ജലമാന്ത്രികൻ
വരൾച്ചയെ വരുതിയിലാക്കിയ ഒരാൾ നമ്മുടെ അയൽപക്കത്തുണ്ട്. കൊടിയ വേനലിലും തെല്ലും പതറാത്ത ഒരു എൻജിനിയർ. പേര് അയ്യപ്പ മഹാദേവപ്പ മസഗി. ജലമാന്ത്രികൻ, ജലയോദ്ധാവ്, ജലഗാഡി തുടങ്ങിയ പേരുകളിലാണ് ഇദ്ദേഹം അറിയപ്പെടുന്നത്. ഇപ്പോൾ ബംഗളൂരുവിൽ താമസിക്കുന്ന അയ്യപ്പ മസഗി 26 വർഷം ലാർസൻ ആൻഡ് ടുബ്രോയിൽ എൻജിനിയറായിരുന്നു. 15 വർഷം മുന്പാണ് സ്വയം വിരമിച്ച് ജലസംരക്ഷണ പ്രവർത്തനങ്ങൾക്കായി ഇറങ്ങിത്തിരിച്ചത്.

അയ്യപ്പ മസഗിയുടെ ജാലവിദ്യ അറിയാൻ ആന്ധ്ര - കർണാടക അതിർത്തിയിലെ സുബ്ബരായപേട്ട് എന്ന ഗ്രാമം വരെ പോകണം. ആന്ധ്രപ്രദേശിലെ റായലസീമ മേഖലയിലെ ഒരു സ്ഥിരം വരൾച്ചബാധിത പ്രദേശമാണ് സുബ്ബരായപേട്ട്. കർണാടകയോട് അതിർത്തിപങ്കിടുന്ന അനന്തപൂർ ജില്ലയിലെ ചിലമാന്തൂരിലാണ് ഈ ഗ്രാമം. താലൂക്ക് ആസ്ഥാനമായ ഹിന്ദുപൂരിൽനിന്നു 40 കിലോമീറ്റർ ബംഗളൂരുഹൈദരാബാദ് ദേശീയപാതയിലൂടെ യാത്രചെയ്യണം. പുട്ടപർത്തി റോഡ് തിരിയുന്ന കോട്ടൂരിൽ നിന്ന് വിശാലമായ തരിശുഭൂമിയിലൂടെയാണ് സുബ്ബരായപേട്ടിലേക്കു പോകുന്നത്. മഴയെ ആശ്രയിച്ചു മാത്രം കൃഷിയിറക്കുന്ന കൃഷിയിടങ്ങളാണ് റോഡിന് ഇരുവശവും. ഇതുവഴി ഏതാനും കിലോമീറ്റർ പോയാൽ ഹരിതാഭമായൊരു കൃഷിയിടം കാണാം. വരണ്ടഭൂമിയിലെ ഈ മരുപ്പച്ച ആരെയും ആകർഷിക്കും.

സുബ്ബരായപേട്ടിലെ 250 ഏക്കർ

മസഗിയുടെ സുഹൃത്തുക്കളായ ഏതാനും പേർ ചേർന്ന് സുബ്ബരായപേട്ടിൽ 250 ഏക്കർ ഭൂമി വാങ്ങുന്നത് 2014 ലാണ്. മഴക്കാലത്ത് മാത്രം വെള്ളം കിട്ടുന്ന പ്രദേശം. മഴനിലയ്ക്കുന്നതോടെ വറ്റിപ്പോകുന്ന ഒരു തോടാണ് ഈ ഭൂമിയുടെ ഒരതിര്. ഈ 250 ഏക്കറിൽ 85 ഏക്കറാണ് ഇപ്പോൾ കുളിർമയേകുന്ന കാട്ടുമരങ്ങളും കൊതിയൂറുന്ന ഫലവൃക്ഷങ്ങളും വർണാഭമായ പച്ചക്കറികളും നിറഞ്ഞ് ഹരിതശോഭ തീർത്തിരിക്കുന്നത്. കാൽലക്ഷത്തോളം വൃക്ഷത്തൈകളാണ് വളർന്നുവരുന്നത്.

ഇതിൽ 60 ശതമാനവും മഹാഗണി, വീട്ടി തുടങ്ങിയ കാട്ടുമരങ്ങളാണ്. തക്കാളി, പച്ചമുളക്, പയർ തുടങ്ങിയ പച്ചക്കറികൾ ധാരാളമുണ്ട്. സപ്പോട്ട, നെല്ലി, മാവ്, പ്ലാവ്, ആത്ത തുടങ്ങിയ ഫലവൃക്ഷങ്ങൾ കായ്ചുതുടങ്ങിയിരിക്കുന്നു. പശു ആട് ഫാമുമുണ്ട്. ജലസമൃദ്ധമായ കൃഷിയിടമാക്കി ഈ വരണ്ടഭൂമിയെ മാറ്റിയെടുത്തിരിക്കുന്നതു കാണുന്പോൾ അയ്യപ്പ മസഗിയെ മാന്ത്രികൻ എന്ന് ആരും വിളിച്ചുപോകും.

മസഗി ഇവിടെ ആദ്യം ചെയ്തത് ഭൂമി ചെറിയ തട്ടുകളാക്കി തിരിച്ച് പതിനായിരം മഴക്കുഴികൾ എടുക്കുകയായിരുന്നു. പിന്നീട് ഇതിൽ മണൽ നിറച്ച് മൂടി. മഴവെള്ളത്തിന്‍റെ ഒഴുക്കിനനുസരിച്ച് കുളങ്ങൾ നിർമിച്ചു. മുന്പുണ്ടായിരുന്ന കുളങ്ങൾ നവീകരിച്ചു. 35 സെന്‍റിമീറ്റർ മാത്രം മഴ ലഭിക്കുന്ന ഇവിടെ നിന്ന് ഒരു വർഷം 20 കോടി ലിറ്റർ വരെ മഴവെള്ളം സംഭരിച്ചു. അതോടെ കുഴൽക്കിണറുകൾ നിറഞ്ഞു. അഞ്ച് ഹോഴ്സ് പവർ മോട്ടോർ ഉപയോഗിച്ച് പന്പ് ചെയ്യാവുന്നത്ര വെള്ളമാണ് കുഴൽക്കിണറുകളിൽ ലഭ്യമായത്. മഴ തീരുന്നതോടെ വറ്റിപ്പോകുമായിരുന്ന തോട്ടിൽ ഈ വേനലിൽപ്പോലും വെള്ളം നിറഞ്ഞുകിടക്കുന്നു. ബാക്കിയുള്ള പ്രദേശംകൂടി കൃഷിയോഗ്യമാക്കാനുള്ള തയാറെടുപ്പിലാണ് മസഗിയും കൂട്ടുകാരും.

കർണാടകയിലും

ഇത്തരത്തിൽ കർണാടകയിലും ആന്ധ്രയിലുമായി ജലക്ഷാമം മൂലം തരിശുകിടന്ന 26,000 ഹെക്ടർ പ്രദേശമാണ് അയ്യപ്പ മസഗിയുടെ കരവിരുതിലൂടെ കൃഷിയോഗ്യമായിത്തീർന്നിരിക്കുന്നത്. വറ്റിവരണ്ട് ഉപയോഗശൂന്യമായ രണ്ടര ലക്ഷത്തിലധികം കുഴൽക്കിണറുകളിലാണ് വെള്ളം നിറഞ്ഞിരിക്കുന്നത്. ആയിരക്കണക്കിന് കുളങ്ങൾ, തടാകങ്ങൾ തുടങ്ങിയവയെ ജലസമൃദ്ധമാക്കാനും 170 വ്യവസായശാലകൾക്കു ജലസുരക്ഷ ഒരുക്കാനും ഇദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്.

തന്‍റെ അഞ്ചേക്കർ കൃഷിയിടം നനയ്ക്കാൻ 21 കുഴൽക്കിണറുകൾ കുഴിച്ച് പരാജയപ്പെട്ട കർഷകനാണ് കർണാടകയിലെ മുനി നാഗപ്പ. കുടുംബം പോറ്റാൻ കൃഷിയെ മാത്രം ആശ്രയിക്കുന്ന ഗ്രാമീണ കർഷകൻ. അത്യാവശ്യം കൃഷി നിലനിർത്താൻ ടാങ്കറുകളിൽ വെള്ളമെത്തിക്കുകയായിരുന്നു ഏക മാർഗം. ഒടുവിൽ 2015 ജൂണിലാണ് 21ാമത്തെ കുഴൽക്കിണർ കുഴിച്ചത്. അതും പരാജയമായതോടെ കുടുംബം ഒന്നടങ്കം നിരാശയിലായി. അപ്പോഴാണ് മുനി നാഗപ്പയുടെ മകൻ ഒരു കാർഷിക മേളയിൽ വച്ച് അയ്യപ്പ മസഗിയെക്കുറിച്ചറിഞ്ഞത്. മുനിനാഗപ്പയുടെ അവസ്ഥ കേട്ടു മനസലിഞ്ഞ മസഗി അടുത്ത ദിവസം തന്നെ കൃഷിയിടത്തിലെത്തി മഴക്കുഴികൾ എടുപ്പിച്ച് മണൽ നിറച്ചു മൂടി. തുടർന്നു പെയ്ത മഴവെള്ളം മുഴുവൻ ഒഴുകിപ്പോകാതെ സംഭരിച്ചു. മൂന്നാം ദിവസം കുഴൽക്കിണറുകളിൽ വെള്ളം നിറയാൻ തുടങ്ങി.

മഴമാറി വരൾച്ച വന്നപ്പോഴും തന്‍റെ നാലു കുഴൽക്കിണറുകൾ ജലസമൃദ്ധമായെന്നു മുനി നാഗപ്പ സാക്ഷ്യപ്പെടുത്തുന്നു. ഇന്നു തന്‍റെ കൃഷിയിടം ജലസമൃദ്ധമാണ്. കൃഷി ലാഭകരമായിത്തീർന്നിരിക്കുന്നു. അയ്യപ്പ മസഗിക്ക് ദൈവിക പരിവേഷമാണ് മുനി നാഗപ്പയും കുടുംബവും നൽകുന്നത്. കൃഷിയിടങ്ങളിലും വീടുകളിലുമായി ഇത്തരത്തിൽ രണ്ടര ലക്ഷത്തോളം കുഴൽക്കിണറുകളാണ് അയ്യപ്പ മസഗി റീ ചാർജ് ചെയ്തിരിക്കുന്നത്. ഒഴുകിപ്പോകുന്ന മഴവെള്ളം സംഭരിച്ച് മണ്ണും ചെളിയും അരിച്ചുകളഞ്ഞ് കുഴൽക്കിണറുകളിലെത്തിക്കുകയാണ് മസഗിയുടെ തന്ത്രം.

തുംകൂരു ജില്ലയിലെ കൊറട്ടഗരെ താലൂക്കിൽ ഹൊളവനഹള്ളിയിൽ മസഗിക്ക് സ്വന്തമായി നാലേക്കർ കൃഷിയിടമുണ്ട്. ഇവിടെ മഴവെള്ളം ഭൂമിയിലേക്കരിച്ചിറങ്ങാൻ മസഗി പത്തടി വീതം നീളവും വീതിയും ആഴവുമുള്ള 32 കുഴികളാണെടുത്തിരിക്കുന്നത്. ഇവയിലെ വെള്ളം ഊറിയിറങ്ങുന്ന 11 കിണറുകളും ഉണ്ട്. ദിവസേന 80,000 ലിറ്റർ വെള്ളമാണ് കൃഷി ആവശ്യങ്ങൾക്കായി ഇവയിൽനിന്നും പമ്പ് ചെയ്യുന്നത്. ഡ്രിപ് ഇറിഗേഷനും സ്പ്രിംഗ്ലറുകളുമുപയോഗിച്ചാണ് നാലേക്കറിലും ജലസേചനം നടത്തുന്നത്. തെങ്ങ്, പേര, സപ്പോട്ട, ആത്ത, നാരകം തുടങ്ങിയ ഫലവൃക്ഷങ്ങളും പച്ചക്കറികളുമാണ് ഇവിടെ കൃഷിചെയ്യുന്നത്.

മസഗിയെ തേടി വൻകിട കന്പനികൾ

കെന്നമെറ്റൽ വിഡിയ (ഇന്ത്യ) ലിമിറ്റഡ് കമ്പനിക്കു വർഷം തോറും 25 ലക്ഷം രൂപയുടെ ലാഭമാണ് അയ്യപ്പ മസഗിയുടെ മഴക്കൊയ്ത്തിലൂടെ ലഭിക്കുന്നത്. 2003ൽ 18 ലക്ഷം രൂപ മാത്രം മുടക്കിയാണ് കമ്പനി ജലക്ഷാമം പരിഹരിച്ചത്. തുംകൂരു റോഡിൽ 29 ഏക്കറിലാണ് കമ്പനി സ്ഥിതിചെയ്യുന്നത്. എൻജിനിയറിംഗ് മേഖലയ്ക്കാവശ്യമായ മെറ്റൽ ഉത്പന്നങ്ങൾ ഉണ്ടാക്കുന്ന കെന്നമെറ്റൽ കമ്പനിയിൽ 950 ജീവനക്കാരുണ്ട്. 275 കോടി രൂപയാണു വിറ്റുവരവ്. ദിവസേന ഒരു ലക്ഷം ലിറ്റർ വെള്ളമാണ് കമ്പനിയിലേക്കുള്ള ആവശ്യം. 40 വർഷം മുമ്പ് കുഴിച്ച ഒരു കിണറും മറ്റൊരു കുഴൽക്കിണറുമാണ് ഈ ആവശ്യം നിറവേറ്റിയരുന്നത്.

എന്നാൽ 2000 മുതൽ ജലക്ഷാമം തുടങ്ങി. 2003ലെ വരൾച്ചയിൽ കിണറുകൾ വറ്റി. ടാങ്കർവെള്ളത്തിന് മാസം ഒന്നര ലക്ഷം രൂപവീതം മുടക്കിത്തുടങ്ങി. അപ്പോഴാണ് മസഗിയുടെ സേവനം തേടുന്നത്. അയ്യപ്പ മസഗി സ്ഥലം സന്ദർശിച്ചു പ്രവർത്തനം തുടങ്ങി. 180 അടി വിസ്തൃതിയിൽ 20 അടി ആഴത്തിൽ 35 ലക്ഷം ലിറ്റർ വെള്ളം ശേഖരിക്കാൻ ശേഷിയുള്ള വലിയ കുളം നിർമിച്ചു. 50,000 ലിറ്ററും 80,000 ലിറ്ററും വെള്ളം കൊള്ളുന്ന രണ്ടു ടാങ്കുകളും ഉണ്ടാക്കി. കമ്പനിയുടെ ഭൂമിയിലെയും കെട്ടിടങ്ങളിലെയും മുഴുവൻ മഴവെള്ളവും ശേഖരിച്ചു. ഇതോടെ വർഷം എട്ടു കോടി ലിറ്റർ വെള്ളമാണ് കമ്പനിക്കു ലഭിക്കുന്നത്. കമ്പനിക്കു മാത്രമല്ല സമീപ പ്രദേശങ്ങളിലെ കിണറുകളിലെല്ലാം ജലനിരപ്പുയർന്നു. ‌

ഇത്തരത്തിൽ മസഗിയുടെ സേവനത്തിലൂടെ 170 കമ്പനികളടക്കം അനേകം സ്ഥാപനങ്ങളാണ് ജലക്ഷാമം പരിഹരിച്ചിരിക്കുന്നത്. വിപ്രോ, ടാറ്റാ, എസിസി, ജിൻഡാൽ സ്റ്റീൽ, മൈസൂരുവിലെ റിസർവ് ബാങ്ക്, പെപ്സി തുടങ്ങിയ കമ്പനികൾ മസഗിയുടെ സേവനം തേടിയവയിൽപ്പെടുന്നു. അപ്പാർട്ട്മെന്‍റുകൾ, വില്ലകൾ, സ്കൂളുകൾ തുടങ്ങിയവയും മസഗിയുടെ ജലസംരക്ഷണത്തിന്‍റെ ഗുണമനുഭവിക്കുന്നുണ്ട്. ഇരുന്നൂറോളം അപ്പാർട്ട്മെന്‍റുകളിലും ആയിരത്തോളം വീടുകളിലും ഇരുപതിലധികം വ്യവസായസ്ഥാപനങ്ങളിലും ജലസംരക്ഷണ പ്രവർത്തനങ്ങൾ നടന്നുവരുന്നു.

വീടുകൾ, ഹോട്ടലുകൾ, അപ്പാർട്ട്മെന്‍റുകൾ, വ്യവസായ ശാലകൾ എന്നിവിടങ്ങളിലെ മലിനജലം ശുദ്ധീകരിച്ച് വീണ്ടും ഉപയോഗിക്കുന്ന വളരെ ചെലവു കുറഞ്ഞ പദ്ധതിയും മസഗിയുടെ നേതൃത്വത്തിൽ നടത്തുന്നുണ്ട്.

ബാത്ത്റൂമുകളിൽനിന്നും അടുക്കളകളിൽനിന്നുമുള്ള വെള്ളം ശുചീകരിച്ച് ടോയ്‌ലറ്റുകളിലും പൂന്തോട്ടം നനയ്ക്കുന്നതിനും ഉപയോഗിക്കുന്ന പദ്ധതിക്ക് ബംഗളൂരുവിൽ വലിയ സ്വീകാര്യതയാണു ലഭിക്കുന്നതെന്ന് മസഗി പറയുന്നു. കൂടാതെ കെട്ടിടങ്ങളുടെ മേൽക്കൂരകളിൽനിന്നുള്ള മഴവെള്ളം ശേഖരിച്ച് ശുദ്ധീകരിച്ച് ഉപയോഗിക്കുന്നതിനും ആളുകൾ താത്പര്യം കാട്ടുന്നുണ്ട്.

വരണ്ട ബാല്യകാലം

കുട്ടിക്കാലത്തനുഭവിച്ച രൂക്ഷമായ ജലക്ഷാമത്തിൽനിന്നാണ് മസഗി ജലമാന്ത്രികനായി വളർന്നത്. കർണാടകയിലെ ഗഡഗജില്ലയിലെ ജലക്ഷാമം രൂക്ഷമായ നഗറാൾ വില്ലേജിലാണ് മസഗി ജനിച്ചുവളർന്നത്. വേനൽക്കാലത്ത് രണ്ടു കിലോമീറ്റർ അകലെനിന്നുമാണ് അമ്മ വെള്ളം ചുമന്നുകൊണ്ടുവന്നിരുന്നത്. പുലർച്ചെ മൂന്നു മുതൽ അമ്മ വെള്ളത്തിനായി പോകും. ഇതു കണ്ട താൻ ആറാം വയസുമുതൽ ജലക്ഷാമം പരിഹരിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിരുന്നുവെന്നാണ് മസഗി പറയുന്നത്. മഴക്കാലത്തെ വെള്ളപ്പൊക്കവും വേനലിലെ വരൾച്ചയും തന്‍റെ ചിന്തകളെ വല്ലാതെ ഉലച്ചു. എൽ ആൻഡ് ടിയിൽ ജോലിചെയ്യുന്പോഴും ജലസംരക്ഷണപ്രവർത്തനങ്ങളായിരുന്നു തന്‍റെ മനസിലെന്നു മസഗി പറയുന്നു. ഇതേത്തുടർന്ന് ഉദ്യോഗം വിട്ട മസഗി 2005ലാണ് വാട്ടർ ലിറ്ററസി ഫൗണ്ടേഷൻ എന്ന സന്നദ്ധസംഘടന രൂപീകരിക്കുന്നത്. 2020 ആകുന്പോഴേക്കും രാജ്യത്തെ ജലക്ഷാമം പൂർണമായും പരിഹരിക്കുക എന്നതാണ് സംഘടനയുടെ ലക്ഷ്യം.

അശോക ഓർഗനൈസേഷൻ യുഎസ്എയുടെ അശോക ഫെലോഷിപ്, ജംനലാൽ ബജാജ് നാഷണൽ അവാർഡ്, ഡോക്ടർ ഓഫ് ബാരൺ ബോർവെൽസ് അവാർഡ്, വാട്ടർ ഗാന്ധി അവാർഡ്, ജലശ്രീ അവാർഡ്, കർണാടക രാജ്യോത്സവ് അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ ഇതിനോടകം തന്നെ അയ്യപ്പ മസഗിയെ തേടിയെത്തിയിട്ടുണ്ട്. കർണാടക, ആന്ധ്രപ്രദേശ്, തെലുങ്കാന, മഹാരാഷ്ട്ര, രാജസ്ഥാൻ, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലായി 37,000ത്തോളം വേദികളിൽ അയ്യപ്പ മസഗി ജലസാക്ഷരതയെക്കുറിച്ചു പ്രചാരണം നടത്തിയിട്ടുമുണ്ട്.

കേരളം അടക്കമുള്ള തെന്നിന്ത്യൻ സംസ്ഥാനങ്ങൾ കടുത്ത വരൾച്ചയെ നേരിടുകയാണല്ലോ എന്ന ചോദ്യത്തോട് ഒരു പരിഹാസച്ചിരിയോടെയാണ് അയ്യപ്പ മസഗി പ്രതികരിച്ചത്. ഇടമുറിയാത്ത ഇടവപ്പാതിയും ഇടിവെട്ടിപ്പെയ്യുന്ന തുലാവർഷവും മൂലം അഹങ്കരിക്കുന്നവരല്ലേ നിങ്ങൾ എന്നായിരുന്നു അദ്ദേഹത്തിന്‍റെ ചോദ്യം.

44 നദികൾ, അവയുടെ കൈവഴികളായി നൂറുകണക്കിനു തോടുകൾ, തടാകങ്ങൾ, ആ‍യിരക്കണക്കിന് കുളങ്ങളും കിണറുകളും എല്ലാം മലയാളികളെ മഴവെള്ളത്തോട് മതിപ്പില്ലാത്തവരാക്കിത്തീർത്തിരിക്കുന്നു. സാധാരണ രണ്ടു മുതൽ മൂന്നു ശതമാനം വരെ മഴവെള്ളമാണ് ഭൂമിയിലേക്ക് താഴുന്നത്. ബാക്കി ഒഴുകിപ്പോകും. 35 ശതമാനം മഴവെള്ളം സംഭരിച്ച് ഉപയോഗിച്ചാൽ ഒരിക്കലും വരൾച്ച ഉണ്ടാകില്ല. കേരളത്തിന്‍റെ കാര്യത്തിൽ ഇത്രപോലും വേണ്ടിവരില്ലെന്നാണ് മസഗി തറപ്പിച്ചുപറയുന്നത്.

സി.കെ. കുര്യാച്ചൻ