നാ‌ട്ടുമാവിനെ പ്രണയിച്ച മാഷും പാതിരിയും
""അങ്കണമണിയും പുതുപൂച്ചെടി
വള്ളികൾ മടിയിലൊതുക്കി
പുലർകുങ്കു മമുതിരും മുന്പ്
പെരുങ്കാടണയും മുന്പേ
ഉയിരിൻകുടി വെച്ചേനെന്നും
ഉണ്മയിൽ നിറവായവനെ''
എത്യോപ്യയിൽ അധ്യാപകനായി ജോലി ചെയ്യുന്നതിനിടയിൽ ജ്യേഷ്ഠൻ നാരായണൻകുട്ടി ചൊല്ലിക്കേട്ട വിഷ്ണുനാരായണൻ നന്പൂതിരിയുടെ യുഗള‌പ്രസാദൻ എന്ന കവിതയിലെ ഈ വരികളാണു കൊടകര മനക്കുളങ്ങരക്കാരൻ എം. മോഹൻദാസിനെ ആകെ മാറ്റിമറിച്ചത്.

പ്രശസ്ത ബംഗാളി എഴുത്തുകാരൻ വിഭൂതി ഭൂഷൺ ബന്ദോപാധ്യായയുടെ " അരണ്യക' എന്ന നോവലിലെ യുഗള പ്രസാദൻ എന്ന വിസ്മയ കഥാപാത്രം രാത്രിയിൽ നഗരത്തിലെ വീടുകളിലും മറ്റും നട്ടുവളർത്തുന്ന പൂച്ചെടികൾ പറിച്ചെടുത്തു കാട്ടിൽ കൊണ്ടുപോയി നടുന്നതാണു വിഷ്ണു നാരായണൻ നന്പൂതിരി കവിതയിൽ പ്രതിപാദിച്ചിരിക്കുന്നത്. കവിതയും വിഭൂതി ഭൂഷന്‍റെ നോവലും ആഴത്തിൽ പഠിച്ചതോടെ മോഹൻദാസിന്‍റെ മനസിലും ഹൃദയത്തിലും യുഗള പ്രസാദൻ ചിരപ്രതിഷ്ഠ നേടി.

അച്ഛൻ മരിച്ച് അമ്മ വീട്ടിൽ ഒറ്റയ്ക്കായതോടെ ആഫ്രിക്കൻ വാസം അവസാനിപ്പിച്ച് നാട്ടിൽ തിരിച്ചെത്തി. കൊടകര പ്രൊവിഡൻസ് പാരലൽ കോളജിൽ അധ്യാപകനായി. ബിരുദ വിദ്യാർഥികൾ നിർബന്ധമായും സാമൂഹിക സേവന പ്രവർത്തനങ്ങൾ നടത്തണമെന്നു കാലിക്കട്ട് സർവകലാശാല നിയമം കൊണ്ടുവന്നതോടെ മാഷ്‌ടെ മനസിലെ യുഗള പ്രസാദൻ വീണ്ടും ഉണർന്നു. ആദ്യം ഹെർബൽ ചെടികളെക്കുറിച്ചായിരുന്നു ചിന്തയെങ്കിലും പെട്ടെന്നാണു നാട്ടുമാവുകൾ സംരക്ഷിക്കപ്പെടേണ്ടതിന്‍റെ ആവശ്യകത ബോധ്യം വന്നതും അതൊരു ജീവിത ദൗത്യമായി സ്വീകരിച്ചതും. കടലാശേരി ഉമാന്പുള്ളി മനയുൾപ്പെടെയുളള മനകളിൽനിന്നാണ് അപൂർവയിനം നാട്ടുമാവിൻ വിത്തുകൾ ശേഖരിച്ചത്.

നാലായിരത്തോളം തൈകൾ; നാനൂറോളം കായ്ക്കുന്ന മാവുകൾ

‌ആദ്യതവണതന്നെ മാഷും കോളജിലെ കുട്ട്യോളും ചേർന്ന് അറുന്നൂറോളം നാട്ടുമാവിൻ തൈകൾ നട്ടു. 1001 -ാമത്തെ മാവിൻതൈ നട്ടത് മാഷ്‌ടെ പ്രചോദനവും ജീവിത ദൗത്യത്തിനു നിമിത്തവുമായ വിഷ്ണു നാരായണൻ നന്പൂതിരിതന്നെയാണ്. സുകുമാർ അഴീക്കോട്, കടമ്മനിട്ട, മുല്ലനേഴി, മയിലമ്മ, കല്ലേൽ പൊക്കൂടൻ, അയ്യപ്പപണിക്കർ തുടങ്ങി നിത്യസ്മൃതിയിലേക്കു മറഞ്ഞ പലരും മാഷുടെ ഉദ്യമത്തിൽ പങ്കാളികളായി, മാവിൻ തൈ നട്ടു. സുഗതകുമാരി ടീച്ചർ രണ്ടുതവണവന്ന് മാവിൻ തൈ നട്ടപ്പോൾ അയ്യപ്പപണിക്കർ മാഷ്ക്കായി ഒരു കവിതയും എഴുതി നൽകിയാണു യാത്രയായത്. സുഗതകുമാരി ടീച്ചറുടെ മാവിന് "അഭയ' യെന്നും വിഷ്ണുനാരായണൻ നന്പൂതിരിയുടെ മാവിന് "യുഗളപ്രസാദൻ' എന്നും കടമ്മനിട്ടയുടേതിനു "ശാന്ത'യെന്നും അയ്യപ്പപണിക്കരുടേതിനു "കള്ളൻ' എന്നും പേരുകൾ നൽകി. പിന്നീട് മേധാപട്കർ, സാറ ജോസഫ്, അശോകൻ ചെരുവിൽ തുടങ്ങി നിരവധി പേർ മാവുകൾ നട്ടു.

ഇന്നു കൊടകരയിലെയും സമീപപ്രദേശങ്ങളിലെയും പാതയോരങ്ങളിലും ക്ഷേത്രവളപ്പിലും സർക്കാർ സ്ഥാപനങ്ങളുടെ കോന്പൗണ്ടിലുമായി നാലായിരത്തോളം നാട്ടുമാവുകൾ നട്ടു. ഇതിൽ രണ്ടായിരത്തോളം മാവുകൾ ഇവിടെ തലയുയർത്തി നിൽപ്പുണ്ട്. ഇതിൽ 400ഓളം മാവുകൾ കഴിഞ്ഞ വർഷത്തോടെ കായ്ച്ചു. ഇതിലെ ഒരൊറ്റ മാങ്ങ പോലും മാഷോ കുട്ടികളോ പറിച്ചില്ല. "അതു പറവകൾക്കും അണ്ണാനുൾപ്പെടെയുള്ള ജീവികൾക്കുമുള്ളതാണ്. കാരണം, അവരാണ് ഈ സന്ദേശത്തിന്‍റെ പ്രചാരകർ. മാങ്ങയണ്ടികൾ മറ്റു നാട്ടിൻപുറങ്ങളിലെത്തിക്കുന്നതിലൂടെ അവരാണു യഥാർഥ പ്രകൃതി സ്നേഹികൾ, സംരക്ഷകർ' -മാഷ് പറഞ്ഞു.

മറക്കാനാവാത്ത പ്രശംസ

ഈ ജീവിത സപര്യക്കു കിട്ടിയ ഏറ്റവും വലിയ കോംപ്ലിമെന്‍റായി മാഷ് കരുതുന്നതു ശരി മലയാളത്തിന്‍റെ അമ്മയെന്ന അപരനാമത്താൽ അറിയപ്പെടുന്ന ഡോ. എം. ലീലാവതിയുടെ പരാമർശമാണ്. "ഉപധ്വനി' എന്ന മാസികയിൽ "യുഗള പ്രസാദന്‍റെ പ്രസക്തി' എന്ന നിരൂപണ ലേഖനത്തിൽ മോഹൻദാസിനെയും കുട്ടികളെയും കുറിച്ച് ടീച്ചർ എഴുതി: "ഇടമുള്ളയെല്ലായിടങ്ങളിലും മരങ്ങൾ നടുകയാണിവർ. മനസുകൊണ്ടും വചസുകൊണ്ടും നമ്മൾ ചെയ്യുന്നത് വപുസുകൊണ്ട് പൂർത്തീകരിക്കുന്നവർ. ഒരു സാഹിത്യസൃഷ്ടി മനുഷ്യമനസിനെ എത്രമാത്രം സ്വാധീനിക്കാമെന്നതിന്‍റെ ഏറ്റവും വലിയ നിദർശനം'.

പ്രകൃതിക്കുവേണ്ടി ഉഴിഞ്ഞുവച്ച ജീവിതം

ചങ്ങരംകോത അമ്മുണ്ണി കർത്താവിന്‍റെയും മലയാറ്റിൽ രത്നാവതിയമ്മയുടെയും ആറുമക്കളിൽ ഇളയവനായ മോഹൻദാസ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിൽനിന്ന് രസതന്ത്രത്തിൽ ബിരുദവും മുംബൈ സർകവലാശാലയിൽനിന്നു ഗണിത ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും പൂർത്തിയാക്കിയശേഷം തിരുവനന്തപുരത്ത് അധ്യാപകനായി ജോലി ചെയ്യവേയാണ് ആഫ്രിക്കൻ രാജ്യമായ എത്യോപ്യയിൽ പ്ലസ്ടു അധ്യാപകനായി പോയത്. രണ്ടുവർഷത്തിനകം ജ്യേഷ്ഠൻ കൂടി അധ്യാപകനായി അവിടെയെത്തിയതോടെ വനത്തിനടുത്ത് വീടെടുത്ത് താമസമാക്കുകയായിരുന്നു. അവിടെ വച്ചാണ് കവിത ഉൾവിളിയായിത്തീർന്നത്.

വിവാഹം വേണ്ടെന്നുവച്ച് പരിസ്ഥിതി സംരക്ഷണം ജീവിതവ്രതമാക്കിയ ഈ കൃശഗാത്രൻ നെൽവയലുകൾ സംരക്ഷിക്കാൻവേണ്ടി നീർത്തട സംരക്ഷണ സമിതി രൂപവത്കരിച്ചു. ചാലക്കുടി പുഴ സംരക്ഷണ സമിതിയിലും അതിരപ്പിള്ളി പദ്ധതിക്കെതിരെയുള്ള സമരത്തിലും നിറസാന്നിധ്യമായിരുന്ന ഇദ്ദേഹം വീണ്ടും നാട്ടുമാവ് സംരക്ഷണ പരിപാലനത്തിൽ ശ്രദ്ധയൂന്നാൻ തയാറെടുത്തുകഴിഞ്ഞു. ഇതിനായി അഞ്ഞൂറോളം നാട്ടുമാവിൻ തൈകൾ വീട്ടുമുറ്റത്തു പാകമായിക്കഴിഞ്ഞു.

അടുത്തയിടെ കുഞ്ഞുണ്ണി മാഷുടെ പേരിലുള്ള അവാർഡു ലഭിച്ചപ്പോൾ മാഷ് തന്നെക്കുറിച്ചുതന്നെ കുഞ്ഞുണ്ണി സ്റ്റൈലിൽ നാലുവരി കുറിച്ചു.
മരം നട്ട് അമരത്വം
നേടാൻ കൊതിച്ചു
"സമരക്കാര'നായി
അ-മരക്കാരനായി.
**************

സെമിനാരി പരിശീലന കാലഘട്ടത്തിൽ കേട്ട ഒരു കഥയാണ് ഫാ. ജോയ് പീണിക്കപ്പറന്പിലിനെ "മാവച്ചൻ' ആക്കിയതിന്‍റെ വിത്ത്. മാള കോട്ടയ്ക്കൽ കൊവേന്തയിൽ നൊവീഷ്യറ്റ് ചെയ്യുന്ന കാലം. കോട്ടയ്ക്കൽ സെന്‍റ് തെരേസാസ് കോളജിൽ ഫാ. ജോർജ് പുലിക്കുത്തിൽ സെമിനാർ നയിക്കുകയാണ്. അച്ചനൊരു കഥ പറഞ്ഞു: "മൂന്നു ചെറുപ്പക്കാർ ഒരു ദീർഘയാത്ര പുറപ്പെട്ടു. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ അവരൊരു മരുഭൂമിയിലെത്തിപ്പെട്ടു. കരുതിയിരുന്ന ഭക്ഷണമെല്ലാം തീർന്നു. വിശപ്പും ദാഹവുംകൊണ്ട് വലഞ്ഞ അവർ തങ്ങളുടെ ജീവിതം അവസാനിക്കാറായെന്നു കരുതി. അവശരും ക്ഷീണിതരുമായി മുന്നോട്ടു നീങ്ങുന്നതിനിടയിൽ കുറച്ചകലെ ഒരു പച്ചപ്പുകണ്ടു. കുറച്ചുകൂടി അടുത്തുചെന്നപ്പോൾ മനസിലായി അതൊരു വൻ മരമാണെന്ന്.



അത്യുത്സാഹത്തോടെ അതിനരികിലെത്തിയപ്പോൾ അവിടെ ഒരു കൊച്ചരുവി പൊട്ടിയൊഴുകുന്നു. ദാഹം തീരുവോളം വെള്ളം കുടിച്ച് അവർ വൻമരത്തിന്‍റെ ശീതളഛായയിൽ കിടന്നു. ഏറെ ക്ഷീണിതരായിരുന്ന അവർ പെട്ടെന്നുറങ്ങിപ്പോയി. ആ സുഖസുഷുപ്തിയിൽ മൂവരും സ്വപ്നങ്ങൾ കണ്ടു. ഒന്നാമൻ കണ്ട സ്വപ്നം: - ഈ വൻമരത്തിന്‍റെ ഒരു ശാഖ വെട്ടി കൊണ്ടുപോയി നല്ലൊരു ഊന്നുവടി ഉണ്ടാക്കണം. വയസാകുന്പോൾ അതും കുത്തിപ്പിടിച്ച് നടക്കാമല്ലോ. രണ്ടാമന്‍റെ സ്വപ്നം: ഈ മരം വേരോടെ പിഴുതുകൊണ്ടുപോയി മുറിച്ച് കൊട്ടാരസമാനമായ ഒരു വീടു പണിയണം. മൂന്നാമൻ കണ്ട സ്വപ്നം: ഇപ്പോൾ ഞാൻ ജീവനോടെയിരിക്കുന്നതു മറ്റൊരാൾ ചെയ്ത പുണ്യം കൊണ്ടാണ്. അതിനാൽ അനേകർക്കു തണലേകാൻ ജീവിതാവസാനംവരെ ഞാൻ വഴിവക്കിൽ മരങ്ങൾ വച്ചുപിടിപ്പിക്കും. എന്‍റെ പ്രവൃത്തി അപരനു സുകൃതമാകണം. ഇതെന്നെ വല്ലാതെ സ്വാധീനിച്ചു. വർഷങ്ങൾ കഴിഞ്ഞ് 2000ലാണ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിൽ ഫിസിക്കൽ എഡ്യുക്കേഷൻ അധ്യാപകനായി എത്തുന്നത്.

"ഒരു ഗോൾ... ഒരു മരം'

2010-ലെ ലോകകപ്പ് ഫുട്ബോളിന്‍റെ സമയത്ത് കേരളം മുഴുവൻ ഫ്ളക്സ് വച്ചിരിക്കുന്നതും ഇതിനു 100 കോടിയിൽപരം രൂപ കളിക്കന്പക്കാർ ചെലവാക്കുന്നതും മറ്റും വായിച്ചു. ഫിസിക്കൽ എഡ്യുക്കേഷനിലെ വിദ്യാർഥി പ്രതിനിധികളുമായി സംസാരിച്ചപ്പോൾ ഇതാണു തന്‍റെ സ്വപ്നപദ്ധതി സാക്ഷാത്കരിക്കാനുള്ള സമയമെന്നു തോന്നി. അങ്ങനെയാണ് " ഒരു ഗോൾ... ഒരു മരം' പദ്ധതി നടപ്പാക്കിയത്. 146 ഗോളാണ് ആ ലോകകപ്പിൽ ആകെയടിച്ചത്. അത്രയും മരങ്ങളേ വയ്ക്കേണ്ടതുണ്ടായിരുന്നുള്ളൂവെങ്കിലും ഒാരോ ഗോളിനും 10 മരം എന്ന കണക്കിൽ 1460 മരങ്ങൾ വച്ചുപിടിപ്പിച്ചു. ക്രൈസ്റ്റിലെ എന്‍എസ്എസ്, എൻസിസി, സിഎസ്എ, അധ്യാപകർ, വിദ്യാർഥികൾ എന്നിവരുടെ സഹകരണത്തോടെ ക്രൈസ്റ്റ് കാന്പസിലെ 60 ഏക്കറിലും മരങ്ങൾ നട്ടു. ഇതു പിന്നീട് ക്രൈസ്റ്റിനെ കാലിക്കട്ട് യൂണിവേഴ്സിറ്റി ഹരിത അവാർഡിനും സംസ്ഥാന ജൈവവൈവിധ്യ അവാർഡിനും ഇടയാക്കിയെന്നതു ചരിത്രം.

പ്രിയോർ, ചെന്പരത്തി ചക്ക

പ്രിയോർ മാവ് കേരളത്തിൽ കൊണ്ടുവന്നു കുഴിച്ചിട്ട പ്രിയോരച്ചനായിരുന്നചാവറ കുര്യാക്കോസ് ഏലിയാസച്ചനെ വിശുദ്ധനായി പ്രഖ്യാപിക്കുന്നതിന്‍റെ ഭാഗമായാണ് "വീട്ടിലൊരു പ്രിയോർ മാവ്' പദ്ധതി ആരംഭിച്ചത്. 600 പ്രിയോർമാവിന്‍റെ തൈകളാണ് ആ വർഷം നട്ടത്. ഒരു കോൺവന്‍റിനും ഒരു സ്ഥാപനത്തിനും ഒന്ന് എന്ന കണക്കിൽ സിസ്റ്റേഴ്സും മറ്റുള്ളവരും പ്രിയോർ മാവിൻ തൈകൾ കൊണ്ടുപോയി നട്ടു.

2012ലാണ് കർണാടകത്തിലുള്ള ചുവന്ന നിറത്തിൽ ചുളകളുള്ള ചെന്പരത്തി ചക്ക(ചന്ദ്രഹാലസു) യെക്കുറിച്ച് വായിക്കാനും കാണാനും ഇടയായത്. അങ്ങനെ ഫിസിക്കൽ എഡ്യുക്കേഷൻ വകുപ്പു മേധാവി അരവിന്ദ് സാർ വീട്ടിൽപോയി വന്നപ്പോൾ അവിടെനിന്നും ഒരു ചക്ക ട്രെയിനിൽ കയറ്റിക്കൊണ്ടുവന്നു. ഞങ്ങളെല്ലാംകൂടി അതു വെട്ടിപ്പറിച്ചുതിന്നു. അതിൽ 106 ചക്കക്കുരുകളുണ്ടായിരുന്നു. അതിൽ 96 ഉം ഞാൻ കൊണ്ടുവന്നു പാകി. മുഴുവനും മുളച്ചു. ഇതും ഇന്നുപലയിടങ്ങളിലായി നിൽപ്പുണ്ട്.

2014 ലെ ലോകകപ്പ്

2014 ലെ ലോകകപ്പിലും "ഒരു ഗോൾ... ഒരു മരം' പദ്ധതി വ്യത്യസ്തതയോടെ അവതരിപ്പിക്കണം എന്നു കരുതിയിരിക്കുന്പോഴാണു നാട്ടുമാവുകൾ വംശനാശം വന്നുകൊണ്ടിരിക്കുകയാണെന്ന യാഥാർഥ്യം തിരിച്ചറിഞ്ഞത് . അതേക്കുറിച്ചു പഠിച്ചപ്പോൾ ഇനി ലക്ഷ്യം നാട്ടുമാവുകളുടെ പോഷണവും പരിപാലനവുമാകാം എന്നു തീരുമാനിച്ചു.

കാസർഗോഡ് ജില്ലയിൽ കുറ്റ്യാട്ടൂർ മാവ്, നന്പ്യാർ മാവ് എന്നിങ്ങനെ അറിയപ്പെടുന്ന നല്ലയിനം നാട്ടുമാവ് കണ്ടു. 2014 ലെ ലോകകപ്പിൽ പദ്ധതി അല്പം മാറ്റം വരുത്തി. "ഒരു ഗോൾ...ഒരു നാട്ടുമാവ് ' പദ്ധതി നടപ്പിലാക്കി. ഫിസിക്കൽ എഡ്യൂക്കേഷൻ വിദ്യാർഥിയായ കാസർഗോട്ടുകാരൻ ഗിരീഷ് കുറേ വിത്തുകൾ കൊണ്ടുവന്നു. അത്തവണ 171 ഗോളുകളാണ് ലോകകപ്പിൽ ആകെ അടിച്ചതെങ്കിലും 450 നാട്ടുമാവിൻ തൈകൾ നട്ടു. ഇരിങ്ങാലക്കുടയിലെയും പ്രാന്തപ്രദേശങ്ങളിലെയും പാതയോരങ്ങൾ, സിവിൽസ്റ്റേഷൻ, പോലീസ് സ്റ്റേഷൻ തുടങ്ങിയ പൊതു ഇടങ്ങൾ, വിവിധ സ്കൂളുകൾ, കോളജുകൾ, ആശുപത്രികൾ എന്നിവിടങ്ങളിൽ നാട്ടുമാവ് വച്ചുപിടിപ്പിച്ചു. പൊതു ഇടങ്ങളിൽനട്ട മാവുകൾ നശിച്ചുപോകാതിരിക്കാൻ 220 കൂടുകളും ഉണ്ടാക്കി. എന്നിട്ടും ചിലയിടങ്ങളിൽനിന്ന് ചിലർ കൂടടക്കം എടുത്തുകൊണ്ടുപോയി. കഴിഞ്ഞ രണ്ടു തവണയും ഇരിങ്ങാലക്കുട ഞാറ്റുവേല ചന്തയിൽ നാട്ടുമാവിൻ തൈകൾ നൽകി. ഇതുവരെ ആറായിരത്തോളം നാട്ടുമാവിൻ തൈകളുൾപ്പെടെ പതിനാറായിരത്തോളം തൈകൾ സൗജന്യമായി നൽകിക്കഴിഞ്ഞു.

ഭാവി, സ്വപ്നം

പരിയാരം പീണിക്കപ്പറന്പിൽ തോമസിന്‍റെയും റോസയുടെയും ഏഴുമക്കളിൽ ആറാമനായ ഫാ. ജോയിക്ക് കർഷക കുടുംബത്തിൽ പിറന്നതുകൊണ്ടുതന്നെ കാർഷിക വൃത്തിയോടു ചെറുപ്പംമുതലേ ആഭിമുഖ്യം ഉണ്ടായിരുന്നു. എൽത്തുരുത്ത് ആശ്രമത്തിലായിരിക്കുന്പോൾ ഫാ. പെപ്പിൻ സിഎംഐ സവിശേഷ മരങ്ങളുടെ തൈകൾ കൊണ്ടുവന്ന് നടുന്നതുകണ്ടതും ഇതിനോട് ആകർഷണം തോന്നാൻ ഇടയാക്കിയിട്ടുണ്ട്. എന്നാൽ ഭാവി, സ്വപ്നം എന്നൊക്കെ ചോദിച്ചാൽ ജോയിയച്ചൻ പറയും: ഈ ദൗത്യം ഏറ്റവും ഫലപ്രദമായി നടപ്പാക്കാനാവുക സ്കൂൾ വിദ്യാർഥികൾക്കാണ്. അതിനായി അവരെ പ്രചോദിപ്പിക്കുകയാണ് എന്‍റെ ദൗത്യം. സർക്കാർ ഒാരോ വർഷവും ജൂൺ അഞ്ചിന് പരിസ്ഥിതി ദിനത്തിൽ മരങ്ങൾ വച്ചുപിടിപ്പിക്കാൻ കാർഷിക സർവകലാശാല, വനംവകുപ്പ്, കൃഷി ഭവനുകൾ എന്നിവവഴി കോടിക്കണക്കിനു രൂപയാണു ചെലവഴിക്കുന്നത്. ഇതിന്‍റെ നാലിലൊന്നു തുക വിദ്യാർഥികൾക്കു സമ്മാനമായി നൽകാൻ തയ്യാറായാൽ ഇതിന്‍റെ നാലിരട്ടി വൃക്ഷങ്ങൾ ഇവിടെ വളർന്നുവരും.

ഒാരോ കുട്ടിയും ഒരു മരം നട്ടുപരിപാലിക്കുന്ന "ഒരു കുട്ടി, ഒരു മരം' പദ്ധതി നടപ്പിലാക്കാൻ തയാറായാൽ മാത്രം മതി. എന്‍റെ മാവ്, എന്‍റെ പ്ലാവ് എന്ന ചിന്ത ഒാരോ കുട്ടിയിലും ഉണരും. അമ്മ സ്വന്തം കുഞ്ഞിനെ നോക്കുന്നതുപോലെ അവർ അതിനെ നോക്കും. നടീൽ മാത്രമല്ല, പരിപാലനവും കണക്കിലെടുത്തുവേണം പിറ്റേവർഷം സമ്മാനം നൽകാൻ. ഇതിലൂടെ പ്രകൃതിയെയും ജീവജാലങ്ങളെയും സ്നേഹിക്കുന്ന ഒരു ജൈവസംസ്കാരം രൂപപ്പെടുത്താനും കുട്ടികൾക്കു പാഠപുസ്തകത്തിൽ നിന്നല്ലാതെ പുതിയൊരു ജീവിത പാഠം ലഭിക്കാനും ഇടയാകും. ഇതാണെന്‍റെ സ്വപ്നമെങ്കിലും ഭാവിയെക്കുറിച്ചു പറയുകയാണെങ്കിൽ ഉത്തരവാദിത്വങ്ങൾ എത്രയേറിയാലും താൻ ഈ ഉദ്യമത്തിൽനിന്നും പിറകോട്ടില്ല; നടുക്കുവാൻ കഴിയുന്നിടത്തോളംകാലം ഞാൻ നാട്ടുമാവുകൾ നട്ടുകൊണ്ടേയിരിക്കും.

സെബി മാളിയേക്കൽ