Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ബലിയാട്
സ്വപ്നങ്ങൾ ഏറെയുണ്ടായിരുന്നു ഫിലിപ്പിന്. അവ വെറും പകൽക്കിനാവുകളായിരുന്നില്ല. യാഥാർഥ്യമാക്കാൻ തീരുമാനിച്ചുറപ്പിച്ചവ. ജന്മസിദ്ധമായ പ്രതിഭയും ആർജിച്ചെടുത്ത ഉൾക്കരുത്തും കൂട്ടിനുണ്ടായിരുന്നു. വേണ്ടുവോളം അനുഭവസന്പത്തും. കാർഷിക-സാങ്കേതിക - എൻജിനിയറിംഗ് മേഖലകളിലായിരുന്നു ശ്രദ്ധ. പഠിച്ചതും പരിശീലിച്ചതും അവിടെയാണ്. മനുഷ്യന്റെ നന്മയും സമൂഹത്തിന്റെ പുരോഗതിയുമായിരുന്നു ലക്ഷ്യം. അതിനുതകുന്ന കണ്ടെത്തലുകൾ പലതു നടത്തി. കെട്ടിടങ്ങളിലെ ചോർച്ച മുതൽ ജലമലിനീകരണംവരെയുള്ള പ്രശ്നങ്ങൾക്കെല്ലാം ഫിലിപ്പിന് പരിഹാരമുണ്ട്. വെറുതെ ഉണ്ടാക്കിയെടുത്തവയല്ല. എല്ലാം പരീക്ഷിച്ചറിഞ്ഞവ.
എന്നാൽ, വിജയിക്കാൻ അതു മാത്രം പോരായിരുന്നു. നേരും നെറിവും ജീവിതത്തിൽ ചിലരെയെങ്കിലും തോല്പിച്ചിട്ടുണ്ട്. ഫിലിപ്പും അക്കൂട്ടത്തിൽപ്പെടും. റിട്ടയർമെന്റിനുശേഷം വീടിനോടു ചേർന്നു പുതിയ സംരംഭം തുടങ്ങാനായിരുന്നു പദ്ധതി. തന്റെ ബുദ്ധിയിലും നിരീക്ഷണത്തിലും വിരിഞ്ഞ സാങ്കേതിക വിദ്യകൾ വികസിപ്പിക്കണം. അതിനു പറ്റിയ ഒരു വർക്ക്ഷോപ്പും ഓഫീസും. പിന്നെ ഒരു നിർമാണ കേന്ദ്രവും. മൊത്തം മൂന്നുകോടി രൂപ വേണം. പ്രോജക്ടുമായി ഒരു പൊതുമേഖലാ ബാങ്കിനെ സമീപിച്ചു. ചോദിച്ചതിലും കൂടുതൽ തരാമെന്നു വാഗ്ദാനം. അതൊരു കെണിയായിരുന്നു. അതിൽ ഫിലിപ്പ് വീണു. അല്ലെങ്കിൽ വീഴ്ത്തി. പണം സമയത്ത് കിട്ടിയില്ല. ബാങ്കിനെ വിശ്വസിച്ചു പലരോടും കടം വാങ്ങി. ഇപ്പോൾ എല്ലാം നഷ്ടപ്പെടുന്ന സ്ഥിതിയായി. ജപ്തി ഭീഷണിയും. ബ്ലേഡുകാർ വീട്ടിൽ സ്ഥിരം സന്ദർശകരായി. ബന്ധുക്കളും നാട്ടുകാരും കണ്ടാൽ മിണ്ടാതായി. വിളിച്ചു പറഞ്ഞാൽ വീട്ടിൽ പണം കൊണ്ടു തന്നിരുന്നവർ ഫോണ്‍ എടുക്കാതായി. താമസിക്കുന്ന വീട് തൂത്തുതുടച്ചു വൃത്തിയാക്കാറുപോലുമില്ല. എങ്ങും തളംകെട്ടിക്കിടക്കുന്ന മൂകത. കെട്ടിപ്പടുത്ത വിശ്വാസ്യതയും അഭിമാനവും കണ്മുന്നിൽ തകർന്നടിയുന്നു.
അടൂർ ഫിലിപ്പ് എന്ന ആനന്ദപ്പള്ളി മങ്കുഴിയിൽ ഒ. ഫിലിപ്പ് പൊതുമരാമത്ത് വകുപ്പിൽ എൻജിനിയറായിരുന്നു. ജോലി ചട്ടപ്പടിയിലൊതുക്കാൻ കൂട്ടാക്കാതിരുന്ന വ്യക്തി. മാറ്റത്തിനുവേണ്ടി വല്ലാത്തൊരു ദാഹം എപ്പോഴുമുണ്ടായിരുന്നു. ഉൗണിലും ഉറക്കത്തിലും പുതിയതിനെക്കുറിച്ചായി ചിന്ത. പഴഞ്ചൻ കെട്ടിട നിർമാണവിദ്യക്കു പകരം പുതിയതൊന്ന്. മഴയിൽ ചോരാത്ത കോണ്‍ക്രീറ്റ് സൗധങ്ങൾ. പൊട്ടിയൊലിക്കാത്ത ശുചിമുറികൾ. ചെലവു കുറഞ്ഞ ജലശുദ്ധീകരണികൾ. മാർഗതടസമുണ്ടാകാത്ത റോഡുകൾ. ഇടനിലക്കാരനില്ലാത്ത കാർഷിക മർക്കറ്റുകൾ. സർവീസിലിരിക്കെ പലതും നടപ്പാക്കി. പത്തനംതിട്ട മിനി സിവിൽ സ്റ്റേഷൻ ഉൾപ്പെടെ തല ഉയർത്തി നിൽക്കുന്ന നേർസാക്ഷ്യങ്ങൾ നിരവധി.
ഒരു കാലത്ത് പൊതുമരാമത്ത് വകുപ്പിൽ ഫിലിപ്പ് ആയിരുന്നു എല്ലാം. വിദഗ്ധ ഉപദേശങ്ങൾക്കായി മേലുദ്യോഗസ്ഥർ കാത്തിരുന്നു. വാസ്തുവിദ്യയിലെ പരിജ്ഞാനവും ഗുണകരമായി. പരീക്ഷിച്ചു വിജയിച്ച കണ്ടുപിടിത്തങ്ങളെക്കുറിച്ച് ആനുകാലികങ്ങളിലും പത്രങ്ങളിലും എഴുതി. പലതും അച്ചടിച്ചുവന്നു. അതുവായിച്ച് പലരും പുതിയ സംരംഭങ്ങൾ തുടങ്ങി. വലിയ ബിസിനസുകാരായി. കോടികൾ കൊയ്തു. ബൗദ്ധിക സ്വത്തവകാശത്തെക്കുറിച്ച് സുഹൃത്തുക്കൾ സൂചിപ്പിച്ചെങ്കിലും പോയില്ല. പേറ്റന്റ് എടുത്താൽ കോടികൾ കിട്ടുമായിരുന്നു. താത്പര്യമുണ്ടായില്ല. തന്റെ ആശയങ്ങളും കണ്ടുപിടിത്തങ്ങളും നാട്ടുകാർ ഏറ്റെടുക്കുന്നതു കാണാനായിരുന്നു ഇഷ്്ടം.
"പതിവുകളെ' പടിക്കു പുറത്തു നിറുത്തിയതിനാൽ ശന്പളംകൊണ്ട് രണ്ടറ്റവും മുട്ടിക്കാനായില്ല. അവധിയെടുത്ത് ഗൾഫിൽ പോയി. സലാലയിലായിരുന്നു ആദ്യം. ഇയോബിന്റെ കല്ലറയും പള്ളിയുടെ പകുതിയും നിർമിച്ചുകൊണ്ടു തുടങ്ങി. ഒൻപതു വർഷം അവിടെക്കഴിഞ്ഞു. പിന്നെ പ്രോജക്ടുകളുടെ കുത്തൊഴുക്ക്. വന്പൻ കെട്ടിടങ്ങളും കടൽവെള്ള ശുദ്ധീകരണ ശാലകളും ഓയിൽ റിഫൈനറികളും. പറയുന്ന തീയതിക്കു വളരെ മുന്‍പേ പണി പൂർത്തിയാക്കും. അതായിരുന്നു രീതി. ഫിലിപ്പിനെ നാടറിഞ്ഞു. ആ സാങ്കേതിക വിദഗ്ധനുവേണ്ടി കന്പനികൾ ക്യൂ നിന്നു. അദ്ദേഹം പറയുന്നതായിരുന്നു പ്രതിഫലം. അർഹതപ്പെട്ടതു മാത്രം വാങ്ങി. 1987-ൽ തിരിച്ചെത്തി ഡിപ്പാർട്ടുമെന്റിൽ ചേർന്നു. 91-ൽ വീണ്ടും അവധിയെടുത്തു ഗൾഫിലെത്തി. മസ്കറ്റിലെ യു.എസ് കന്പനിയിൽ, പിന്നെ ഷാർജ ഓയിൽ റിഫൈനറിയിൽ, ഖത്തറിൽ... എല്ലായിടത്തും ഫിലിപ്പ് സ്വീകാര്യൻ. തൊഴിലാളികൾക്ക് അദ്ദേഹം എല്ലാമായി. തൊഴിലാളിയുടെ സന്തോഷം കന്പനിയുടെ വിജയമെന്നതായിരുന്ന അദ്ദേഹത്തിന്റെ സിദ്ധാന്തം. ഇതിനിടെ, അമേരിക്കൻ, ഓസ്ട്രേലിയൻ സർവകലാശാലകളിൽ നിന്ന് ഉന്നത ബിരുദവും സന്പാദിച്ചു. 2011-ൽ റിട്ടയർ ചെയ്തു.
വെറുതെ ഇരുന്നാലും അന്തസായി ജീവിക്കാനുള്ള വകയുണ്ടായിരുന്നു. പക്ഷേ, ഫിലിപ്പിന് അതിനു കഴിയുമായിരുന്നില്ല. എന്തെങ്കിലും ചെയ്യണം. അങ്ങനെയാണു താൻ വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യകൾ പൊടി തട്ടിയെടുക്കാൻ തീരുമാനിച്ചത്. 2008- ൽ രജിസ്റ്റാർ ചെയ്ത ഫിലിപ്സ്മാൻ കന്പനിയിലൂടെ പുതിയ സംരംഭങ്ങൾക്കു തുടക്കമിട്ടു. ജലശുദ്ധീകരണ സംവിധാനം (ഫിലിപ്പ്സ്മാൻ റിവേഴ്സ് ഗ്രാവിറ്റി വാട്ടർ ഫിൽറ്റർ), കിണർ റീചാർജിംഗ്, ശുചിമുറി സംരക്ഷണം, കോണ്‍ക്രീറ്റ് റിപ്പയറിംഗ് എന്നിവ സംബന്ധിച്ചു കൂടുതൽ പരീക്ഷണങ്ങൾക്കും ഉപകരണ നിർമാണത്തിനുമുള്ള വിശദമായ പ്രോജക്ട് റിപ്പോർട്ട് തയാറാക്കി. അതുമായാണു ബാങ്കിനെ സമീപിച്ചത്.
തമിഴ്നാട്ടിലാണെങ്കിൽ ഈടില്ലാതെ ഇതിന് അഞ്ചു കോടി വരെ ലഭിക്കുമായിരുന്നു. അതിനുള്ള ഓഫറും ഫിലിപ്പിനു കിട്ടിയതാണ്. പക്ഷേ, നാട്ടിലെന്തെങ്കിലും. അതായിരുന്നു താത്പര്യം. മഴവെള്ള സംഭരണത്തിനും കിണർ റീചാർജിംഗിനും ഓരുവെള്ളം ശുദ്ധീകരിക്കുന്നതിനും ചെലവു കുറഞ്ഞ പദ്ധതികൾ ആവിഷ്കരിച്ച ഫിലിപ്പ് നേരത്തെതന്നെ ശ്രദ്ധ നേടിയിരുന്നു. ഇതുസംബന്ധിച്ച് ആനുകാലികങ്ങളിൽ പല ലേഖനങ്ങളും എഴുതുകയും ചെയ്തു.
2013-ൽ പദ്ധതിയുടെ വിശദാംശങ്ങളുമായെത്തിയ ഫിലിപ്പിനെ ബാങ്കുകാർ നിരാശപ്പെടുത്തിയില്ല. മൂന്നു കോടിക്കു ചെന്ന അദ്ദേഹത്തിന് അവർ അഞ്ചു കോടി വാഗ്ദനം ചെയ്തു. പക്ഷേ ഈടുവേണം. താമസിക്കുന്ന വീടും രണ്ടേക്കർ പുരയിടവും നൽകി. അതിന് 10 കോടിരൂപ മതിപ്പുവില വരും. മൂന്നു കോടിക്കു വന്ന താങ്കൾക്ക് അഞ്ചു കോടിയാണ് നൽകുന്നതെന്ന് ഒരു ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞതിന്റെ പൊരുൾ അന്നു ഫിലിപ്പിന് മനസിലായില്ല. കൂടുതലായി അനുവദിക്കുന്ന രണ്ടു കോടി ബ്ലേഡിൽ കൊടുത്താൽപോലും തവണ അടഞ്ഞു പോകുമെന്നു പറഞ്ഞതിന്റെ അർഥം ഇപ്പോൾ അദ്ദേഹത്തിന് ശരിക്കും മനസിലാകുന്നുണ്ട്.
ആ ഡിസംബറിൽ ഫണ്ട് നൽകാമെന്നായിരുന്നു വാഗ്ദാനം. വീടിന്റെയും പുരയിടത്തിന്റെയും ആധാരങ്ങൾ വാങ്ങിയ ബാങ്കിന്റെ വാക്ക് ഫിലിപ്പ് വിശ്വസിച്ചു. കൈയിലുണ്ടായിരുന്നതും കടംവാങ്ങിയും സ്വരുക്കൂട്ടിയ ഒന്നേമുക്കാൽ കോടി രൂപ തന്റെ സ്വപ്ന പദ്ധതിയിൽ മുടക്കി. വർക്ക് ഷോപ്പിനും യന്ത്രസാമഗ്രികൾക്കുമായി അതു ചെലവായി. വീട്ടിലിരുന്നാൽ കാണാവുന്ന ദൂരത്തിലുള്ള വർക്ക്ഷോപ്പ് നോക്കുകുത്തിയായി നിൽക്കുന്നു. അവസാനം ബാങ്ക് അനുവദിച്ചത് 50 ലക്ഷം രൂപ മാത്രം. അടുത്തവർഷം മാർച്ചിൽ കൂടുതൽ ഫണ്ടിന് ശിപാർശ ചെയ്യാമെന്നുള്ള ഉറപ്പിൽ ആ തുക കൈപ്പറ്റി.
എന്നാൽ, ബാങ്ക് അനങ്ങിയില്ല. കിട്ടിയ 50 ലക്ഷം കടം വീട്ടാനും മറ്റുമായി ഉപയോഗിച്ചു. ബാങ്കിന്റെ തവണ മുടങ്ങാതിരിക്കാൻ കൂടുതൽ കൂടുതൽ കടം വാങ്ങി. വല്ലാത്തൊരു ഉൗരാക്കുടുക്ക്. മാനേജർമാർ മാറി മാറി വന്നു. ഫണ്ട് അന്വേഷിച്ചു ചെല്ലുന്പോഴെല്ലാം മുടന്തൻ ന്യായങ്ങൾ. അവർക്കെന്തോ ഗൂഢലക്ഷ്യം ഉള്ളതുപോലെ. ഉദ്യോഗസ്ഥർ തമ്മിലുള്ള കുടിപ്പകയും പ്രശ്നമായി. എല്ലാം ചെന്നു കൊണ്ടത് ഫിലിപ്പിലാണെന്നു മാത്രം.
ബാങ്ക് വാഗ്ദാനം ചെയ്ത പണം കിട്ടില്ലെന്നുറപ്പായതോടെ എങ്ങനെയും 50 ലക്ഷത്തിന്റെ വായ്പ വീട്ടാൻ നെട്ടോട്ടമായി. സാധാരണഗതിയിൽ അനുവദിക്കുന്ന തുകയുടെ ഒന്നരയിരട്ടിയാണ് ഈടായി നൽകേണ്ടത്. അങ്ങനെ വരുന്പോൾ 50 ലക്ഷത്തിന് 75 ലക്ഷത്തിന്റെ ഈട് മതി. ബാക്കി ഈട് വസ്തുക്കൾ ഇടപാടുകാരന് തിരിച്ചു നൽകേണ്ടതാണ്. ഫിലിപ്പ് നൽകിയതു 10 കോടിരൂപയുടെ അഞ്ച് ആധാരങ്ങളാണ്. അതിൽ ഒരെണ്ണം തിരിച്ചുകിട്ടിയാൽ ഫിലിപ്പിന് ഈ കെണിയിൽ നിന്നു രക്ഷപ്പെടാം. ഒന്നുകിൽ അതു വിൽക്കാം അല്ലെങ്കിൽ മറ്റേതെങ്കിലും ബാങ്കിനെ സമീപിച്ച് ലോണെടുക്കാം. ഫിലിപ്പിനെ രക്ഷിക്കാൻ ബാങ്ക് കനിയണമെന്നു മാത്രം.
കാര്യങ്ങൾ പിടിയിൽ നിൽക്കില്ലെന്നു മനസിലായതോടെ പ്രശ്നപരിഹാരം തേടി ഫിലിപ്പ് കയറിയിറങ്ങാത്ത ഇടങ്ങളില്ല. സമീപിക്കാത്ത അധികാരികളുമില്ല. ഓംബുഡ്സ്മാൻ, ഗ്രീവൻസ് സെൽ, സർക്കാർ കേന്ദ്രങ്ങൾ... എങ്ങുനിന്നും നീതി കിട്ടിയില്ലെന്ന് അദ്ദേഹം കണ്ണീരോടെ പറയുന്നു.
ബാങ്ക് മൂലമുണ്ടായ അസ്വസ്ഥതകളിൽ രണ്ടു മൂന്നു വർഷം നഷ്ടമായെങ്കിലും ഫിലിപ്പ് പ്രതീക്ഷ കൈവിട്ടില്ല. വൈദ്യുതി ഉത്പാദനം, പാലങ്ങൾ, ഭൂഗർഭ ചാർജറുകൾ, ചെളി നീക്കി ബാക്ടീരിയ രഹിതമാക്കുന്ന ജലശുദ്ധീകരണം, കമ്യൂണിറ്റി വാട്ടർ ഫിൽട്ടർ, ചേറ് അരിക്കുന്ന ഫുട് വാൽവ്, പുതിയതരം കാരവൻ, റെഡിമെയ്ഡ് ടോയ് ലറ്റ് ഭിത്തിയും തറയും, സ്കൈ ബസ്, മടക്കാവുന്ന നടപ്പാലം തുടങ്ങി നിരവധി പദ്ധതികൾ അദ്ദേഹത്തിന്റെ തലയിൽ ഇപ്പോഴുമുണ്ട്.
സർവീസിലിരിക്കെ, സർക്കാരിനു കോടിക്കണക്കിനു രൂപയുടെ ലാഭമുണ്ടാക്കിക്കൊടുത്ത പദ്ധതികൾ ആവിഷകരിച്ചു നടപ്പാക്കിയ ഫിലിപ്പിനെത്തേടി നിരവധി അംഗീകാരങ്ങളുമെത്തിയിട്ടുണ്ട്. ജഡ്ജിമാരുടെപോലും പ്രശംസ നേടാനായി. സർവീസിൽ അർഹതപ്പെട്ട പ്രമോഷൻ തടഞ്ഞപ്പോഴും അദ്ദേഹം തളർന്നില്ല. ആരേയും ശത്രുപക്ഷത്തു നിർത്തിയതുമില്ല. അങ്ങനെയുള്ള ഫിലിപ്പിനെ വെറുതെ തള്ളിക്കളയാൻ കഴിയുമോ?
ഫിലിപ്പിന്റെ നന്പർ- 9447223173
ജിമ്മി ഫിലിപ്പ്
പുത്തൻ പാന മനമുരുകും ധ്യാനം
അമ്മകന്നിമണിതന്റെ നിർമലദുഃഖങ്ങളിപ്പോൾ... എത്രയോ ഹൃദയസ്പർശിയാണ് ഈ വരികൾ. ഒരമ്മയുടെ നെഞ്ചുപിളർക്കുന്ന വിലാപ
ലണ്ടനിലെ മല്ലു ഷെഫ്
ലണ്ടൻ നഗരത്തിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് എത്തുന്ന ഇംഗ്ലീഷുകാർ മലയാളികളുടെ നാടൻ വിഭവങ്ങളായ കപ്പയും മീനും ച
ഈ മലയും കടന്ന്
യാത്ര പോകുന്ന പലരുടെയും കഥകൾ നമ്മൾ കേൾക്കാറുണ്ട്. എന്നാൽ, സാഹസിക യാത്രകൾ പ്രിയമാക്കിയവരുടെയോ? മഞ്ഞുമലകൾ താണ്ട
ദേവദേയം ഈ സൗഭാഗ്യം
പല്ലിശേരിക്കുന്നിലെ കാരുണ്യപ്രവാഹം, അറിയുന്നവർക്കൊക്കെ മഹാവിസ്മയമാണ്. സ്നേഹപരിചരണത്തിന്റെയും കരുതലിന്റെയും ആ
ആ മൂന്നു വർഷങ്ങൾ
പി. ഭാസ്കരൻ...
മലയാളം നെഞ്ചിലേറ്റിയ പ്രിയ കവി. ആ തൂലികയിൽനിന്ന് ഉതിർന്നുവീണ കവിതാ ശകലങ്ങൾ മൂളാത്തവരായി ആ
കുട്ടനാടിന്റെ ഡോക്ടറമ്മയും മകനും
പഞ്ചനക്ഷത്ര ആശുപത്രികളിലെ ഗ്ലാമർ ജോലിയും സൗകര്യങ്ങളും വൻ പ്രതിഫലവും വേണ്ടെന്നു വച്ചു സ്വന്തം കൈയിലെ പണം മുടക്കി ഒ
പക്ഷിമൃഗാദികൾക്ക് പുത്തൻ ഊര്
ഭാവി നമ്മൾ പോകുന്നയിടമല്ല, സൃഷ്ടിക്കുന്നതാണ്. അതിലേക്കുള്ള പാതകൾ കണ്ടെത്തുന്നതല്ല, നിർമിക്കുന്നതാണ്. ഈ പാതകൾ നിർ
കുഞ്ഞിരാമാനന്ദം
ഈ ആശുപത്രിയുടെ ഉടമ ഒരു കല്പണിക്കാരനാണ്. സ്വന്തം അധ്വാനത്തിൽ കല്ലുകളടുക്കി കെട്ടിപ്പൊക്കിയ ആശുപത്രി ആറു മാസങ്ങൾ
രാജ്ഭവനിലെ രഹസ്യങ്ങൾ
വലിയൊരു കപ്പലിന്റെ ഡെക്കില്‍ ഇരിക്കുന്നതു പോലെ ഒരു മുനമ്പിലിരുന്ന് അറബിക്കടലിന്റെ ഗോവൻ ഭംഗി ആസ്വദിക്കുക, ഇതൊരു സ്വ
മഹാപാപത്തിന് 25 വയസ്
ഗുജറാത്തിലും ഒറീസയിലെ കാണ്ഡമാലിലും മണിപ്പുരിലുമൊക്കെ ന്യൂനപക്ഷങ്ങൾ കൊല്ലാക്കൊല ചെയ്യപ്പെടുന്നതിനു മുന്‍പത്തെ കാര്‍
ഇന്ത്യയുടെ മാനേജ്മെന്റ് ഗുരു
ഇന്ത്യയിൽ ബിസിനസ് മാനേജ്മെന്റ് പഠനത്തിനു തുടക്കമിട്ടത് ജംഷഡ്പുർ എക്സ്എല്‍ആര്‍ഐയിലെ ഈശോ സഭാ വൈദികർ ആണെങ്കിൽ അ
കയാക്കിംഗ് പ്രീസ്റ്റ്
മുപ്പതു വയസു വരെ വെള്ളത്തിലിറങ്ങാൻ പേടിയായിരുന്ന ഒരു യുവാവ്. 32-ാം വയസിൽ നിർബന്ധത്താൽ നീന്തൽ പഠിക്കുന്നു. പിന്നെ പ
75 ലും വശീകരിക്കുന്നു വിഷകന്യക
ജീവിതവും മരണവും മുഖാമുഖം നിൽക്കുന്ന കുടിയേറ്റ ഭൂമിയിലെ രാപ്പകൽ യുദ്ധങ്ങൾ ആകാശവൃക്ഷത്തിലെ ഏറുമാടത്തിലിരുന്ന് ഒ
ഒന്നാം പുൽക്കൂട്
1223... വിശുദ്ധ ഫ്രാൻസിസ് അസീസി ലോകത്തിലെ ആദ്യത്തെ പുൽക്കൂട് ഒരുക്കിയ വർഷം. ആ മഹാസംഭവത്തിന് ഈ ക്രിസ്മസ് ദിനത്തിൽ
ജാർഖണ്ഡിന്റെ കറുത്ത മുത്ത്, ധോരി മാതാവ്!
നൂറടി താഴ്ചയുള്ള കൽക്കരി ഖനിയിൽനിന്ന് ഒരു രൂപം കിട്ടുന്നു. അതു കാളിദേവിയാണെന്നു ധരിച്ച് ഒരു മുറിയിൽ പ്രതിഷ്ഠിച്ചു
പശുക്കൂട്ടിലെ പവർഹൗസ്
വൈദ്യുതിച്ചാർജിനെച്ചൊല്ലി പലരും ആശങ്കയിലും ആശയക്കുഴപ്പത്തിലും കഴിയുന്പോൾ ദേ ഇവിടൊരാൾ തന്റെ പശുക്കൂട്ടിൽനിന്ന
ആ രാത്രിയുടെ കാവൽ മാലാഖ
സ്വന്തം ജീവൻ ബലികഴിച്ച് നൂറ്റന്പതോളം ഹോസ്റ്റൽവാസികളെ ജീവിതത്തിലേക്കു പിടിച്ചുകയറ്റിയ സിസ്റ്റർ ലയോള സിഎംസി എന്ന ധ
ഗോക്കളെ മേയ്ച്ചും....മനസുണ്ടെങ്കിൽ എല്ലാം മനോഹരമാകും
പഠനത്തിന് ഇടവേള കിട്ടിയാൽ മൊബൈൽ ഫോണിൽ തോണ്ടിയോ ടിവിക്കു മുന്നിൽ
ചടഞ്ഞിരുന്നോ സമയം നീക്കുന്നവരാണ് പല കൗമാരക്
മുരിങ്ങയിലകൊണ്ട് പുട്ട് ഉണ്ടാക്കിയ കഥ!
നാൽപ്പത്തിയേഴാം വയസിൽ സ്വകാര്യ ബാങ്കിലെ സീനിയർ മാനേജർ പദവി രാജിവച്ച് ഒരു വ്യവസായം തുടങ്ങിയപ്പോൾ പലരും എതിർത്തു
ചിപ്പിലിത്തോട്ടിലെ ലോകകപ്പ്
ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ ജ്വരത്തിൽ ലോകം ആറാടുന്പോൾ ഇവിടെയൊരാൾ ക്രിക്കറ്റിന്റെ മറ്റൊരു ആവേശക്കാഴ്ച തീർത്തു ക്രിക്ക
പുത്തൻ പാന മനമുരുകും ധ്യാനം
അമ്മകന്നിമണിതന്റെ നിർമലദുഃഖങ്ങളിപ്പോൾ... എത്രയോ ഹൃദയസ്പർശിയാണ് ഈ വരികൾ. ഒരമ്മയുടെ നെഞ്ചുപിളർക്കുന്ന വിലാപ
ലണ്ടനിലെ മല്ലു ഷെഫ്
ലണ്ടൻ നഗരത്തിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് എത്തുന്ന ഇംഗ്ലീഷുകാർ മലയാളികളുടെ നാടൻ വിഭവങ്ങളായ കപ്പയും മീനും ച
ഈ മലയും കടന്ന്
യാത്ര പോകുന്ന പലരുടെയും കഥകൾ നമ്മൾ കേൾക്കാറുണ്ട്. എന്നാൽ, സാഹസിക യാത്രകൾ പ്രിയമാക്കിയവരുടെയോ? മഞ്ഞുമലകൾ താണ്ട
ദേവദേയം ഈ സൗഭാഗ്യം
പല്ലിശേരിക്കുന്നിലെ കാരുണ്യപ്രവാഹം, അറിയുന്നവർക്കൊക്കെ മഹാവിസ്മയമാണ്. സ്നേഹപരിചരണത്തിന്റെയും കരുതലിന്റെയും ആ
ആ മൂന്നു വർഷങ്ങൾ
പി. ഭാസ്കരൻ...
മലയാളം നെഞ്ചിലേറ്റിയ പ്രിയ കവി. ആ തൂലികയിൽനിന്ന് ഉതിർന്നുവീണ കവിതാ ശകലങ്ങൾ മൂളാത്തവരായി ആ
കുട്ടനാടിന്റെ ഡോക്ടറമ്മയും മകനും
പഞ്ചനക്ഷത്ര ആശുപത്രികളിലെ ഗ്ലാമർ ജോലിയും സൗകര്യങ്ങളും വൻ പ്രതിഫലവും വേണ്ടെന്നു വച്ചു സ്വന്തം കൈയിലെ പണം മുടക്കി ഒ
പക്ഷിമൃഗാദികൾക്ക് പുത്തൻ ഊര്
ഭാവി നമ്മൾ പോകുന്നയിടമല്ല, സൃഷ്ടിക്കുന്നതാണ്. അതിലേക്കുള്ള പാതകൾ കണ്ടെത്തുന്നതല്ല, നിർമിക്കുന്നതാണ്. ഈ പാതകൾ നിർ
കുഞ്ഞിരാമാനന്ദം
ഈ ആശുപത്രിയുടെ ഉടമ ഒരു കല്പണിക്കാരനാണ്. സ്വന്തം അധ്വാനത്തിൽ കല്ലുകളടുക്കി കെട്ടിപ്പൊക്കിയ ആശുപത്രി ആറു മാസങ്ങൾ
രാജ്ഭവനിലെ രഹസ്യങ്ങൾ
വലിയൊരു കപ്പലിന്റെ ഡെക്കില്‍ ഇരിക്കുന്നതു പോലെ ഒരു മുനമ്പിലിരുന്ന് അറബിക്കടലിന്റെ ഗോവൻ ഭംഗി ആസ്വദിക്കുക, ഇതൊരു സ്വ
മഹാപാപത്തിന് 25 വയസ്
ഗുജറാത്തിലും ഒറീസയിലെ കാണ്ഡമാലിലും മണിപ്പുരിലുമൊക്കെ ന്യൂനപക്ഷങ്ങൾ കൊല്ലാക്കൊല ചെയ്യപ്പെടുന്നതിനു മുന്‍പത്തെ കാര്‍
ഇന്ത്യയുടെ മാനേജ്മെന്റ് ഗുരു
ഇന്ത്യയിൽ ബിസിനസ് മാനേജ്മെന്റ് പഠനത്തിനു തുടക്കമിട്ടത് ജംഷഡ്പുർ എക്സ്എല്‍ആര്‍ഐയിലെ ഈശോ സഭാ വൈദികർ ആണെങ്കിൽ അ
കയാക്കിംഗ് പ്രീസ്റ്റ്
മുപ്പതു വയസു വരെ വെള്ളത്തിലിറങ്ങാൻ പേടിയായിരുന്ന ഒരു യുവാവ്. 32-ാം വയസിൽ നിർബന്ധത്താൽ നീന്തൽ പഠിക്കുന്നു. പിന്നെ പ
75 ലും വശീകരിക്കുന്നു വിഷകന്യക
ജീവിതവും മരണവും മുഖാമുഖം നിൽക്കുന്ന കുടിയേറ്റ ഭൂമിയിലെ രാപ്പകൽ യുദ്ധങ്ങൾ ആകാശവൃക്ഷത്തിലെ ഏറുമാടത്തിലിരുന്ന് ഒ
ഒന്നാം പുൽക്കൂട്
1223... വിശുദ്ധ ഫ്രാൻസിസ് അസീസി ലോകത്തിലെ ആദ്യത്തെ പുൽക്കൂട് ഒരുക്കിയ വർഷം. ആ മഹാസംഭവത്തിന് ഈ ക്രിസ്മസ് ദിനത്തിൽ
ജാർഖണ്ഡിന്റെ കറുത്ത മുത്ത്, ധോരി മാതാവ്!
നൂറടി താഴ്ചയുള്ള കൽക്കരി ഖനിയിൽനിന്ന് ഒരു രൂപം കിട്ടുന്നു. അതു കാളിദേവിയാണെന്നു ധരിച്ച് ഒരു മുറിയിൽ പ്രതിഷ്ഠിച്ചു
പശുക്കൂട്ടിലെ പവർഹൗസ്
വൈദ്യുതിച്ചാർജിനെച്ചൊല്ലി പലരും ആശങ്കയിലും ആശയക്കുഴപ്പത്തിലും കഴിയുന്പോൾ ദേ ഇവിടൊരാൾ തന്റെ പശുക്കൂട്ടിൽനിന്ന
ആ രാത്രിയുടെ കാവൽ മാലാഖ
സ്വന്തം ജീവൻ ബലികഴിച്ച് നൂറ്റന്പതോളം ഹോസ്റ്റൽവാസികളെ ജീവിതത്തിലേക്കു പിടിച്ചുകയറ്റിയ സിസ്റ്റർ ലയോള സിഎംസി എന്ന ധ
ഗോക്കളെ മേയ്ച്ചും....മനസുണ്ടെങ്കിൽ എല്ലാം മനോഹരമാകും
പഠനത്തിന് ഇടവേള കിട്ടിയാൽ മൊബൈൽ ഫോണിൽ തോണ്ടിയോ ടിവിക്കു മുന്നിൽ
ചടഞ്ഞിരുന്നോ സമയം നീക്കുന്നവരാണ് പല കൗമാരക്
മുരിങ്ങയിലകൊണ്ട് പുട്ട് ഉണ്ടാക്കിയ കഥ!
നാൽപ്പത്തിയേഴാം വയസിൽ സ്വകാര്യ ബാങ്കിലെ സീനിയർ മാനേജർ പദവി രാജിവച്ച് ഒരു വ്യവസായം തുടങ്ങിയപ്പോൾ പലരും എതിർത്തു
ചിപ്പിലിത്തോട്ടിലെ ലോകകപ്പ്
ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ ജ്വരത്തിൽ ലോകം ആറാടുന്പോൾ ഇവിടെയൊരാൾ ക്രിക്കറ്റിന്റെ മറ്റൊരു ആവേശക്കാഴ്ച തീർത്തു ക്രിക്ക
ചൂടൻ സിറ്റി വഴി കുവൈറ്റ്
ആത്മാവു സിറ്റിയിലൂടെ മോസ്കോയിലെത്താം. അവിടെനിന്നു കുവൈറ്റ് സിറ്റി വഴി അമേരിക്കൻകുന്നിൽ ലാൻഡ് ചെയ്യാം. ചൂടൻ സിറ്റിയി
കലിഗ്രഫിയില്‍ കൈവച്ചാല്‍
കൈയക്ഷരം മോശമാണെന്നു പരിഭവിക്കുന്നവരാണോ നിങ്ങൾ...! എങ്കിൽ കലിഗ്രഫിയിൽ ഒന്നു കൈവച്ചാലോ..? മലയാള സിനിമയുടെ പരസ്യ
യഹൂദന്റെ മസ്തിഷ്കം
ഹമാസ് ഭീകരർ ഇസ്രയേൽ ആക്രമിച്ചതിലൂടെ തുടക്കമിട്ട മറ്റൊരു യുദ്ധം ലോകത്തെ മുറിവേൽപിച്ചുകൊണ്ടിരിക്കുന്നു. യഹൂദരെപ്
സൺഡേ ദീപിക അവതരിപ്പിക്കുന്നു...ബാൻഡ് മേളം ചന്പക്കുളം സിസ്റ്റേഴ്സ്
“ഉടൻതന്നെ മൈതാനത്ത് നിങ്ങൾ ഏവരും ആകാംക്ഷയോടെ കാത്തിരുന്ന ആ അപൂർവ കലാവിരുന്ന് ആരംഭിക്കുന്നു. സുപ്രസിദ്ധ ബാൻഡ് സം
ഇത്തിരി പുളിക്കും
ഗ്രാമത്തിൽ എല്ലാവരുംകൂടി ചേർന്ന് വർഷം ഏകദേശം 35 ടണ്‍ കുടംപുളിയാണ് വിളവെടുക്കുന്നത്. അതായത്, പ്രതിവര്‍ഷം 65 ലക്ഷ
സിൻ ചാവോ വിയറ്റ്നാം വിളിക്കുന്നു!
പതിറ്റാണ്ടുകൾ നീണ്ട യുദ്ധത്തിൽ ബോംബുകൾ നക്കിത്തുടച്ച ഒരു നാട്. ചോരയും നിലവിളിയും പട്ടിണിയും ഭീതി പരത്തിയ മണ്ണ്. ഒര
ഘടികാരങ്ങൾ നിലച്ച സമയം
79 ദിവസം ഐസിയുവിൽ... അതിൽ 60 ദിവസവും വെന്റിലേറ്ററിൽ...45 ദിവസം തുടർച്ചയായ ഡയാലിസിസ്, അവയവങ്ങൾ 80 ശതമാനവും പ്ര
ഇത്ര മധുരിക്കുമോ!
മലയാളത്തിന്റെ മധുസ്മിതത്തിനു നവതിയുടെ നറുമധുരം. അധ്യാപകജോലി ഉപേക്ഷിച്ച് അഭിനയം പഠിക്കാൻ പോയ പി. മാധവന് നായ
മാറണം മനോഭാവം
സമൂഹമാധ്യമങ്ങളിൽനിന്നും ലോകത്ത് എവിടെയൊക്കെ അവസരങ്ങളുണ്ടെന്ന് മാതാപിതാക്കൾക്കും കുട്ടികൾക്കും പെട്ടെന്നു മനസ
ഹൃദയപൂർവം...
അസീസിയിലെ വിശുദ്ധ ഫ്രാൻസിസിന്റെ കരുതലും സ്നേഹവും തന്റെ സഭാശുശ്രൂഷയുടെ മുഖമുദ്രയാക്കിയ ശ്രേഷ്ഠപിതാവാണ് ഫ്രാൻ
Latest News
ബിജെപിക്ക് ഒരു എംപിയെ നല്കിയാൽ മോദി കേരളത്തിൽ അത്ഭുതം കൊണ്ടുവരും: നിർമല സീതാരാമൻ
മാഹിയിൽ ദുരൂഹസാഹചര്യത്തില്‍ മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു
സിദ്ധാർഥന്റെ മരണം; ഗവർണർ അന്വേഷണ കമ്മീഷനെ നിയമിച്ചു
എൻഡിഎ പ്രവേശനം; പിന്നാലെ പ്രഫുൽ പട്ടേലിനെതിരായ അഴിമതിക്കേസ് സിബിഐ അവസാനിപ്പിച്ചു
കേജരിവാളിന്റെ അറസ്റ്റ്; അമേരിക്കയുടെ പ്രസ്താവന അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യ
Latest News
ബിജെപിക്ക് ഒരു എംപിയെ നല്കിയാൽ മോദി കേരളത്തിൽ അത്ഭുതം കൊണ്ടുവരും: നിർമല സീതാരാമൻ
മാഹിയിൽ ദുരൂഹസാഹചര്യത്തില്‍ മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു
സിദ്ധാർഥന്റെ മരണം; ഗവർണർ അന്വേഷണ കമ്മീഷനെ നിയമിച്ചു
എൻഡിഎ പ്രവേശനം; പിന്നാലെ പ്രഫുൽ പട്ടേലിനെതിരായ അഴിമതിക്കേസ് സിബിഐ അവസാനിപ്പിച്ചു
കേജരിവാളിന്റെ അറസ്റ്റ്; അമേരിക്കയുടെ പ്രസ്താവന അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top