Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
കാലത്തിന്റെ കവിളിലെ കണ്ണീർത്തുള്ളി
താജ്മഹൽ
ഇതുപോലെ മറ്റൊന്നില്ല. ഇത്ര വലിയ പ്രണയസ്മാരകം ലോകത്ത് മറ്റൊരിടത്തും മനുഷ്യർക്കായി നിർമിക്കപ്പെട്ടിട്ടില്ല. പക്ഷേ, മറക്കരുത് നഷ്ടപ്രണയത്തിലെ നായികയ്ക്കുവേണ്ടി ഒരു നിരാശാ കാമുകൻ നിർമിച്ചതല്ല താജ്മഹൽ. തന്റെ 14 മക്കളുടെ അമ്മയായ ഭാര്യക്കുവേണ്ടി ഒരു ഭർത്താവ് ഒരുക്കിയതാണ്. പ്രാണപ്രേയസിയായ മുംതാസ് മഹലിന്റെ സ്മരണയ്ക്കായി ഷാജഹാൻ ചക്രവർത്തി പണികഴിപ്പിച്ച സ്മാരകം.
ഉത്തർപ്രദേശിലെ ആഗ്ര ഫോർട്ട് തീവണ്ടിയാപ്പീസിൽനിന്ന് 25 രൂപ കൂലി കൊടുത്താൽ സൈക്കിൾ റിക്ഷക്കാരൻ നമ്മെ എത്തിക്കുന്നത് ലോകാദ്ഭുതത്തിന്റെ മുന്നിലേക്കാണ്. ഷാജഹാൻ ചക്രവർത്തിയും മുംതാസ് മഹലും ജീവിച്ച മണ്ണിലൂടെയാണ് ചക്രങ്ങൾ ഉരുളുന്നത്. ചിലപ്പോൾ തോന്നും റിക്ഷയിൽനിന്നിറങ്ങി നഗ്നപാദനായി സഞ്ചരിച്ചാലോയെന്ന്.
മിനിറ്റുകൾക്കകം കൈനീട്ടി ആലിംഗനത്തിനെന്നപോലെ താജ്മഹൽ മുന്നിലെത്തി. രണ്ടാമത്തെ വരവായിട്ടും അദ്ഭുതം ഏറിയിട്ടേയുള്ളു. വെണ്ണക്കൽ സ്മാരകത്തിനു മുന്നിൽ സ്വയം മറന്നു നില്ക്കുന്ന വിവിധ രാജ്യക്കാരും വ്യത്യസ്ത മതവിശ്വാസികളുമായ സ്ത്രീപുരുഷന്മാർ. ചിലർ താജ്മഹലിന്റെ ചുവരുകളിൽ കൈകളാൽ തലോടി തങ്ങളുടെ സ്വപ്നപൂർത്തീകരണത്തെ അവിസ്മരണീയമാക്കുന്നു. മറ്റു ചിലർ വെണ്ണക്കല്ലുകളോട് കാതുചേർത്ത് എന്തോ ശ്രവിക്കുന്നതുപോലെ....പ്രണയത്തിന്റെ ആൽബങ്ങളിൽ സൂക്ഷിക്കാൻ ചിത്രങ്ങൾക്കായി തുറന്നടയുന്നത് ആയിരക്കണക്കിനു കാമറകൾ.
1648 എ ലവ് സ്റ്റോറി
ഇന്ത്യ ഭരിച്ച മുഗൾ ചക്രവർത്തിമാരിൽ അഞ്ചാമനായിരുന്നു ഷാജഹാൻ. അദ്ദേഹത്തിന്റെ ഭാര്യയായിരുന്ന മുംതാസ് മഹൽ 1631 ജൂണ്‍ 17ന് 38-ാമത്തെ വയസിൽ അന്തരിച്ചു. താങ്ങാനാവാത്ത വിരഹവേദനയിലും കടുത്ത ഏകാന്തതയിലും നിപതിച്ച ഷാജഹാൻ തന്റെ പ്രാണപ്രേയസിക്ക് ഒരു ശാശ്വത സ്മാരകം നിർമിക്കാൻ തീരുമാനിച്ചു. പിന്നീടുണ്ടായത് ചരിത്രമാണ്.
17 വർഷമെടുത്ത് താജ്മഹൽ നിർമാണം പൂർത്തിയാക്കിയത് 1648ലാണെന്ന് ആർക്കിയോളജിക്കൽ സർവേ രേഖപ്പെടുത്തിയിരിക്കുന്നു. 21 വർഷമെടുത്ത് 1653-ൽ പണി പൂർത്തിയാക്കിയെന്ന് മറ്റു ചില രേഖകളിൽ കാണുന്നു. 42 ഏക്കർ വളപ്പിലാണ് ശവകൂടീരം സ്ഥിതിചെയ്യുന്നത്. തൊഴിലാളികൾ ഉൾപ്പെടെ ഇരുപതിനായിരത്തോളം പേർ നിർമാണത്തിൽ പങ്കെടുത്തു. ഇന്ത്യയിൽനിന്നു മാത്രമല്ല മധ്യ ഏഷ്യയിൽനിന്നും ഇറാനിൽനിന്നുമൊക്കെ ജോലിക്കാർ എത്തി. അകം നിർമാണത്തിന് രാജസ്ഥാനിലെ മക്രാനയിൽനിന്ന് ഉൾപ്പെടെ മാർബിൾ എത്തിച്ചു. അലങ്കാരത്തിനുള്ള കല്ലുകൾ ഇന്ത്യയിലേതുകൂടാതെ സിലോണിൽനിന്നും അഫ്ഗാനിസ്ഥാനിൽനിന്നുമാണ് കൊണ്ടുവന്നത്. ജാസ്പർ കല്ലുകൾ പഞ്ചാബിൽനിന്നും ജേഡ്, ക്രിസ്റ്റൽ എന്നിവ ചൈനയിൽനിന്നുമെത്തിച്ചു. അത്യന്തം വിലപിടിപ്പുള്ള കല്ലുകൾ അറേബ്യയിൽനിന്നാണ് കൊണ്ടുവന്നത്. 35 മീറ്റർ ഉയരമുള്ള ഗോപുരത്തിനു മുകളിലാണ് ഉള്ളിയുടെ രൂപത്തിലുള്ള മകുടം സ്ഥാപിച്ചിരിക്കുന്നത്. താജ്മഹലിനു ചുറ്റുമായി നിർമിച്ചിരിക്കുന്ന ഉദ്യാനം ചാർബാഗ് പൂന്തോട്ടമെന്നാണ് അറിയപ്പെടുന്നത്.
വെണ്ണക്കല്ലിലും ലോകമെങ്ങുംനിന്ന് എത്തിച്ച വിലപിടിച്ച വർണ്ണക്കല്ലൂകളാലും നിർമിച്ചിരിക്കുന്ന പ്രധാന സൗധം കൂടാതെ ശില്പ ചാതുരി നിറഞ്ഞുനില്ക്കുന്ന മറ്റു ചില കെട്ടിടങ്ങൾകൂടി ഉൾപ്പെടുന്നതാണ് താജ്മഹൽ സമുച്ചയം. വർഷത്തിൽ 80 ലക്ഷത്തോളം സഞ്ചാരികളാണ് ലോകമെന്പാടുനിന്നും താജ്മഹൽ കാണാനെത്തുന്നത്.1983ൽ യുനെസ്കോ ഇത് ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തി.
ശവകുടീരങ്ങൾ
ഉള്ളിൽ ഷാജഹാന്റെയും മുംതാസിന്റെയും ശവകൂടീരങ്ങളായി സന്ദർശകരെ കാണിക്കുന്നത് പ്രദർശനത്തിനുവേണ്ടി മാത്രം പ്രത്യേകം തയാറാക്കിയിരിക്കുന്ന കല്ലറകളാണ്. ഇരുവരുടെയും മൃതദേഹം സംസ്കരിച്ചിരിക്കുന്നത് അതിന്റെ താഴത്തെ നിലയിലുള്ള കല്ലറയിലാണ്. ഇതിനും താഴെയുള്ള മണ്ണിലാണ് ഷാജഹാന്റെയും മുംതാസിന്റെ മൃതദേഹങ്ങൾ സംസ്കരിച്ചിരിക്കുന്നതെന്നും വാദമുണ്ട്. ഇരുവരുടെയും ശിരസുകൾ പുണ്യനഗരമായ മെക്കയിലേക്കു തിരിച്ചാണ് മൃതദേഹങ്ങൾ കിടത്തിയിരിക്കുന്നത്. നടുവിൽ മുംതാസിന്റെ കല്ലറയും വശത്തായി ഷാജഹാന്റേതും സ്ഥിതിചെയ്യുന്നു. രണ്ടു കല്ലറകളുടെയും ശിലകളിൽ ഇരുവരെയും പുകഴ്ത്തിയുള്ള കുറിപ്പുകളുണ്ട്. ഷാജഹാന്റെ ശവകൂടീരത്തിനു മുകളിൽ ഇങ്ങനെ എഴുതിയിരിക്കുന്നു: "ഹിജ്റ 1076 രജബ് മാസം 26-ാം തീയതി രാത്രിയിൽ അദ്ദേഹം ഈ ലോകത്തുനിന്ന് നിത്യതയുടെ വിരുന്നുശാലയിലേക്കു യാത്രയായിരിക്കുന്നു.’
മുംതാസ് മഹൽ
ആഗ്രയിലെ ഒരു പേർഷ്യൻ കുടുംബത്തിലായിരുന്നു അർജുമാന്ദ് ബാനു ബീഗം ജനിച്ചത്. 1607-ൽ 14-ാമത്തെ വയസിൽ ജഹാംഗീർ ചക്രവർത്തിയുടെ പുത്രനായ ഖുറം രാജകുമാരനുമായി വിവാഹം ഉറപ്പിച്ചു. അഞ്ചു വർഷത്തിനുശേഷമായിരുന്ന വിവാഹം. ഖുറം എന്ന ഷാജഹാനാണ് തന്റെ ഭാര്യയായ അർജുമാന്ദിന് മുംതാസ് മഹൽ എന്നു പേരിട്ടത്. ഷാജഹാൻ മറ്റു രണ്ടു വിവാഹങ്ങൾ കൂടി ചെയ്തിരുന്നെങ്കിലും അതു വെറും ചടങ്ങിനു മാത്രമായിരുന്നു. ഭാര്യയെന്ന നിലയിൽ ഷാജഹാന്റെ ഹൃദയത്തിൽ സ്ഥാനം മുംതാസിനു മാത്രമായിരുന്നു. ഷാജഹാൻ എവിടെ പോയാലും മുംതാസിനെയും കൊണ്ടുപോയിരുന്നു. 1631-ൽ ഡെക്കാൻ പീഠഭൂമിയിൽ നടന്ന യുദ്ധരംഗത്തും മുംതാസ് ഷാജഹാനോടൊപ്പം പോയി. അവിടെവച്ച് 14-ാമത്തെ പ്രസവത്തോടെ അവർ മരിച്ചു. 18 വർഷത്തെ പ്രണയജീവിതത്തിന് അന്ത്യം. അവിടെ തപ്തി നദിക്കരയിൽ താത്കാലികമായി സംസ്കാരം നടത്തിയെങ്കിലും ആറു മാസത്തിനുശേഷം മുംതാസിന്റെ മൃതദേഹം ആഗ്രയിലെത്തിച്ച് യമുന നദിക്കരയിലെ പൂന്തോട്ടത്തിൽ സംസ്കരിച്ചു. അടുത്ത വർഷംതന്നെ താജ്മഹലിന്റെ നിർമാണം തുടങ്ങുകയും ചെയ്തു.
അണിയറക്കാർ
ശില്പികളുടെ നിയന്ത്രണം കൊട്ടാരം ശില്പിയായിരുന്ന ഉസ്താദ് അഹ്മദ് ലഹോരിക്കായിരുന്നു. ഇസ്മായിൽ അഫാൻഡി, ഇറാൻകാരായ ഉസ്താദ് ഈസ, ഈസ മുഹമ്മദ് അഫാൻഡി, അമാനത് ഖാൻ, മിർ അബ്ദുൾ കരീം, മുക്കരിമത് ഖാൻ, ബനാറസുകാരനായ പുരു, ലാഹോർ സ്വദേശി ഖാസിം ഖാൻ, ഡൽഹി സ്വദേശി ചിരഞ്ചി ലാൽ, മുഹമ്മദ് ഹനീഫ് തുടങ്ങിയവരായിരുന്നു താജ്മഹലിന്റെ മറ്റു പ്രധാന പണിക്കാർ.
ആഗ്ര കോട്ട
താജ് മഹൽ നേരിട്ടു കാണുന്നതിനപ്പുറം വ്യത്യസ്തമായ അനുഭവമാണ് ആഗ്ര കോട്ടയിൽനിന്നുള്ള കാഴ്ച. അവിടെ തടവിൽ കിടന്നുകൊണ്ടാണ് അന്ത്യകാലത്ത് ഷാജഹാൻ താജ്മഹൽ നോക്കിക്കണ്ടത്. അദ്ദേഹത്തെ തടവിലിട്ടത് മകൻ ഔറംഗസീബായിരുന്നു. കോട്ടയിലെ ഒരു ഭാഗത്ത് അത്യാവശ്യ സൗകര്യങ്ങളെല്ലാം ഏർപ്പെടുത്തി ഷാജഹാനെ കിടത്തിയിരുന്നെങ്കിലും അദ്ദേഹത്തിനു പുറത്തുപോകാനോ ആളുകളോടു സംസാരിക്കാനോ താജ്മഹലിൽ പോകാനോ അനുവാദമില്ലായിരുന്നു. താജ്മഹലിലെത്തുന്ന ഓരോ സന്ദർശകനും തടവുകാരനായിരുന്ന ഷാജഹാന്റെ അപാര വേദനയും ഏകാന്തതയും തിരിച്ചറിഞ്ഞ് കോട്ടയിലും കയറിയിറങ്ങുന്നു. ജാസ്മിൻ ടവറെന്നും ഷാ ബുർജെന്നും അറിയപ്പെടുന്ന മുറിയിലാണ് ഷാജഹാനെ തടവിലിട്ടിരുന്നത്. അതിന്റെ ജാലകത്തിലൂടെയാണ് അവസാന നാളുകളിൽ ഷാജഹാൻ താജ്മഹലിനെ നോക്കിക്കണ്ടത്. ആ കാഴ്ചയാവാം എട്ടുവർഷത്തോളം അദ്ദേഹത്തെ ജീവിപ്പിച്ചത്.
യമുനയിലെ ഛായാചിത്രം
ജീവിതവും മരണവും മറുകര തേടി പോയിട്ടും പ്രണയം യമുനയുടെ തീരത്തിരുന്ന് നിലാവിനോടു സല്ലപിക്കുന്നു അനശ്വരമായി... അതാണ് താജ്മഹൽ. മുന്നിലെ പൂന്തോട്ടത്തിലുള്ള കൃത്രിമ തടാകത്തിലും പിന്നിൽ യമുനാ നദിയിലും താജ്മഹൽ പ്രതിഫലിക്കുന്നു. നിലാവുള്ള രാത്രികളിൽ താജ്മഹൽ കാണാൻ ലോകമെന്പാടുനിന്നും ആളുകളെത്തുന്നു. അത്തരം ദിവസങ്ങളിൽ രാത്രിയിലും താജിൽ സന്ദർശനം അനുവദിക്കും.
വിവാദങ്ങളിലും മങ്ങാത്ത വെണ്മ
ഉത്തരപ്രദേശിലെ വിവാദ ബിജെപി എംഎൽഎ സംഗീത് സോം ആണ് താജ്മഹലിനെതിരേ അടുത്തയിടെ വർഗീയ വിഷം ചീറ്റിയത്. സംഗീതിന്റെ വാക്കുകൾ ഇങ്ങനെ: "സ്വന്തം പിതാവിനെ തടവിലിട്ടയാളാണ് താജ്മഹൽ നിർമിച്ചത്. അയാൾ ഹിന്ദുക്കളെ കൊന്നൊടുക്കാൻ ഇറങ്ങിപ്പുറപ്പെട്ടവനായിരുന്നു. ഇതാണു ചരിത്രമെങ്കിൽ നമ്മളിതു തിരുത്തിക്കുറിക്കുമെന്ന് ഞാൻ ഉറപ്പു നല്കുന്നു.’
ഷാജഹാൻ ചക്രവർത്തിയാണ് താജ്മഹൽ സ്ഥാപിച്ചതെന്നും അദ്ദേഹം പിതാവിനെ തടവുകാരനാക്കിയില്ലെന്നും അദ്ദേഹത്തെ മകനായ ഒൗറംഗസീബ് തടവിലാക്കുകയായിരുന്നെന്നുമുള്ള പ്രാഥമിക ചരിത്രംപോലും അറിയാതെ വിഡ്ഢിത്തം വിളന്പുന്ന ഈ "മഹാനെ’പ്പോലെയുള്ള നേതാക്കൾ പറയുന്നത് വിശ്വസിച്ചുപോകുന്ന ചിലരെങ്കിലുമുണ്ടാകില്ലേ ഇവിടെ. അതാണ് അപകടം. അതേറ്റുപിടിച്ച് പല സംഘപരിവാർ നേതാക്കളും പുതിയ വിദ്വേഷ പ്രചാരണങ്ങളുമായി രംഗത്തു വന്നുകൊണ്ടിരക്കുകയാണ്. തങ്ങളുടെ ഭരണപരാജയത്തിൽനിന്ന് അണികളുടെ ശ്രദ്ധ തിരിക്കാനാവാം തന്ത്രം. എന്നാലും...ലോകമെങ്ങുമുള്ള മനുഷ്യർ ഇതൊക്കെ കേൾക്കുന്നുവെന്നെങ്കിലും ഇത്തരക്കാർ തിരിച്ചറിയണം.
അമേരിക്കയുടെ മുൻ പ്രസിഡന്റ് ബിൽ ക്ലിന്റണ് പറഞ്ഞു: "ലോകത്ത് രണ്ടു തരം മനുഷ്യരാണ് ഉള്ളത് താജ്മഹൽ കണ്ടറിഞ്ഞ് അതിനെ സ്നേഹിച്ചവരും കാണാതെതന്നെ അതിനെ സ്നേഹിച്ചവരും.’
ഇപ്പോഴിതാ മൂന്നാമതൊരു കൂട്ടം മനുഷ്യർ ഉദയം ചെയ്തിരിക്കുന്നു. താജ്മഹൽ കണ്ടിട്ടും അതിനെ സ്നേഹിക്കാൻ കഴിയാതെ പോയവർ. അവരോടു പറയാൻ മഹാകവി രവീന്ദ്രനാഥ ടാഗോറിന്റെ വാക്കുകളേ നമുക്കുള്ളു. -"കാലത്തിന്റെ കവിളിൽ വീണ കണ്ണീർത്തുള്ളിയാണ് താജ്മഹൽ' .
ജോസ് ആൻഡ്രൂസ്
ഉലകംചുറ്റും വീൽ ചെയർ
രാജ്യങ്ങളിൽനിന്നു രാജ്യങ്ങളിലേക്ക് വിശ്രമമില്ലാതെ ഉരുളുകയാണ് ഈ വീൽ ചെയർ. അരയ്ക്കു താഴേയ്ക്കു തളർന്ന ഒരു ചെറുപ്പ
കാര്യം കാണാൻ കഴുത
ഒരു ലിറ്റര്‍ കഴുതപ്പാലിനു വിപണിയില്‍ 5,000 മുതല്‍ 7,000 രൂപ വരെ വില. നഷ്ടത്തിലേക്കു പോയ അച്ഛന്റെ പശുവളർത്തലിനെ രക്
ചിറകുള്ള മോളി
ബാങ്ക് അക്കൗണ്ടിൽ കനപ്പെട്ട ബാലൻസ് ഒന്നുമില്ല, വലിയ കുടുംബസ്വത്തോ ബിസിനസോ ഒന്നുമില്ല, ബന്ധുക്കളൊന്നും അത്ര വലിയ സന
ലാറ്ററൻ ഹൃദയം
ലാറ്ററൻ ബസിലിക്ക, കത്തോലിക്കാ സഭയുടെ പ്രതീകം. രണ്ടര നൂറ്റാണ്ടു നീണ്ട മതപീഡനങ്ങൾക്കു ശേഷം റോമ്മാപുരിയിൽ ആദ്യമായി
പുത്തൻ പാന മനമുരുകും ധ്യാനം
അമ്മകന്നിമണിതന്റെ നിർമലദുഃഖങ്ങളിപ്പോൾ... എത്രയോ ഹൃദയസ്പർശിയാണ് ഈ വരികൾ. ഒരമ്മയുടെ നെഞ്ചുപിളർക്കുന്ന വിലാപ
ലണ്ടനിലെ മല്ലു ഷെഫ്
ലണ്ടൻ നഗരത്തിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് എത്തുന്ന ഇംഗ്ലീഷുകാർ മലയാളികളുടെ നാടൻ വിഭവങ്ങളായ കപ്പയും മീനും ച
ഈ മലയും കടന്ന്
യാത്ര പോകുന്ന പലരുടെയും കഥകൾ നമ്മൾ കേൾക്കാറുണ്ട്. എന്നാൽ, സാഹസിക യാത്രകൾ പ്രിയമാക്കിയവരുടെയോ? മഞ്ഞുമലകൾ താണ്ട
ദേവദേയം ഈ സൗഭാഗ്യം
പല്ലിശേരിക്കുന്നിലെ കാരുണ്യപ്രവാഹം, അറിയുന്നവർക്കൊക്കെ മഹാവിസ്മയമാണ്. സ്നേഹപരിചരണത്തിന്റെയും കരുതലിന്റെയും ആ
ആ മൂന്നു വർഷങ്ങൾ
പി. ഭാസ്കരൻ...
മലയാളം നെഞ്ചിലേറ്റിയ പ്രിയ കവി. ആ തൂലികയിൽനിന്ന് ഉതിർന്നുവീണ കവിതാ ശകലങ്ങൾ മൂളാത്തവരായി ആ
കുട്ടനാടിന്റെ ഡോക്ടറമ്മയും മകനും
പഞ്ചനക്ഷത്ര ആശുപത്രികളിലെ ഗ്ലാമർ ജോലിയും സൗകര്യങ്ങളും വൻ പ്രതിഫലവും വേണ്ടെന്നു വച്ചു സ്വന്തം കൈയിലെ പണം മുടക്കി ഒ
പക്ഷിമൃഗാദികൾക്ക് പുത്തൻ ഊര്
ഭാവി നമ്മൾ പോകുന്നയിടമല്ല, സൃഷ്ടിക്കുന്നതാണ്. അതിലേക്കുള്ള പാതകൾ കണ്ടെത്തുന്നതല്ല, നിർമിക്കുന്നതാണ്. ഈ പാതകൾ നിർ
കുഞ്ഞിരാമാനന്ദം
ഈ ആശുപത്രിയുടെ ഉടമ ഒരു കല്പണിക്കാരനാണ്. സ്വന്തം അധ്വാനത്തിൽ കല്ലുകളടുക്കി കെട്ടിപ്പൊക്കിയ ആശുപത്രി ആറു മാസങ്ങൾ
രാജ്ഭവനിലെ രഹസ്യങ്ങൾ
വലിയൊരു കപ്പലിന്റെ ഡെക്കില്‍ ഇരിക്കുന്നതു പോലെ ഒരു മുനമ്പിലിരുന്ന് അറബിക്കടലിന്റെ ഗോവൻ ഭംഗി ആസ്വദിക്കുക, ഇതൊരു സ്വ
മഹാപാപത്തിന് 25 വയസ്
ഗുജറാത്തിലും ഒറീസയിലെ കാണ്ഡമാലിലും മണിപ്പുരിലുമൊക്കെ ന്യൂനപക്ഷങ്ങൾ കൊല്ലാക്കൊല ചെയ്യപ്പെടുന്നതിനു മുന്‍പത്തെ കാര്‍
ഇന്ത്യയുടെ മാനേജ്മെന്റ് ഗുരു
ഇന്ത്യയിൽ ബിസിനസ് മാനേജ്മെന്റ് പഠനത്തിനു തുടക്കമിട്ടത് ജംഷഡ്പുർ എക്സ്എല്‍ആര്‍ഐയിലെ ഈശോ സഭാ വൈദികർ ആണെങ്കിൽ അ
കയാക്കിംഗ് പ്രീസ്റ്റ്
മുപ്പതു വയസു വരെ വെള്ളത്തിലിറങ്ങാൻ പേടിയായിരുന്ന ഒരു യുവാവ്. 32-ാം വയസിൽ നിർബന്ധത്താൽ നീന്തൽ പഠിക്കുന്നു. പിന്നെ പ
75 ലും വശീകരിക്കുന്നു വിഷകന്യക
ജീവിതവും മരണവും മുഖാമുഖം നിൽക്കുന്ന കുടിയേറ്റ ഭൂമിയിലെ രാപ്പകൽ യുദ്ധങ്ങൾ ആകാശവൃക്ഷത്തിലെ ഏറുമാടത്തിലിരുന്ന് ഒ
ഒന്നാം പുൽക്കൂട്
1223... വിശുദ്ധ ഫ്രാൻസിസ് അസീസി ലോകത്തിലെ ആദ്യത്തെ പുൽക്കൂട് ഒരുക്കിയ വർഷം. ആ മഹാസംഭവത്തിന് ഈ ക്രിസ്മസ് ദിനത്തിൽ
ജാർഖണ്ഡിന്റെ കറുത്ത മുത്ത്, ധോരി മാതാവ്!
നൂറടി താഴ്ചയുള്ള കൽക്കരി ഖനിയിൽനിന്ന് ഒരു രൂപം കിട്ടുന്നു. അതു കാളിദേവിയാണെന്നു ധരിച്ച് ഒരു മുറിയിൽ പ്രതിഷ്ഠിച്ചു
പശുക്കൂട്ടിലെ പവർഹൗസ്
വൈദ്യുതിച്ചാർജിനെച്ചൊല്ലി പലരും ആശങ്കയിലും ആശയക്കുഴപ്പത്തിലും കഴിയുന്പോൾ ദേ ഇവിടൊരാൾ തന്റെ പശുക്കൂട്ടിൽനിന്ന
ഉലകംചുറ്റും വീൽ ചെയർ
രാജ്യങ്ങളിൽനിന്നു രാജ്യങ്ങളിലേക്ക് വിശ്രമമില്ലാതെ ഉരുളുകയാണ് ഈ വീൽ ചെയർ. അരയ്ക്കു താഴേയ്ക്കു തളർന്ന ഒരു ചെറുപ്പ
കാര്യം കാണാൻ കഴുത
ഒരു ലിറ്റര്‍ കഴുതപ്പാലിനു വിപണിയില്‍ 5,000 മുതല്‍ 7,000 രൂപ വരെ വില. നഷ്ടത്തിലേക്കു പോയ അച്ഛന്റെ പശുവളർത്തലിനെ രക്
ചിറകുള്ള മോളി
ബാങ്ക് അക്കൗണ്ടിൽ കനപ്പെട്ട ബാലൻസ് ഒന്നുമില്ല, വലിയ കുടുംബസ്വത്തോ ബിസിനസോ ഒന്നുമില്ല, ബന്ധുക്കളൊന്നും അത്ര വലിയ സന
ലാറ്ററൻ ഹൃദയം
ലാറ്ററൻ ബസിലിക്ക, കത്തോലിക്കാ സഭയുടെ പ്രതീകം. രണ്ടര നൂറ്റാണ്ടു നീണ്ട മതപീഡനങ്ങൾക്കു ശേഷം റോമ്മാപുരിയിൽ ആദ്യമായി
പുത്തൻ പാന മനമുരുകും ധ്യാനം
അമ്മകന്നിമണിതന്റെ നിർമലദുഃഖങ്ങളിപ്പോൾ... എത്രയോ ഹൃദയസ്പർശിയാണ് ഈ വരികൾ. ഒരമ്മയുടെ നെഞ്ചുപിളർക്കുന്ന വിലാപ
ലണ്ടനിലെ മല്ലു ഷെഫ്
ലണ്ടൻ നഗരത്തിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് എത്തുന്ന ഇംഗ്ലീഷുകാർ മലയാളികളുടെ നാടൻ വിഭവങ്ങളായ കപ്പയും മീനും ച
ഈ മലയും കടന്ന്
യാത്ര പോകുന്ന പലരുടെയും കഥകൾ നമ്മൾ കേൾക്കാറുണ്ട്. എന്നാൽ, സാഹസിക യാത്രകൾ പ്രിയമാക്കിയവരുടെയോ? മഞ്ഞുമലകൾ താണ്ട
ദേവദേയം ഈ സൗഭാഗ്യം
പല്ലിശേരിക്കുന്നിലെ കാരുണ്യപ്രവാഹം, അറിയുന്നവർക്കൊക്കെ മഹാവിസ്മയമാണ്. സ്നേഹപരിചരണത്തിന്റെയും കരുതലിന്റെയും ആ
ആ മൂന്നു വർഷങ്ങൾ
പി. ഭാസ്കരൻ...
മലയാളം നെഞ്ചിലേറ്റിയ പ്രിയ കവി. ആ തൂലികയിൽനിന്ന് ഉതിർന്നുവീണ കവിതാ ശകലങ്ങൾ മൂളാത്തവരായി ആ
കുട്ടനാടിന്റെ ഡോക്ടറമ്മയും മകനും
പഞ്ചനക്ഷത്ര ആശുപത്രികളിലെ ഗ്ലാമർ ജോലിയും സൗകര്യങ്ങളും വൻ പ്രതിഫലവും വേണ്ടെന്നു വച്ചു സ്വന്തം കൈയിലെ പണം മുടക്കി ഒ
പക്ഷിമൃഗാദികൾക്ക് പുത്തൻ ഊര്
ഭാവി നമ്മൾ പോകുന്നയിടമല്ല, സൃഷ്ടിക്കുന്നതാണ്. അതിലേക്കുള്ള പാതകൾ കണ്ടെത്തുന്നതല്ല, നിർമിക്കുന്നതാണ്. ഈ പാതകൾ നിർ
കുഞ്ഞിരാമാനന്ദം
ഈ ആശുപത്രിയുടെ ഉടമ ഒരു കല്പണിക്കാരനാണ്. സ്വന്തം അധ്വാനത്തിൽ കല്ലുകളടുക്കി കെട്ടിപ്പൊക്കിയ ആശുപത്രി ആറു മാസങ്ങൾ
രാജ്ഭവനിലെ രഹസ്യങ്ങൾ
വലിയൊരു കപ്പലിന്റെ ഡെക്കില്‍ ഇരിക്കുന്നതു പോലെ ഒരു മുനമ്പിലിരുന്ന് അറബിക്കടലിന്റെ ഗോവൻ ഭംഗി ആസ്വദിക്കുക, ഇതൊരു സ്വ
മഹാപാപത്തിന് 25 വയസ്
ഗുജറാത്തിലും ഒറീസയിലെ കാണ്ഡമാലിലും മണിപ്പുരിലുമൊക്കെ ന്യൂനപക്ഷങ്ങൾ കൊല്ലാക്കൊല ചെയ്യപ്പെടുന്നതിനു മുന്‍പത്തെ കാര്‍
ഇന്ത്യയുടെ മാനേജ്മെന്റ് ഗുരു
ഇന്ത്യയിൽ ബിസിനസ് മാനേജ്മെന്റ് പഠനത്തിനു തുടക്കമിട്ടത് ജംഷഡ്പുർ എക്സ്എല്‍ആര്‍ഐയിലെ ഈശോ സഭാ വൈദികർ ആണെങ്കിൽ അ
കയാക്കിംഗ് പ്രീസ്റ്റ്
മുപ്പതു വയസു വരെ വെള്ളത്തിലിറങ്ങാൻ പേടിയായിരുന്ന ഒരു യുവാവ്. 32-ാം വയസിൽ നിർബന്ധത്താൽ നീന്തൽ പഠിക്കുന്നു. പിന്നെ പ
75 ലും വശീകരിക്കുന്നു വിഷകന്യക
ജീവിതവും മരണവും മുഖാമുഖം നിൽക്കുന്ന കുടിയേറ്റ ഭൂമിയിലെ രാപ്പകൽ യുദ്ധങ്ങൾ ആകാശവൃക്ഷത്തിലെ ഏറുമാടത്തിലിരുന്ന് ഒ
ഒന്നാം പുൽക്കൂട്
1223... വിശുദ്ധ ഫ്രാൻസിസ് അസീസി ലോകത്തിലെ ആദ്യത്തെ പുൽക്കൂട് ഒരുക്കിയ വർഷം. ആ മഹാസംഭവത്തിന് ഈ ക്രിസ്മസ് ദിനത്തിൽ
ജാർഖണ്ഡിന്റെ കറുത്ത മുത്ത്, ധോരി മാതാവ്!
നൂറടി താഴ്ചയുള്ള കൽക്കരി ഖനിയിൽനിന്ന് ഒരു രൂപം കിട്ടുന്നു. അതു കാളിദേവിയാണെന്നു ധരിച്ച് ഒരു മുറിയിൽ പ്രതിഷ്ഠിച്ചു
പശുക്കൂട്ടിലെ പവർഹൗസ്
വൈദ്യുതിച്ചാർജിനെച്ചൊല്ലി പലരും ആശങ്കയിലും ആശയക്കുഴപ്പത്തിലും കഴിയുന്പോൾ ദേ ഇവിടൊരാൾ തന്റെ പശുക്കൂട്ടിൽനിന്ന
ആ രാത്രിയുടെ കാവൽ മാലാഖ
സ്വന്തം ജീവൻ ബലികഴിച്ച് നൂറ്റന്പതോളം ഹോസ്റ്റൽവാസികളെ ജീവിതത്തിലേക്കു പിടിച്ചുകയറ്റിയ സിസ്റ്റർ ലയോള സിഎംസി എന്ന ധ
ഗോക്കളെ മേയ്ച്ചും....മനസുണ്ടെങ്കിൽ എല്ലാം മനോഹരമാകും
പഠനത്തിന് ഇടവേള കിട്ടിയാൽ മൊബൈൽ ഫോണിൽ തോണ്ടിയോ ടിവിക്കു മുന്നിൽ
ചടഞ്ഞിരുന്നോ സമയം നീക്കുന്നവരാണ് പല കൗമാരക്
മുരിങ്ങയിലകൊണ്ട് പുട്ട് ഉണ്ടാക്കിയ കഥ!
നാൽപ്പത്തിയേഴാം വയസിൽ സ്വകാര്യ ബാങ്കിലെ സീനിയർ മാനേജർ പദവി രാജിവച്ച് ഒരു വ്യവസായം തുടങ്ങിയപ്പോൾ പലരും എതിർത്തു
ചിപ്പിലിത്തോട്ടിലെ ലോകകപ്പ്
ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ ജ്വരത്തിൽ ലോകം ആറാടുന്പോൾ ഇവിടെയൊരാൾ ക്രിക്കറ്റിന്റെ മറ്റൊരു ആവേശക്കാഴ്ച തീർത്തു ക്രിക്ക
ചൂടൻ സിറ്റി വഴി കുവൈറ്റ്
ആത്മാവു സിറ്റിയിലൂടെ മോസ്കോയിലെത്താം. അവിടെനിന്നു കുവൈറ്റ് സിറ്റി വഴി അമേരിക്കൻകുന്നിൽ ലാൻഡ് ചെയ്യാം. ചൂടൻ സിറ്റിയി
കലിഗ്രഫിയില്‍ കൈവച്ചാല്‍
കൈയക്ഷരം മോശമാണെന്നു പരിഭവിക്കുന്നവരാണോ നിങ്ങൾ...! എങ്കിൽ കലിഗ്രഫിയിൽ ഒന്നു കൈവച്ചാലോ..? മലയാള സിനിമയുടെ പരസ്യ
യഹൂദന്റെ മസ്തിഷ്കം
ഹമാസ് ഭീകരർ ഇസ്രയേൽ ആക്രമിച്ചതിലൂടെ തുടക്കമിട്ട മറ്റൊരു യുദ്ധം ലോകത്തെ മുറിവേൽപിച്ചുകൊണ്ടിരിക്കുന്നു. യഹൂദരെപ്
സൺഡേ ദീപിക അവതരിപ്പിക്കുന്നു...ബാൻഡ് മേളം ചന്പക്കുളം സിസ്റ്റേഴ്സ്
“ഉടൻതന്നെ മൈതാനത്ത് നിങ്ങൾ ഏവരും ആകാംക്ഷയോടെ കാത്തിരുന്ന ആ അപൂർവ കലാവിരുന്ന് ആരംഭിക്കുന്നു. സുപ്രസിദ്ധ ബാൻഡ് സം
ഇത്തിരി പുളിക്കും
ഗ്രാമത്തിൽ എല്ലാവരുംകൂടി ചേർന്ന് വർഷം ഏകദേശം 35 ടണ്‍ കുടംപുളിയാണ് വിളവെടുക്കുന്നത്. അതായത്, പ്രതിവര്‍ഷം 65 ലക്ഷ
സിൻ ചാവോ വിയറ്റ്നാം വിളിക്കുന്നു!
പതിറ്റാണ്ടുകൾ നീണ്ട യുദ്ധത്തിൽ ബോംബുകൾ നക്കിത്തുടച്ച ഒരു നാട്. ചോരയും നിലവിളിയും പട്ടിണിയും ഭീതി പരത്തിയ മണ്ണ്. ഒര
Latest News
കേരളത്തില്‍ ഇക്കുറി ചരിത്രം മാറുമെന്ന് കെ. സുരേന്ദ്രന്
രജൗരിയിൽ സർക്കാർ ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയത് ലഷ്കർ-ഇ-തൊയ്ബ ഭീകരൻ
കുഞ്ഞനന്തന്റെ മരണവുമായി ബന്ധപ്പെട്ട പ്രസ്താവന; തനിക്കെതിരെ കേസെടുക്കാൻ വെല്ലുവിളിച്ച് കെ.എം. ഷാജി
താമരശേരിയിൽ വീടിനകത്ത് അജ്ഞാതൻ ജീവനൊടുക്കിയ നിലയിൽ
പിണറായി വിജയന്റെ സമനില തെറ്റിയെന്ന് രമേശ് ചെന്നിത്തല
Latest News
കേരളത്തില്‍ ഇക്കുറി ചരിത്രം മാറുമെന്ന് കെ. സുരേന്ദ്രന്
രജൗരിയിൽ സർക്കാർ ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയത് ലഷ്കർ-ഇ-തൊയ്ബ ഭീകരൻ
കുഞ്ഞനന്തന്റെ മരണവുമായി ബന്ധപ്പെട്ട പ്രസ്താവന; തനിക്കെതിരെ കേസെടുക്കാൻ വെല്ലുവിളിച്ച് കെ.എം. ഷാജി
താമരശേരിയിൽ വീടിനകത്ത് അജ്ഞാതൻ ജീവനൊടുക്കിയ നിലയിൽ
പിണറായി വിജയന്റെ സമനില തെറ്റിയെന്ന് രമേശ് ചെന്നിത്തല
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top