Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ഗോപിയുടെ രണ്ടാം വരവ്
Don’t close the book when
bad things happen in our life.
Just turn the page and
begin a new chapter.
കഴിഞ്ഞ ദിവസം വാട്സ് ആപ്പിൽ സുപ്രഭാതം നേർന്ന് വന്ന ഒരു സന്ദേശത്തിലെ കുറിപ്പുകളാണിത്. ഗോപിയുടെ രണ്ടാംവരവ് എന്ന ഈ ജീവിതകഥ പറയുംമുന്പ് ഈ വാട്സ്ആപ്പ് സന്ദേശം കുറിക്കുന്നത് ഏറ്റവും ഉചിതമാണെന്നു തോന്നുന്നു.
ആരാണ് ഗോപി
കണ്ണൂർ തലശേരി സ്വദേശി. കൃഷ്ണൻ-രേവതി ദന്പതികളുടെ ആറ് മക്കളിൽ മൂത്തവൻ. തലശേരി സ്റ്റേഡിയത്തിനടുത്ത് അച്ഛന്റെ തറവാട്ടിലാണ് കുട്ടിക്കാലം ചെലവിട്ടത്. തലശേരി ജിഎൽപി സ്കൂൾ, ബ്രണ്ണൻ ഹൈസ്കൂൾ, ബ്രണ്ണൻ കോളജ്, ക്രൈസ്റ്റ് കോളജ് എന്നിവിടങ്ങളിൽ പഠനം. തലശേരി സെന്റർ ഫോർ ലീഗൽ സ്റ്റഡീസിൽ നിന്നും എൽഎൽബിയും പഠിച്ചു. സർഗാത്മക ലോകത്ത് ഗോപിയെ കവി എന്ന് അടയാളപ്പെടുത്താം. അഞ്ചു കവിതാസമാഹാരങ്ങൾ പുറത്തിറക്കി. ഇപ്പോൾ കണ്ണൂർ തോട്ടട എസ്എൻ കോളജിനടുത്ത് വാടകവീട്ടിൽ താമസം. ഭാര്യ: ടി.സി. ബിന്ദു. മക്കൾ: സിദ്ധാർത്ഥ് കൃഷ്ണൻ, ഋതുപർണ.
ഇത്രയുമെഴുതിയാൽ മാത്രം ഗോപിയുടെ ജീവിതമാകില്ല. അതിൽ ചില പ്രതിസന്ധികളും വഴിത്തിരിവുകളും വേണം. അവയെക്കുറിച്ച് പറയും മുന്‍പ് കഴിഞ്ഞമാസം പുറത്തിറങ്ങിയ ഒരു കവിതാസമാഹരത്തെക്കുറിച്ച് പറയാം.
ഹിഗ്വിറ്റയുടെ രണ്ടാംവരവ്
72 കവിതകളാണ് ഹിഗ്വിറ്റയുടെ രണ്ടാംവരവ് എന്ന കവിതാസമാഹാരത്തിലുള്ളത്. കവി മേൽവാചകങ്ങളിൽ സൂചിപ്പിച്ച ടി. ഗോപി. ഈ കവിതാ സമാഹാരത്തിന്റെ കവർ പേജിൽ ഏറ്റവും മുകളിലായി ഇങ്ങനെയൊരു കുറിപ്പ് കാണാം
-കവി ടി. ഗോപിയുടെ കാൻസർ ചികിത്സയ്ക്ക് വേണ്ടി ഇറക്കുന്ന പുതിയപതിപ്പ്.
പുസ്തകം തുറക്കുന്പോൾ ആദ്യ പേജിൽ തന്നെ ഗോപിയുടേതായി മറ്റൊരു കുറിപ്പുമുണ്ട്
-പ്രിയ സുഹൃത്തെ, ഹിഗ്വിറ്റയുടെ രണ്ടാംവരവ് എന്ന എന്റെ കവിതാ സമാഹാരത്തിന്റെ പുതിയ പതിപ്പാണിത്. ഒരു പ്രത്യേക സാഹചര്യത്തിലാണ് ഈ പതിപ്പ് പുറത്തിറക്കിയിരിക്കുന്നത്. ഇപ്പോൾ ഞാൻ കാൻസർ ബാധിച്ച് ചികിത്സയിലാണ്. കുടലിലാണ് കാൻസർ ബാധിച്ചത്. അത് കരളിലേക്കും പടർന്നിട്ടുണ്ട്. നാലാമത്തെ സ്റ്റേജിലാണുള്ളത്. തലശേരിയിലെ മലബാർ കാൻസർ സെന്ററിലാണ് ചികിത്സ. രോഗം പരിപൂർണമായി മാറിക്കിട്ടാൻ വലിയ തുക ചെലവാകും. നല്ല നിലയിൽ പഠിച്ചിട്ടുണ്ട്. പണിയെടുത്തിട്ടുണ്ട്. ഇടയ്ക്കിടെ ഉണ്ടായിക്കൊണ്ടിരുന്ന പല ദുരന്തങ്ങളിലും പെട്ട് ജീവിതം നിരന്തരം താറുമാറാക്കപ്പെട്ട വ്യക്തിയാണ് ഞാൻ. ഈ അവസ്ഥയിൽ ചികിത്സയ്ക്കും തുടർന്നുള്ള ജീവിതത്തിനും ഒരു താങ്ങായി ഈ കവിതാസമാഹാരമാണ് എന്റെ കൈയിലുള്ളത്. നിങ്ങളൊരു കോപ്പി വാങ്ങി സഹായിക്കുമെന്ന് പ്രതീക്ഷിക്കട്ടെ. ടി. ഗോപി.
ഇങ്ങനെയൊരു കവിതാസമാഹാരം മലയാള സാഹിത്യ ചരിത്രത്തിൽ ഒരു പക്ഷെ ആദ്യത്തേതായിരിക്കും. ഒരു കവി തന്റെ അസുഖത്തെ മറികടക്കാൻ ഒരു കവിതാ സമാഹാരം പുറത്തിറക്കിയിരിക്കുന്നു. അൽപ്പം അതിശയോക്തി കലർന്ന ചോദ്യമുയർത്തിയാണ് നിങ്ങൾ ഇത് വായിക്കുന്നതെങ്കിൽ ഗോപിയെക്കുറിച്ച് കൂടുതൽ അറിയേണ്ടിയിരിക്കുന്നു.
ഗോപിക്ക് തന്റെ കവിതകൾ എന്നും അതിജീവന മന്ത്രങ്ങളാണ്. അന്യർക്ക് പാടി രസിക്കാനായി ഒന്നും ഗോപി എഴുതാറില്ല. എല്ലാം ഒരു കരുതൽ മാത്രം. അതിജീവനത്തിനായുള്ള കരുതൽ.
കാൻസർ വാർഡ്
ഇത് രണ്ടാം തവണയാണ് ഗോപി ജീവിതത്തിലെ വലിയ പ്രതിസന്ധി നേരിടുന്നത്. അതും കാൻസർ രോഗത്തിന്റെ രൂപത്തിൽ. അപ്രതീക്ഷിതമായാണ് രോഗത്തെക്കുറിച്ച് ഗോപി അറിയുന്നത്. തലശേരി മലബാർ കാൻസർ സെന്ററിൽ നിന്നും ചികിത്സ തുടങ്ങുന്പോൾ മാനസികമായ കരുത്ത് മാത്രമാണ് ഗോപിക്ക് കൈമുതലായുണ്ടായത്. എല്ലാത്തിനേയും ചിരിച്ചുകൊണ്ട് നേരിട്ടു. 48 മണിക്കൂർ ദൈർഘ്യമുള്ള നാല് കീമോതെറാപ്പി നിലവിൽ എടുത്തുകഴിഞ്ഞു. അഞ്ച് റേഡിയേഷനും കഴിഞ്ഞു. ഇനി ഒരു ഓപ്പറേഷൻ വേണമെന്നുകൂടി ഡോക്ടർമാർ പറഞ്ഞിട്ടുണ്ട്. ഓപ്പറേഷനു ശേഷവും കീമോതെറാപ്പി ചെയ്യണം.
ഇവിടെ സാന്പത്തികം പ്രധാന പ്രശ്നമായപ്പോഴാണ് ഗോപി തന്റെ കവിതകളെ അതിജീവനത്തിനായി ആശ്രയിച്ചത്. ഗോപിയെ സംബന്ധിച്ച് പ്രതിസന്ധികളിൽ നിന്നും കവിത ആശ്രയമാകുന്നത് ആദ്യത്തെ സംഭവമല്ല. കേരളത്തിലെ 14 ജില്ലകളിലും തന്റെ കവിതാ സമാഹാരങ്ങൾ നടന്നു വിറ്റ് ജീവിതത്തെ തിരിച്ചുപിടിച്ച മറ്റൊരു കഥ കൂടിയുണ്ട് ഗോപിക്ക്. അത് പറയും മുന്‍പ് ഗോപിയുടെ കവിതകൾ പിറന്ന വഴികളിലൂടെ ഒന്ന് യാത്ര ചെയ്യാം.
കോൽക്കത്തയിലേക്ക്
തലശേരി ക്രൈസ്റ്റ് കോളജിൽ നിന്നും എംകോം പഠിച്ചിറങ്ങിയപ്പോഴാണ് സിനിമാഭ്രാന്ത് ഗോപിയിൽ കലശലായത്. ഫിലിം മാഗസിനുകൾ വായിച്ചും കൂട്ടുകാരോടൊത്ത് ചർച്ച നടത്തിയും പകലിരവുകൾ ഗോപി സിനിമകളാൽ സന്പുഷ്ടമാക്കി. ആയിടയ്ക്കാണ് ബംഗാളി സംവിധായകൻ ഉത്പലേന്ദു ചക്രവർത്തിയുടെ ദേവ്ശിശു എന്ന സിനിമ ഗോപി കാണുന്നത്. പ്രമേയപരമായി അരികുചേർന്നവന്റെ രാഷ്ട്രീയം പറഞ്ഞ സിനിമ ഗോപിയെ വല്ലാതെ ആകർഷിച്ചു. അന്നേ മനസിൽ ഉറപ്പിച്ചു. സംവിധായകനാകണം, ഗുരു ഉത്പലേന്ദു ചക്രവർത്തി തന്നെയാകട്ടെ. അങ്ങനെ സുഹൃത്തായ തലശേരി സ്വദേശി സലീം താഴേക്കോറോത്തിന്റെ കൂടെ കോൽക്കത്തയിലേക്ക് വണ്ടി കയറി. സലീമിന് അവിടെ ഒരു ജോലി കിട്ടി. ഗോപി അങ്ങനെ ഉൽപലേന്ദു ചക്രവർത്തിയെ തേടിയിറങ്ങി. അവസാനം ഒരു ചേരിപ്രദേശത്തെ ഒറ്റമുറി വീട്ടിൽ അദ്ദേഹത്തെ കണ്ടെത്തി. കാര്യം പറഞ്ഞു. അദ്ദേഹം ഗോപിയുടെ ആഗ്രഹത്തിന് ഇങ്ങനെ മറുപടി കൊടുത്തു -തന്റെ സിനിമാ സങ്കൽപ്പം തന്റെ രാഷ്ട്രീയമാണ്, കച്ചവടമല്ല. അതുകൊണ്ട് എനിക്ക് സിനിമകൾ വളരെ കുറച്ച് മാത്രമേയുള്ളു. നിങ്ങൾ തിരിച്ചുപോയി മറ്റൊരാളെ കണ്ടെത്തുക.
അവിടെ രണ്ടരവർഷത്തോളം ഗോപി പല ജോലികൾ ചെയ്തു. താമസം ചേരിപ്രദേശത്ത്. സാഹിത്യത്തോട് താത്പര്യമുണ്ടെങ്കിലും ഗോപി ആദ്യമായി കവിതകൾ എഴുതുന്നത് കോൽക്കത്തയിലെ ജീവിതത്തിനിടയിലാണ്. അങ്ങനെ എഴുതിക്കൂട്ടിയ കവിതകൾ ചിലതൊക്കെ അവിടെയുള്ള കവിസമ്മേളനങ്ങളിൽ പാടുകയുണ്ടായി. അതിനിടെ നാട്ടിൽ അച്ഛന് ചില ആരോഗ്യപ്രശ്നങ്ങളുണ്ടായപ്പോൾ ഗോപി നാട്ടിലേക്ക് വണ്ടി കയറി. അലക്ഷ്യമായി എഴുതിയ കവിതകളെയും കൂടെക്കൂട്ടി.
കവിത കൈത്താങ്ങ്
നാട്ടിൽ അച്ഛന് സ്വർണപ്പണിയാണ്. എന്നാൽ ആരോഗ്യപ്രശ്നമുള്ളതിനാലാണ് ഗോപിയെ വിളിച്ചുവരുത്തിയത്. പിന്നീട് ഗോപി അച്ഛന്റെ സഹായിയായി കൂടെ നിന്നു. അതിനൊപ്പം എൽഎൽബി പഠിച്ചു. പിന്നീട് വലിയ ജ്വല്ലറികൾ അങ്ങിങ്ങ് തലപൊക്കിയപ്പോൾ സ്വർണപ്പണി കുറഞ്ഞു. തുടർന്നാണ് സ്വർണാഭരണങ്ങൾ നിർമിച്ചു വിതരണം ചെയ്യുന്ന ഒരു കന്പനി തുടങ്ങിയത്. ജോലിക്കാരായി 50 പേരുണ്ടായിരുന്ന ആ സ്ഥാപനം ഒന്നൊര വർഷം കൊണ്ട് പൂട്ടേണ്ടി വന്നു. ഗോപിയുടെ ഭാഷയിൽ പറഞ്ഞാൽ പലരും ചേർന്ന് പൂട്ടിച്ചു. അതോടെ വലിയ സാന്പത്തിക ബാധ്യതയും ഉണ്ടായി. കടം വീട്ടാൻ വഴികളൊന്നുമില്ല. വീട്ടിൽ നിന്നും പുറത്തിറങ്ങാൻ സാധിക്കാത്ത അവസ്ഥ.
അന്ന് ഗോപിക്ക് മുന്നിൽ ഒരു വഴി മാത്രമേ ഉണ്ടായിരുന്നുള്ളു -ആത്മഹത്യ. ജീവിതം അവസാനിപ്പിച്ചാൽ പ്രശ്നങ്ങൾ എല്ലാം തീർന്നു എന്ന് വിചാരിക്കുന്നവർക്കിടയിലേക്ക് ഗോപിയും നടന്നുചെല്ലാൻ തയാറെടുക്കുകയായിരുന്നു. എങ്കിലും ജീവിതത്തെക്കുറിച്ച് ആലോചിച്ചപ്പോൾ ഒരു തുള്ളി കണ്ണീർ ആ കണ്ണിൽ നിന്നും അടർന്നുവീണു. ഉടൻ പത്തുമാസം പ്രായമായ മകൻ തന്റെ കുഞ്ഞുകൈകൾ കൊണ്ട് ആ കണ്ണീർ തുടച്ചുമാറ്റി. അതായിരുന്നു ആ ജീവിതത്തിലെ പ്രധാന വഴിത്തിരിവ്. ജീവിതത്തിൽ താൻ ഒറ്റയ്ക്കല്ല എന്ന് ആ മനസ് മന്ത്രിച്ചു. പ്രതീക്ഷയുടെ പ്രകാശനാളം എവിടെയോ കത്തുന്നതുപോലെ. എന്നാലും പ്രശ്നങ്ങൾ തീരുന്നില്ലല്ലോ. ഏറെ സാന്പത്തിക ബാധ്യതയുണ്ട്. അവ എങ്ങനെ കൊടുത്തുതീർക്കും എന്നതിനെക്കുറിച്ച് യാതൊരു ധാരണയുമില്ല. എങ്കിലും ജീവിക്കണം എന്ന ചിന്ത മനസിൽ ഉറപ്പിച്ചു ഗോപി ചുറ്റിലും വെറുതെ നോക്കി. അപ്പോളാണ് അത് കണ്ടത്. കൊൽക്കത്തയിൽ വച്ച് താനെഴുതിയ കവിതകൾ പൊടിപിടിച്ച പുസ്തകങ്ങൾക്കിടയിൽ മങ്ങിയും തെളിഞ്ഞും കിടക്കുന്നു. അവ കൈയിലെടുത്ത് ഗോപി ജീവിതത്തിന് മറുമരുന്നിട്ടു.
കവിതയുമായി അലച്ചിൽ
എം.എൻ. വിജയൻമാഷെ പണ്ടു മുതൽക്കെ ഗോപിക്ക് പരിചയമുണ്ട്. മാഷ് കൊടുങ്ങല്ലൂരാണ് താമസം. മാഷെ ഫോണിൽ വിളിച്ച് ഗോപി ഇങ്ങനെ പറഞ്ഞു -"ജീവിതം വലിയ പ്രതിസന്ധിയിലാണ്. കടങ്ങൾ ഏറെ കൊടുത്തു തീർക്കാനുണ്ട്. കൈയിൽ തീരെ പണമില്ല. ആകെയുള്ളത് കുറച്ച് കവിതകളാണ്. അവ പുസ്തകമാക്കി വിൽക്കാം എന്നാണ് ഉദ്ദേശിക്കുന്നത്'. മാഷ് എതിരൊന്നും പറഞ്ഞില്ല. -"നീ കവിതകൾ ഇങ്ങോട്ട് അയച്ചുതരൂ. ഞാൻ ഒരു കുറിപ്പെഴുതി തരാം, അതും കവിതാസമാഹാരത്തിനൊപ്പം വയ്ക്കണം'.
ഗോപി കവിതകൾ അയച്ചു കൊടുക്കാതെ കവിതകളുമായി നേരിട്ട് കൊടുങ്ങല്ലൂരിൽ ചെന്ന് മാഷെ കണ്ടു. മാഷ് ഒരു ആസ്വാദന കുറിപ്പെഴുതി കൊടുത്തു. അങ്ങനെ ഗോപിയുടെ ആദ്യ കവിതാസമാഹാരമായ ഭൂമിക്ക് ഒരു നടപ്പാത പുറത്തിറങ്ങി.
ആദ്യ കവിതാ സമാഹാരവുമായി ഗോപി താൻ പഠിച്ച തലശേരി ബ്രണ്ണൻ ഹൈസ്കൂളിലേക്കും ബ്രണ്ണൻ കോളജിലേക്കും കടന്നുചെന്നു. ഒരു ദിവസം കൊണ്ട് കൈയിലുണ്ടായിരുന്ന മുഴുവൻ പുസ്തകങ്ങളും വിറ്റുതീർന്നു.
പിന്നീട് ഒരു യാത്രയായിരുന്നു. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ. സർക്കാർ ഓഫീസുകളും പാർട്ടിസമ്മേളനങ്ങളും സ്കൂൾ-കോളജുകളും ലക്ഷ്യമാക്കിയുള്ള യാത്ര. ഭൂമിക്ക് ഒരു നടപ്പാത 4000 കോപ്പികൾ വിറ്റുതീർന്നു. തുടർന്ന് ഉൽപ്രേക്ഷ, കൈത്തോക്ക്, ഏഴിലും വലിയ കടൽ എന്നീ കവിതാ സമാഹാരങ്ങളും പുറത്തിറക്കി. എല്ലാം 14 ജില്ലകൾ തോറും നടന്നു വിറ്റു.
തിരുവനന്തപുരത്താണ് കൂടുതൽ കാലമുണ്ടായത്. അവിടെ സർക്കാർ ഓഫീസുകളിൽ പലർക്കും ഗോപി പരിചിതനായി. കവിതാസമാഹാരവുമായി നാടുചുറ്റുന്ന കാലത്ത് രാത്രിയിലെ തീവണ്ടിയിലാണ് കണ്ണൂരിലേക്ക് വരിക. പകൽ വീടിന് പുറത്തിറങ്ങാറില്ല. കടക്കാരെ മുഖം കാണിക്കേണ്ടിവരും എന്ന ബോധത്താലായിരുന്നു അത്. അങ്ങനെ മൂന്നു വർഷക്കാലം കേരളത്തിൽ അങ്ങോളമിങ്ങോളം തന്റെ കവിതകളുമായി അലഞ്ഞ് ഗോപി കടങ്ങൾ വീട്ടി. പ്രതിസന്ധിയെ തരണം ചെയ്യാൻ ഗോപിക്ക് കവിത കൈത്താങ്ങാകുന്നത് അങ്ങനെയാണ്.
എല്ലാം ചിരിച്ചുകൊണ്ട്
കാൻസർ രോഗമാണ് ഇന്ന് ഗോപിയുടെ ജീവിതത്തിലെ പ്രതിസന്ധി. എന്നും ചിരിച്ചുകൊണ്ട് സംസാരിക്കുന്ന ഗോപി തന്റെ അസുഖത്തെയും ചിരിച്ചു കൊണ്ടുതന്നെയാണ് നേരിടുന്നത്. പുസ്തകം വാങ്ങിയും സാന്പത്തിക സഹായം നൽകിയും കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള സുഹൃത്തുക്കളും ഗോപിയുടെ കൂടെയുണ്ട്.
ഹിഗ്വിറ്റയുടെ രണ്ടാംവരവിലെ കവിതകൾ ഗോപിയുടെ രണ്ടാംവരവിനായുള്ള യാത്രയിലാണ്. കവിത കരുതലാകുന്നത് എങ്ങനെയെന്നും ഗോപിയുടെ ജീവിതം നമുക്ക് കാണിച്ചു തര ുന്നു.
എഴുതാൻ വെന്പൽകൊള്ളുന്ന ആ മനസിൽ ഇനി ഒരു നോവലുണ്ട്. തലശേരിയുടെ ചരിത്രത്തിലൂടെയുള്ള യാത്രയാണ് ആ നോവൽ. മനസിപ്പോൾ അതിന്റെ പണിപ്പുരയിലാണ്.
ഷിജു ചെറുതാഴം
പുത്തൻ പാന മനമുരുകും ധ്യാനം
അമ്മകന്നിമണിതന്റെ നിർമലദുഃഖങ്ങളിപ്പോൾ... എത്രയോ ഹൃദയസ്പർശിയാണ് ഈ വരികൾ. ഒരമ്മയുടെ നെഞ്ചുപിളർക്കുന്ന വിലാപ
ലണ്ടനിലെ മല്ലു ഷെഫ്
ലണ്ടൻ നഗരത്തിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് എത്തുന്ന ഇംഗ്ലീഷുകാർ മലയാളികളുടെ നാടൻ വിഭവങ്ങളായ കപ്പയും മീനും ച
ഈ മലയും കടന്ന്
യാത്ര പോകുന്ന പലരുടെയും കഥകൾ നമ്മൾ കേൾക്കാറുണ്ട്. എന്നാൽ, സാഹസിക യാത്രകൾ പ്രിയമാക്കിയവരുടെയോ? മഞ്ഞുമലകൾ താണ്ട
ദേവദേയം ഈ സൗഭാഗ്യം
പല്ലിശേരിക്കുന്നിലെ കാരുണ്യപ്രവാഹം, അറിയുന്നവർക്കൊക്കെ മഹാവിസ്മയമാണ്. സ്നേഹപരിചരണത്തിന്റെയും കരുതലിന്റെയും ആ
ആ മൂന്നു വർഷങ്ങൾ
പി. ഭാസ്കരൻ...
മലയാളം നെഞ്ചിലേറ്റിയ പ്രിയ കവി. ആ തൂലികയിൽനിന്ന് ഉതിർന്നുവീണ കവിതാ ശകലങ്ങൾ മൂളാത്തവരായി ആ
കുട്ടനാടിന്റെ ഡോക്ടറമ്മയും മകനും
പഞ്ചനക്ഷത്ര ആശുപത്രികളിലെ ഗ്ലാമർ ജോലിയും സൗകര്യങ്ങളും വൻ പ്രതിഫലവും വേണ്ടെന്നു വച്ചു സ്വന്തം കൈയിലെ പണം മുടക്കി ഒ
പക്ഷിമൃഗാദികൾക്ക് പുത്തൻ ഊര്
ഭാവി നമ്മൾ പോകുന്നയിടമല്ല, സൃഷ്ടിക്കുന്നതാണ്. അതിലേക്കുള്ള പാതകൾ കണ്ടെത്തുന്നതല്ല, നിർമിക്കുന്നതാണ്. ഈ പാതകൾ നിർ
കുഞ്ഞിരാമാനന്ദം
ഈ ആശുപത്രിയുടെ ഉടമ ഒരു കല്പണിക്കാരനാണ്. സ്വന്തം അധ്വാനത്തിൽ കല്ലുകളടുക്കി കെട്ടിപ്പൊക്കിയ ആശുപത്രി ആറു മാസങ്ങൾ
രാജ്ഭവനിലെ രഹസ്യങ്ങൾ
വലിയൊരു കപ്പലിന്റെ ഡെക്കില്‍ ഇരിക്കുന്നതു പോലെ ഒരു മുനമ്പിലിരുന്ന് അറബിക്കടലിന്റെ ഗോവൻ ഭംഗി ആസ്വദിക്കുക, ഇതൊരു സ്വ
മഹാപാപത്തിന് 25 വയസ്
ഗുജറാത്തിലും ഒറീസയിലെ കാണ്ഡമാലിലും മണിപ്പുരിലുമൊക്കെ ന്യൂനപക്ഷങ്ങൾ കൊല്ലാക്കൊല ചെയ്യപ്പെടുന്നതിനു മുന്‍പത്തെ കാര്‍
ഇന്ത്യയുടെ മാനേജ്മെന്റ് ഗുരു
ഇന്ത്യയിൽ ബിസിനസ് മാനേജ്മെന്റ് പഠനത്തിനു തുടക്കമിട്ടത് ജംഷഡ്പുർ എക്സ്എല്‍ആര്‍ഐയിലെ ഈശോ സഭാ വൈദികർ ആണെങ്കിൽ അ
കയാക്കിംഗ് പ്രീസ്റ്റ്
മുപ്പതു വയസു വരെ വെള്ളത്തിലിറങ്ങാൻ പേടിയായിരുന്ന ഒരു യുവാവ്. 32-ാം വയസിൽ നിർബന്ധത്താൽ നീന്തൽ പഠിക്കുന്നു. പിന്നെ പ
75 ലും വശീകരിക്കുന്നു വിഷകന്യക
ജീവിതവും മരണവും മുഖാമുഖം നിൽക്കുന്ന കുടിയേറ്റ ഭൂമിയിലെ രാപ്പകൽ യുദ്ധങ്ങൾ ആകാശവൃക്ഷത്തിലെ ഏറുമാടത്തിലിരുന്ന് ഒ
ഒന്നാം പുൽക്കൂട്
1223... വിശുദ്ധ ഫ്രാൻസിസ് അസീസി ലോകത്തിലെ ആദ്യത്തെ പുൽക്കൂട് ഒരുക്കിയ വർഷം. ആ മഹാസംഭവത്തിന് ഈ ക്രിസ്മസ് ദിനത്തിൽ
ജാർഖണ്ഡിന്റെ കറുത്ത മുത്ത്, ധോരി മാതാവ്!
നൂറടി താഴ്ചയുള്ള കൽക്കരി ഖനിയിൽനിന്ന് ഒരു രൂപം കിട്ടുന്നു. അതു കാളിദേവിയാണെന്നു ധരിച്ച് ഒരു മുറിയിൽ പ്രതിഷ്ഠിച്ചു
പശുക്കൂട്ടിലെ പവർഹൗസ്
വൈദ്യുതിച്ചാർജിനെച്ചൊല്ലി പലരും ആശങ്കയിലും ആശയക്കുഴപ്പത്തിലും കഴിയുന്പോൾ ദേ ഇവിടൊരാൾ തന്റെ പശുക്കൂട്ടിൽനിന്ന
ആ രാത്രിയുടെ കാവൽ മാലാഖ
സ്വന്തം ജീവൻ ബലികഴിച്ച് നൂറ്റന്പതോളം ഹോസ്റ്റൽവാസികളെ ജീവിതത്തിലേക്കു പിടിച്ചുകയറ്റിയ സിസ്റ്റർ ലയോള സിഎംസി എന്ന ധ
ഗോക്കളെ മേയ്ച്ചും....മനസുണ്ടെങ്കിൽ എല്ലാം മനോഹരമാകും
പഠനത്തിന് ഇടവേള കിട്ടിയാൽ മൊബൈൽ ഫോണിൽ തോണ്ടിയോ ടിവിക്കു മുന്നിൽ
ചടഞ്ഞിരുന്നോ സമയം നീക്കുന്നവരാണ് പല കൗമാരക്
മുരിങ്ങയിലകൊണ്ട് പുട്ട് ഉണ്ടാക്കിയ കഥ!
നാൽപ്പത്തിയേഴാം വയസിൽ സ്വകാര്യ ബാങ്കിലെ സീനിയർ മാനേജർ പദവി രാജിവച്ച് ഒരു വ്യവസായം തുടങ്ങിയപ്പോൾ പലരും എതിർത്തു
ചിപ്പിലിത്തോട്ടിലെ ലോകകപ്പ്
ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ ജ്വരത്തിൽ ലോകം ആറാടുന്പോൾ ഇവിടെയൊരാൾ ക്രിക്കറ്റിന്റെ മറ്റൊരു ആവേശക്കാഴ്ച തീർത്തു ക്രിക്ക
പുത്തൻ പാന മനമുരുകും ധ്യാനം
അമ്മകന്നിമണിതന്റെ നിർമലദുഃഖങ്ങളിപ്പോൾ... എത്രയോ ഹൃദയസ്പർശിയാണ് ഈ വരികൾ. ഒരമ്മയുടെ നെഞ്ചുപിളർക്കുന്ന വിലാപ
ലണ്ടനിലെ മല്ലു ഷെഫ്
ലണ്ടൻ നഗരത്തിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് എത്തുന്ന ഇംഗ്ലീഷുകാർ മലയാളികളുടെ നാടൻ വിഭവങ്ങളായ കപ്പയും മീനും ച
ഈ മലയും കടന്ന്
യാത്ര പോകുന്ന പലരുടെയും കഥകൾ നമ്മൾ കേൾക്കാറുണ്ട്. എന്നാൽ, സാഹസിക യാത്രകൾ പ്രിയമാക്കിയവരുടെയോ? മഞ്ഞുമലകൾ താണ്ട
ദേവദേയം ഈ സൗഭാഗ്യം
പല്ലിശേരിക്കുന്നിലെ കാരുണ്യപ്രവാഹം, അറിയുന്നവർക്കൊക്കെ മഹാവിസ്മയമാണ്. സ്നേഹപരിചരണത്തിന്റെയും കരുതലിന്റെയും ആ
ആ മൂന്നു വർഷങ്ങൾ
പി. ഭാസ്കരൻ...
മലയാളം നെഞ്ചിലേറ്റിയ പ്രിയ കവി. ആ തൂലികയിൽനിന്ന് ഉതിർന്നുവീണ കവിതാ ശകലങ്ങൾ മൂളാത്തവരായി ആ
കുട്ടനാടിന്റെ ഡോക്ടറമ്മയും മകനും
പഞ്ചനക്ഷത്ര ആശുപത്രികളിലെ ഗ്ലാമർ ജോലിയും സൗകര്യങ്ങളും വൻ പ്രതിഫലവും വേണ്ടെന്നു വച്ചു സ്വന്തം കൈയിലെ പണം മുടക്കി ഒ
പക്ഷിമൃഗാദികൾക്ക് പുത്തൻ ഊര്
ഭാവി നമ്മൾ പോകുന്നയിടമല്ല, സൃഷ്ടിക്കുന്നതാണ്. അതിലേക്കുള്ള പാതകൾ കണ്ടെത്തുന്നതല്ല, നിർമിക്കുന്നതാണ്. ഈ പാതകൾ നിർ
കുഞ്ഞിരാമാനന്ദം
ഈ ആശുപത്രിയുടെ ഉടമ ഒരു കല്പണിക്കാരനാണ്. സ്വന്തം അധ്വാനത്തിൽ കല്ലുകളടുക്കി കെട്ടിപ്പൊക്കിയ ആശുപത്രി ആറു മാസങ്ങൾ
രാജ്ഭവനിലെ രഹസ്യങ്ങൾ
വലിയൊരു കപ്പലിന്റെ ഡെക്കില്‍ ഇരിക്കുന്നതു പോലെ ഒരു മുനമ്പിലിരുന്ന് അറബിക്കടലിന്റെ ഗോവൻ ഭംഗി ആസ്വദിക്കുക, ഇതൊരു സ്വ
മഹാപാപത്തിന് 25 വയസ്
ഗുജറാത്തിലും ഒറീസയിലെ കാണ്ഡമാലിലും മണിപ്പുരിലുമൊക്കെ ന്യൂനപക്ഷങ്ങൾ കൊല്ലാക്കൊല ചെയ്യപ്പെടുന്നതിനു മുന്‍പത്തെ കാര്‍
ഇന്ത്യയുടെ മാനേജ്മെന്റ് ഗുരു
ഇന്ത്യയിൽ ബിസിനസ് മാനേജ്മെന്റ് പഠനത്തിനു തുടക്കമിട്ടത് ജംഷഡ്പുർ എക്സ്എല്‍ആര്‍ഐയിലെ ഈശോ സഭാ വൈദികർ ആണെങ്കിൽ അ
കയാക്കിംഗ് പ്രീസ്റ്റ്
മുപ്പതു വയസു വരെ വെള്ളത്തിലിറങ്ങാൻ പേടിയായിരുന്ന ഒരു യുവാവ്. 32-ാം വയസിൽ നിർബന്ധത്താൽ നീന്തൽ പഠിക്കുന്നു. പിന്നെ പ
75 ലും വശീകരിക്കുന്നു വിഷകന്യക
ജീവിതവും മരണവും മുഖാമുഖം നിൽക്കുന്ന കുടിയേറ്റ ഭൂമിയിലെ രാപ്പകൽ യുദ്ധങ്ങൾ ആകാശവൃക്ഷത്തിലെ ഏറുമാടത്തിലിരുന്ന് ഒ
ഒന്നാം പുൽക്കൂട്
1223... വിശുദ്ധ ഫ്രാൻസിസ് അസീസി ലോകത്തിലെ ആദ്യത്തെ പുൽക്കൂട് ഒരുക്കിയ വർഷം. ആ മഹാസംഭവത്തിന് ഈ ക്രിസ്മസ് ദിനത്തിൽ
ജാർഖണ്ഡിന്റെ കറുത്ത മുത്ത്, ധോരി മാതാവ്!
നൂറടി താഴ്ചയുള്ള കൽക്കരി ഖനിയിൽനിന്ന് ഒരു രൂപം കിട്ടുന്നു. അതു കാളിദേവിയാണെന്നു ധരിച്ച് ഒരു മുറിയിൽ പ്രതിഷ്ഠിച്ചു
പശുക്കൂട്ടിലെ പവർഹൗസ്
വൈദ്യുതിച്ചാർജിനെച്ചൊല്ലി പലരും ആശങ്കയിലും ആശയക്കുഴപ്പത്തിലും കഴിയുന്പോൾ ദേ ഇവിടൊരാൾ തന്റെ പശുക്കൂട്ടിൽനിന്ന
ആ രാത്രിയുടെ കാവൽ മാലാഖ
സ്വന്തം ജീവൻ ബലികഴിച്ച് നൂറ്റന്പതോളം ഹോസ്റ്റൽവാസികളെ ജീവിതത്തിലേക്കു പിടിച്ചുകയറ്റിയ സിസ്റ്റർ ലയോള സിഎംസി എന്ന ധ
ഗോക്കളെ മേയ്ച്ചും....മനസുണ്ടെങ്കിൽ എല്ലാം മനോഹരമാകും
പഠനത്തിന് ഇടവേള കിട്ടിയാൽ മൊബൈൽ ഫോണിൽ തോണ്ടിയോ ടിവിക്കു മുന്നിൽ
ചടഞ്ഞിരുന്നോ സമയം നീക്കുന്നവരാണ് പല കൗമാരക്
മുരിങ്ങയിലകൊണ്ട് പുട്ട് ഉണ്ടാക്കിയ കഥ!
നാൽപ്പത്തിയേഴാം വയസിൽ സ്വകാര്യ ബാങ്കിലെ സീനിയർ മാനേജർ പദവി രാജിവച്ച് ഒരു വ്യവസായം തുടങ്ങിയപ്പോൾ പലരും എതിർത്തു
ചിപ്പിലിത്തോട്ടിലെ ലോകകപ്പ്
ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ ജ്വരത്തിൽ ലോകം ആറാടുന്പോൾ ഇവിടെയൊരാൾ ക്രിക്കറ്റിന്റെ മറ്റൊരു ആവേശക്കാഴ്ച തീർത്തു ക്രിക്ക
ചൂടൻ സിറ്റി വഴി കുവൈറ്റ്
ആത്മാവു സിറ്റിയിലൂടെ മോസ്കോയിലെത്താം. അവിടെനിന്നു കുവൈറ്റ് സിറ്റി വഴി അമേരിക്കൻകുന്നിൽ ലാൻഡ് ചെയ്യാം. ചൂടൻ സിറ്റിയി
കലിഗ്രഫിയില്‍ കൈവച്ചാല്‍
കൈയക്ഷരം മോശമാണെന്നു പരിഭവിക്കുന്നവരാണോ നിങ്ങൾ...! എങ്കിൽ കലിഗ്രഫിയിൽ ഒന്നു കൈവച്ചാലോ..? മലയാള സിനിമയുടെ പരസ്യ
യഹൂദന്റെ മസ്തിഷ്കം
ഹമാസ് ഭീകരർ ഇസ്രയേൽ ആക്രമിച്ചതിലൂടെ തുടക്കമിട്ട മറ്റൊരു യുദ്ധം ലോകത്തെ മുറിവേൽപിച്ചുകൊണ്ടിരിക്കുന്നു. യഹൂദരെപ്
സൺഡേ ദീപിക അവതരിപ്പിക്കുന്നു...ബാൻഡ് മേളം ചന്പക്കുളം സിസ്റ്റേഴ്സ്
“ഉടൻതന്നെ മൈതാനത്ത് നിങ്ങൾ ഏവരും ആകാംക്ഷയോടെ കാത്തിരുന്ന ആ അപൂർവ കലാവിരുന്ന് ആരംഭിക്കുന്നു. സുപ്രസിദ്ധ ബാൻഡ് സം
ഇത്തിരി പുളിക്കും
ഗ്രാമത്തിൽ എല്ലാവരുംകൂടി ചേർന്ന് വർഷം ഏകദേശം 35 ടണ്‍ കുടംപുളിയാണ് വിളവെടുക്കുന്നത്. അതായത്, പ്രതിവര്‍ഷം 65 ലക്ഷ
സിൻ ചാവോ വിയറ്റ്നാം വിളിക്കുന്നു!
പതിറ്റാണ്ടുകൾ നീണ്ട യുദ്ധത്തിൽ ബോംബുകൾ നക്കിത്തുടച്ച ഒരു നാട്. ചോരയും നിലവിളിയും പട്ടിണിയും ഭീതി പരത്തിയ മണ്ണ്. ഒര
ഘടികാരങ്ങൾ നിലച്ച സമയം
79 ദിവസം ഐസിയുവിൽ... അതിൽ 60 ദിവസവും വെന്റിലേറ്ററിൽ...45 ദിവസം തുടർച്ചയായ ഡയാലിസിസ്, അവയവങ്ങൾ 80 ശതമാനവും പ്ര
ഇത്ര മധുരിക്കുമോ!
മലയാളത്തിന്റെ മധുസ്മിതത്തിനു നവതിയുടെ നറുമധുരം. അധ്യാപകജോലി ഉപേക്ഷിച്ച് അഭിനയം പഠിക്കാൻ പോയ പി. മാധവന് നായ
മാറണം മനോഭാവം
സമൂഹമാധ്യമങ്ങളിൽനിന്നും ലോകത്ത് എവിടെയൊക്കെ അവസരങ്ങളുണ്ടെന്ന് മാതാപിതാക്കൾക്കും കുട്ടികൾക്കും പെട്ടെന്നു മനസ
ഹൃദയപൂർവം...
അസീസിയിലെ വിശുദ്ധ ഫ്രാൻസിസിന്റെ കരുതലും സ്നേഹവും തന്റെ സഭാശുശ്രൂഷയുടെ മുഖമുദ്രയാക്കിയ ശ്രേഷ്ഠപിതാവാണ് ഫ്രാൻ
Latest News
പിലിഭിത്തിലെ ജനങ്ങളെ താൻ എക്കാലവും സേവിക്കും; വരുൺ ഗാന്ധി
മണ്ഡലത്തിലെ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ രാഹുൽ എത്തുന്നില്ല: കെ. സുരേന്ദ്രൻ
ബിജെപിക്ക് ഒരു എംപിയെ നല്കിയാൽ മോദി കേരളത്തിൽ അത്ഭുതം കൊണ്ടുവരും: നിർമല സീതാരാമൻ
മാഹിയിൽ ദുരൂഹസാഹചര്യത്തില്‍ മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു
സിദ്ധാർഥന്റെ മരണം; ഗവർണർ അന്വേഷണ കമ്മീഷനെ നിയമിച്ചു
Latest News
പിലിഭിത്തിലെ ജനങ്ങളെ താൻ എക്കാലവും സേവിക്കും; വരുൺ ഗാന്ധി
മണ്ഡലത്തിലെ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ രാഹുൽ എത്തുന്നില്ല: കെ. സുരേന്ദ്രൻ
ബിജെപിക്ക് ഒരു എംപിയെ നല്കിയാൽ മോദി കേരളത്തിൽ അത്ഭുതം കൊണ്ടുവരും: നിർമല സീതാരാമൻ
മാഹിയിൽ ദുരൂഹസാഹചര്യത്തില്‍ മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു
സിദ്ധാർഥന്റെ മരണം; ഗവർണർ അന്വേഷണ കമ്മീഷനെ നിയമിച്ചു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top