Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
വിമാനത്താവളത്തിലെ ജൈവതോട്ടം
നെടുന്പാശേരി റണ്‍വേയ്ക്കു പുറത്തു പുല്ലു കയറിയ ഇടത്തെ സൗരോർജ പാടവും ഇതിനടിയിലെ പച്ചക്കറി കൃഷിയും നൂറുമേനി വിജയം. ഒരേ സമയം വെളിച്ചവും വിളവും നൽകുകയാണ് സിയാൽ എന്ന കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം.
പൂർണമായി സൗരോർജത്തിൽ പ്രവർത്തിക്കുന്ന രാജ്യത്തെ വിമാനത്താവളത്തിൽ ഹരിത കാഴ്ചയുടെ വിജയസ്മിതമായി മാറുകയാണ് ആറ് ഏക്കറിലെ പച്ചക്കറിത്തോട്ടം.
സോളാർ പാനലുകൾക്ക് അടിയിൽ പരീക്ഷണാർഥം അര ഏക്കറിൽ തുടങ്ങിയ കൃഷി ഇപ്പോൾ ആറ് ഏക്കറിലേക്ക് വള്ളിവീശി പടർന്നിരിക്കുന്നു. ശേഷിക്കുന്ന സ്ഥലത്തു കൂടി കൃഷി ചെയ്താൽ നാൽപത് ഏക്കറിലേറെ പച്ചക്കറി കൃഷിയാകും. വിമാനത്തിൽ വന്നിറങ്ങുന്നവർക്കു വാങ്ങാൻ സമ്മാനം ജൈവപച്ചക്കറി.
മത്തൻ, മഞ്ഞൾ, കുന്പളങ്ങ, പാവയ്ക്ക, പയർ, ഇഞ്ചി, വെണ്ട, വഴുതന, മുളക്, പച്ചമുളക്, വെള്ളരി, പടവലം തുടങ്ങി കാപ്സികം വരെ സോളാർപാടത്ത് സമൃദ്ധമായി വളരുന്നു. വിമാനത്താവളത്തിൽ സോളാർപാടം ഉൾപ്പെടെ നിർമാണജോലികൾ നടത്തുന്ന സിയാൽ ഇൻഫ്രായാണ് പച്ചക്കറി തോട്ടത്തിന്റെ ചുമതലക്കാർ. ലാഭം നോക്കിയല്ല, ഇങ്ങനെയും സാധ്യതയുണ്ടെന്ന് അറിയിക്കാനാണ് ഈ കൃഷിപ്പാടമെന്നാണ് സിയാൽ എംഡി വി.ജെ. കുര്യൻ പറയുന്നത്.
രാസവളത്തിനു പകരം ചാണകവും ചാരവും കുമ്മായവും നൽകും. വിളവെടുക്കേണ്ട താമസം വാങ്ങാൻ ഏറെപ്പേരുണ്ട്. വിമാനത്താവളത്തിലെ ഹരിത ഷോപ്പിൽ ഹോർട്ടികോർപ് ഓരോ ആഴ്ചയിലും നിശ്ചയിച്ചുനൽകുന്ന വിലയാണ് നിരക്ക്.
രാസകീടനാശിനിക്കു പകരം പുകയിലക്കഷായം. കഴിഞ്ഞ വർഷം ഇവിടെ മുപ്പതിനായിരം കിലോ പച്ചക്കറി വിളഞ്ഞു. കഴിഞ്ഞ ഓണത്തിനു മാത്രം ആറായിരം ടണ്‍ വിളവെടുത്തു. ഇക്കൊല്ലത്തെ വിളവെടുപ്പ് അറുപതിനായിരം ടൺ കവിയുമെന്നാണ് കേരളത്തിന് അഭിമാനമായ വികസന മോഡലിന്റെ ശിൽപി വി.ജെ. കുര്യന്റെ പ്രതീക്ഷ. 12 മാസവും വിളവെടുക്കേണ്ടതിനാൽ ഒരിടവും ഒരിക്കൽപ്പോലും തരിശായി ഇടുന്നില്ല.
ഒരു വിളവെടുപ്പു കഴിഞ്ഞാലുടൻ ഇതേ മണ്ണിൽ അടുത്ത വിത്തും തൈയും നടുകയായി.
നെടുന്പാശേരി വിമാനത്താവളത്തിന് ആകെ 1280 ഏക്കർ സ്ഥലമാണുള്ളത്. റണ്‍വേയും ടെർമിനലും കാർഗോ കോംപ്ലക്സും ഗോൾഫ് കോഴ്സും ഹാംഗറും കഴിഞ്ഞിട്ടും ഇവിടെ ഏറെ സ്ഥലം തരിശായി കിടന്നു. അവിടെ ആൾ പൊക്കത്തിൽ പൊങ്ങിയ കാട് വെട്ടി വെളുപ്പിക്കാൻ ഓരോ വർഷവും 15 ലക്ഷം രൂപവരെ ചെലവിടേണ്ടതുണ്ടായിരുന്നു.1999ൽ വിമാനത്താവളം കമ്മീഷൻ ചെയ്തശേഷം എല്ലാ വർഷവും പല തവണ പുല്ലുവെട്ടു നടത്തേണ്ടിവന്നപ്പോഴാണ് ഇവിടെ സോളർ പാനൽ വച്ചാലോ എന്ന ആശയം ഉരുത്തിരിഞ്ഞത്. അങ്ങനെ ഉയർന്ന സൗരോർജ പാനലുകൾ വിമാനത്താവളത്തിനു വേണ്ട വൈദ്യുതി സമ്മാനിച്ചു.
കാർഗോ കോംപ്ലക്സിനടുത്ത് 45 ഏക്കറിലാണ് നിലവിൽ സിയാലിന്റെ 12 മെഗാവാട്ട് സൗരോർജ പ്ലാന്റ് പ്രവർത്തിക്കുന്നത്. 46,000ത്തിലധികം പാനലുകളിൽ നിന്നാണ് വിമാനത്താവളത്തിനു വേണ്ട ഉൗർജം ലഭിക്കുന്നത്. സോളർ പാനലുകളുടെ അടിവശവും പരിസരവും പുല്ലുവളരാൻ തുടങ്ങിയപ്പോഴാണ് പച്ചക്കറി കൃഷി എന്ന ആശയം വി.ജെ. കുര്യന്റെ മനസിൽ പൊട്ടിമുളച്ചത്.
മത്തൻ, കുന്പളം, വെണ്ട, വെള്ളരി, പയർ, കുറ്റിപ്പയർ എന്നിങ്ങനെ അധികം ഉയരത്തിൽ വളരാത്ത പച്ചക്കറികളാണ് പ്ലാന്റിന്റെ വടക്കുഭാഗത്ത് സമൃദ്ധിയോടെ വിളവു തരുന്നത്. സോളാർ പാനലുകളിൽ പൊടി പറ്റാതെ സംരക്ഷിക്കാൻ രണ്ടാഴ്ചയിലൊരിക്കൽ കഴുകി വൃത്തിയാക്കേണ്ടതുണ്ട്. ഈ വെള്ളം പച്ചക്കറി കൃഷിക്ക് പ്രയോജനപ്പെടുന്നു. ദിവസവും നന വേണ്ടുന്ന ചെടികൾക്കായി ഡ്രിപ്പ് ഇറിഗേഷനുമുണ്ട്. സൂര്യപ്രകാശം ആഗിരണം ചെയ്ത് വൈദ്യുതി ഉത്പാദിപ്പിക്കുന്ന സോളാർ പാനലുകളുടെ പ്രവർത്തനക്ഷമത അന്തരീക്ഷത്തിലെ ചൂടുമായി വിപരീത അനുപാതത്തിലാണ്. അന്തരീക്ഷ ഉൗഷ്മാവ് കൂടുന്പോൾ വൈദ്യുതി ഉത്പാദനം കുറയും. പാനലുകൾക്കടിയിൽ വള്ളിച്ചെടികൾ വളരുന്നത് പാനലുകൾക്ക് തണുപ്പ് പകരുന്നുണ്ട്.
അമേരിക്കയിലെ ചില സോളാർ പ്ലാന്റുകളിൽ കള വളരാതെ നോക്കാൻ ചെമ്മരിയാടിനെ മേയാൻ വിടുന്ന പതിവുണ്ട്. എന്നാൽ, സോളാർ പ്ലാന്റിനിടയിൽ പച്ചക്കറി കൃഷി നെടുന്പാശേരിയിലാണ് ആദ്യം വിജയകരമായി പരീക്ഷിക്കപ്പെട്ടത്. 2015 ഓഗസ്റ്റ് 18നാണ് സിയാൽ 12 മെഗാവാട്ട് സോളാർ പ്ലാന്റ് ഉദ്ഘാടനം ചെയ്തത്. മാർച്ച് വരെ മൊത്തം 1.01 കോടി യൂണിറ്റ് വൈദ്യുതി സോളാർ പ്ലാന്റിൽ നിന്ന് ലഭിച്ചിരിക്കുന്നു. വൈദ്യുതിച്ചെലവിൽ ഏഴ് കോടിയോളം രൂപയാണ് സിയാൽ ആറുമാസം കൊണ്ട് ലാഭിച്ചത്. 6,756 ടണ്‍ കാർബണ്‍ ഡൈ ഓക്സൈഡ് ബഹിർഗമനം കുറയ്ക്കാനും ഈ സൗരോർജ പ്ലാന്റിന് കഴിഞ്ഞു. വെറുതെ ഒരു തരി സ്ഥലം പാഴാക്കി ഇടരുതെന്നാണ് വി.ജെ. കുര്യൻ എന്ന കൃഷിസ്നേഹിയുടെ പക്ഷം. ഒരേ സമയം 1200 കാറുകൾ പാർക്ക് ചെയ്യാവുന്ന കാർ പോർട്ടും സിയാൽ പണിതീർത്തിരിക്കുന്നു.
വിമാനത്താവളം വിട്ടാൽ വാഴത്തോട്ടത്തിലേക്ക്
നെടുന്പാശേരി അന്താരാഷ്ട്രവിമാനത്താവളത്തിന്റെ അമരത്തിരിക്കുന്പോഴും വിജെ കുര്യൻ എന്ന ഐഎഎസുകാരന്റെ മനസ് ഇടയ്ക്കിടെ കൃഷിയിടത്തിലേക്കു പോകും. കുമരകം കായലോരത്ത് കാലങ്ങളായുള്ള തെങ്ങിൻതോപ്പും വാഴത്തോട്ടവും മറന്നിരിക്കാൻ വി.ജെ. കുര്യന് പറ്റില്ല. കുമരകം വെച്ചൂരിൽ കുടുംബവിഹിതം കിട്ടിയ മണ്ണിൽ 23 വർഷമായി ഈ ഐഎഎസുകാരൻ കൃഷിക്ക് അവധി കൊടുത്തിട്ടില്ല. പതിനായിരം ഏത്തവാഴ എല്ലാ വർഷവും നടും. മുപ്പതിനായിരം വരെ വാഴ കൃഷി ചെയ്ത കാലവുമുണ്ട്. കഴിഞ്ഞ ഏപ്രിലിൽ നട്ട ഏത്തവാഴ മൂന്നാം തട്ട് ഇലയെടുപ്പിൽ തഴച്ചുവളരുന്നുണ്ട്. വാഴയിൽ ഏത്തൻ തന്നെയാണ് നേട്ടമെന്ന് വി.ജെ. കുര്യന്റെ അനുഭവം. മിനിമം വില ഉറപ്പ്, വിൽക്കാൻ വിപണി ഏറെയുണ്ടുതാനും.
ഏവിയേഷൻ ബിസിനസിന്റെ വിജയത്തിളക്കത്തിലിരിക്കുന്പോഴും അവധി ദിവസങ്ങളിൽ ഈ വിഐപി കൈക്കോട്ടുമായി പാടത്തും പറന്പിലും ഇറങ്ങും, തനി കുട്ടനാടൻ കർഷനായി. കിളയ്ക്കാനും നടാനും കളപറിക്കാനും വളമിടാനുമൊക്കെ സമയം കണ്ടെത്തി കൃഷിയുടെ ആനന്ദം അനുഭവിക്കുകയാണ് ഈ മുൻ ഗവണ്മെന്റ് സെക്രട്ടറി. കായൽ കുത്തി നെൽകൃഷി പരീക്ഷിച്ചു വിജയിച്ച പാരന്പര്യമുള്ള വീട്ടിൽ അപ്പൻ ചെറുപ്പത്തിൽ പഠിപ്പിച്ചതാണ് കൃഷി. സിവിൽ സർവീസിൽ എത്തുംമുന്പേ കൃഷി കുര്യന് ആവേശമാണ്. തെങ്ങിൻ തോപ്പിൽ കൊക്കോ കൃഷിയുമുണ്ട്. ഇതിനിടയിലെ ചെളിമണ്ണിലാണ് വാഴക്കഷി.
കൃഷിച്ചെലവു പരമാവധി കുറച്ചാൽ വാഴ കൃഷി നഷ്ടമാകില്ലെന്നാണ് കുര്യന്റെ അനുഭവം. വളക്കൂറുള്ള മണ്ണിൽ വാഴയ്ക്കു രണ്ടു വളം മാത്രമേ ചെയ്യേണ്ടതുള്ളു. ചെലവു കുറയ്ക്കാൻ ഉൗന്നിനു പകരം വാഴയെ പ്ളാസ്റ്റിക് ചരടു കൊണ്ടു കുറ്റിയിൽ കെട്ടി നിർത്തും. ഒരു വാഴയ്ക്ക് പരമാവധി 110 രൂപ മാത്രമേ ചെലവുവരാറുള്ളുവെന്നാണ് ഇദ്ദേഹം പറയുന്നത്. ചെലവു കുറയുന്നതിനനുസരിച്ച് ലാഭം കൂടും.
ശരാശരി എട്ടു കിലോ മുതൽ 12 കിലോ വരെ തൂക്കമുള്ള കുലകളാണ് കിട്ടുക. കുറെ വാഴകളൊക്കെ ഒടിഞ്ഞും കേടുവന്നും നഷ്ടമായാലും ഒരിക്കലും ഏത്തവാഴ നഷ്ടം വരുത്തിയിട്ടില്ല. ഓരോ വിളവെടുക്കുന്പോഴും തടത്തിലെ ഏറ്റവും നല്ല വാഴ വിത്തുകളെടുത്ത് വീണ്ടും നടും. മാർക്കറ്റുകളിൽ നിന്നൊന്നും വിത്തു വാങ്ങാറില്ല.
തെങ്ങിൻതോപ്പിലും കായ്പിടിത്തം മോശമല്ല. കൊക്കോയിലും കിട്ടുന്നുണ്ട് നഷ്ടമില്ലാത്ത വരുമാനം.
റെജി ജോസഫ്
പുത്തൻ പാന മനമുരുകും ധ്യാനം
അമ്മകന്നിമണിതന്റെ നിർമലദുഃഖങ്ങളിപ്പോൾ... എത്രയോ ഹൃദയസ്പർശിയാണ് ഈ വരികൾ. ഒരമ്മയുടെ നെഞ്ചുപിളർക്കുന്ന വിലാപ
ലണ്ടനിലെ മല്ലു ഷെഫ്
ലണ്ടൻ നഗരത്തിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് എത്തുന്ന ഇംഗ്ലീഷുകാർ മലയാളികളുടെ നാടൻ വിഭവങ്ങളായ കപ്പയും മീനും ച
ഈ മലയും കടന്ന്
യാത്ര പോകുന്ന പലരുടെയും കഥകൾ നമ്മൾ കേൾക്കാറുണ്ട്. എന്നാൽ, സാഹസിക യാത്രകൾ പ്രിയമാക്കിയവരുടെയോ? മഞ്ഞുമലകൾ താണ്ട
ദേവദേയം ഈ സൗഭാഗ്യം
പല്ലിശേരിക്കുന്നിലെ കാരുണ്യപ്രവാഹം, അറിയുന്നവർക്കൊക്കെ മഹാവിസ്മയമാണ്. സ്നേഹപരിചരണത്തിന്റെയും കരുതലിന്റെയും ആ
ആ മൂന്നു വർഷങ്ങൾ
പി. ഭാസ്കരൻ...
മലയാളം നെഞ്ചിലേറ്റിയ പ്രിയ കവി. ആ തൂലികയിൽനിന്ന് ഉതിർന്നുവീണ കവിതാ ശകലങ്ങൾ മൂളാത്തവരായി ആ
കുട്ടനാടിന്റെ ഡോക്ടറമ്മയും മകനും
പഞ്ചനക്ഷത്ര ആശുപത്രികളിലെ ഗ്ലാമർ ജോലിയും സൗകര്യങ്ങളും വൻ പ്രതിഫലവും വേണ്ടെന്നു വച്ചു സ്വന്തം കൈയിലെ പണം മുടക്കി ഒ
പക്ഷിമൃഗാദികൾക്ക് പുത്തൻ ഊര്
ഭാവി നമ്മൾ പോകുന്നയിടമല്ല, സൃഷ്ടിക്കുന്നതാണ്. അതിലേക്കുള്ള പാതകൾ കണ്ടെത്തുന്നതല്ല, നിർമിക്കുന്നതാണ്. ഈ പാതകൾ നിർ
കുഞ്ഞിരാമാനന്ദം
ഈ ആശുപത്രിയുടെ ഉടമ ഒരു കല്പണിക്കാരനാണ്. സ്വന്തം അധ്വാനത്തിൽ കല്ലുകളടുക്കി കെട്ടിപ്പൊക്കിയ ആശുപത്രി ആറു മാസങ്ങൾ
രാജ്ഭവനിലെ രഹസ്യങ്ങൾ
വലിയൊരു കപ്പലിന്റെ ഡെക്കില്‍ ഇരിക്കുന്നതു പോലെ ഒരു മുനമ്പിലിരുന്ന് അറബിക്കടലിന്റെ ഗോവൻ ഭംഗി ആസ്വദിക്കുക, ഇതൊരു സ്വ
മഹാപാപത്തിന് 25 വയസ്
ഗുജറാത്തിലും ഒറീസയിലെ കാണ്ഡമാലിലും മണിപ്പുരിലുമൊക്കെ ന്യൂനപക്ഷങ്ങൾ കൊല്ലാക്കൊല ചെയ്യപ്പെടുന്നതിനു മുന്‍പത്തെ കാര്‍
ഇന്ത്യയുടെ മാനേജ്മെന്റ് ഗുരു
ഇന്ത്യയിൽ ബിസിനസ് മാനേജ്മെന്റ് പഠനത്തിനു തുടക്കമിട്ടത് ജംഷഡ്പുർ എക്സ്എല്‍ആര്‍ഐയിലെ ഈശോ സഭാ വൈദികർ ആണെങ്കിൽ അ
കയാക്കിംഗ് പ്രീസ്റ്റ്
മുപ്പതു വയസു വരെ വെള്ളത്തിലിറങ്ങാൻ പേടിയായിരുന്ന ഒരു യുവാവ്. 32-ാം വയസിൽ നിർബന്ധത്താൽ നീന്തൽ പഠിക്കുന്നു. പിന്നെ പ
75 ലും വശീകരിക്കുന്നു വിഷകന്യക
ജീവിതവും മരണവും മുഖാമുഖം നിൽക്കുന്ന കുടിയേറ്റ ഭൂമിയിലെ രാപ്പകൽ യുദ്ധങ്ങൾ ആകാശവൃക്ഷത്തിലെ ഏറുമാടത്തിലിരുന്ന് ഒ
ഒന്നാം പുൽക്കൂട്
1223... വിശുദ്ധ ഫ്രാൻസിസ് അസീസി ലോകത്തിലെ ആദ്യത്തെ പുൽക്കൂട് ഒരുക്കിയ വർഷം. ആ മഹാസംഭവത്തിന് ഈ ക്രിസ്മസ് ദിനത്തിൽ
ജാർഖണ്ഡിന്റെ കറുത്ത മുത്ത്, ധോരി മാതാവ്!
നൂറടി താഴ്ചയുള്ള കൽക്കരി ഖനിയിൽനിന്ന് ഒരു രൂപം കിട്ടുന്നു. അതു കാളിദേവിയാണെന്നു ധരിച്ച് ഒരു മുറിയിൽ പ്രതിഷ്ഠിച്ചു
പശുക്കൂട്ടിലെ പവർഹൗസ്
വൈദ്യുതിച്ചാർജിനെച്ചൊല്ലി പലരും ആശങ്കയിലും ആശയക്കുഴപ്പത്തിലും കഴിയുന്പോൾ ദേ ഇവിടൊരാൾ തന്റെ പശുക്കൂട്ടിൽനിന്ന
ആ രാത്രിയുടെ കാവൽ മാലാഖ
സ്വന്തം ജീവൻ ബലികഴിച്ച് നൂറ്റന്പതോളം ഹോസ്റ്റൽവാസികളെ ജീവിതത്തിലേക്കു പിടിച്ചുകയറ്റിയ സിസ്റ്റർ ലയോള സിഎംസി എന്ന ധ
ഗോക്കളെ മേയ്ച്ചും....മനസുണ്ടെങ്കിൽ എല്ലാം മനോഹരമാകും
പഠനത്തിന് ഇടവേള കിട്ടിയാൽ മൊബൈൽ ഫോണിൽ തോണ്ടിയോ ടിവിക്കു മുന്നിൽ
ചടഞ്ഞിരുന്നോ സമയം നീക്കുന്നവരാണ് പല കൗമാരക്
മുരിങ്ങയിലകൊണ്ട് പുട്ട് ഉണ്ടാക്കിയ കഥ!
നാൽപ്പത്തിയേഴാം വയസിൽ സ്വകാര്യ ബാങ്കിലെ സീനിയർ മാനേജർ പദവി രാജിവച്ച് ഒരു വ്യവസായം തുടങ്ങിയപ്പോൾ പലരും എതിർത്തു
ചിപ്പിലിത്തോട്ടിലെ ലോകകപ്പ്
ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ ജ്വരത്തിൽ ലോകം ആറാടുന്പോൾ ഇവിടെയൊരാൾ ക്രിക്കറ്റിന്റെ മറ്റൊരു ആവേശക്കാഴ്ച തീർത്തു ക്രിക്ക
പുത്തൻ പാന മനമുരുകും ധ്യാനം
അമ്മകന്നിമണിതന്റെ നിർമലദുഃഖങ്ങളിപ്പോൾ... എത്രയോ ഹൃദയസ്പർശിയാണ് ഈ വരികൾ. ഒരമ്മയുടെ നെഞ്ചുപിളർക്കുന്ന വിലാപ
ലണ്ടനിലെ മല്ലു ഷെഫ്
ലണ്ടൻ നഗരത്തിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് എത്തുന്ന ഇംഗ്ലീഷുകാർ മലയാളികളുടെ നാടൻ വിഭവങ്ങളായ കപ്പയും മീനും ച
ഈ മലയും കടന്ന്
യാത്ര പോകുന്ന പലരുടെയും കഥകൾ നമ്മൾ കേൾക്കാറുണ്ട്. എന്നാൽ, സാഹസിക യാത്രകൾ പ്രിയമാക്കിയവരുടെയോ? മഞ്ഞുമലകൾ താണ്ട
ദേവദേയം ഈ സൗഭാഗ്യം
പല്ലിശേരിക്കുന്നിലെ കാരുണ്യപ്രവാഹം, അറിയുന്നവർക്കൊക്കെ മഹാവിസ്മയമാണ്. സ്നേഹപരിചരണത്തിന്റെയും കരുതലിന്റെയും ആ
ആ മൂന്നു വർഷങ്ങൾ
പി. ഭാസ്കരൻ...
മലയാളം നെഞ്ചിലേറ്റിയ പ്രിയ കവി. ആ തൂലികയിൽനിന്ന് ഉതിർന്നുവീണ കവിതാ ശകലങ്ങൾ മൂളാത്തവരായി ആ
കുട്ടനാടിന്റെ ഡോക്ടറമ്മയും മകനും
പഞ്ചനക്ഷത്ര ആശുപത്രികളിലെ ഗ്ലാമർ ജോലിയും സൗകര്യങ്ങളും വൻ പ്രതിഫലവും വേണ്ടെന്നു വച്ചു സ്വന്തം കൈയിലെ പണം മുടക്കി ഒ
പക്ഷിമൃഗാദികൾക്ക് പുത്തൻ ഊര്
ഭാവി നമ്മൾ പോകുന്നയിടമല്ല, സൃഷ്ടിക്കുന്നതാണ്. അതിലേക്കുള്ള പാതകൾ കണ്ടെത്തുന്നതല്ല, നിർമിക്കുന്നതാണ്. ഈ പാതകൾ നിർ
കുഞ്ഞിരാമാനന്ദം
ഈ ആശുപത്രിയുടെ ഉടമ ഒരു കല്പണിക്കാരനാണ്. സ്വന്തം അധ്വാനത്തിൽ കല്ലുകളടുക്കി കെട്ടിപ്പൊക്കിയ ആശുപത്രി ആറു മാസങ്ങൾ
രാജ്ഭവനിലെ രഹസ്യങ്ങൾ
വലിയൊരു കപ്പലിന്റെ ഡെക്കില്‍ ഇരിക്കുന്നതു പോലെ ഒരു മുനമ്പിലിരുന്ന് അറബിക്കടലിന്റെ ഗോവൻ ഭംഗി ആസ്വദിക്കുക, ഇതൊരു സ്വ
മഹാപാപത്തിന് 25 വയസ്
ഗുജറാത്തിലും ഒറീസയിലെ കാണ്ഡമാലിലും മണിപ്പുരിലുമൊക്കെ ന്യൂനപക്ഷങ്ങൾ കൊല്ലാക്കൊല ചെയ്യപ്പെടുന്നതിനു മുന്‍പത്തെ കാര്‍
ഇന്ത്യയുടെ മാനേജ്മെന്റ് ഗുരു
ഇന്ത്യയിൽ ബിസിനസ് മാനേജ്മെന്റ് പഠനത്തിനു തുടക്കമിട്ടത് ജംഷഡ്പുർ എക്സ്എല്‍ആര്‍ഐയിലെ ഈശോ സഭാ വൈദികർ ആണെങ്കിൽ അ
കയാക്കിംഗ് പ്രീസ്റ്റ്
മുപ്പതു വയസു വരെ വെള്ളത്തിലിറങ്ങാൻ പേടിയായിരുന്ന ഒരു യുവാവ്. 32-ാം വയസിൽ നിർബന്ധത്താൽ നീന്തൽ പഠിക്കുന്നു. പിന്നെ പ
75 ലും വശീകരിക്കുന്നു വിഷകന്യക
ജീവിതവും മരണവും മുഖാമുഖം നിൽക്കുന്ന കുടിയേറ്റ ഭൂമിയിലെ രാപ്പകൽ യുദ്ധങ്ങൾ ആകാശവൃക്ഷത്തിലെ ഏറുമാടത്തിലിരുന്ന് ഒ
ഒന്നാം പുൽക്കൂട്
1223... വിശുദ്ധ ഫ്രാൻസിസ് അസീസി ലോകത്തിലെ ആദ്യത്തെ പുൽക്കൂട് ഒരുക്കിയ വർഷം. ആ മഹാസംഭവത്തിന് ഈ ക്രിസ്മസ് ദിനത്തിൽ
ജാർഖണ്ഡിന്റെ കറുത്ത മുത്ത്, ധോരി മാതാവ്!
നൂറടി താഴ്ചയുള്ള കൽക്കരി ഖനിയിൽനിന്ന് ഒരു രൂപം കിട്ടുന്നു. അതു കാളിദേവിയാണെന്നു ധരിച്ച് ഒരു മുറിയിൽ പ്രതിഷ്ഠിച്ചു
പശുക്കൂട്ടിലെ പവർഹൗസ്
വൈദ്യുതിച്ചാർജിനെച്ചൊല്ലി പലരും ആശങ്കയിലും ആശയക്കുഴപ്പത്തിലും കഴിയുന്പോൾ ദേ ഇവിടൊരാൾ തന്റെ പശുക്കൂട്ടിൽനിന്ന
ആ രാത്രിയുടെ കാവൽ മാലാഖ
സ്വന്തം ജീവൻ ബലികഴിച്ച് നൂറ്റന്പതോളം ഹോസ്റ്റൽവാസികളെ ജീവിതത്തിലേക്കു പിടിച്ചുകയറ്റിയ സിസ്റ്റർ ലയോള സിഎംസി എന്ന ധ
ഗോക്കളെ മേയ്ച്ചും....മനസുണ്ടെങ്കിൽ എല്ലാം മനോഹരമാകും
പഠനത്തിന് ഇടവേള കിട്ടിയാൽ മൊബൈൽ ഫോണിൽ തോണ്ടിയോ ടിവിക്കു മുന്നിൽ
ചടഞ്ഞിരുന്നോ സമയം നീക്കുന്നവരാണ് പല കൗമാരക്
മുരിങ്ങയിലകൊണ്ട് പുട്ട് ഉണ്ടാക്കിയ കഥ!
നാൽപ്പത്തിയേഴാം വയസിൽ സ്വകാര്യ ബാങ്കിലെ സീനിയർ മാനേജർ പദവി രാജിവച്ച് ഒരു വ്യവസായം തുടങ്ങിയപ്പോൾ പലരും എതിർത്തു
ചിപ്പിലിത്തോട്ടിലെ ലോകകപ്പ്
ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ ജ്വരത്തിൽ ലോകം ആറാടുന്പോൾ ഇവിടെയൊരാൾ ക്രിക്കറ്റിന്റെ മറ്റൊരു ആവേശക്കാഴ്ച തീർത്തു ക്രിക്ക
ചൂടൻ സിറ്റി വഴി കുവൈറ്റ്
ആത്മാവു സിറ്റിയിലൂടെ മോസ്കോയിലെത്താം. അവിടെനിന്നു കുവൈറ്റ് സിറ്റി വഴി അമേരിക്കൻകുന്നിൽ ലാൻഡ് ചെയ്യാം. ചൂടൻ സിറ്റിയി
കലിഗ്രഫിയില്‍ കൈവച്ചാല്‍
കൈയക്ഷരം മോശമാണെന്നു പരിഭവിക്കുന്നവരാണോ നിങ്ങൾ...! എങ്കിൽ കലിഗ്രഫിയിൽ ഒന്നു കൈവച്ചാലോ..? മലയാള സിനിമയുടെ പരസ്യ
യഹൂദന്റെ മസ്തിഷ്കം
ഹമാസ് ഭീകരർ ഇസ്രയേൽ ആക്രമിച്ചതിലൂടെ തുടക്കമിട്ട മറ്റൊരു യുദ്ധം ലോകത്തെ മുറിവേൽപിച്ചുകൊണ്ടിരിക്കുന്നു. യഹൂദരെപ്
സൺഡേ ദീപിക അവതരിപ്പിക്കുന്നു...ബാൻഡ് മേളം ചന്പക്കുളം സിസ്റ്റേഴ്സ്
“ഉടൻതന്നെ മൈതാനത്ത് നിങ്ങൾ ഏവരും ആകാംക്ഷയോടെ കാത്തിരുന്ന ആ അപൂർവ കലാവിരുന്ന് ആരംഭിക്കുന്നു. സുപ്രസിദ്ധ ബാൻഡ് സം
ഇത്തിരി പുളിക്കും
ഗ്രാമത്തിൽ എല്ലാവരുംകൂടി ചേർന്ന് വർഷം ഏകദേശം 35 ടണ്‍ കുടംപുളിയാണ് വിളവെടുക്കുന്നത്. അതായത്, പ്രതിവര്‍ഷം 65 ലക്ഷ
സിൻ ചാവോ വിയറ്റ്നാം വിളിക്കുന്നു!
പതിറ്റാണ്ടുകൾ നീണ്ട യുദ്ധത്തിൽ ബോംബുകൾ നക്കിത്തുടച്ച ഒരു നാട്. ചോരയും നിലവിളിയും പട്ടിണിയും ഭീതി പരത്തിയ മണ്ണ്. ഒര
ഘടികാരങ്ങൾ നിലച്ച സമയം
79 ദിവസം ഐസിയുവിൽ... അതിൽ 60 ദിവസവും വെന്റിലേറ്ററിൽ...45 ദിവസം തുടർച്ചയായ ഡയാലിസിസ്, അവയവങ്ങൾ 80 ശതമാനവും പ്ര
ഇത്ര മധുരിക്കുമോ!
മലയാളത്തിന്റെ മധുസ്മിതത്തിനു നവതിയുടെ നറുമധുരം. അധ്യാപകജോലി ഉപേക്ഷിച്ച് അഭിനയം പഠിക്കാൻ പോയ പി. മാധവന് നായ
മാറണം മനോഭാവം
സമൂഹമാധ്യമങ്ങളിൽനിന്നും ലോകത്ത് എവിടെയൊക്കെ അവസരങ്ങളുണ്ടെന്ന് മാതാപിതാക്കൾക്കും കുട്ടികൾക്കും പെട്ടെന്നു മനസ
ഹൃദയപൂർവം...
അസീസിയിലെ വിശുദ്ധ ഫ്രാൻസിസിന്റെ കരുതലും സ്നേഹവും തന്റെ സഭാശുശ്രൂഷയുടെ മുഖമുദ്രയാക്കിയ ശ്രേഷ്ഠപിതാവാണ് ഫ്രാൻ
Latest News
ഡിവൈഎഫ്ഐ പ്രവർത്തകനെ വീട്ടിൽകയറി വെട്ടിയ കേസിൽ ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ
ഹിമപാതം; മണാലിയിൽ ഒരാളെ കാണാതായി
യുക്രെയ്ൻ യുദ്ധത്തെ എതിർത്തു; റഷ്യൻ മാധ്യമപ്രവർത്തകന് രണ്ടുവർഷം തടവു ശിക്ഷ
ദക്ഷിണാഫ്രിക്കയിൽ ബസ് മറിഞ്ഞ് 45 പേർ മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്
മുൻ എംഎൽഎയും ഗുണ്ടാത്തലവനുമായ മുഖ്താർ അൻസാരി അന്തരിച്ചു
Latest News
ഡിവൈഎഫ്ഐ പ്രവർത്തകനെ വീട്ടിൽകയറി വെട്ടിയ കേസിൽ ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ
ഹിമപാതം; മണാലിയിൽ ഒരാളെ കാണാതായി
യുക്രെയ്ൻ യുദ്ധത്തെ എതിർത്തു; റഷ്യൻ മാധ്യമപ്രവർത്തകന് രണ്ടുവർഷം തടവു ശിക്ഷ
ദക്ഷിണാഫ്രിക്കയിൽ ബസ് മറിഞ്ഞ് 45 പേർ മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്
മുൻ എംഎൽഎയും ഗുണ്ടാത്തലവനുമായ മുഖ്താർ അൻസാരി അന്തരിച്ചു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top