Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
പ്രകാശം പരത്തുന്ന ടീച്ചർ
ഇരുളിൻ മഹാനിദ്രയിൽ നിന്നുണർത്തി നീ
നിറമുള്ള ജീവിത പീലി തന്നു
നിന്റെ ചിറകിലാകാശവും തന്നു
നിന്നാത്മശിഖരത്തിലൊരു കൂടുതന്നു...
നിന്നാത്മ ശിഖരത്തിലൊരു കൂടുതന്നു.
അനുഗൃഹീത കവി മധുസൂദനൻനായരുടെ അർഥഗർഭമായ വരികൾ ശുദ്ധസംഗീതത്തിന്റെ ശ്രുതിതാളലയങ്ങളോടെ അന്തരീക്ഷത്തിലലിഞ്ഞു. അവസാനവർഷ മലയാളം ക്ലാസിന്റെ ചുവരുകൾ ഒരിക്കൽകൂടി ത്രസിച്ചു. മുൻനിരയിലെ ആര്യയുടെ കണ്ണുനിറഞ്ഞു. നിമിഷങ്ങളുടെ നിശബ്ദതയെ കീറിമുറിച്ച് കരഘോഷം. അതെ, അവരുടെ പ്രിയപ്പെട്ട ബീനടീച്ചർ ആത്മാവിലലിഞ്ഞ് ആലപിക്കുകയാണ്.
ജന്മനാ അന്ധയായ ടീച്ചറുടെ ജീവിതത്തിൽ നീണ്ട ഇടവേളയ്ക്കുശേഷം നിറഭേദങ്ങളുടെ വർണപ്പീലികൾ വിടരുന്നു. 15 വർഷംമുന്പ് 22-ാമത്തെ വയസിൽ സർക്കാർ കോളജിൽ അധ്യാപിക. എട്ടുവർഷംമുന്പ് കൈപിടിച്ചു നടത്താനും സ്നേഹസാന്ത്വനമേകാനും പ്രിയ ഭർത്താവ ് - സുരേഷ്കുമാർ. വൈകാതെ താലോലിക്കാനൊരു കുഞ്ഞുവാവ - സായന്ത്.
സ്വപ്നങ്ങളുടെ വർണലോകത്താണിന്ന് ടീച്ചർ. പാടുകയും പഠിപ്പിക്കുകയും ചെയ്യുന്ന ആകാശനീലിമയോ കളകളംപാടുന്ന അരുവികളോ പുഴയോ പൂന്പാറ്റയോ സുഗന്ധം പൊഴിക്കുന്ന പൂവോ ഒരുവേളപോലും കാണാൻ കഴിഞ്ഞിട്ടില്ലെങ്കിലും എല്ലാറ്റിന്റെയും ബിംബങ്ങൾ ആ മനസിലും ഹൃദയത്തിലുമുണ്ട്. അകക്കണ്ണിന്റെ തിളക്കത്തിൽ ആത്മവിശ്വാസം കൈമുതലാക്കി വിദ്യാർഥിസമൂഹത്തിന്റെ ഹൃദയത്തിൽ ചേക്കറിക്കഴിഞ്ഞു നെടുമങ്ങാട് ഗവ. കോളജിലെ മലയാളം അധ്യാപിക അസി. പ്രഫസർ ബീന കൃഷ്ണൻ.
വിദ്യാർഥികൾക്കു വിസ്മയമായ്
വിദ്യാർഥികൾക്കു പ്രചോദനവും വിസ്മയവുമാണ് ബീന ടീച്ചർ. ഒരു വ്യാഴവട്ടക്കാലത്തിലധികം ചിറ്റൂർ ഗവ. കോളജിലും ഇപ്പോൾ രണ്ടുവർഷമായി നെടുമങ്ങാട് ഗവണ്മെന്റ് കോളജിലും. ഓരോ വിദ്യാർഥിയുടെയും ശബ്ദം തിരിച്ചറിയുന്ന ടീച്ചർ ഒരിക്കൽ പരീക്ഷയ്ക്കു കോപ്പിയടിച്ചിരുന്ന കുട്ടിയെ കൈയോടെ പിടിച്ചു.
"ടീച്ചർക്കെന്തോ അപാരമായ കഴിവുണ്ട്. ഒരുദിവസം ക്ലാസിനിടയിൽ സ്റ്റാപ്ലർപിൻ അടിച്ച ശബ്ദം കേട്ട് ടീച്ചർ പറഞ്ഞു: സജിനീ എഴുന്നേറ്റ് ആ സ്റ്റാപ്ലർ ഇങ്ങോട്ടു കൊണ്ടുവാ... മറ്റൊരു ദിവസം ഞങ്ങളുടെ ഒരു സുഹൃത്ത് രജിസ്റ്ററിൽ ആബ്സന്റ് മാർക്കു ചെയ്തതിന്റെ മുകളിൽ ഒപ്പിട്ടു. പിറ്റേന്ന് അറ്റൻഡൻസ് എടുക്കുന്നതിനിടയിൽ അതു കണ്ടുപിടിച്ച ടീച്ചർ എന്തിനാ ഇങ്ങനെ ചെയ്തതെന്നു ചോദിച്ച് അവനെ മേശയ്ക്കരികിലേക്കു വിളിപ്പിച്ചു. ടീച്ചർ എബൗ റേഞ്ചാണ്, പരിധിക്കും പരിമിതിക്കുമപ്പുറം; ശരിക്കും ഒരു പ്രതിഭാസം’, രമ്യയും കാവ്യയും എന്തിനേറെ ബിഎ അവസാനവർഷ മലയാളം ക്ലാസൊന്നടങ്കം പറയുന്നു.
ഇടനാഴിയിൽ കുട്ടികളോടൊത്തു ഫോട്ടോയ്ക്കു പോസുചെയ്തപ്പോൾ എല്ലാരും കൂടി നിർബന്ധിച്ചു. ആ കണ്ഠം വീണ്ടും തുറന്നു:"മഞ്ഞൾപ്രസാദവും നെറ്റിയിൽ ചാർത്തി മഞ്ഞക്കുറിമുണ്ടും ചുറ്റി...’.
ഉത്തരവാദിത്വങ്ങളോടു വിട്ടുവീഴ്ചയില്ലാതെ
ഗ്രൗണ്ട് ഫ്ളോറിലെ സ്റ്റാഫ് റൂമിൽനിന്ന് രണ്ടാം നിലയിലെ ക്ലാസിലേക്കു തനിയെ എത്തുന്ന ടീച്ചർ ഒരിക്കൽപോലും പാഠഭാഗങ്ങൾ കുട്ടികളെക്കൊണ്ട് വായിപ്പിച്ച് ക്ലാസെടുക്കാറില്ല. അവസാനവർഷക്കാർക്കു ഗ്രാമർ എടുക്കുന്നതും അങ്ങനെതന്നെ.
ജോലിക്കാണ് ജീവിതത്തിൽ പ്രഥമപരിഗണനയെന്നാണ് ടീച്ചറുടെ പക്ഷം. പാഠഭാഗങ്ങൾ മുൻകൂട്ടി ഒരുങ്ങി ബ്രെയിലി ലിപിയിൽ കുറിപ്പുകൾ തയാറാക്കും. "ഞാൻ കഴിവില്ലാത്തയാളാണെന്നു ചിത്രീകരിക്കപ്പെടുന്നതാണ് എന്റെ ഏറ്റവും വലിയ വേദന. മറ്റൊരു ടീച്ചർക്കു തെറ്റുപറ്റിയാൽ അതു ശ്രദ്ധിക്കാതെ പറ്റിയെന്നേ ഏവരും പറയൂ. എനിക്കു പറ്റിയാൽ ഒരുപക്ഷേ, അതു പരിമിതിയായോ കഴിവുകുറവായോ ചിത്രീകരിക്കപ്പെടാം. അതിനൊരു അവസരമുണ്ടാകരുത്. കുറവുകളിൽ ദുഃഖിച്ചിരുന്നിട്ടു കാര്യമില്ല. അതംഗീകരിച്ചുകൊണ്ട് അതിനെ അതിജീവിക്കാൻ മനസിനെ സജ്ജമാക്കണം.’ പ്രവൃത്തിതന്നെ പ്രാർഥനയെന്നു കരുതുന്ന ടീച്ചർ അതിനായി അത്യധ്വാനത്തിലാണ്.
എല്ലാകാലത്തും ടീച്ചർക്കൊരു റീഡർ ഉണ്ടായിരുന്നു. വൈകിട്ട് നാലു മുതൽ അഞ്ചോ അഞ്ചരയോ വരെ പുസ്തകമോ പത്രമോ ഒക്കെ ആ കുട്ടി വായിച്ചുകൊടുക്കും. നെറ്റിലൂടെ പുസ്തകങ്ങൾ ഡൗണ്‍ലോഡ് ചെയ്യാനും ഓഡിയോ ഫോർമാറ്റിൽ കേൾക്കാനും പരമാവധി ശ്രമിക്കുന്നുണ്ട്. കൂടാതെ, പുസ്തകങ്ങൾ സ്കാൻ ചെയ്ത് കംപ്യൂട്ടറിന്റെ സഹായത്തോടെ വായിക്കും. അതിനുള്ള സോഫ്റ്റ് വെയർ ഇപ്പോൾ ലഭ്യമാണെന്നു ടീച്ചർ പറയുന്നു.
ഇന്ദുലേഖ, ആടുജീവിതം, പാണ്ഡവപുരം, മുന്‍പേ പറക്കുന്ന പക്ഷികൾ, വേരുകൾ, പൊന്നി തുടങ്ങി കുറച്ചധികം പുസ്തകങ്ങൾ ഓഡിയോ ഫോർമാറ്റിൽ ലഭ്യമാണ്. എ.പി.ജെ. അബ്ദുൾകലാമിന്റെ പുസ്തകങ്ങൾ എംപിത്രീ ഫോർമാറ്റിലേക്കു മാറ്റിയിട്ടുണ്ട്.
കൂടാതെ ഫെഡറേഷൻ ഓഫ് ദ ബ്ലൈൻഡ് കുറച്ചു പുസ്തകങ്ങൾ ബ്രെയിലി ഫോർമാറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്; ആനുകാലികങ്ങളും. "പ്രജ്ഞാനേത്രം’ എന്ന ഒരു മാസികതന്നെ ഫെഡറേഷൻ പുറത്തിറക്കുന്നുണ്ട്.
പഴയ തലമുറയിലെ എഴുത്തുകാരോടാണു ടീച്ചർക്ക് ഏറെ പ്രിയം. കവികളിൽ സുഗതകുമാരി; നോവലിസ്റ്റുകളിൽ മാധവിക്കുട്ടി. പക്ഷേ, നിരഞ്ജൻ, കെ.ആർ.ടോണി തുടങ്ങിയവരുടെ ഉത്തരാധുനിക കവിതകളും കെ.ആർ. മീര, എ.എസ.് പ്രിയ തുടങ്ങിയവരുടെ കഥകളും ഒക്കെ ടീച്ചർ വായിക്കുന്നുണ്ട്. സന്തോഷ് ഏച്ചിക്കാനം പുതുതലമുറയിൽ കുറച്ചൊക്കെ സ്ട്രൈക്കിംഗാണെന്നും വിലയിരുത്തൽ.
ചിത്രയും ശ്രേയ ഘോഷലും
നല്ലൊരു ഗായികകൂടിയായ ബീനടീച്ചർക്ക് ഏറ്റവും പ്രിയപ്പെട്ട പാട്ടുകാർ കെ.എസ്. ചിത്രയും ഡോ. കെ.ജെ.യേശുദാസുമായിരുന്നു ഈയടുത്ത കാലംവരെ. പക്ഷേ, ശ്രേയ ഘോഷാലിന്റെ പാട്ടുകൾ കേട്ടതോടെ ഇവരുടെ ഇടയിലേക്ക് ശ്രേയകൂടി കയറി ചിരപ്രതിഷ്ഠനേടി. ഈ യുവഗായിക മലയാളത്തിൽ പാടിയ ഒന്നല്ല, മുഴുവൻ പാട്ടുകളും ഈ അധ്യാപികയ്ക്കു മനപ്പാഠമാണ്. കമുകറ ഫൗണ്ടേഷന്റെ ലളിതഗാനമത്സരത്തിൽ നിരവധിതവണ സമ്മാനം നേടിയിട്ടുള്ള ടീച്ചർ, ചിത്രച്ചേച്ചിയിൽനിന്നും ദാസേട്ടനിൽനിന്നും സമ്മാനം വാങ്ങാനായതും ഇവരോടൊപ്പം പാടാനായതും ജീവിതത്തിലെ ഏറ്റവും സുന്ദര നിമിഷങ്ങളായി മനസിൽ സൂക്ഷിച്ചുവയ്ക്കുന്നു. ഗാനമേള വേദികളിലും നിറസാന്നിധ്യമാണ് ഈ അധ്യാപിക.
സഹപ്രവർത്തകരുടെ വിശ്വസ്തമിത്രം
"ബീനടീച്ചറെക്കുറിച്ച് എനിക്കു പലപ്പോഴും അദ്ഭുതം തോന്നിയിട്ടുണ്ട്. വളരെ തീക്ഷ്ണതയും പ്രതിബദ്ധതയുമുള്ള ഒരു അധ്യാപിക. കുറവുകളൊന്നും ഫീൽ ചെയ്തിട്ടില്ലെന്നു മാത്രമല്ല, പഠിപ്പിക്കുകയെന്ന ഉത്തരവാദിത്വത്തിൽ ഞങ്ങളേക്കാളെല്ലാം കഠിന പ്രയത്നം ചെയ്യുന്ന, നന്നായി ഗൃഹപാഠം ചെയ്യുന്ന വ്യക്തി. വകുപ്പുമേധാവിയെന്ന നിലയിൽ എനിക്കവരെക്കുറിച്ച് അഭിമാനമാണ്. കുട്ടികളുടെ പ്രിയങ്കരിയായ ടീച്ചർ ഒരു ഭാവഗായികകൂടിയാണ്. കോളജിന്റെ പൊതുപരിപാടികളിലെല്ലാം ടീച്ചറുടെ ഒരു പാട്ട് അനിവാര്യ ഘടകമാണ്’ -വൈസ് പ്രിൻസിപ്പലും മലയാളം വകുപ്പു മേധാവിയുമായ ഡോ. എൽ. അലക്സ് അഭിമാനത്തോടെ പറയുന്നു.
മലയാളവിഭാഗത്തിലെ മുഴുവൻ അധ്യാപകരുടെയും സന്പൂർണ സഹകരണം ടീച്ചർക്കുണ്ട്. സഹപ്രവർത്തകരായ സെലീനടീച്ചറും ബീന ടീച്ചറുമെല്ലാം എപ്പോഴും കൂട്ടിനുണ്ടാകും.
മറ്റു ഡിപ്പാർട്ടുമെന്റുകളിലെ അധ്യാപകരുമായും വകുപ്പുമേധാവിമാരുമായും എല്ലാം നല്ല സൗഹൃദം. ദിവസവും രണ്ടു കിലോമീറ്ററകലെയുള്ളവീട്ടിൽനിന്ന് ഷീ ഒാട്ടോയിലാണ് കോളജിലേക്കും തിരിച്ചുമുള്ള യാത്ര.
അമ്മ, നിറനിലാവ്
തിരുവനന്തപുരം വെങ്ങാനൂരിൽ കൃഷ്ണൻ-സുജാത ദന്പതികളുടെ രണ്ടാമത്തെ മകളായാണ് ജനനം. "അമ്മ വീടിന്റെ വിളക്കാണെന്നാണല്ലോ എല്ലാരും പറയുക. എന്നാൽ ഞങ്ങളുടെ അമ്മ വിളക്കല്ല, മറിച്ച് നിറനിലാവാണ്. കാരണം, ആകെയുള്ള രണ്ടുമക്കളും പൂർണ അന്ധരാണെങ്കിൽ ഒരമ്മയ്ക്കു നിലാവുപോലെ പരക്കാതിരിക്കാനാവില്ലല്ലോ. അമ്മയുടെ നിഴലിലാണു ഞങ്ങൾ വളർന്നത്. അമ്മയുടെ സ്നേഹവും കരുതലുമാണു ഞങ്ങളുടെ വളർച്ചയുടെയും ഉയർച്ചയുടെയും പിന്നിൽ. ആ പുണ്യമില്ലെങ്കിൽ ഇന്നത്തെ ഞങ്ങളില്ല.' ബീനടീച്ചറുടെ കണ്ഠമിടറി.
വർക്കല ബ്ലൈൻഡ് സ്കൂളിൽ വിദ്യാഭ്യാസം തുടങ്ങി; തുടർന്ന് കൊല്ലം ക്രേവണ്‍ ഹൈസ്കൂളിൽ. പ്രീഡിഗ്രി മുതൽ ബിരുദാനന്തര ബിരുദമുൾപ്പെടെ തിരുവനന്തപുരം വിമൻസ് കോളജിൽ. അവസാനവർഷ വിദ്യാർഥികൾ ഭൂരിഭാഗം പേരും യുജിസി പരീക്ഷയെഴുതിയെങ്കിലും വളരെ കുറച്ചുപേർക്കാണ് നെറ്റ് ലഭിച്ചത്; ബീന ടീച്ചർക്കാകട്ടെ ജെ.ആർ.എഫും. പിന്നെ നെയ്യാറ്റിൻകര ഗവണ്മെന്റ് ഹയർസെക്കൻഡറി സ്കൂളിൽ അധ്യാപികയായി നിയമനം. രണ്ടുവർഷത്തിനുശേഷം പിഎസ്സിയിൽ അഞ്ചാം റാങ്കോടെ കോളജ് അധ്യാപികയായി ചിറ്റൂർ കോളജിൽ ആദ്യ നിയമനം.
മുൻവിധിയിൽ വേദനയോടെ
നല്ല വിദ്യാഭ്യാസവും ഉയർന്ന ജോലിയും ഉണ്ടെങ്കിലും സമൂഹമിന്നും തന്നെപ്പോലെയുള്ളവരെ മുൻവിധിയോടെ കാണുന്നു എന്നാണ് ഫെഡറേഷൻ ഓഫ് ദ ബ്ലൈൻഡിന്റെ വനിതാഫോറം സംസ്ഥാന പ്രസിഡന്റുകൂടിയായിരുന്ന ടീച്ചറുടെ അഭിപ്രായം. ഈ മനോഭാവം മാറണം. ഞങ്ങളെപ്പോലുള്ളവർക്കും സമൂഹം അവസരം തന്നാലല്ലേ മികവുതെളിയിക്കാനാവൂ. ടീച്ചറുടെ ജീവിതത്തിലും കയ്പ് മധുരമായ ഒരു സംഭവമുണ്ട്.
2002 ജൂലൈ 19. ചിറ്റൂർ ഗവ. കോളജിൽ ജോലിക്കു പ്രവേശിച്ച ദിവസം. "താമസം ഹോസ്റ്റലിലാണ്. ഹോസ്റ്റലിലെത്തിയ എന്നെ ആരും തങ്ങളുടെ റൂമിൽ അക്കോമഡേറ്റ് ചെയ്യാൻ തയാറായില്ല. ഇരുപത് അധ്യാപികമാർ അവിടെ താമസിക്കുന്നുണ്ടായിരുന്നു. ഓരോരുത്തരും ഒഴിഞ്ഞുമാറി. ഞാൻ എല്ലാ കാര്യങ്ങളും ഒറ്റയ്ക്കുചെയ്യുമെന്ന് എന്റെ കൂടെയുണ്ടായിരുന്ന അമ്മ പറഞ്ഞിട്ടും ആരും ചെവിക്കൊണ്ടില്ല. ഒടുവിൽ ഒരാഴ്ച അമ്മ കൂടെ നിൽക്കാമെന്നേറ്റു. എന്നിട്ടും തീരുമാനമായില്ല. ഒടുവിൽ ഹോസ്റ്റൽ വാർഡൻ കൂടിയായ രാമചന്ദ്രൻസാർ ( ഇന്നദ്ദേഹം നമ്മോടൊപ്പമില്ല) ഇടപെട്ടു. ആരെങ്കിലും ഈ സഹപ്രവർത്തകയോട് അലിവുകാട്ടണമെന്നപേക്ഷിച്ചു. അപ്പോൾ ഫിലോസഫി അധ്യാപികയായ സെയ്ഫുന്നീസ ടീച്ചർ മുന്നോട്ടുവന്നു പറഞ്ഞു: ""എന്റെ മുറിയിൽ താമസിപ്പിച്ചോളാം.'' അമ്മ ഒരാഴ്ച എന്റെ കൂടെ താമസിച്ചപ്പോഴേക്കും തെറ്റിദ്ധാരണയുടെ കാർമേഘങ്ങൾ നീങ്ങി. സെയ്ഫുന്നീസ ടീച്ചർ മറ്റധ്യാപകരോടു പറഞ്ഞു, നമ്മളു വിചാരിച്ചപോലല്ല... ടീച്ചറെല്ലാം ചെയ്യുന്നുണ്ട്’. പിന്നെ ബീനടീച്ചർ എല്ലാവരുടെയും ഉറ്റമിത്രമായെന്നതു ചരിത്രം.
ഡോക്ടറേറ്റെന്ന സ്വപ്നം
ടീച്ചറുടെ ഏക സഹോദരി സീന കൃഷ്ണനും അന്ധയാണ്. ഹിസ്റ്ററിയിൽ ബിരുദാനന്തരബിരുദം നേടിയ ഇവർ വിവാഹം കഴിച്ച് തിരുവനന്തപുരം ബാലരാമപുരത്തു കുടുംബമായി താമസിക്കുന്നു.
ഇച്ഛാശക്തിയുടെയും ആർജവത്തിന്റെയും മുന്പിൽ ഏതു പ്രതിബന്ധവും വഴിമാറുമെന്നു ടീച്ചറുടെ ജീവിത സാക്ഷ്യം. തന്റെ കാലത്തു പിഎസ്സിയിൽ ന്യൂനതയുള്ളവർക്കു സംവരണം ഉണ്ടായിരുന്നില്ലെന്നും ഇപ്പോൾ മൂന്നു ശതമാനം സംവരണമുള്ളതു പുതുതലമുറ ഉപയോഗപ്പെടുത്തണമെന്നുമാണ് ടീച്ചറുടെ പക്ഷം. ഭാരിച്ച ഉത്തരവാദിത്വങ്ങൾക്കിടയിലും പിഎച്ച്ഡി ചെയ്യുന്ന ഈ മുപ്പത്തിയെട്ടുകാരി തന്റെ തിസീസ് സമർപ്പിക്കാനുള്ള അവസാന മിനുക്കുപണിയിലാണ്. "മലയാള നിരൂപണത്തിന്റെ സംക്രമണഘട്ടവും എസ്. ഗുപ്തൻനായരുടെ നിരൂപണ സങ്കല്പവും’ എന്ന വിഷയത്തിലാണ് ഡോക്ടറൽ പ്രബന്ധം.
സെബി മാളിയേക്കൽ
കാര്യം കാണാൻ കഴുത
ഒരു ലിറ്റര്‍ കഴുതപ്പാലിനു വിപണിയില്‍ 5,000 മുതല്‍ 7,000 രൂപ വരെ വില. നഷ്ടത്തിലേക്കു പോയ അച്ഛന്റെ പശുവളർത്തലിനെ രക്
ചിറകുള്ള മോളി
ബാങ്ക് അക്കൗണ്ടിൽ കനപ്പെട്ട ബാലൻസ് ഒന്നുമില്ല, വലിയ കുടുംബസ്വത്തോ ബിസിനസോ ഒന്നുമില്ല, ബന്ധുക്കളൊന്നും അത്ര വലിയ സന
ലാറ്ററൻ ഹൃദയം
ലാറ്ററൻ ബസിലിക്ക, കത്തോലിക്കാ സഭയുടെ പ്രതീകം. രണ്ടര നൂറ്റാണ്ടു നീണ്ട മതപീഡനങ്ങൾക്കു ശേഷം റോമ്മാപുരിയിൽ ആദ്യമായി
പുത്തൻ പാന മനമുരുകും ധ്യാനം
അമ്മകന്നിമണിതന്റെ നിർമലദുഃഖങ്ങളിപ്പോൾ... എത്രയോ ഹൃദയസ്പർശിയാണ് ഈ വരികൾ. ഒരമ്മയുടെ നെഞ്ചുപിളർക്കുന്ന വിലാപ
ലണ്ടനിലെ മല്ലു ഷെഫ്
ലണ്ടൻ നഗരത്തിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് എത്തുന്ന ഇംഗ്ലീഷുകാർ മലയാളികളുടെ നാടൻ വിഭവങ്ങളായ കപ്പയും മീനും ച
ഈ മലയും കടന്ന്
യാത്ര പോകുന്ന പലരുടെയും കഥകൾ നമ്മൾ കേൾക്കാറുണ്ട്. എന്നാൽ, സാഹസിക യാത്രകൾ പ്രിയമാക്കിയവരുടെയോ? മഞ്ഞുമലകൾ താണ്ട
ദേവദേയം ഈ സൗഭാഗ്യം
പല്ലിശേരിക്കുന്നിലെ കാരുണ്യപ്രവാഹം, അറിയുന്നവർക്കൊക്കെ മഹാവിസ്മയമാണ്. സ്നേഹപരിചരണത്തിന്റെയും കരുതലിന്റെയും ആ
ആ മൂന്നു വർഷങ്ങൾ
പി. ഭാസ്കരൻ...
മലയാളം നെഞ്ചിലേറ്റിയ പ്രിയ കവി. ആ തൂലികയിൽനിന്ന് ഉതിർന്നുവീണ കവിതാ ശകലങ്ങൾ മൂളാത്തവരായി ആ
കുട്ടനാടിന്റെ ഡോക്ടറമ്മയും മകനും
പഞ്ചനക്ഷത്ര ആശുപത്രികളിലെ ഗ്ലാമർ ജോലിയും സൗകര്യങ്ങളും വൻ പ്രതിഫലവും വേണ്ടെന്നു വച്ചു സ്വന്തം കൈയിലെ പണം മുടക്കി ഒ
പക്ഷിമൃഗാദികൾക്ക് പുത്തൻ ഊര്
ഭാവി നമ്മൾ പോകുന്നയിടമല്ല, സൃഷ്ടിക്കുന്നതാണ്. അതിലേക്കുള്ള പാതകൾ കണ്ടെത്തുന്നതല്ല, നിർമിക്കുന്നതാണ്. ഈ പാതകൾ നിർ
കുഞ്ഞിരാമാനന്ദം
ഈ ആശുപത്രിയുടെ ഉടമ ഒരു കല്പണിക്കാരനാണ്. സ്വന്തം അധ്വാനത്തിൽ കല്ലുകളടുക്കി കെട്ടിപ്പൊക്കിയ ആശുപത്രി ആറു മാസങ്ങൾ
രാജ്ഭവനിലെ രഹസ്യങ്ങൾ
വലിയൊരു കപ്പലിന്റെ ഡെക്കില്‍ ഇരിക്കുന്നതു പോലെ ഒരു മുനമ്പിലിരുന്ന് അറബിക്കടലിന്റെ ഗോവൻ ഭംഗി ആസ്വദിക്കുക, ഇതൊരു സ്വ
മഹാപാപത്തിന് 25 വയസ്
ഗുജറാത്തിലും ഒറീസയിലെ കാണ്ഡമാലിലും മണിപ്പുരിലുമൊക്കെ ന്യൂനപക്ഷങ്ങൾ കൊല്ലാക്കൊല ചെയ്യപ്പെടുന്നതിനു മുന്‍പത്തെ കാര്‍
ഇന്ത്യയുടെ മാനേജ്മെന്റ് ഗുരു
ഇന്ത്യയിൽ ബിസിനസ് മാനേജ്മെന്റ് പഠനത്തിനു തുടക്കമിട്ടത് ജംഷഡ്പുർ എക്സ്എല്‍ആര്‍ഐയിലെ ഈശോ സഭാ വൈദികർ ആണെങ്കിൽ അ
കയാക്കിംഗ് പ്രീസ്റ്റ്
മുപ്പതു വയസു വരെ വെള്ളത്തിലിറങ്ങാൻ പേടിയായിരുന്ന ഒരു യുവാവ്. 32-ാം വയസിൽ നിർബന്ധത്താൽ നീന്തൽ പഠിക്കുന്നു. പിന്നെ പ
75 ലും വശീകരിക്കുന്നു വിഷകന്യക
ജീവിതവും മരണവും മുഖാമുഖം നിൽക്കുന്ന കുടിയേറ്റ ഭൂമിയിലെ രാപ്പകൽ യുദ്ധങ്ങൾ ആകാശവൃക്ഷത്തിലെ ഏറുമാടത്തിലിരുന്ന് ഒ
ഒന്നാം പുൽക്കൂട്
1223... വിശുദ്ധ ഫ്രാൻസിസ് അസീസി ലോകത്തിലെ ആദ്യത്തെ പുൽക്കൂട് ഒരുക്കിയ വർഷം. ആ മഹാസംഭവത്തിന് ഈ ക്രിസ്മസ് ദിനത്തിൽ
ജാർഖണ്ഡിന്റെ കറുത്ത മുത്ത്, ധോരി മാതാവ്!
നൂറടി താഴ്ചയുള്ള കൽക്കരി ഖനിയിൽനിന്ന് ഒരു രൂപം കിട്ടുന്നു. അതു കാളിദേവിയാണെന്നു ധരിച്ച് ഒരു മുറിയിൽ പ്രതിഷ്ഠിച്ചു
പശുക്കൂട്ടിലെ പവർഹൗസ്
വൈദ്യുതിച്ചാർജിനെച്ചൊല്ലി പലരും ആശങ്കയിലും ആശയക്കുഴപ്പത്തിലും കഴിയുന്പോൾ ദേ ഇവിടൊരാൾ തന്റെ പശുക്കൂട്ടിൽനിന്ന
ആ രാത്രിയുടെ കാവൽ മാലാഖ
സ്വന്തം ജീവൻ ബലികഴിച്ച് നൂറ്റന്പതോളം ഹോസ്റ്റൽവാസികളെ ജീവിതത്തിലേക്കു പിടിച്ചുകയറ്റിയ സിസ്റ്റർ ലയോള സിഎംസി എന്ന ധ
കാര്യം കാണാൻ കഴുത
ഒരു ലിറ്റര്‍ കഴുതപ്പാലിനു വിപണിയില്‍ 5,000 മുതല്‍ 7,000 രൂപ വരെ വില. നഷ്ടത്തിലേക്കു പോയ അച്ഛന്റെ പശുവളർത്തലിനെ രക്
ചിറകുള്ള മോളി
ബാങ്ക് അക്കൗണ്ടിൽ കനപ്പെട്ട ബാലൻസ് ഒന്നുമില്ല, വലിയ കുടുംബസ്വത്തോ ബിസിനസോ ഒന്നുമില്ല, ബന്ധുക്കളൊന്നും അത്ര വലിയ സന
ലാറ്ററൻ ഹൃദയം
ലാറ്ററൻ ബസിലിക്ക, കത്തോലിക്കാ സഭയുടെ പ്രതീകം. രണ്ടര നൂറ്റാണ്ടു നീണ്ട മതപീഡനങ്ങൾക്കു ശേഷം റോമ്മാപുരിയിൽ ആദ്യമായി
പുത്തൻ പാന മനമുരുകും ധ്യാനം
അമ്മകന്നിമണിതന്റെ നിർമലദുഃഖങ്ങളിപ്പോൾ... എത്രയോ ഹൃദയസ്പർശിയാണ് ഈ വരികൾ. ഒരമ്മയുടെ നെഞ്ചുപിളർക്കുന്ന വിലാപ
ലണ്ടനിലെ മല്ലു ഷെഫ്
ലണ്ടൻ നഗരത്തിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് എത്തുന്ന ഇംഗ്ലീഷുകാർ മലയാളികളുടെ നാടൻ വിഭവങ്ങളായ കപ്പയും മീനും ച
ഈ മലയും കടന്ന്
യാത്ര പോകുന്ന പലരുടെയും കഥകൾ നമ്മൾ കേൾക്കാറുണ്ട്. എന്നാൽ, സാഹസിക യാത്രകൾ പ്രിയമാക്കിയവരുടെയോ? മഞ്ഞുമലകൾ താണ്ട
ദേവദേയം ഈ സൗഭാഗ്യം
പല്ലിശേരിക്കുന്നിലെ കാരുണ്യപ്രവാഹം, അറിയുന്നവർക്കൊക്കെ മഹാവിസ്മയമാണ്. സ്നേഹപരിചരണത്തിന്റെയും കരുതലിന്റെയും ആ
ആ മൂന്നു വർഷങ്ങൾ
പി. ഭാസ്കരൻ...
മലയാളം നെഞ്ചിലേറ്റിയ പ്രിയ കവി. ആ തൂലികയിൽനിന്ന് ഉതിർന്നുവീണ കവിതാ ശകലങ്ങൾ മൂളാത്തവരായി ആ
കുട്ടനാടിന്റെ ഡോക്ടറമ്മയും മകനും
പഞ്ചനക്ഷത്ര ആശുപത്രികളിലെ ഗ്ലാമർ ജോലിയും സൗകര്യങ്ങളും വൻ പ്രതിഫലവും വേണ്ടെന്നു വച്ചു സ്വന്തം കൈയിലെ പണം മുടക്കി ഒ
പക്ഷിമൃഗാദികൾക്ക് പുത്തൻ ഊര്
ഭാവി നമ്മൾ പോകുന്നയിടമല്ല, സൃഷ്ടിക്കുന്നതാണ്. അതിലേക്കുള്ള പാതകൾ കണ്ടെത്തുന്നതല്ല, നിർമിക്കുന്നതാണ്. ഈ പാതകൾ നിർ
കുഞ്ഞിരാമാനന്ദം
ഈ ആശുപത്രിയുടെ ഉടമ ഒരു കല്പണിക്കാരനാണ്. സ്വന്തം അധ്വാനത്തിൽ കല്ലുകളടുക്കി കെട്ടിപ്പൊക്കിയ ആശുപത്രി ആറു മാസങ്ങൾ
രാജ്ഭവനിലെ രഹസ്യങ്ങൾ
വലിയൊരു കപ്പലിന്റെ ഡെക്കില്‍ ഇരിക്കുന്നതു പോലെ ഒരു മുനമ്പിലിരുന്ന് അറബിക്കടലിന്റെ ഗോവൻ ഭംഗി ആസ്വദിക്കുക, ഇതൊരു സ്വ
മഹാപാപത്തിന് 25 വയസ്
ഗുജറാത്തിലും ഒറീസയിലെ കാണ്ഡമാലിലും മണിപ്പുരിലുമൊക്കെ ന്യൂനപക്ഷങ്ങൾ കൊല്ലാക്കൊല ചെയ്യപ്പെടുന്നതിനു മുന്‍പത്തെ കാര്‍
ഇന്ത്യയുടെ മാനേജ്മെന്റ് ഗുരു
ഇന്ത്യയിൽ ബിസിനസ് മാനേജ്മെന്റ് പഠനത്തിനു തുടക്കമിട്ടത് ജംഷഡ്പുർ എക്സ്എല്‍ആര്‍ഐയിലെ ഈശോ സഭാ വൈദികർ ആണെങ്കിൽ അ
കയാക്കിംഗ് പ്രീസ്റ്റ്
മുപ്പതു വയസു വരെ വെള്ളത്തിലിറങ്ങാൻ പേടിയായിരുന്ന ഒരു യുവാവ്. 32-ാം വയസിൽ നിർബന്ധത്താൽ നീന്തൽ പഠിക്കുന്നു. പിന്നെ പ
75 ലും വശീകരിക്കുന്നു വിഷകന്യക
ജീവിതവും മരണവും മുഖാമുഖം നിൽക്കുന്ന കുടിയേറ്റ ഭൂമിയിലെ രാപ്പകൽ യുദ്ധങ്ങൾ ആകാശവൃക്ഷത്തിലെ ഏറുമാടത്തിലിരുന്ന് ഒ
ഒന്നാം പുൽക്കൂട്
1223... വിശുദ്ധ ഫ്രാൻസിസ് അസീസി ലോകത്തിലെ ആദ്യത്തെ പുൽക്കൂട് ഒരുക്കിയ വർഷം. ആ മഹാസംഭവത്തിന് ഈ ക്രിസ്മസ് ദിനത്തിൽ
ജാർഖണ്ഡിന്റെ കറുത്ത മുത്ത്, ധോരി മാതാവ്!
നൂറടി താഴ്ചയുള്ള കൽക്കരി ഖനിയിൽനിന്ന് ഒരു രൂപം കിട്ടുന്നു. അതു കാളിദേവിയാണെന്നു ധരിച്ച് ഒരു മുറിയിൽ പ്രതിഷ്ഠിച്ചു
പശുക്കൂട്ടിലെ പവർഹൗസ്
വൈദ്യുതിച്ചാർജിനെച്ചൊല്ലി പലരും ആശങ്കയിലും ആശയക്കുഴപ്പത്തിലും കഴിയുന്പോൾ ദേ ഇവിടൊരാൾ തന്റെ പശുക്കൂട്ടിൽനിന്ന
ആ രാത്രിയുടെ കാവൽ മാലാഖ
സ്വന്തം ജീവൻ ബലികഴിച്ച് നൂറ്റന്പതോളം ഹോസ്റ്റൽവാസികളെ ജീവിതത്തിലേക്കു പിടിച്ചുകയറ്റിയ സിസ്റ്റർ ലയോള സിഎംസി എന്ന ധ
ഗോക്കളെ മേയ്ച്ചും....മനസുണ്ടെങ്കിൽ എല്ലാം മനോഹരമാകും
പഠനത്തിന് ഇടവേള കിട്ടിയാൽ മൊബൈൽ ഫോണിൽ തോണ്ടിയോ ടിവിക്കു മുന്നിൽ
ചടഞ്ഞിരുന്നോ സമയം നീക്കുന്നവരാണ് പല കൗമാരക്
മുരിങ്ങയിലകൊണ്ട് പുട്ട് ഉണ്ടാക്കിയ കഥ!
നാൽപ്പത്തിയേഴാം വയസിൽ സ്വകാര്യ ബാങ്കിലെ സീനിയർ മാനേജർ പദവി രാജിവച്ച് ഒരു വ്യവസായം തുടങ്ങിയപ്പോൾ പലരും എതിർത്തു
ചിപ്പിലിത്തോട്ടിലെ ലോകകപ്പ്
ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ ജ്വരത്തിൽ ലോകം ആറാടുന്പോൾ ഇവിടെയൊരാൾ ക്രിക്കറ്റിന്റെ മറ്റൊരു ആവേശക്കാഴ്ച തീർത്തു ക്രിക്ക
ചൂടൻ സിറ്റി വഴി കുവൈറ്റ്
ആത്മാവു സിറ്റിയിലൂടെ മോസ്കോയിലെത്താം. അവിടെനിന്നു കുവൈറ്റ് സിറ്റി വഴി അമേരിക്കൻകുന്നിൽ ലാൻഡ് ചെയ്യാം. ചൂടൻ സിറ്റിയി
കലിഗ്രഫിയില്‍ കൈവച്ചാല്‍
കൈയക്ഷരം മോശമാണെന്നു പരിഭവിക്കുന്നവരാണോ നിങ്ങൾ...! എങ്കിൽ കലിഗ്രഫിയിൽ ഒന്നു കൈവച്ചാലോ..? മലയാള സിനിമയുടെ പരസ്യ
യഹൂദന്റെ മസ്തിഷ്കം
ഹമാസ് ഭീകരർ ഇസ്രയേൽ ആക്രമിച്ചതിലൂടെ തുടക്കമിട്ട മറ്റൊരു യുദ്ധം ലോകത്തെ മുറിവേൽപിച്ചുകൊണ്ടിരിക്കുന്നു. യഹൂദരെപ്
സൺഡേ ദീപിക അവതരിപ്പിക്കുന്നു...ബാൻഡ് മേളം ചന്പക്കുളം സിസ്റ്റേഴ്സ്
“ഉടൻതന്നെ മൈതാനത്ത് നിങ്ങൾ ഏവരും ആകാംക്ഷയോടെ കാത്തിരുന്ന ആ അപൂർവ കലാവിരുന്ന് ആരംഭിക്കുന്നു. സുപ്രസിദ്ധ ബാൻഡ് സം
ഇത്തിരി പുളിക്കും
ഗ്രാമത്തിൽ എല്ലാവരുംകൂടി ചേർന്ന് വർഷം ഏകദേശം 35 ടണ്‍ കുടംപുളിയാണ് വിളവെടുക്കുന്നത്. അതായത്, പ്രതിവര്‍ഷം 65 ലക്ഷ
സിൻ ചാവോ വിയറ്റ്നാം വിളിക്കുന്നു!
പതിറ്റാണ്ടുകൾ നീണ്ട യുദ്ധത്തിൽ ബോംബുകൾ നക്കിത്തുടച്ച ഒരു നാട്. ചോരയും നിലവിളിയും പട്ടിണിയും ഭീതി പരത്തിയ മണ്ണ്. ഒര
ഘടികാരങ്ങൾ നിലച്ച സമയം
79 ദിവസം ഐസിയുവിൽ... അതിൽ 60 ദിവസവും വെന്റിലേറ്ററിൽ...45 ദിവസം തുടർച്ചയായ ഡയാലിസിസ്, അവയവങ്ങൾ 80 ശതമാനവും പ്ര
Latest News
കേരളത്തില്‍ സിപിഎമ്മും ബിജെപിയും യുഗ്മഗാനം പാടുന്നു: പവന്‍ഖേര
തൃശൂരിൽ പൂരം നിർത്തിവച്ച് പ്രതിഷേധം
വീട്ടിലെത്തി വോട്ട്; വീഴ്ചയുണ്ടായാൽ കർശന നടപടിയെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ
മഷി പുരളാൻ ഇനി ആറുനാൾ; സംസ്ഥാനത്ത് ഉപയോഗിക്കുക 63,100 കുപ്പി വോട്ടുമഷി
പ്ലേ ഓഫിൽ കൊന്പൻമാർക്ക് അടിതെറ്റി; ബ്ലാസ്റ്റേഴ്സ് പുറത്ത്
Latest News
കേരളത്തില്‍ സിപിഎമ്മും ബിജെപിയും യുഗ്മഗാനം പാടുന്നു: പവന്‍ഖേര
തൃശൂരിൽ പൂരം നിർത്തിവച്ച് പ്രതിഷേധം
വീട്ടിലെത്തി വോട്ട്; വീഴ്ചയുണ്ടായാൽ കർശന നടപടിയെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ
മഷി പുരളാൻ ഇനി ആറുനാൾ; സംസ്ഥാനത്ത് ഉപയോഗിക്കുക 63,100 കുപ്പി വോട്ടുമഷി
പ്ലേ ഓഫിൽ കൊന്പൻമാർക്ക് അടിതെറ്റി; ബ്ലാസ്റ്റേഴ്സ് പുറത്ത്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top