Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
അരങ്ങിലെ സൂര്യൻ
ലോകമൊരു വേദി.
നാമൊക്കെ അഭിനേതാക്കൾ
നിശ്ചിത വേഷങ്ങളുമായി വരികയും പോകുകയും ചെയ്യുന്നവർ
ഒരാൾക്കുതന്നെ എത്രയെത്ര വേഷങ്ങൾ!
(വില്യം ഷേക്സ്പിയർ-
ആസ് യു ലൈക് ഇറ്റ്)
വലിയ വേദി, ജനാവലികണക്കെ വേഷക്കാർ! ഇതിലെ സാധ്യതകളെയും വെല്ലുവിളികളെയും അരങ്ങിന്റെ അഴകാക്കിയ അപൂർവം കലാകാരന്മാരാണു ഭാരതത്തിലുള്ളത്. അരങ്ങിനു മുന്പിലെ ആസ്വാദകരെ വിശാലവും ആഴവുമുള്ള കാഴ്ചകളിലേക്കു കൊണ്ടുപോവുകയെന്ന ആയാസദൗത്യം ആവിഷ്കരിക്കാൻ അസാമാന്യമായ കൈയടക്കം തന്നെ വേണം. സൂര്യ കൃഷ്ണമൂർത്തി എന്ന മലയാളത്തിന്റെ വലിയ കലാകാരൻ സമാനതകളില്ലാത്ത അരങ്ങാവിഷ്കാരങ്ങളിലൂടെയാണ് നാലു പതിറ്റാണ്ടോളമായി ആസ്വാദകമനസുകളിൽ ഇടം നേടുന്നത്.
രാജ്യവും ലോകവുമറിയുന്ന സൂര്യ ഫെസ്റ്റിവൽ എന്ന കലയുടെ ഉത്സവം മാത്രം മതിയാകും സൂര്യ കൃഷ്ണമൂർത്തിയുടെ കലാവൈഭവത്തിന്റെയും സമർപ്പണത്തിന്റെയും മഹിമ മനസിലാക്കാൻ. ലൈറ്റ് ആൻഡ് സൗണ്ട് ഷോ എന്ന അരങ്ങിന്റെ സാങ്കേതിക സാധ്യതയുടെ വലിയ ലോകം കേരളത്തെ ആദ്യം പരിചയപ്പെടുത്തിയതും ഇദ്ദേഹം. രാജ്യത്തിനകത്തും പുറത്തും നൂറുകണക്കിനു വേദികൾ സന്പന്നമാക്കിയ നാടകങ്ങൾ, സ്റ്റേജ് ഷോകൾ, ദേശീയ ഗെയിംസ് ഉദ്ഘാടന ചടങ്ങിലെ കലാവിരുന്ന്... സൂര്യ ടച്ചിൽ പിറവിയെടുത്ത അരങ്ങനുഭവങ്ങളും കലയുടെ വേറിട്ട ആവിഷ്കാരങ്ങളും നിരവധി. ഇന്ത്യയിലെ ഏറ്റവും വലിയ ബൈബിൾ മെഗാഷോ എന്ന വിശേഷണത്തോടെ എന്റെ രക്ഷകൻ എന്ന അരങ്ങുവിസ്മയം കലാകേരളത്തിന്റെ നിറഞ്ഞ കൈയടി നേടുന്പോൾ, സൂര്യ കൃഷ്ണമൂർത്തിയുടെ കലാവഴികളിൽ അതു പുതിയ തിളക്കം.
ശാസ്ത്രം തോറ്റു, കല ജയിച്ചു
കോട്ടയത്ത് എൻജിനിയർമാരുടെ പെരുമ കൊണ്ടു നാടറിഞ്ഞ കുടുംബത്തിൽ 1951ലാണു സൂര്യ കൃഷ്ണമൂർത്തിയുടെ ജനനം. പിതാവ് ടി. നടരാജ പിള്ള സർക്കാരിലെ പ്രമുഖനായ ചീഫ് എൻജിനിയർ. പഠനവും പ്രഫഷനുമായി തിരുവനന്തപുരത്താണു സൂര്യയുടെ കരിയർ രൂപപ്പെട്ടത്. ഗാന്ധി പീസ് ഫൗണ്ടേഷന്റെ സജീവ പ്രവർത്തകയായിരുന്ന സി.സരസ്വതി അമ്മയാണു മാതാവ്. തിരുവനന്തപുരം മോഡൽ ഹൈസ്കൂൾ, ഗവണ്മന്റ് ആർട്സ് കോളജ്, കൊല്ലം ടികെഎം എൻജിനിയറിംഗ് കോളജ് എന്നിവിടങ്ങളിൽ പഠനശേഷം 1972ൽ ഐഎസ്ആർഒയിൽ സയന്റിസ്റ്റായി ജോലിയിൽ പ്രവേശിച്ചു. മുൻ രാഷ്ട്രപതി ഡോ.എ.പി.ജെ. അബ്ദുൾ കലാം, സി.ആർ. സത്യ ഉൾപ്പെടെ പ്രമുഖ ശാസ്ത്രജ്ഞർക്കൊപ്പമായിരുന്നു ഐഎസ്ആർഒ ജീവിതം. തന്റെ കലാഭിമുഖ്യത്തെ അബ്ദുൾ കലാം അറിഞ്ഞു പ്രോത്സാഹിപ്പിച്ചിട്ടുണ്ടെന്നു സൂര്യയുടെ സ്മരണ. ഐ എസ്ആർഒയിൽ ആയിരിക്കുന്പോഴും ശ്രദ്ധേയമായ നാടകങ്ങളും സ്റ്റേജ് ഷോകളും ചെയ്തു. കലയോടും അരങ്ങിനോടുമുള്ള അഭിനിവേശം അഗ്നിയായി സൂക്ഷിച്ച സൂര്യ കൃഷ്ണമൂർത്തിയുടെ മനസു സഞ്ചരിച്ചതേറെയും അതിനൊപ്പം. ശേഷം 27 വർഷത്തെ ശാസ്ത്രജീവിതം വിട്ടു നാൽപതാം വയസിൽ മുഴുവൻസമയ കലാ, സാംസ്കാരിക ലോകത്തേക്ക്.
വരവറിയിച്ചു സെനറ്റ് ഹാൾ
1978 ൽ തിരുവനന്തപുരം സെനറ്റ് ഹാളിൽ തമസോ മാ ജ്യോതിർഗമയ എന്ന നാടകം അരങ്ങിലെത്തിച്ചാണു സൂര്യ കൃഷ്മൂർത്തി അരങ്ങിൽ ശ്രദ്ധേയമായ വരവറിയിക്കുന്നത്. ശേഷം നിരവധി നാടകങ്ങൾ, നിരവധി വേദികൾ.. 1988ൽ ദേശീയഗെയിംസിന്റെ ഉദ്ഘാടനച്ചടങ്ങിൽ ഏഴായിരം കലാകാരന്മാരെ അണിനിരത്തി ഒരുക്കിയ സാംസ്കാരികപരിപാടി സൂര്യയുടെ കരിയറിലെ വഴിത്തിരിവായി. ഇദ്ദേഹം രചനയും സംവിധാനവും നിർവഹിച്ച പരിപാടി അന്നത്തെ രാഷ്ട്രപതി ആർ.വെങ്കിട്ടരാമന്റെ സാന്നിധ്യത്തിലാണ് അവതരിപ്പിച്ചത്. പ്രധാനമന്ത്രി രാജീവ് ഗാന്ധി പങ്കെടുത്ത ഗെയിംസിന്റെ സമാപനച്ചടങ്ങിൽ മൂവായിരം കലാകാരന്മാരെയാണു കലാപരിപാടികൾക്കായി വേദിയിലെത്തിച്ചത്.
1997ൽ ഭാരതസ്വാതന്ത്ര്യത്തിന്റെ സുവർണജൂബിലി ആഘോഷങ്ങൾ, അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവൽ, ന്യൂഡൽഹിയിൽ 2000 ൽ നടന്ന അന്‍പതാം റിപ്പബ്ലിക് ദിനാഘോഷത്തിൽ മുന്നൂറു നാടൻകലാകാരന്മാരെ അണിനിരത്തി പ്രധാനമന്ത്രിക്കു മുന്പിൽ അവതരിപ്പിച്ച പ്രണാം ടു മദർ എർത്ത്, 2001ൽ നെൽസണ്‍ മണ്ടേലയുടെ സാന്നിധ്യത്തിൽ ദക്ഷിണാഫ്രിക്കൻ ദേശീയദിനാഘോഷത്തിലെ രംഗാവതരണം, രാജ്യമെന്പാടും വിവിധ പുരസ്കാര സമർപ്പണ ചടങ്ങുകൾ, നൂറുകണക്കിനു വേദികളിൽ വിസ്മയം വിതറിയ ദി റിഥം, തരംഗം, സംഗമം, ദി വാട്ടർ, പ്രണാമം, ഗാന്ധാരം തുടങ്ങിയ മെഗാഷോകൾ എന്നിവയെല്ലാം സൂര്യ കൃഷ്ണമൂർത്തിയുടെ അരങ്ങാവിഷ്കാരങ്ങളിൽ ചിലതാണ്. മേൽവിലാസം, ദീർഘചതുരം തുടങ്ങിയ നാടകാവതരണങ്ങളും ശ്രദ്ധേയമായിരുന്നു.
സൂര്യ ഫെസ്റ്റിവൽ
വർഷത്തിൽ ഏതാണ്ടു മുഴുവൻ ദിവസവും കേരളത്തിലും പുറത്തുമായി സാംസ്കാരിക, കലാ സായാഹ്നങ്ങൾ ഒരുക്കുന്ന സൂര്യ ഫെസ്റ്റിവൽ, കലാലോകത്തിനു കേരളം കാഴ്ചവയ്ക്കുന്ന ബ്രാൻഡു തന്നെയായിട്ടുണ്ട്. രാജ്യത്തെ ഏറ്റവും വലിയ കൾച്ചറൽ ഫെസ്റ്റ് എന്ന പെരുമ സൂര്യ ഫെസ്റ്റിവലിന് അവകാശപ്പെടാനാകും. സെപ്റ്റംബർ- ജനുവരി മാസങ്ങളിലായി തിരുവനന്തപുരത്തു തുടർച്ചയായി 111 ദിവസങ്ങളിലാണു സൂര്യ ഫെസ്റ്റിവൽ നടക്കുക. സിനിമ, നാടകം, നൃത്തം, വിവിധ കലാരൂപങ്ങൾ എന്നിവയ്ക്കെല്ലാം ഫെസ്റ്റിവൽ വേദിയാകുന്നു. സൂര്യ ഫെസ്റ്റിവലിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും വിദേശത്തും കലാപരിപാടികൾ അരങ്ങേറുന്നുണ്ട്.
സിംഗപ്പൂർ, ന്യൂസിലൻഡ്, ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ഓസ്ട്രിയ, ഇറ്റലി, അയർലൻഡ് തുടങ്ങി 36 രാജ്യങ്ങളിൽ സൂര്യ സ്റ്റേജ് ആൻഡ് ഫിലിം സൊസൈറ്റിയുടെ ഘടകങ്ങൾ പ്രവർത്തിക്കുന്നു. ഇന്ത്യയിൽ 60 കേന്ദ്രങ്ങളിലാണു സൂര്യയുടെ സാന്നിധ്യമുള്ളത്. ചെന്നൈ, ബംഗളൂരു, മുംബൈ, പൂനെ, ഡൽഹി, ഹൈദരാബാദ്, കട്ടക്ക്, ഭുവനേശ്വർ എന്നിവിടങ്ങളിലെല്ലാം സൂര്യയുടെ കലാവിസ്മയങ്ങൾ അരങ്ങേറിയിട്ടുണ്ട്.
മാനവസ്നേഹത്തിന്റെ അരങ്ങുഭാഷ
സ്റ്റേജ് പരിപാടികൾക്കെല്ലാം കലാമൂല്യത്തിനും പുതുമകൾക്കുമപ്പുറം മാനവസ്നേഹത്തിന്റെ സന്ദേശം കൂടി പങ്കുവയ്ക്കാനുണ്ടാകും. ഗാന്ധിജി, ബഷീർ, മുഹമ്മദ് റഫി എന്നിവരുടെയെല്ലാം സ്മൃതികളിൽ ഒരുക്കിയ വലിയ കലാപരിപാടികളിലൂടെ "മനുഷ്യൻ ഒന്നാണ്’ എന്ന സന്ദേശമാണു സൂര്യ പ്രകാശിപ്പിച്ചത്.
മുഹമ്മദ് റഫി പാടി അനശ്വരമാക്കിയ "ഓ ദുനിയാ കെ രഖ് വാലെ’ എന്ന ഗാനത്തെക്കുറിച്ചു സൂര്യയുടെ നിരീക്ഷണം ഇങ്ങനെ: പ്രസിദ്ധമായ ഈ ഗാനത്തിലെ വരികൾ ഹിന്ദു ദൈവമായ പരമശിവനെക്കുറിച്ചാണ്. ഇതിന് ഈണമിട്ടതും ആലപിച്ചതും മുസ്ലിം സഹോദരങ്ങളാണ്. കലയിലെ മാനവസ്നേഹത്തിന്റെ ഇഴയടുപ്പമാണിതു ചൂണ്ടിക്കാട്ടുന്നത്. അന്നുണ്ടായിരുന്ന മതസഹിഷ്ണുത ഇന്നു കാലത്തിനു നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നതു ദുര്യോഗമാണെന്നും സൂര്യ പറയുന്നു.
എന്റെ രക്ഷകൻ- പുതുചരിത്രം
സൂര്യ കൃഷ്ണമൂർത്തി എന്ന വലിയ കലാകാരന്റെ കലാജീവിതം 2017ൽ രാജ്യത്തിനു സമ്മാനിക്കുന്ന മഹത്തായ സമ്മാനമാണ് എന്റെ രക്ഷകൻ എന്ന പേരിൽ ഇപ്പോൾ വിവിധ വേദികളിൽ അരങ്ങേറിക്കൊണ്ടിരിക്കുന്ന ബൈബിൾ മെഗാഷോ. ഭാരതത്തിലെ ഏറ്റവും വലിയ ബൈബിൾ ഷോ എന്ന പെരുമയുമായി അരങ്ങിൽ വിസ്മയം തീർക്കുന്ന ഈ പരിപാടി, സൂര്യക്കും അദ്ദേഹത്തിനൊപ്പം അരങ്ങിലും അണിയറയിലും കൈകോർത്ത നൂറുകണക്കിനാളുകൾക്കും ഒരു കലാസൃഷ്ടി എന്നതിനപ്പുറം ഈശ്വരാനുഭവം കൂടിയാണ്. സൂര്യ കൃഷ്ണമൂർത്തിയാണു രംഗാവിഷ്കാരവും സംവിധാനവും നിർവഹിച്ചിരിക്കുന്നത്.
ക്രിസ്തുവിന്റെ ജനന, പരസ്യജീവിത, പീഡാനുഭവ, ഉത്ഥാന സംഭവങ്ങൾക്കു വ്യത്യസ്തമായ ആഖ്യാനസ്വാതന്ത്ര്യത്തിന്റെ കൈമുദ്രകൾ ചാലിച്ചാണു സൂര്യ കൃഷ്ണമൂർത്തി അരങ്ങിലെത്തിച്ചിട്ടുള്ളത്. ഇരുപതു സെന്റ് സ്ഥലത്ത് കെട്ടിയുയർത്തിയ പതിനായിരം ചതുരശ്ര അടി വിസ്തീർണമുള്ള സ്റ്റേജിലാണ് എന്റെ രക്ഷകൻ എന്ന മെഗാഷോ അരങ്ങേറുന്നത്. നാലു ഭാഗങ്ങളായാണു കൂറ്റൻ സ്റ്റേജിന്റെ ക്രമീകരണം. ഇരുനൂറോളം കലാകാരന്മാർ, ഒട്ടകം, കുതിരകൾ, കഴുത തുടങ്ങി അന്‍പതോളം പക്ഷിമൃഗാദികൾ, നിമിഷങ്ങൾക്കുള്ളിൽ മാറിമറിയുന്ന രണ്ടുനില കെട്ടിടത്തിന്റെ ഉയരത്തോളമെത്തുന്ന രംഗസജ്ജീകരണങ്ങൾ, അതിശയിപ്പിക്കുന്ന ശബ്ദ-വെളിച്ചവിതാനം എന്നിവയെല്ലാം എന്റെ രക്ഷകൻ മെഗാഷോയെ അക്ഷരാർഥത്തിൽ വിസ്മയക്കാഴ്ചയാക്കുന്നു.
1200 പേർക്ക് ഇരിക്കാവുന്ന ശീതീകരിച്ച താത്കാലിക ഓഡിറ്റോറിയം ക്രമപ്പെടുത്തിയാണു മെഗാഷോ അവതരിപ്പിക്കുന്നത്. മലയാളത്തിനു പുറമേ, സംസ്കൃതം, സുറിയാനി, ഹീബ്രു ഭാഷകൾ ഗാനങ്ങളിൽ ഉപയോഗിച്ചിട്ടുണ്ട്. അവസാനത്തെ രംഗത്തിൽ ക്രിസ്തുവിന്റെ സ്വർഗാരോഹണം അത്ഭുതം ജനിപ്പിക്കുംവിധമാണ് അവതരിപ്പിക്കുന്നത്.
ക്രിസ്തുവിന്റെ കാലികവായന
ക്രിസ്തുസംഭവങ്ങളുടെ കാലികമായ വായനയും കാഴ്ചയുമാണു ആവിഷ്കരിക്കാൻ ശ്രമിക്കുന്നതെന്നു സൂര്യ കൃഷ്ണമൂർത്തി. ക്രിസ്തു രണ്ടായിരം വർഷങ്ങൾക്കു മുന്‍പു പറഞ്ഞ കാര്യങ്ങൾക്ക് ഇന്നും പ്രസക്തി ഒട്ടും കുറഞ്ഞിട്ടില്ല. നാളെയും അതു പ്രാധാന്യമർഹിക്കുന്നു. ഉറങ്ങിക്കിടക്കുന്ന സമൂഹത്തെ ഉണർത്തുന്ന യഥാർഥ വിപ്ലവകാരിയെപ്പോലെ ക്രിസ്തു വർത്തമാനലോകത്തിൽ ജീവിക്കുന്ന സത്യമാണ്.
മനുഷ്യന്റെ നിത്യജീവിതത്തോടു കൂടുതൽ ചേർന്നു സഞ്ചരിക്കുന്ന ക്രിസ്തു, ക്രിസ്തുവിനെ ഭാരതീയപശ്ചാത്തലത്തിൽ അവതരിപ്പിക്കുന്നത്, മഗ്ദലേന മറിയവും ക്രിസ്തുവുമായുള്ള ബന്ധത്തിലെ അബദ്ധനിരീക്ഷണങ്ങളെ അപ്രസക്തമാക്കുന്ന പുനർവായന, അന്ത്യ അത്താഴത്തിനു മുന്‍പ് ഉൗട്ടുശാലയിൽ വിളക്കേന്തിയെത്തുന്ന സ്ത്രീസാന്നിധ്യം എന്നിവയെല്ലാം കലാകാരന്റെ ആഖ്യാനസ്വാതന്ത്ര്യത്തിൽ നവ്യമായ കാഴ്ചാനുഭവമാകുന്നു.
അനുഗ്രഹനാളുകൾ
നാലു പതിറ്റാണ്ടു നീണ്ട കലാജീവിതത്തിനിടയിൽ വ്യത്യസ്തവും വിശുദ്ധവുമായ അനുഭവങ്ങളാണു മെഗാഷോയുടെ ഇതുവരെയുള്ള ഓരോ ഘട്ടത്തിലും അനുഭവിക്കാനായതെന്നും അദ്ദേഹത്തിന്റെ സാക്ഷ്യം. പ്രാർഥനയോടും കൂട്ടായ്മയോടും കൈകോർക്കുന്ന നൂറുകണക്കിനു കലാകാരന്മാരാണ് എന്റെ രക്ഷകന്റെ അരങ്ങിലും അണിയറയിലുമുള്ളത്. റിഹേഴ്സൽ നടക്കുന്പോൾ ഉപവാസമെടുത്ത് പ്രാർഥിച്ച് പരിശീലനം നടത്തിയവരുണ്ട്. ക്രിസ്തുവിന്റെ വേഷമണിഞ്ഞ തിരുവനന്തപുരം സ്വദേശി ആർ.പി. പ്രദീഷ്, താൻ കൈകാര്യം ചെയ്യുന്ന കഥാപാത്രത്തോട് അനുരൂപപ്പെടാൻ പലദിവസങ്ങൾ ഉപവാസവുമായി കഴിഞ്ഞു. ഏറെ അലഞ്ഞശേഷമാണു തന്റെ മനസിലുള്ള ക്രിസ്തുവിനെ ആവിഷ്കരിക്കാനുതകുന്നയാളെ കിട്ടിയതെന്നും സൂര്യ.
കവി വി. മധുസൂദനൻ നായരുടെ പാട്ടുകൾക്കു പ്രശസ്ത സംഗീതജ്ഞൻ പണ്ഡിറ്റ് രമേഷ് നാരായണനാണ് ഈണമിട്ടത്. പട്ടണം റഷീദ്-വസ്ത്രാലങ്കാരവും അനിൽ ചെന്പൂർ വേഷവിധാനവും നിർവഹിക്കുന്നു.
സിഎംഐ സഭ തിരുവനന്തപുരം പ്രവിശ്യയുടെ സർഗക്ഷേത്ര കലാസാംസ്കാരിക കേന്ദ്രം, സൂര്യ, മാർ ക്രിസോസ്റ്റം ഗ്ലോബൽ പീസ് ഫൗണ്ടേഷൻ എന്നിവയുടെ സംയുക്ത സംരംഭമായ മെഗാഷോ ഒരു കോടിയോളം രൂപ ചെലവഴിച്ചാണ് വേദിയിലെത്തിക്കുന്നത്. ഫൈനൽ റിഹേഴ്സൽ എന്ന നിലയിൽ തിരുവനന്തപുരത്തും, ആദ്യ അവതരണം ചെത്തിപ്പുഴ ക്രിസ്തുജ്യോതി കോളജ് മൈതാനിയിലും നടത്തി. നാലു ദിവസങ്ങളിലായി തിങ്ങിനിറഞ്ഞ സദസിനു മുന്പിലാണു മെഗാഷോ അവതരിപ്പിച്ചത്.
വലിയ ആവേശത്തോടെ സ്വീകരിച്ച മെഗാഷോ അടുത്ത മാസങ്ങളിൽ കേരളത്തിലും പുറത്തും വിവിധ വേദികളിൽ അരങ്ങേറും. നൂറു വേദികളിൽ എന്റെ രക്ഷകൻ അവതരിപ്പിക്കാനാണു പദ്ധതിയെന്നു സർഗക്ഷേത്ര ഡയറക്ടർ ഫാ.അലക്സ് പ്രായിക്കളം പറഞ്ഞു. സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉൾപ്പെടെ മത, സാമൂഹിക നേതാക്കൾ, മമ്മുട്ടി ഉൾപ്പടെ കലാകാരന്മാർ എന്നിവരെല്ലാം മെഗാഷോ കണ്ട് അഭിപ്രായങ്ങൾ അറിയിച്ചു. തുടർന്നുള്ള അവതരണങ്ങളിൽ അത്തരം അഭിപ്രായങ്ങൾ വെളിച്ചമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
രാജിയാണു സൂര്യ കൃഷ്ണമൂർത്തിയുടെ ഭാര്യ. മകൾ സീത ഐഎഎസ് പഠനം പൂർത്തിയാക്കി പരിശീലനത്തിലാണ്. അമേരിക്കയിൽ എൻജിനിയറാണു മകൻ ലക്ഷ്മണ്.
സിജോ പൈനാടത്ത്
കാര്യം കാണാൻ കഴുത
ഒരു ലിറ്റര്‍ കഴുതപ്പാലിനു വിപണിയില്‍ 5,000 മുതല്‍ 7,000 രൂപ വരെ വില. നഷ്ടത്തിലേക്കു പോയ അച്ഛന്റെ പശുവളർത്തലിനെ രക്
ചിറകുള്ള മോളി
ബാങ്ക് അക്കൗണ്ടിൽ കനപ്പെട്ട ബാലൻസ് ഒന്നുമില്ല, വലിയ കുടുംബസ്വത്തോ ബിസിനസോ ഒന്നുമില്ല, ബന്ധുക്കളൊന്നും അത്ര വലിയ സന
ലാറ്ററൻ ഹൃദയം
ലാറ്ററൻ ബസിലിക്ക, കത്തോലിക്കാ സഭയുടെ പ്രതീകം. രണ്ടര നൂറ്റാണ്ടു നീണ്ട മതപീഡനങ്ങൾക്കു ശേഷം റോമ്മാപുരിയിൽ ആദ്യമായി
പുത്തൻ പാന മനമുരുകും ധ്യാനം
അമ്മകന്നിമണിതന്റെ നിർമലദുഃഖങ്ങളിപ്പോൾ... എത്രയോ ഹൃദയസ്പർശിയാണ് ഈ വരികൾ. ഒരമ്മയുടെ നെഞ്ചുപിളർക്കുന്ന വിലാപ
ലണ്ടനിലെ മല്ലു ഷെഫ്
ലണ്ടൻ നഗരത്തിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് എത്തുന്ന ഇംഗ്ലീഷുകാർ മലയാളികളുടെ നാടൻ വിഭവങ്ങളായ കപ്പയും മീനും ച
ഈ മലയും കടന്ന്
യാത്ര പോകുന്ന പലരുടെയും കഥകൾ നമ്മൾ കേൾക്കാറുണ്ട്. എന്നാൽ, സാഹസിക യാത്രകൾ പ്രിയമാക്കിയവരുടെയോ? മഞ്ഞുമലകൾ താണ്ട
ദേവദേയം ഈ സൗഭാഗ്യം
പല്ലിശേരിക്കുന്നിലെ കാരുണ്യപ്രവാഹം, അറിയുന്നവർക്കൊക്കെ മഹാവിസ്മയമാണ്. സ്നേഹപരിചരണത്തിന്റെയും കരുതലിന്റെയും ആ
ആ മൂന്നു വർഷങ്ങൾ
പി. ഭാസ്കരൻ...
മലയാളം നെഞ്ചിലേറ്റിയ പ്രിയ കവി. ആ തൂലികയിൽനിന്ന് ഉതിർന്നുവീണ കവിതാ ശകലങ്ങൾ മൂളാത്തവരായി ആ
കുട്ടനാടിന്റെ ഡോക്ടറമ്മയും മകനും
പഞ്ചനക്ഷത്ര ആശുപത്രികളിലെ ഗ്ലാമർ ജോലിയും സൗകര്യങ്ങളും വൻ പ്രതിഫലവും വേണ്ടെന്നു വച്ചു സ്വന്തം കൈയിലെ പണം മുടക്കി ഒ
പക്ഷിമൃഗാദികൾക്ക് പുത്തൻ ഊര്
ഭാവി നമ്മൾ പോകുന്നയിടമല്ല, സൃഷ്ടിക്കുന്നതാണ്. അതിലേക്കുള്ള പാതകൾ കണ്ടെത്തുന്നതല്ല, നിർമിക്കുന്നതാണ്. ഈ പാതകൾ നിർ
കുഞ്ഞിരാമാനന്ദം
ഈ ആശുപത്രിയുടെ ഉടമ ഒരു കല്പണിക്കാരനാണ്. സ്വന്തം അധ്വാനത്തിൽ കല്ലുകളടുക്കി കെട്ടിപ്പൊക്കിയ ആശുപത്രി ആറു മാസങ്ങൾ
രാജ്ഭവനിലെ രഹസ്യങ്ങൾ
വലിയൊരു കപ്പലിന്റെ ഡെക്കില്‍ ഇരിക്കുന്നതു പോലെ ഒരു മുനമ്പിലിരുന്ന് അറബിക്കടലിന്റെ ഗോവൻ ഭംഗി ആസ്വദിക്കുക, ഇതൊരു സ്വ
മഹാപാപത്തിന് 25 വയസ്
ഗുജറാത്തിലും ഒറീസയിലെ കാണ്ഡമാലിലും മണിപ്പുരിലുമൊക്കെ ന്യൂനപക്ഷങ്ങൾ കൊല്ലാക്കൊല ചെയ്യപ്പെടുന്നതിനു മുന്‍പത്തെ കാര്‍
ഇന്ത്യയുടെ മാനേജ്മെന്റ് ഗുരു
ഇന്ത്യയിൽ ബിസിനസ് മാനേജ്മെന്റ് പഠനത്തിനു തുടക്കമിട്ടത് ജംഷഡ്പുർ എക്സ്എല്‍ആര്‍ഐയിലെ ഈശോ സഭാ വൈദികർ ആണെങ്കിൽ അ
കയാക്കിംഗ് പ്രീസ്റ്റ്
മുപ്പതു വയസു വരെ വെള്ളത്തിലിറങ്ങാൻ പേടിയായിരുന്ന ഒരു യുവാവ്. 32-ാം വയസിൽ നിർബന്ധത്താൽ നീന്തൽ പഠിക്കുന്നു. പിന്നെ പ
75 ലും വശീകരിക്കുന്നു വിഷകന്യക
ജീവിതവും മരണവും മുഖാമുഖം നിൽക്കുന്ന കുടിയേറ്റ ഭൂമിയിലെ രാപ്പകൽ യുദ്ധങ്ങൾ ആകാശവൃക്ഷത്തിലെ ഏറുമാടത്തിലിരുന്ന് ഒ
ഒന്നാം പുൽക്കൂട്
1223... വിശുദ്ധ ഫ്രാൻസിസ് അസീസി ലോകത്തിലെ ആദ്യത്തെ പുൽക്കൂട് ഒരുക്കിയ വർഷം. ആ മഹാസംഭവത്തിന് ഈ ക്രിസ്മസ് ദിനത്തിൽ
ജാർഖണ്ഡിന്റെ കറുത്ത മുത്ത്, ധോരി മാതാവ്!
നൂറടി താഴ്ചയുള്ള കൽക്കരി ഖനിയിൽനിന്ന് ഒരു രൂപം കിട്ടുന്നു. അതു കാളിദേവിയാണെന്നു ധരിച്ച് ഒരു മുറിയിൽ പ്രതിഷ്ഠിച്ചു
പശുക്കൂട്ടിലെ പവർഹൗസ്
വൈദ്യുതിച്ചാർജിനെച്ചൊല്ലി പലരും ആശങ്കയിലും ആശയക്കുഴപ്പത്തിലും കഴിയുന്പോൾ ദേ ഇവിടൊരാൾ തന്റെ പശുക്കൂട്ടിൽനിന്ന
ആ രാത്രിയുടെ കാവൽ മാലാഖ
സ്വന്തം ജീവൻ ബലികഴിച്ച് നൂറ്റന്പതോളം ഹോസ്റ്റൽവാസികളെ ജീവിതത്തിലേക്കു പിടിച്ചുകയറ്റിയ സിസ്റ്റർ ലയോള സിഎംസി എന്ന ധ
കാര്യം കാണാൻ കഴുത
ഒരു ലിറ്റര്‍ കഴുതപ്പാലിനു വിപണിയില്‍ 5,000 മുതല്‍ 7,000 രൂപ വരെ വില. നഷ്ടത്തിലേക്കു പോയ അച്ഛന്റെ പശുവളർത്തലിനെ രക്
ചിറകുള്ള മോളി
ബാങ്ക് അക്കൗണ്ടിൽ കനപ്പെട്ട ബാലൻസ് ഒന്നുമില്ല, വലിയ കുടുംബസ്വത്തോ ബിസിനസോ ഒന്നുമില്ല, ബന്ധുക്കളൊന്നും അത്ര വലിയ സന
ലാറ്ററൻ ഹൃദയം
ലാറ്ററൻ ബസിലിക്ക, കത്തോലിക്കാ സഭയുടെ പ്രതീകം. രണ്ടര നൂറ്റാണ്ടു നീണ്ട മതപീഡനങ്ങൾക്കു ശേഷം റോമ്മാപുരിയിൽ ആദ്യമായി
പുത്തൻ പാന മനമുരുകും ധ്യാനം
അമ്മകന്നിമണിതന്റെ നിർമലദുഃഖങ്ങളിപ്പോൾ... എത്രയോ ഹൃദയസ്പർശിയാണ് ഈ വരികൾ. ഒരമ്മയുടെ നെഞ്ചുപിളർക്കുന്ന വിലാപ
ലണ്ടനിലെ മല്ലു ഷെഫ്
ലണ്ടൻ നഗരത്തിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് എത്തുന്ന ഇംഗ്ലീഷുകാർ മലയാളികളുടെ നാടൻ വിഭവങ്ങളായ കപ്പയും മീനും ച
ഈ മലയും കടന്ന്
യാത്ര പോകുന്ന പലരുടെയും കഥകൾ നമ്മൾ കേൾക്കാറുണ്ട്. എന്നാൽ, സാഹസിക യാത്രകൾ പ്രിയമാക്കിയവരുടെയോ? മഞ്ഞുമലകൾ താണ്ട
ദേവദേയം ഈ സൗഭാഗ്യം
പല്ലിശേരിക്കുന്നിലെ കാരുണ്യപ്രവാഹം, അറിയുന്നവർക്കൊക്കെ മഹാവിസ്മയമാണ്. സ്നേഹപരിചരണത്തിന്റെയും കരുതലിന്റെയും ആ
ആ മൂന്നു വർഷങ്ങൾ
പി. ഭാസ്കരൻ...
മലയാളം നെഞ്ചിലേറ്റിയ പ്രിയ കവി. ആ തൂലികയിൽനിന്ന് ഉതിർന്നുവീണ കവിതാ ശകലങ്ങൾ മൂളാത്തവരായി ആ
കുട്ടനാടിന്റെ ഡോക്ടറമ്മയും മകനും
പഞ്ചനക്ഷത്ര ആശുപത്രികളിലെ ഗ്ലാമർ ജോലിയും സൗകര്യങ്ങളും വൻ പ്രതിഫലവും വേണ്ടെന്നു വച്ചു സ്വന്തം കൈയിലെ പണം മുടക്കി ഒ
പക്ഷിമൃഗാദികൾക്ക് പുത്തൻ ഊര്
ഭാവി നമ്മൾ പോകുന്നയിടമല്ല, സൃഷ്ടിക്കുന്നതാണ്. അതിലേക്കുള്ള പാതകൾ കണ്ടെത്തുന്നതല്ല, നിർമിക്കുന്നതാണ്. ഈ പാതകൾ നിർ
കുഞ്ഞിരാമാനന്ദം
ഈ ആശുപത്രിയുടെ ഉടമ ഒരു കല്പണിക്കാരനാണ്. സ്വന്തം അധ്വാനത്തിൽ കല്ലുകളടുക്കി കെട്ടിപ്പൊക്കിയ ആശുപത്രി ആറു മാസങ്ങൾ
രാജ്ഭവനിലെ രഹസ്യങ്ങൾ
വലിയൊരു കപ്പലിന്റെ ഡെക്കില്‍ ഇരിക്കുന്നതു പോലെ ഒരു മുനമ്പിലിരുന്ന് അറബിക്കടലിന്റെ ഗോവൻ ഭംഗി ആസ്വദിക്കുക, ഇതൊരു സ്വ
മഹാപാപത്തിന് 25 വയസ്
ഗുജറാത്തിലും ഒറീസയിലെ കാണ്ഡമാലിലും മണിപ്പുരിലുമൊക്കെ ന്യൂനപക്ഷങ്ങൾ കൊല്ലാക്കൊല ചെയ്യപ്പെടുന്നതിനു മുന്‍പത്തെ കാര്‍
ഇന്ത്യയുടെ മാനേജ്മെന്റ് ഗുരു
ഇന്ത്യയിൽ ബിസിനസ് മാനേജ്മെന്റ് പഠനത്തിനു തുടക്കമിട്ടത് ജംഷഡ്പുർ എക്സ്എല്‍ആര്‍ഐയിലെ ഈശോ സഭാ വൈദികർ ആണെങ്കിൽ അ
കയാക്കിംഗ് പ്രീസ്റ്റ്
മുപ്പതു വയസു വരെ വെള്ളത്തിലിറങ്ങാൻ പേടിയായിരുന്ന ഒരു യുവാവ്. 32-ാം വയസിൽ നിർബന്ധത്താൽ നീന്തൽ പഠിക്കുന്നു. പിന്നെ പ
75 ലും വശീകരിക്കുന്നു വിഷകന്യക
ജീവിതവും മരണവും മുഖാമുഖം നിൽക്കുന്ന കുടിയേറ്റ ഭൂമിയിലെ രാപ്പകൽ യുദ്ധങ്ങൾ ആകാശവൃക്ഷത്തിലെ ഏറുമാടത്തിലിരുന്ന് ഒ
ഒന്നാം പുൽക്കൂട്
1223... വിശുദ്ധ ഫ്രാൻസിസ് അസീസി ലോകത്തിലെ ആദ്യത്തെ പുൽക്കൂട് ഒരുക്കിയ വർഷം. ആ മഹാസംഭവത്തിന് ഈ ക്രിസ്മസ് ദിനത്തിൽ
ജാർഖണ്ഡിന്റെ കറുത്ത മുത്ത്, ധോരി മാതാവ്!
നൂറടി താഴ്ചയുള്ള കൽക്കരി ഖനിയിൽനിന്ന് ഒരു രൂപം കിട്ടുന്നു. അതു കാളിദേവിയാണെന്നു ധരിച്ച് ഒരു മുറിയിൽ പ്രതിഷ്ഠിച്ചു
പശുക്കൂട്ടിലെ പവർഹൗസ്
വൈദ്യുതിച്ചാർജിനെച്ചൊല്ലി പലരും ആശങ്കയിലും ആശയക്കുഴപ്പത്തിലും കഴിയുന്പോൾ ദേ ഇവിടൊരാൾ തന്റെ പശുക്കൂട്ടിൽനിന്ന
ആ രാത്രിയുടെ കാവൽ മാലാഖ
സ്വന്തം ജീവൻ ബലികഴിച്ച് നൂറ്റന്പതോളം ഹോസ്റ്റൽവാസികളെ ജീവിതത്തിലേക്കു പിടിച്ചുകയറ്റിയ സിസ്റ്റർ ലയോള സിഎംസി എന്ന ധ
ഗോക്കളെ മേയ്ച്ചും....മനസുണ്ടെങ്കിൽ എല്ലാം മനോഹരമാകും
പഠനത്തിന് ഇടവേള കിട്ടിയാൽ മൊബൈൽ ഫോണിൽ തോണ്ടിയോ ടിവിക്കു മുന്നിൽ
ചടഞ്ഞിരുന്നോ സമയം നീക്കുന്നവരാണ് പല കൗമാരക്
മുരിങ്ങയിലകൊണ്ട് പുട്ട് ഉണ്ടാക്കിയ കഥ!
നാൽപ്പത്തിയേഴാം വയസിൽ സ്വകാര്യ ബാങ്കിലെ സീനിയർ മാനേജർ പദവി രാജിവച്ച് ഒരു വ്യവസായം തുടങ്ങിയപ്പോൾ പലരും എതിർത്തു
ചിപ്പിലിത്തോട്ടിലെ ലോകകപ്പ്
ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ ജ്വരത്തിൽ ലോകം ആറാടുന്പോൾ ഇവിടെയൊരാൾ ക്രിക്കറ്റിന്റെ മറ്റൊരു ആവേശക്കാഴ്ച തീർത്തു ക്രിക്ക
ചൂടൻ സിറ്റി വഴി കുവൈറ്റ്
ആത്മാവു സിറ്റിയിലൂടെ മോസ്കോയിലെത്താം. അവിടെനിന്നു കുവൈറ്റ് സിറ്റി വഴി അമേരിക്കൻകുന്നിൽ ലാൻഡ് ചെയ്യാം. ചൂടൻ സിറ്റിയി
കലിഗ്രഫിയില്‍ കൈവച്ചാല്‍
കൈയക്ഷരം മോശമാണെന്നു പരിഭവിക്കുന്നവരാണോ നിങ്ങൾ...! എങ്കിൽ കലിഗ്രഫിയിൽ ഒന്നു കൈവച്ചാലോ..? മലയാള സിനിമയുടെ പരസ്യ
യഹൂദന്റെ മസ്തിഷ്കം
ഹമാസ് ഭീകരർ ഇസ്രയേൽ ആക്രമിച്ചതിലൂടെ തുടക്കമിട്ട മറ്റൊരു യുദ്ധം ലോകത്തെ മുറിവേൽപിച്ചുകൊണ്ടിരിക്കുന്നു. യഹൂദരെപ്
സൺഡേ ദീപിക അവതരിപ്പിക്കുന്നു...ബാൻഡ് മേളം ചന്പക്കുളം സിസ്റ്റേഴ്സ്
“ഉടൻതന്നെ മൈതാനത്ത് നിങ്ങൾ ഏവരും ആകാംക്ഷയോടെ കാത്തിരുന്ന ആ അപൂർവ കലാവിരുന്ന് ആരംഭിക്കുന്നു. സുപ്രസിദ്ധ ബാൻഡ് സം
ഇത്തിരി പുളിക്കും
ഗ്രാമത്തിൽ എല്ലാവരുംകൂടി ചേർന്ന് വർഷം ഏകദേശം 35 ടണ്‍ കുടംപുളിയാണ് വിളവെടുക്കുന്നത്. അതായത്, പ്രതിവര്‍ഷം 65 ലക്ഷ
സിൻ ചാവോ വിയറ്റ്നാം വിളിക്കുന്നു!
പതിറ്റാണ്ടുകൾ നീണ്ട യുദ്ധത്തിൽ ബോംബുകൾ നക്കിത്തുടച്ച ഒരു നാട്. ചോരയും നിലവിളിയും പട്ടിണിയും ഭീതി പരത്തിയ മണ്ണ്. ഒര
ഘടികാരങ്ങൾ നിലച്ച സമയം
79 ദിവസം ഐസിയുവിൽ... അതിൽ 60 ദിവസവും വെന്റിലേറ്ററിൽ...45 ദിവസം തുടർച്ചയായ ഡയാലിസിസ്, അവയവങ്ങൾ 80 ശതമാനവും പ്ര
Latest News
വീട്ടിലെ വോട്ടെടുപ്പിൽ വീഴ്ചകള്‍ അനുവദിക്കില്ല: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍
മണിപ്പുരില്‍ വീണ്ടും സംഘര്‍ഷം; ഇംഫാലില്‍ രണ്ടിടത്ത് പോളിംഗ് നിര്‍ത്തിവച്ചു
കള്ളവോട്ട് ചെയ്യാതിരിക്കാന്‍ സിപിഎമ്മിനാവില്ല: കെ.സുധാകരന്
വോട്ടെടുപ്പ് പുരോഗമിക്കുന്നു; ഉയര്‍ന്ന പോളിംഗ് ത്രിപുരയില്‍; കുറവ് ലക്ഷദ്വീപില്‍
മണിപ്പുരില്‍ ബൂത്ത് പിടിക്കാൻ ശ്രമം; പോലീസ് ആകാശത്തേക്ക് വെടിയുതിര്‍ത്തു
Latest News
വീട്ടിലെ വോട്ടെടുപ്പിൽ വീഴ്ചകള്‍ അനുവദിക്കില്ല: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍
മണിപ്പുരില്‍ വീണ്ടും സംഘര്‍ഷം; ഇംഫാലില്‍ രണ്ടിടത്ത് പോളിംഗ് നിര്‍ത്തിവച്ചു
കള്ളവോട്ട് ചെയ്യാതിരിക്കാന്‍ സിപിഎമ്മിനാവില്ല: കെ.സുധാകരന്
വോട്ടെടുപ്പ് പുരോഗമിക്കുന്നു; ഉയര്‍ന്ന പോളിംഗ് ത്രിപുരയില്‍; കുറവ് ലക്ഷദ്വീപില്‍
മണിപ്പുരില്‍ ബൂത്ത് പിടിക്കാൻ ശ്രമം; പോലീസ് ആകാശത്തേക്ക് വെടിയുതിര്‍ത്തു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top