Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
സത്യത്തിനു മരണമില്ല
സാർവത്രിക വിദ്യാഭ്യാസമെന്നത് ഒരു വിശേഷവുമല്ലാതായിരിക്കുന്ന ഇക്കാലത്ത് എന്റെ കുട്ടിക്കാലത്തേക്കു തിരിഞ്ഞുനോക്കുന്നത് ഒരു വിശേഷമായിരിക്കും. 1930-ൽ കൊയിലാണ്ടിയിൽനിന്നു രണ്ടു മൈൽ തെക്കുള്ള ചെങ്ങോട്ടുകാവ് എന്ന ഗ്രാമത്തിലാണു ഞാൻ ജനിച്ചത്. കമ്മള സമുദായത്തിൽപ്പെട്ട ഒരു കുടുംബത്തിൽ. കമ്മളരെ "മറ്റു പിന്നോക്ക വിഭാഗ' (ഒബിസി) ത്തിലാണു പെടുത്തിയിരുന്നത്. ഞങ്ങളുടെ സമുദായത്തിൽപ്പെട്ടവർക്കു മാത്രമല്ല, ഉന്നതകുലജാതരായ ചിലർക്കൊഴികെ ഗ്രാമത്തിൽ ആർക്കുംതന്നെ പ്രാഥമിക വിദ്യാഭ്യാസത്തിനപ്പുറം ഔപചാരിക വിദ്യാഭ്യാസമുണ്ടായിരുന്നില്ല.
അങ്ങനെയിരിക്കേയാണു മലബാർ പ്രദേശത്തുനിന്നൊരാൾ ഉന്നതവിദ്യാഭ്യാസം നേടുകയും മദ്രാസ് യൂണിവേഴ്സിറ്റിയിൽനിന്നു ബിഎസ്സി ബിരുദം നേടുകയും ചെയ്തത്. ഇത് അന്നൊരു വലിയ വാർത്തയായിരുന്നു. ഈ സംഭവം ഞങ്ങളുടെ കുടുംബത്തിനു വലിയ പ്രചോദനമായി.
അങ്ങനെയാണു ഞങ്ങളുടെ അച്ഛൻ തന്റെ ആറു പുത്രന്മാരിൽ നാലുപേരെ ഉന്നതവിദ്യാഭ്യാസത്തിന് അയച്ചത്. എന്റെ ഹൈസ്കൂൾ പ്രവേശനം ഞാൻ ഓർക്കുന്നു. പഠനത്തിന് അര ഫീസ് ആനുകൂല്യം ലഭിക്കുന്നതിനു പ്രവേശനസമയത്തു ഞാൻ ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടിയിരുന്നു. എന്റെ ജാതി "വിശ്വകർമ' എന്നാണു സർട്ടിഫിക്കറ്റിൽ എഴുതിയിരുന്നത്. ബ്രാഹ്മണനായ ഹെഡ്മാസ്റ്റർക്ക് അതു തീരെ ഇഷ്ടപ്പെട്ടില്ല. ജാതി "കമ്മളൻ' എന്നു മാറ്റിയാൽ മാത്രമേ പ്രവേശനം നൽകൂ എന്ന് അദ്ദേഹം ശഠിച്ചു. എന്താണു കാരണമെന്ന് അന്ന് എനിക്കു മനസിലായില്ല. ഏറെക്കാലം കഴിഞ്ഞേ അതൊക്കെ എനിക്കു മനസിലായുള്ളൂ.
എന്നും ഞാൻ പഠനത്തിൽ മുന്നിലായിരുന്നു. 1949-ൽ പ്രീ-യൂണിവേഴ്സിറ്റി പരീക്ഷ ഫസ്റ്റ് ക്ലാസിൽ പാസായി. ഉപരിപഠനത്തിന് ആവശ്യമായ സ്വഭാവ സർട്ടിഫിക്കറ്റിനുവേണ്ടി കോളജ് പ്രിൻസിപ്പലിനെ സമീപിച്ചപ്പോൾ, ഹൈസ്കൂൾ പ്രവേശനസമയത്തേതു പോലുള്ള അനുഭവമാണുണ്ടായത്. ബ്രാഹ്മണനായ പ്രിൻസിപ്പൽ എനിക്കു സർട്ടിഫിക്കറ്റ് നിഷേധിക്കുകയും ഞാനെന്റെ കുലത്തൊഴിൽ ചെയ്താൽപ്പോരേ എന്നു ചോദിക്കുകയും ചെയ്തു.
ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകർത്താക്കൾ കൊണ്ടുവന്നിരുന്ന ചട്ടമാണ് എന്നെ രക്ഷപ്പെടുത്തിയത്. അങ്ങനെ ഞാൻ എൻജിനിയറിംഗ് വിദ്യാർഥിയായി. 1953-ൽ മദ്രാസ് സർവകലാശാലയിൽനിന്ന് കമ്യൂണിക്കേഷൻ എൻജിനിയറിംഗിൽ ബിരുദം നേടി. ചെറിയ ജോലികൾ മാത്രമേ ആദ്യം ലഭിച്ചുള്ളൂ. 1955-ൽ യു.പി.എസ്.സി വഴി വാർത്താവിതരണ-പ്രക്ഷേപണ വകുപ്പിൽ അഖിലേന്ത്യാ റേഡിയോയിൽ എൻജിനിയറായി തെരഞ്ഞെടുക്കപ്പെട്ടു. 1972-ൽ റിട്ടയർ ചെയ്തശേഷം അമേരിക്കയിൽ ലൂയിസിയാനയിലെ ഗ്രാംബ്ളിംഗ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ ഫിസിക്സ് വകുപ്പിൽ അധ്യാപകനായി. ഈ സർവകലാശാലയിൽനിന്നുതന്നെ ബിരുദമെടുത്ത ഭാര്യ സുമിത്രയ്ക്കു സർവകലാശാലയുടെ ലൈബ്രറിയിൽ നിയമനം ലഭിച്ചു. ഞങ്ങൾക്കു രണ്ടു പുത്രന്മാരും ഒരു പുത്രിയുമാണുള്ളത്. അമേരിക്കയിൽ ഉന്നതവിദ്യാഭ്യാസം നേടിയ അവരെല്ലാവരും അവിടെ ഉന്നതോദ്യോഗങ്ങൾ വഹിക്കുന്നു.
ജാതിയുടെ പേരിൽ അമേരിക്കയിൽ ഞങ്ങൾക്കാർക്കും ഒരു വേർതിരിവും അനുഭവിക്കേണ്ടി വന്നിട്ടില്ല. എന്നാൽ എന്റെ ചെറുപ്പത്തിൽ സ്വന്തം രാജ്യത്തു ഞാൻ അനുഭവിച്ച വിവേചനം ജാതി സന്പ്രദായത്തെക്കുറിച്ചു പഠിക്കാൻ എന്നെ പ്രേരിപ്പിച്ചു. കോൽക്കത്തയിൽ ആകാശവാണിയിൽ ജോലി ചെയ്യുന്ന കാലത്ത് അവിടത്തെ നാഷണൽ ലൈബ്രറിയിൽ നിത്യസന്ദർശകനായിരുന്ന ഞാൻ പ്രാചീനഭാരതത്തെക്കുറിച്ചുള്ള ചരിത്രഗ്രന്ഥങ്ങളിൽ ജാതിസന്പ്രദായത്തിന്റെ ഉദ്ഭവത്തെക്കുറിച്ച് അന്വേഷണങ്ങൾ നടത്തി.
ഇന്ത്യയിൽ സ്കൂളുകളിലും മറ്റും പഠിപ്പിക്കപ്പെടുന്ന സാമൂഹ്യ ചരിത്രത്തിലെയും മതചരിത്രത്തിലെയും പല ഭാഗങ്ങളും ആധികാരികമല്ലെന്നു ഞാൻ മനസിലാക്കി. ബ്രാഹ്മണാധിപത്യം ബുദ്ധമതത്തെയും സിന്ധുനദീതട സംസ്കാരത്തെയും കുറിച്ചുള്ള പല വസ്തുതകളും മറച്ചുവച്ചു.
ബുദ്ധമതത്തെ ഒതുക്കിക്കളഞ്ഞ ബ്രാഹ്മണാധിപത്യം ഇവിടെ ജാതിവ്യവസ്ഥയെ ഊട്ടിവളർത്തി. ഹൈന്ദവരിലെ നല്ലൊരു ഭാഗത്തെ ജാതിയുടെ പേരിൽ ചവിട്ടിത്താഴ്ത്തി. അങ്ങനെ ചവിട്ടിത്താഴ്ത്തപ്പെട്ടവരുടെ ജീവിതം എന്നും പട്ടിണിയിലും ദാരിദ്ര്യത്തിലും നിരക്ഷരതയിലുമായി. പത്തൊന്‍പതാം നൂറ്റാണ്ടിൽ ഇന്ത്യയിലെ ബ്രിട്ടീഷ് സർക്കാർ പൊതു വിദ്യാഭ്യാസവും തുല്യനീതി വ്യവസ്ഥയും കൊണ്ടുവന്നതോടെയാണു താഴ്ന്ന ജാതിക്കാർക്ക് അല്പമെങ്കിലും ആശ്വാസം കിട്ടിത്തുടങ്ങിയത്.
1911-ലെ സെൻസസിൽ ഇക്കൂട്ടരെ താഴ്ന്ന ജാതിക്കാർ, തീണ്ടാൻ പാടില്ലാത്തവർ, ഗോത്രവർഗക്കാർ എന്നിങ്ങനെ വിഭജിക്കുകയും അവരെ യഥാക്രമം മറ്റു പിന്നോക്ക വിഭാഗങ്ങൾ (ഒബിസി), പട്ടികജാതിക്കാർ, പട്ടികവർഗക്കാർ എന്നു വിളിക്കുകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തിൽ അവർക്കു സ്കൂൾ-കോളജ് പ്രവേശനത്തിനും സർക്കാർ സർവീസുകളിൽ നിയമനത്തിനും സംവരണം ഏർപ്പെടുത്തുകയും ചെയ്തു. അങ്ങനെ താഴ്ന്ന ജാതിക്കാർക്കു വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം മാത്രമല്ല, ഫീസ് ആനുകൂല്യങ്ങളും ലഭിച്ചു.
ബ്രിട്ടീഷ് സർക്കാരിന്റെ ഈ നടപടിക്ക് ഉന്നത ജാതികളിൽനിന്നു കടുത്ത എതിർപ്പു നേരിടേണ്ടിവന്നു. ദക്ഷിണേന്ത്യയിലെ ശക്തമായൊരു ബ്രാഹ്മണസഭ സകല സാമൂഹ്യ പരിഷ്കാരങ്ങളെയും എതിർത്തു. വർണ വ്യവസ്ഥയെ നിരാകരിക്കുന്ന ഏതു പരിഷ്കാരവും ഹൈന്ദവ വിരുദ്ധമാണെന്ന് 1921 ഓഗസ്റ്റിൽ തഞ്ചാവൂരിൽ നടന്ന മദ്രാസ് പ്രവിശ്യാ വർണാശ്രമ ധർമ സമ്മേളനം പ്രഖ്യാപിച്ചു. സർക്കാർ ജോലികൾക്കും മറ്റും അഭ്യസ്തവിദ്യരായ മേൽജാതിക്കാരെ ആശ്രയിക്കേണ്ടിയിരുന്ന ബ്രിട്ടീഷ് സർക്കാരിന് ഇക്കൂട്ടരെ പിണക്കാൻ കഴിയുമായിരുന്നില്ല. അതിനാൽ ബ്രിട്ടീഷ് സർക്കാരിനു തങ്ങളുടെ പരിഷ്കരണ നിയമങ്ങൾ കാര്യക്ഷമമായി നടപ്പാക്കാൻ കഴിഞ്ഞില്ല.
പാശ്ചാത്യ വിദ്യാഭ്യാസം ഇവിടെ നടപ്പാക്കാൻ തുടങ്ങിയപ്പോൾ മുതൽ അതു ക്രിസ്തുമത പ്രചാരണത്തിനുള്ള തന്ത്രമാണെന്ന ആരോപണമുയർന്നു. കുട്ടികളെ സ്കൂളിലയച്ച മാതാപിതാക്കളെ മർദിക്കുകയും അവർക്കു ജോലി നിഷേധിക്കുകയും ചെയ്ത അനേകം സംഭവങ്ങളുണ്ടായി. എന്തായിരുന്നു ഇതിന്റെയൊക്കെ ഫലം? ഇംഗ്ലീഷ് ഭാഷയും പാശ്ചാത്യ സംസ്കാരവും പഠിപ്പിക്കാൻ ബ്രിട്ടീഷ് സർക്കാർ സ്ഥാപിച്ച കോളജുകളുടെയും സ്കൂളുകളുടെയും പ്രയോജനം ജനസംഖ്യയുടെ ചെറിയൊരു ഭാഗം മാത്രമായിരുന്ന ബ്രാഹ്മണർക്കും ഉന്നതജാതിക്കാർക്കും മാത്രം ലഭിച്ചു. സർക്കാർ ജോലികൾ അവരുടെ കുത്തകയായി. സാന്പത്തിക വികസനം അവരുടെ കൈകളിലൂടെയായി.
ഞാൻ അമേരിക്കയിൽ എത്തിയപ്പോൾ മുതൽ ഇന്ത്യയിലെ സാമൂഹിക-മത-രാഷ്ട്രീയ ചരിത്രത്തിന്റെ സത്യസന്ധമായ വിവരങ്ങൾ ശേഖരിക്കാനുള്ള ശ്രമത്തിലായിരുന്നു. ഇതിനായി നിരവധി പുസ്തകങ്ങൾ പഠനവിധേയമാക്കി. ജോലിയിൽനിന്നു വിരമിച്ചതിനുശേഷമുള്ള എന്റെ സമയം കൂടുതലും ചെലവഴിച്ചത് രണ്ടു പുസ്തകങ്ങൾ എഴുതുന്നതിലായിരുന്നു. 2009ൽ " റൈറ്റിംഗ് ഇന്ത്യൻ ഹിസ്്റ്ററി: എ വ്യൂ ഫ്രം ബിലോ'യും ഇക്കൊല്ലം "ട്രൂത്ത് നെവർ ഡൈസ്' ഉം എഴുതി. ഇന്ത്യയിലും അമേരിക്കയിലും വച്ച് ഞാൻ വായിച്ച പുസ്തകങ്ങളിൽനിന്നുള്ള അറിവുകളാണ് ഇരു പുസ്തകങ്ങളിലും ഉൾക്കൊള്ളിച്ചിരിക്കുന്നത്.
എനിക്കു പറയാനുള്ളത് ഇങ്ങനെ ഉപസംഹരിക്കാം. പാശ്ചാത്യ ഗവേഷകർ കണ്ടെത്തിയ ഇന്ത്യയുടെ പുരാതന ചരിത്രം നിക്ഷിപ്ത താത്പര്യക്കാർ പ്രചരിപ്പിക്കുന്നതുപോലെ പക്ഷപാതപരമായ സങ്കലനമായിരുന്നില്ല. നിഷ്പക്ഷമായ അന്വേഷണത്തിന്റെയും തെളിവുകളുടെയും ഫലമാണ്. ഈ പശ്ചാത്തലത്തിൽ ഇന്ത്യയിലെ മത-സാമൂഹിക-രാഷ്ട്രീയ ചരിത്രത്തെക്കുറിച്ച് ഞാൻ പുസ്തകമെഴുതിയത് ജനങ്ങളെ ബോധവത്കരിക്കണമെന്നും ഇന്ത്യയിൽ ഇന്നും നിലനില്‍ക്കുന്ന സാമൂഹിക പ്രശ്നങ്ങളെ ലഘൂകരിക്കണമെന്നുമുള്ള നല്ല ഉദ്ദേശ്യത്തോടെ മാത്രമാണ്.
Click here to view Print Edition
അച്യുതൻ എം. കണ്ടിയിൽ
ഉലകംചുറ്റും വീൽ ചെയർ
രാജ്യങ്ങളിൽനിന്നു രാജ്യങ്ങളിലേക്ക് വിശ്രമമില്ലാതെ ഉരുളുകയാണ് ഈ വീൽ ചെയർ. അരയ്ക്കു താഴേയ്ക്കു തളർന്ന ഒരു ചെറുപ്പ
കാര്യം കാണാൻ കഴുത
ഒരു ലിറ്റര്‍ കഴുതപ്പാലിനു വിപണിയില്‍ 5,000 മുതല്‍ 7,000 രൂപ വരെ വില. നഷ്ടത്തിലേക്കു പോയ അച്ഛന്റെ പശുവളർത്തലിനെ രക്
ചിറകുള്ള മോളി
ബാങ്ക് അക്കൗണ്ടിൽ കനപ്പെട്ട ബാലൻസ് ഒന്നുമില്ല, വലിയ കുടുംബസ്വത്തോ ബിസിനസോ ഒന്നുമില്ല, ബന്ധുക്കളൊന്നും അത്ര വലിയ സന
ലാറ്ററൻ ഹൃദയം
ലാറ്ററൻ ബസിലിക്ക, കത്തോലിക്കാ സഭയുടെ പ്രതീകം. രണ്ടര നൂറ്റാണ്ടു നീണ്ട മതപീഡനങ്ങൾക്കു ശേഷം റോമ്മാപുരിയിൽ ആദ്യമായി
പുത്തൻ പാന മനമുരുകും ധ്യാനം
അമ്മകന്നിമണിതന്റെ നിർമലദുഃഖങ്ങളിപ്പോൾ... എത്രയോ ഹൃദയസ്പർശിയാണ് ഈ വരികൾ. ഒരമ്മയുടെ നെഞ്ചുപിളർക്കുന്ന വിലാപ
ലണ്ടനിലെ മല്ലു ഷെഫ്
ലണ്ടൻ നഗരത്തിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് എത്തുന്ന ഇംഗ്ലീഷുകാർ മലയാളികളുടെ നാടൻ വിഭവങ്ങളായ കപ്പയും മീനും ച
ഈ മലയും കടന്ന്
യാത്ര പോകുന്ന പലരുടെയും കഥകൾ നമ്മൾ കേൾക്കാറുണ്ട്. എന്നാൽ, സാഹസിക യാത്രകൾ പ്രിയമാക്കിയവരുടെയോ? മഞ്ഞുമലകൾ താണ്ട
ദേവദേയം ഈ സൗഭാഗ്യം
പല്ലിശേരിക്കുന്നിലെ കാരുണ്യപ്രവാഹം, അറിയുന്നവർക്കൊക്കെ മഹാവിസ്മയമാണ്. സ്നേഹപരിചരണത്തിന്റെയും കരുതലിന്റെയും ആ
ആ മൂന്നു വർഷങ്ങൾ
പി. ഭാസ്കരൻ...
മലയാളം നെഞ്ചിലേറ്റിയ പ്രിയ കവി. ആ തൂലികയിൽനിന്ന് ഉതിർന്നുവീണ കവിതാ ശകലങ്ങൾ മൂളാത്തവരായി ആ
കുട്ടനാടിന്റെ ഡോക്ടറമ്മയും മകനും
പഞ്ചനക്ഷത്ര ആശുപത്രികളിലെ ഗ്ലാമർ ജോലിയും സൗകര്യങ്ങളും വൻ പ്രതിഫലവും വേണ്ടെന്നു വച്ചു സ്വന്തം കൈയിലെ പണം മുടക്കി ഒ
പക്ഷിമൃഗാദികൾക്ക് പുത്തൻ ഊര്
ഭാവി നമ്മൾ പോകുന്നയിടമല്ല, സൃഷ്ടിക്കുന്നതാണ്. അതിലേക്കുള്ള പാതകൾ കണ്ടെത്തുന്നതല്ല, നിർമിക്കുന്നതാണ്. ഈ പാതകൾ നിർ
കുഞ്ഞിരാമാനന്ദം
ഈ ആശുപത്രിയുടെ ഉടമ ഒരു കല്പണിക്കാരനാണ്. സ്വന്തം അധ്വാനത്തിൽ കല്ലുകളടുക്കി കെട്ടിപ്പൊക്കിയ ആശുപത്രി ആറു മാസങ്ങൾ
രാജ്ഭവനിലെ രഹസ്യങ്ങൾ
വലിയൊരു കപ്പലിന്റെ ഡെക്കില്‍ ഇരിക്കുന്നതു പോലെ ഒരു മുനമ്പിലിരുന്ന് അറബിക്കടലിന്റെ ഗോവൻ ഭംഗി ആസ്വദിക്കുക, ഇതൊരു സ്വ
മഹാപാപത്തിന് 25 വയസ്
ഗുജറാത്തിലും ഒറീസയിലെ കാണ്ഡമാലിലും മണിപ്പുരിലുമൊക്കെ ന്യൂനപക്ഷങ്ങൾ കൊല്ലാക്കൊല ചെയ്യപ്പെടുന്നതിനു മുന്‍പത്തെ കാര്‍
ഇന്ത്യയുടെ മാനേജ്മെന്റ് ഗുരു
ഇന്ത്യയിൽ ബിസിനസ് മാനേജ്മെന്റ് പഠനത്തിനു തുടക്കമിട്ടത് ജംഷഡ്പുർ എക്സ്എല്‍ആര്‍ഐയിലെ ഈശോ സഭാ വൈദികർ ആണെങ്കിൽ അ
കയാക്കിംഗ് പ്രീസ്റ്റ്
മുപ്പതു വയസു വരെ വെള്ളത്തിലിറങ്ങാൻ പേടിയായിരുന്ന ഒരു യുവാവ്. 32-ാം വയസിൽ നിർബന്ധത്താൽ നീന്തൽ പഠിക്കുന്നു. പിന്നെ പ
75 ലും വശീകരിക്കുന്നു വിഷകന്യക
ജീവിതവും മരണവും മുഖാമുഖം നിൽക്കുന്ന കുടിയേറ്റ ഭൂമിയിലെ രാപ്പകൽ യുദ്ധങ്ങൾ ആകാശവൃക്ഷത്തിലെ ഏറുമാടത്തിലിരുന്ന് ഒ
ഒന്നാം പുൽക്കൂട്
1223... വിശുദ്ധ ഫ്രാൻസിസ് അസീസി ലോകത്തിലെ ആദ്യത്തെ പുൽക്കൂട് ഒരുക്കിയ വർഷം. ആ മഹാസംഭവത്തിന് ഈ ക്രിസ്മസ് ദിനത്തിൽ
ജാർഖണ്ഡിന്റെ കറുത്ത മുത്ത്, ധോരി മാതാവ്!
നൂറടി താഴ്ചയുള്ള കൽക്കരി ഖനിയിൽനിന്ന് ഒരു രൂപം കിട്ടുന്നു. അതു കാളിദേവിയാണെന്നു ധരിച്ച് ഒരു മുറിയിൽ പ്രതിഷ്ഠിച്ചു
പശുക്കൂട്ടിലെ പവർഹൗസ്
വൈദ്യുതിച്ചാർജിനെച്ചൊല്ലി പലരും ആശങ്കയിലും ആശയക്കുഴപ്പത്തിലും കഴിയുന്പോൾ ദേ ഇവിടൊരാൾ തന്റെ പശുക്കൂട്ടിൽനിന്ന
ഉലകംചുറ്റും വീൽ ചെയർ
രാജ്യങ്ങളിൽനിന്നു രാജ്യങ്ങളിലേക്ക് വിശ്രമമില്ലാതെ ഉരുളുകയാണ് ഈ വീൽ ചെയർ. അരയ്ക്കു താഴേയ്ക്കു തളർന്ന ഒരു ചെറുപ്പ
കാര്യം കാണാൻ കഴുത
ഒരു ലിറ്റര്‍ കഴുതപ്പാലിനു വിപണിയില്‍ 5,000 മുതല്‍ 7,000 രൂപ വരെ വില. നഷ്ടത്തിലേക്കു പോയ അച്ഛന്റെ പശുവളർത്തലിനെ രക്
ചിറകുള്ള മോളി
ബാങ്ക് അക്കൗണ്ടിൽ കനപ്പെട്ട ബാലൻസ് ഒന്നുമില്ല, വലിയ കുടുംബസ്വത്തോ ബിസിനസോ ഒന്നുമില്ല, ബന്ധുക്കളൊന്നും അത്ര വലിയ സന
ലാറ്ററൻ ഹൃദയം
ലാറ്ററൻ ബസിലിക്ക, കത്തോലിക്കാ സഭയുടെ പ്രതീകം. രണ്ടര നൂറ്റാണ്ടു നീണ്ട മതപീഡനങ്ങൾക്കു ശേഷം റോമ്മാപുരിയിൽ ആദ്യമായി
പുത്തൻ പാന മനമുരുകും ധ്യാനം
അമ്മകന്നിമണിതന്റെ നിർമലദുഃഖങ്ങളിപ്പോൾ... എത്രയോ ഹൃദയസ്പർശിയാണ് ഈ വരികൾ. ഒരമ്മയുടെ നെഞ്ചുപിളർക്കുന്ന വിലാപ
ലണ്ടനിലെ മല്ലു ഷെഫ്
ലണ്ടൻ നഗരത്തിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് എത്തുന്ന ഇംഗ്ലീഷുകാർ മലയാളികളുടെ നാടൻ വിഭവങ്ങളായ കപ്പയും മീനും ച
ഈ മലയും കടന്ന്
യാത്ര പോകുന്ന പലരുടെയും കഥകൾ നമ്മൾ കേൾക്കാറുണ്ട്. എന്നാൽ, സാഹസിക യാത്രകൾ പ്രിയമാക്കിയവരുടെയോ? മഞ്ഞുമലകൾ താണ്ട
ദേവദേയം ഈ സൗഭാഗ്യം
പല്ലിശേരിക്കുന്നിലെ കാരുണ്യപ്രവാഹം, അറിയുന്നവർക്കൊക്കെ മഹാവിസ്മയമാണ്. സ്നേഹപരിചരണത്തിന്റെയും കരുതലിന്റെയും ആ
ആ മൂന്നു വർഷങ്ങൾ
പി. ഭാസ്കരൻ...
മലയാളം നെഞ്ചിലേറ്റിയ പ്രിയ കവി. ആ തൂലികയിൽനിന്ന് ഉതിർന്നുവീണ കവിതാ ശകലങ്ങൾ മൂളാത്തവരായി ആ
കുട്ടനാടിന്റെ ഡോക്ടറമ്മയും മകനും
പഞ്ചനക്ഷത്ര ആശുപത്രികളിലെ ഗ്ലാമർ ജോലിയും സൗകര്യങ്ങളും വൻ പ്രതിഫലവും വേണ്ടെന്നു വച്ചു സ്വന്തം കൈയിലെ പണം മുടക്കി ഒ
പക്ഷിമൃഗാദികൾക്ക് പുത്തൻ ഊര്
ഭാവി നമ്മൾ പോകുന്നയിടമല്ല, സൃഷ്ടിക്കുന്നതാണ്. അതിലേക്കുള്ള പാതകൾ കണ്ടെത്തുന്നതല്ല, നിർമിക്കുന്നതാണ്. ഈ പാതകൾ നിർ
കുഞ്ഞിരാമാനന്ദം
ഈ ആശുപത്രിയുടെ ഉടമ ഒരു കല്പണിക്കാരനാണ്. സ്വന്തം അധ്വാനത്തിൽ കല്ലുകളടുക്കി കെട്ടിപ്പൊക്കിയ ആശുപത്രി ആറു മാസങ്ങൾ
രാജ്ഭവനിലെ രഹസ്യങ്ങൾ
വലിയൊരു കപ്പലിന്റെ ഡെക്കില്‍ ഇരിക്കുന്നതു പോലെ ഒരു മുനമ്പിലിരുന്ന് അറബിക്കടലിന്റെ ഗോവൻ ഭംഗി ആസ്വദിക്കുക, ഇതൊരു സ്വ
മഹാപാപത്തിന് 25 വയസ്
ഗുജറാത്തിലും ഒറീസയിലെ കാണ്ഡമാലിലും മണിപ്പുരിലുമൊക്കെ ന്യൂനപക്ഷങ്ങൾ കൊല്ലാക്കൊല ചെയ്യപ്പെടുന്നതിനു മുന്‍പത്തെ കാര്‍
ഇന്ത്യയുടെ മാനേജ്മെന്റ് ഗുരു
ഇന്ത്യയിൽ ബിസിനസ് മാനേജ്മെന്റ് പഠനത്തിനു തുടക്കമിട്ടത് ജംഷഡ്പുർ എക്സ്എല്‍ആര്‍ഐയിലെ ഈശോ സഭാ വൈദികർ ആണെങ്കിൽ അ
കയാക്കിംഗ് പ്രീസ്റ്റ്
മുപ്പതു വയസു വരെ വെള്ളത്തിലിറങ്ങാൻ പേടിയായിരുന്ന ഒരു യുവാവ്. 32-ാം വയസിൽ നിർബന്ധത്താൽ നീന്തൽ പഠിക്കുന്നു. പിന്നെ പ
75 ലും വശീകരിക്കുന്നു വിഷകന്യക
ജീവിതവും മരണവും മുഖാമുഖം നിൽക്കുന്ന കുടിയേറ്റ ഭൂമിയിലെ രാപ്പകൽ യുദ്ധങ്ങൾ ആകാശവൃക്ഷത്തിലെ ഏറുമാടത്തിലിരുന്ന് ഒ
ഒന്നാം പുൽക്കൂട്
1223... വിശുദ്ധ ഫ്രാൻസിസ് അസീസി ലോകത്തിലെ ആദ്യത്തെ പുൽക്കൂട് ഒരുക്കിയ വർഷം. ആ മഹാസംഭവത്തിന് ഈ ക്രിസ്മസ് ദിനത്തിൽ
ജാർഖണ്ഡിന്റെ കറുത്ത മുത്ത്, ധോരി മാതാവ്!
നൂറടി താഴ്ചയുള്ള കൽക്കരി ഖനിയിൽനിന്ന് ഒരു രൂപം കിട്ടുന്നു. അതു കാളിദേവിയാണെന്നു ധരിച്ച് ഒരു മുറിയിൽ പ്രതിഷ്ഠിച്ചു
പശുക്കൂട്ടിലെ പവർഹൗസ്
വൈദ്യുതിച്ചാർജിനെച്ചൊല്ലി പലരും ആശങ്കയിലും ആശയക്കുഴപ്പത്തിലും കഴിയുന്പോൾ ദേ ഇവിടൊരാൾ തന്റെ പശുക്കൂട്ടിൽനിന്ന
ആ രാത്രിയുടെ കാവൽ മാലാഖ
സ്വന്തം ജീവൻ ബലികഴിച്ച് നൂറ്റന്പതോളം ഹോസ്റ്റൽവാസികളെ ജീവിതത്തിലേക്കു പിടിച്ചുകയറ്റിയ സിസ്റ്റർ ലയോള സിഎംസി എന്ന ധ
ഗോക്കളെ മേയ്ച്ചും....മനസുണ്ടെങ്കിൽ എല്ലാം മനോഹരമാകും
പഠനത്തിന് ഇടവേള കിട്ടിയാൽ മൊബൈൽ ഫോണിൽ തോണ്ടിയോ ടിവിക്കു മുന്നിൽ
ചടഞ്ഞിരുന്നോ സമയം നീക്കുന്നവരാണ് പല കൗമാരക്
മുരിങ്ങയിലകൊണ്ട് പുട്ട് ഉണ്ടാക്കിയ കഥ!
നാൽപ്പത്തിയേഴാം വയസിൽ സ്വകാര്യ ബാങ്കിലെ സീനിയർ മാനേജർ പദവി രാജിവച്ച് ഒരു വ്യവസായം തുടങ്ങിയപ്പോൾ പലരും എതിർത്തു
ചിപ്പിലിത്തോട്ടിലെ ലോകകപ്പ്
ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ ജ്വരത്തിൽ ലോകം ആറാടുന്പോൾ ഇവിടെയൊരാൾ ക്രിക്കറ്റിന്റെ മറ്റൊരു ആവേശക്കാഴ്ച തീർത്തു ക്രിക്ക
ചൂടൻ സിറ്റി വഴി കുവൈറ്റ്
ആത്മാവു സിറ്റിയിലൂടെ മോസ്കോയിലെത്താം. അവിടെനിന്നു കുവൈറ്റ് സിറ്റി വഴി അമേരിക്കൻകുന്നിൽ ലാൻഡ് ചെയ്യാം. ചൂടൻ സിറ്റിയി
കലിഗ്രഫിയില്‍ കൈവച്ചാല്‍
കൈയക്ഷരം മോശമാണെന്നു പരിഭവിക്കുന്നവരാണോ നിങ്ങൾ...! എങ്കിൽ കലിഗ്രഫിയിൽ ഒന്നു കൈവച്ചാലോ..? മലയാള സിനിമയുടെ പരസ്യ
യഹൂദന്റെ മസ്തിഷ്കം
ഹമാസ് ഭീകരർ ഇസ്രയേൽ ആക്രമിച്ചതിലൂടെ തുടക്കമിട്ട മറ്റൊരു യുദ്ധം ലോകത്തെ മുറിവേൽപിച്ചുകൊണ്ടിരിക്കുന്നു. യഹൂദരെപ്
സൺഡേ ദീപിക അവതരിപ്പിക്കുന്നു...ബാൻഡ് മേളം ചന്പക്കുളം സിസ്റ്റേഴ്സ്
“ഉടൻതന്നെ മൈതാനത്ത് നിങ്ങൾ ഏവരും ആകാംക്ഷയോടെ കാത്തിരുന്ന ആ അപൂർവ കലാവിരുന്ന് ആരംഭിക്കുന്നു. സുപ്രസിദ്ധ ബാൻഡ് സം
ഇത്തിരി പുളിക്കും
ഗ്രാമത്തിൽ എല്ലാവരുംകൂടി ചേർന്ന് വർഷം ഏകദേശം 35 ടണ്‍ കുടംപുളിയാണ് വിളവെടുക്കുന്നത്. അതായത്, പ്രതിവര്‍ഷം 65 ലക്ഷ
സിൻ ചാവോ വിയറ്റ്നാം വിളിക്കുന്നു!
പതിറ്റാണ്ടുകൾ നീണ്ട യുദ്ധത്തിൽ ബോംബുകൾ നക്കിത്തുടച്ച ഒരു നാട്. ചോരയും നിലവിളിയും പട്ടിണിയും ഭീതി പരത്തിയ മണ്ണ്. ഒര
Latest News
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്: എം.എം. വര്‍ഗീസ് ഇന്നും ഇഡിക്കു മുന്നില്‍ ഹാജരാകില്ല
സാങ്കേതിക വിഷയങ്ങൾ വിശദീകരിക്കണം, ഉദ്യോഗസ്ഥർ ഹാജരാകണം: വിവിപാറ്റിൽ വ്യക്തത തേടി സുപ്രീം കോടതി
വയോധികയ്ക്ക് വ്യാജ കുത്തിവയ്പ്പ്: പ്രതി കുത്തിയത് മരുന്നില്ലാത്ത സിറിഞ്ച് കൊണ്ട്
നിമിഷപ്രിയയെ കാണാൻ അമ്മയ്ക്ക് അനുമതി
ഉച്ചയ്ക്ക് രണ്ടിനു ശേഷം മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യില്ല; മെഡിക്കൽക്കോളജ് ജീവനക്കാരും ബന്ധുക്കളും തമ്മിൽ തർക്കം
Latest News
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്: എം.എം. വര്‍ഗീസ് ഇന്നും ഇഡിക്കു മുന്നില്‍ ഹാജരാകില്ല
സാങ്കേതിക വിഷയങ്ങൾ വിശദീകരിക്കണം, ഉദ്യോഗസ്ഥർ ഹാജരാകണം: വിവിപാറ്റിൽ വ്യക്തത തേടി സുപ്രീം കോടതി
വയോധികയ്ക്ക് വ്യാജ കുത്തിവയ്പ്പ്: പ്രതി കുത്തിയത് മരുന്നില്ലാത്ത സിറിഞ്ച് കൊണ്ട്
നിമിഷപ്രിയയെ കാണാൻ അമ്മയ്ക്ക് അനുമതി
ഉച്ചയ്ക്ക് രണ്ടിനു ശേഷം മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യില്ല; മെഡിക്കൽക്കോളജ് ജീവനക്കാരും ബന്ധുക്കളും തമ്മിൽ തർക്കം
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top