുന്നു. പാവയ്ക്കയുടെയും മത്തങ്ങയുടെയുമൊക്കെ വിത്തുകൾ ചാണകത്തിൽ പൊതിഞ്ഞ് അടുപ്പിന്‍റെ വശങ്ങളിൽ ചൂടുതട്ടുംവിധം ഒട്ടിച്ചുവച്ചിരുന്നു.

മാറ്റം അടുക്കളയിലേക്ക്

തട്ടിയും മുട്ടിയും അടുക്കളയങ്ങനെ ഇഴയുന്നതിനിടെ പുറത്തു ചിലതൊക്കെ സംഭവിക്കുന്നുണ്ടായിരുന്നു. അലുമിനിയം, സ്റ്റീൽ പാത്രങ്ങൾ വിപണിയിലെത്തി. പതുക്കെപ്പതുക്കെ അവ അടുക്കളകളിലുമെത്തി. അത് അത്രവലിയ മാറ്റങ്ങളൊന്നും വരുത്തിയില്ല. അടിയിൽ വിറകിടാൻ പാകത്തിൽ സ്ലാബിട്ട് അടുപ്പിൻതറ ഉയർത്തുകയും ചിമ്മിനി സ്ഥാപിക്കുകയും ചെയ്തിട്ടും പഴയ അടുക്കള പിടിച്ചുനിന്നു. വൈദ‍്യുതിയും അതുകൊണ്ടു പ്രവർത്തിക്കുന്ന ഉപകരണങ്ങളും വരുംവരെയായിരുന്നു ആ ചെറുത്തുനിൽപ്പ്. അവയുടെ വരവ് അടുക്കളയെ അടിമുടി ഉലച്ചുകളഞ്ഞു.
അതൊരു വിപ്ലവമായിരുന്നു. നിലവിലുള്ളതിനെയൊക്കെ പുറന്തള്ളി പുത്തൻകൂറ്റുകാർ കണ്ണടച്ചു തുറക്കുംമുന്പേ അടുക്കള പിടിച്ചടക്കി. പുകയുന്ന അടുപ്പുകൾ വയ്പും കുടിയുമുള്ള വീടിന്‍റെ ലക്ഷണമെന്ന പറച്ചിൽ പൊളിച്ചെഴുതപ്പെട്ടു. പുക ഉയരുന്ന വീടുകൾ അവലക്ഷണമായി. പാചകവാതകത്തിന്‍റെ വൃത്തികെട്ട ഗന്ധം വീട്ടമ്മമാർക്കു ജീവശ്വാസമായി. അടുപ്പിൻകല്ലുകൾ എന്നിട്ടും പിടിച്ചനിന്നു. സ്റ്റൗ വന്നിട്ടും അവ ഇളകാൻ കൂട്ടാക്കിയില്ല. പുതിയ വീടുകളിലും ആളുകൾ മടികൂടാതെ കല്ലുകൾ നാട്ടി. പക്ഷേ കടുത്ത അവഗണന അവയ്ക്ക് അനുഭവിക്കേണ്ടിവന്നു. അടുപ്പിൻകല്ലുകൾ സ്മാരകശിലകളെപ്പോലെ നിർവികാരമായി നിന്നു. കാലംപോകേ വേറേ മുറി പണിത് അടുപ്പിൻകല്ലുകളെ മാറ്റിപ്പാർപ്പിച്ചു. വീടിന്‍റെ നിറംകെടുത്തുന്ന നാശംപിടിച്ചതെന്ന പരിഹാസത്തോടെയായിരുന്നു ഈ പറിച്ചുനടീൽ. വർത്തമാന കാലഘട്ടത്തിൽ വീട്ടിൽനിന്നു കുടിയിറക്കപ്പെട്ട അവസ്ഥയിലാണു പുകയടുപ്പുകൾ.

ഒരു വിസിലടി, ചോറ് റെഡി

അടുക്കളയിൽ വീട്ടമ്മമാരുടെ റോൾ കുറഞ്ഞിരിക്കുന്നു. യന്ത്രങ്ങളാണ് ഇപ്പോൾ അടുക്കളഭരണം. പാചകം ഈസിയായി. അത്ര രാവിലെയൊന്നും എഴുന്നേൽക്കേണ്ട. പാലും പച്ചക്കറിയും മീനും ഇറച്ചിയുമൊക്കെ പാകപ്പെടുത്തിയും അല്ലാതെയും ഫ്രിഡ്ജിലുണ്ട്. സ്റ്റൗവിന്‍റെ നോബ് തിരിച്ച് ചാർജുചെയ്താൽ തീയായി. ചായയുണ്ടാക്കാൻ നിമിഷങ്ങൾ മാത്രം. കുക്കറിൽ അരിയിട്ട് അടച്ചു സ്റ്റൗവിൽ വച്ചാൽ ഒരു വിസിലടി. ചോറ് റെഡി. ടിവി കണ്ട്, പാട്ടു കേട്ടാണു പുത്തൻവീട്ടമ്മമാരുടെ പാചകം. ഒരേസമയംതന്നെ മൂന്നും നാലും ഇനങ്ങൾ പാകപ്പെടുത്താം.

കറികൾ പലതും ഫ്രിഡ്ജിൽനിന്നു പുറത്തെടുത്തുവയ്ക്കുകയോ ചൂടാക്കുകയോ ചെയ്താൽമതി. പൊടിക്കലും അരയ്ക്കലും മിക്സി ചെയ്യും. തൈര് കടഞ്ഞു വേണമെങ്കിൽ വെണ്ണയുമെടുത്തു തരും. കറിവയ്ക്കാൻ പഠിപ്പോ പരിശീലനമോ വേണ്ട. കറിയിൽ ചേർക്കാനുള്ളതെല്ലാം പൊടിയായി പായ്ക്കറ്റിൽ അടുക്കളയിലെത്തും. സാന്പാറിനും ഇറച്ചിക്കറിക്കും മറ്റും കറിക്കൂട്ടുകളുമുണ്ട്. കഷണങ്ങൾ വേവിച്ചു പൊടിയിട്ട് ഇളക്കുകയേ വേണ്ടൂ. അലങ്കാരവസ്തുക്കൾ പോലെയാണ് അടുക്കളയിലിപ്പോൾ പാത്രങ്ങൾ. അത്രയ്ക്കുണ്ടു ഭംഗി. കൊതിപ്പിക്കുന്ന നിറങ്ങളിലും ആകാരങ്ങളിലും. ഫ്രൈപാനിലും മറ്റും പാചകംചെയ്താൽ കഴുകുകപോലും വേണ്ട. ഒന്നും അതിൽ പറ്റിപ്പിടിക്കില്ല. ബേക്കറിയിൽ കിട്ടുന്ന മിക്കതും ഇപ്പോൾ അടുക്കളയിലുണ്ടാക്കാം. ഇലക്ട്രിക് ഓവനിൽ കേക്കുകൾപോലും വീടുകളിൽ മൊരിയുന്നു.

പൊടി പോലുമില്ല പുക

പുകയുടെ പൊടിപോലുമില്ല പുതിയ കിച്ചണുകളിൽ. മീൻ വറുക്കുന്പോഴും മറ്റും ഉണ്ടാകുന്ന അസുഖകരമായ ഗന്ധങ്ങൾ ഇലക്ട്രിക് ചിമ്മിനി അപ്പപ്പോൾ പുറത്തുകളയും. പാത്രങ്ങൾ മുറ്റത്തു കൊണ്ടുവന്നു ചാരമിട്ടു തേച്ചുകഴുകിയിരുന്ന കാലം പഴമക്കാർപോലും മറന്നു. അടുക്കളയിലെ സിങ്കിൽ പാത്രങ്ങളിട്ടു ഡിറ്റർജന്‍റുകൊണ്ട് ഒന്നു തൂക്കുകയേ വേണ്ടൂ. പാത്രങ്ങൾ പളപളാ തിളങ്ങും.വെള്ളം കോരലായിരുന്നു വീട്ടമ്മമാരെ വലച്ചിരുന്ന മറ്റൊരു പണി. പുലർച്ചെ തുടങ്ങുന്ന ഈ അഭ‍്യാസം രാത്രി കിടക്കുംവരെ ഇടയ്ക്കിടെ നടന്നിരുന്നു. കിണർ കുത്തി വെള്ളം കാണാതെ അക്കാലത്തു വീടുവയ്ക്കുകപോലുമില്ലായിരുന്നു.

ഇന്നു നൂറു വീടുകൾക്കുപോലും ഒരു കിണറില്ല. ഉള്ള കിണറിൽനിന്നു വെള്ളം കോരാറുമില്ല. എവിടെയും പൈപ്പുവെള്ളം മാത്രം. കുഗ്രാമങ്ങളിലെ വീടുകളിൽപോലും മോട്ടോറും ടാങ്കുമായി സ്വന്തമായി വാട്ടർ സപ്ലൈയുണ്ട്. നഗരങ്ങളിൽ വാട്ടർ അഥോറിറ്റിക്കാർ വെള്ളമെത്തിക്കുന്നു. കിടപ്പുമുറിയിൽവരെയുണ്ടു ജലസാന്നിധ്യം.

പറന്പിൽനിന്നു വീടിനുള്ളിൽ കടന്നുകൂടിയ മറ്റൊന്നുകൂടിയുണ്ട്. ശുചിമുറികളെന്ന പുതുനാമത്തിൽ അറിയപ്പെടുന്ന കക്കൂസുകൾ. ഒരുകാലത്തു വീടിനു വളരെ അകലെയായിരുന്ന ഇവയുടെ സ്ഥാനമിപ്പോൾ കിടപ്പുമുറിക്കൊപ്പമാണ്.

പുഴയിലും തോട്ടിലും കിണറ്റിൻകരയിലും നടന്നിരുന്ന കുളിയും വീടിനുള്ളിലായി. തുണി അലക്കൽ വാഷിംഗ് മെഷീനുകൾ ഏറ്റെടുത്തു. ഉരലിനും ആട്ടുകല്ലിനും അരകല്ലിനുമൊപ്പം അലക്കുകല്ലിനും ഇപ്പോൾ പണിയില്ല.

നേട്ടമോ കോട്ടമോ

അടുക്കള വിപ്ലവത്തിൽ വിജയപക്ഷത്തു നിൽക്കുന്നതു വീട്ടമ്മമാരാണ്. അവരുടെ ശത്രുപക്ഷത്തുണ്ടായിരുന്ന പലതും അപ്രസക്തരോ അപ്രത‍്യക്ഷരോ ആയി. വെറുക്കപ്പെട്ട അടുക്കള വീട്ടമ്മമാർക്കു പ്രിയപ്പെട്ടതായി. വീട്ടമ്മമാരുടെ ഈ സന്തോഷം അവരുടെയും വീട്ടിലെ മറ്റുള്ളവരുടെയും മുഖത്തു കാണേണ്ടതാണ്.

പക്ഷേ, വിജയത്തിളക്കത്തിനു പകരം മരവിച്ച ഭാവമാണു കാണുന്നത്. പണ്ടുള്ളവർക്കുണ്ടായിരുന്ന ഉശിര് നഷ്ടമായിരിക്കുന്നു. ഫ്രിഡ്ജിലെ ഭക്ഷണംപോലെ തണുത്തതും വാഷിംഗ് മെഷീന്‍റെ ചലനംപോലെ യാന്ത്രികവുമായി മാറിയിരിക്കുന്നു കാര്യങ്ങൾ. അരയ്ക്കലും ഇടിക്കലും പാത്രങ്ങളുടെ തട്ടലും മുട്ടലും വർത്തമാനങ്ങളും നിറഞ്ഞു സജീവമായിരുന്ന അടുക്കളയിൽനിന്ന് ഇപ്പോൾ ഉയരുന്നത് യന്ത്രങ്ങളുടെ മുക്കലും മുരളലും മാത്രം. അരുതാത്തതെന്തോ സംഭവിച്ചപോലെ ഭയപ്പെടുത്തുന്ന ശോകഭാവം.

അടുക്കളക്കാരികളുടെ ഉശിരില്ലായ്മ അവരുടെയും കുടുംബാംഗങ്ങളുടെയും ശരീരത്തിലും കാണാം. അരച്ചും ഇടിച്ചും അലക്കിയും വിറകുവെട്ടിയും വെള്ളംകോരിയും ഉറച്ച വടിവൊത്ത ശരീരങ്ങൾ ഇന്നു കാണാനില്ല. മഞ്ഞും മഴയും വെയിലുംകൊണ്ടു തണുത്തും വിയർത്തും പാകപ്പെട്ട ആരോഗ‍്യം ആർക്കുമില്ല. പറന്പിൽ അധ്വാനിച്ചുണ്ടാക്കിയ കിഴങ്ങുകളും പച്ചക്കറികളും കൊണ്ടു പാകപ്പെടുത്തിയ പ്രകൃതിഭക്ഷണം ആരും കഴിക്കുന്നില്ല.

ദിവസങ്ങളോളം പഴക്കമുള്ള ഭക്ഷണങ്ങൾ തണുപ്പിച്ചും പലതവണ ചൂടാക്കിയും ജീവകങ്ങൾ ഊറ്റിക്കളഞ്ഞാണു കഴിക്കുന്നത്. വെള്ളംപോലും പിശറാക്കിയശേഷമാണു കുടിക്കൽ. എളുപ്പത്തിലും വേഗത്തിലും കിട്ടണം. പോഷകമൂല‍്യത്തിനു പ്രാധാന‍്യം തെല്ലുമില്ല. രുചിപോലും ആഹാരങ്ങളിൽനിന്നു വിടപറയുകയാണ്.പഴയനന്മകൾ പലതും വിടചൊല്ലുന്പോൾ ഇഷ്ടംനോക്കാതെ ചിലതു കയറിവരുന്നു. മാറിയ ശൈലികൾക്കു ബദലാകുന്നതു ചികിത്സയും മരുന്നുമില്ലാത്ത ജീവിതശൈലീരോഗങ്ങൾ. ആകാരസൗഷ്ടവം വൃത്തികെട്ട പൊണ്ണത്തടിക്കു വഴിമാറുന്നു.
വീടിനകത്തും മുറ്റത്തും പറന്പിലും നാടുനീളെയും പാഞ്ഞുനടന്നിരുന്നവർ ഇപ്പോൾ ഏറെനേരവും കിടക്കയിലാണ്. ഒന്നിലുമില്ല ഉത്സാഹം. കഴിക്കാവുന്ന ഭക്ഷണങ്ങളുടെ എണ്ണവും അളവും അനുദിനം കുറഞ്ഞുവരുന്നു. സന്പാദ്യംമുഴുവൻ ചികിത്സയ്ക്കായി മാറ്റവയ്ക്കേണ്ടിവരുന്നു.

അനങ്ങില്ല അടുക്കള

വീട്ടുകാരികൾക്ക് ഇപ്പോൾ അടുക്കളയിലെ അധികാരം പേരിനുമാത്രം. കാര‍്യങ്ങൾ തീരുമാനിക്കുന്നതു കറന്‍റും ഗ‍്യാസുമൊക്കെയാണ്. അവ പണിമുടക്കിയാൽ അടുക്കള നിശ്ചലം. ആരുമൊന്നും കഴിക്കുകയോ കുടിക്കുകയോഇല്ല. പട്ടിണികിടന്നു മരിച്ചാലും വേറെ മാർഗമില്ല.

ആവശ‍്യം കൂടുന്നതോടെ സർവനിയന്ത്രങ്ങളുംവിട്ടു പാചകവാതകത്തിനും വൈദ‍്യുതിക്കും വില അടിക്കടി ഉയരുന്നു. ഭക്ഷ്യോത്പന്നങ്ങളുടേതിനേക്കാൾ ചെലവ് ഭാവിയിൽ പാചകത്തിനു വേണ്ടിവരുമെന്നതാണു സ്ഥിതി. വലിയ വിലകൊടുത്താലും കറന്‍റും ഗ‍്യാസും കിട്ടാതെയും വരാം. ഉള്ളവനും പട്ടിണി കിടക്കേണ്ടിവരുന്ന ഗതികേടിലേക്കാണു കാര‍്യങ്ങൾ പോകുന്നത്.
ആധുനിക സൗകര‍്യങ്ങൾ അനുഗ്രഹംതന്നെ. അവയെ അകറ്റിനിർത്തേണ്ടതുമില്ല. പക്ഷേ അവ നമ്മുടെ ആരാച്ചാർമാരായി മാറുന്നുണ്ടെങ്കിൽ മാറി ചിന്തിക്കേണ്ടതുണ്ട്.
അടുക്കളവിപ്ലവത്തിന്‍റെ ബാക്കിപത്രം വായിച്ചറിയാൻ വളരെ വൈകിയിരിക്കുന്നു.

എം. റോയ്