Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
Welcome to മൗലിന്നോംഗ്
ദൈവത്തിനൊരു നാടുണ്ട്. പച്ചപുതച്ച കേരളമാണത്. പക്ഷേ ദൈവത്തിന്റെ സ്വന്തം പൂന്തോട്ടം എവിടെയാണ്?.
കേരളത്തിൽ നിന്നു നാലായിരത്തോളം കിലോമീറ്റർ അകലെ ബംഗ്ലാദേശുമായി അതിർത്തി പങ്കിടുന്ന വടക്കുകിഴക്കൻ സംസ്ഥാനമായ മേഘാലയയിലാണ് ആ ഗ്രാമം. ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമമെന്ന ഖ്യാതി സ്വന്തമാക്കിയ പ്രകൃതിയെ പ്രണയിക്കുന്ന ഒരു പറ്റം മനുഷ്യരുടെ സ്വന്തം നാടായ "മൗലിന്നോംഗ്’.
പ്രകൃതിയോടിണങ്ങി നിർമിച്ച ചെറിയ വീടുകളും പൂന്തോട്ടങ്ങളും മനോഹാരിത പകരുന്ന ഈ ഗ്രാമത്തിന്റെ മുഖമുദ്ര വൃത്തിയും വെടിപ്പുമാണ്. ഇവിടെ എപ്പോഴും ചെടികൾ പൂത്തു നിൽക്കും. 95 കുടുംബങ്ങളിലായി 520 അംഗങ്ങളാണ് ഈ ഗ്രാമത്തിലുള്ളത്. കുട്ടികളുൾപ്പെടെ ഗ്രാമവാസികളായ എല്ലാവരുടെയും നിസ്വാർഥമായ പ്രവർത്തനത്തിന്റെ ഫലമായാണ്, അവിടെയെത്തുന്ന എല്ലാ സഞ്ചാരികളുടെയും ഉള്ളിൽ മൗലിന്നോംഗ് വൃത്തിയുള്ള ഒരോർമായി ചേക്കേറുന്നത്.
ഡിസ്കവർ ഇന്ത്യ മാഗസിനാണ് 2003 ൽ മൗലിംന്നോംഗിനെ ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമമായി തെരഞ്ഞെടുത്തത്. തുടർന്ന് 2005 ൽ ഏറ്റവും വൃത്തിയുള്ള ഇന്ത്യൻ ഗ്രാമമായി കേന്ദ്രസർക്കാർ തെരഞ്ഞെടുത്തതും മൗലിംഗ്നോംഗിനെ തന്നെ. പ്രധാനമന്ത്രി നരേന്ദ്ര മോദി "സ്വച്ഛ് ഭാരത്’ പരിപാടി ആരംഭിക്കുന്നതിനും ഏറെ മുൻപ് ഈ പദ്ധതി നടപ്പിൽ വരുത്തിയെന്ന ബഹുമതിയും ഈ ഗ്രാമത്തിനു മാത്രം അവകാശപ്പെട്ടതാണ്. ഗ്രാമത്തിലേക്ക് കടന്നുചെല്ലുന്ന സന്ദർശകരെ എതിരേൽക്കുന്നത്, "ദൈവത്തിന്റെ സ്വന്തം പുന്തോട്ടമായ മൗലിന്നോംഗിലേക്ക് സ്വാഗതം’ എന്ന ബോർഡാണ്. ഒപ്പം ഗ്രാമം വൃത്തിയായി സൂക്ഷിക്കാൻ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങളും എഴുതി പ്രദർശിപ്പിച്ചിട്ടുണ്ട്.
സർക്കാർ സഹായങ്ങളോ ശുചീകരണ പദ്ധതികളോ അല്ല മൗലിന്നോംഗിനെ ലോകത്തിന്റെ നിറുകയിലെത്തിച്ചത്. തലമുറകളായി അവർ തുടരുന്ന പ്രകൃതിയോടിണങ്ങിയുള്ള ജീവിതവും പൂർവികർ പകർന്നു നൽകിയ പാഠങ്ങളുമാണ്. "ഗ്രാമം നമ്മുടെ വീടാണ്, അത് ശുചിയായി സൂക്ഷിച്ചേ മതിയാകൂ. ഓരോ ഗ്രാമവാസിക്കും ഗ്രാമത്തിന്റെ കാര്യത്തിൽ ഉത്തരവാദിത്തമുണ്ട്. കുഞ്ഞുങ്ങൾ പോലും അത് മനസിലാക്കുന്നു. പൂർവികർ പകർന്ന ആ പാഠമാണ് ഇവിടെ ഞങ്ങളെ കർമിനിരതരാക്കുന്നത്’-ഗ്രാമത്തിന്റെ തലവനായ ബഞ്ചോപ്ത്തിയാവോ പറയുന്നു.
ഇന്ത്യയിലെ മറ്റ് ഗ്രാമങ്ങളിൽ നിന്ന് വ്യത്യസ്തമായി മൗലിന്നോംഗിലെ എല്ലാ വീടുകളിലും ശൗചാലയങ്ങളുണ്ട്. അതും 1980 കളിൽ തന്നെ. മാലിന്യ നിർമാർജനവും ഡ്രെയിനേജ് സംവിധാനവും ഏത് നഗരവാസിയെയും അദ്്ഭുതപ്പെടുത്തുന്നതാണ്. നടപ്പാതയുടെ വശത്ത് നിർമിച്ച ഓടകളിലൂടെ വെള്ളം കൃത്യമായി കൃഷിസ്ഥലങ്ങളിലേക്ക് ഒഴുക്കി വിടുന്നു. ഒരു തുള്ളി വെള്ളം പോലും എവിടെയും കെട്ടിക്കിടക്കുന്നതു കാണാൻ കഴിയില്ല. ഗ്രാമത്തിലെ എല്ലാ നടപ്പാതകളുടെ ഓരത്തും ഇടവിട്ട് മുള കൊണ്ടു നിർമിച്ച ബാസ്കറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. നടന്നു പോകുന്പോൾ വഴിയിൽ ചപ്പുചവറുകളോ ഉണങ്ങിവീണ ഇലകളോ കിടക്കുന്നതു ശ്രദ്ധയിൽപ്പെട്ടാൽ അതെടുത്തു ബാസ്കറ്റിൽ നിക്ഷേപിക്കുക എന്നത് കുട്ടികൾ പോലും മുടക്കാത്ത ശീലമാണ്. വൃത്തിയെപ്പറ്റിയും മാലിന്യനിർമാർജനത്തെക്കുറിച്ചും കുട്ടികളിൽ നന്നേ ചെറുപ്പത്തിലെ ബോധവത്കരണം നടത്തുന്നവരാണ് ഈ ഗ്രാമത്തിലെ മാതാപിതാക്കൾ. അതുകൊണ്ടു തന്നെ ഇവിടെ എത്തുന്ന വിനോദ സഞ്ചാരികളെയും അവർ ബോധവൽക്കരിക്കും. വൃത്തിയെക്കുറിച്ച് കുട്ടികൾ പറയുന്നതു കേൾക്കുന്പോൾ സഞ്ചാരികൾ പോലും അദ്ഭുതംകൂറും.
വീടുകൾ തമ്മിൽ അതിരുകളില്ല. കുട്ടികൾക്കു പഠിക്കാൻ സ്കൂളുണ്ട്. അവിടെ ക്ലാസ്മുറികളുമുണ്ട്. എന്നാൽ മിക്കവാറും അവർ അധ്യാപകരോടൊപ്പം പുറത്തിരുന്നാണ് പഠിക്കുന്നത്. പ്രകൃതിയെ കണ്ട്, പ്രകൃതിയുടെ കുടയ്ക്കു കീഴിൽ പ്രകൃതിയെ അറിഞ്ഞുള്ള പഠനം. നൂറു ശതമാനം സാക്ഷരത. എല്ലാവരും നന്നായി ഇംഗ്ലീഷ് സംസാരിക്കുന്നവർ.
ഇവിടെയെത്തുന്ന വിനോദസഞ്ചാരികളോട് അവർ നന്നായി സംസാരിക്കും. വൃത്തിയെക്കുറിച്ച് സഞ്ചാരികളെ ബോധവാ·ാരാക്കും. കുട്ടികൾ പോലും ഇക്കാര്യത്തിൽ മുൻപന്തിയിലാണ്. "ഡോണ്ട് ത്രോ യുവർ വാട്ടർ ബോട്ടിൽ ഓണ്‍ ദ റോഡ്’-കുഞ്ഞ് അരുവി ഒഴുകന്ന ശബ്ദത്തിൽ അവർ പറയുന്പോൾ, അവിടെയെത്തുന്ന ഏതു നാഗരികനും അത് അനുസരിക്കും. അപ്പോൾ അവർ സഞ്ചാരികൾക്കു റോഡരികിൽ സ്ഥാപിച്ചിട്ടുള്ള മുളകൊണ്ടു നിർമിച്ച ബാസ്കറ്റുകൾ കാട്ടിക്കൊടുക്കും.
നിരവധി നിർദേശങ്ങളാണ് വിനോദസഞ്ചാരികൾക്കായി ഗ്രാമവാസികൾ ഒരുക്കിയിരിക്കുന്നത്. ഇതു കാരണം ഗ്രാമത്തിൽ ഒരിക്കലും മാലിന്യം കുന്നുകൂടുകയില്ല. ഇക്കോടൂറിസമാണ് മേഘാലയയിലെ ഖാസി കുന്നുകളിൽ സ്ഥിതിചെയ്യുന്ന ഈ ഗ്രാമത്തിൽ നടപ്പാക്കുന്നത്. ’അയൽക്കാരന്റെ അസൂയ ഉടമസ്ഥന്റെ അഭിമാനം’ എന്നാണ് ഗ്രാമവാസികളുടെ ആപ്തവാക്യം. അയൽഗ്രാമക്കാർക്ക് അസൂയയുണ്ടാക്കുന്ന തരത്തിൽ തങ്ങളുടെ ഗ്രാമം വൃത്തിയായി സൂക്ഷിക്കാൻ ഒരോ ഗ്രാമവാസിയും താൽപര്യമെടുക്കുന്നു.
വീട്ടുജോലികൾ തീർന്നാൽ പിന്നെ ഇവിടത്തെ എല്ലാ വീട്ടമ്മമാരുടെയും പ്രധാന ജോലി വീട്ടുമുറ്റവും നടപ്പാതയും വൃത്തിയാക്കുകയാണ്. ഇതിനായി ആരും അവരെ നിർബന്ധിക്കുന്നില്ല. വീടു വൃത്തിയാക്കുന്നതു പോലയാണ് അവർക്ക് ഗ്രാമം വൃത്തിയാക്കുന്നതും. എല്ലാ ദിവസവും വൈകുന്നേരം ബാസ്കറ്റുകളിലെ മാലിന്യങ്ങൾ വേർതിരിച്ച് സംസ്കരിക്കും. പുരഷന്മാരാണ് ഈ ചുമതല നിർവഹിക്കുന്നത്. ജൈവമാലിന്യങ്ങൾ വേർതിരിച്ച് വളമാക്കും. ബാക്കിയുള്ളവ കത്തിച്ചു ചാരമാക്കും. ഇതിനെല്ലാം പ്രത്യേകം പ്രത്യേകം സ്ഥലങ്ങളുണ്ട് ഗ്രാമത്തിൽ.
കൃഷിയാണ് ഇവിടത്തെ മനുഷ്യരുടെ പ്രധാന വരുമാന മാർഗം. ചൂല് നിർമിക്കുന്നതിനായുള്ള പുല്ല് കൃഷി ചെയ്യുക. വെറ്റില, അടയ്ക്ക തുടങ്ങിയവയും കൃഷിയിടങ്ങളിൽ വളരുന്നു. ആഴ്ചയിലൊരിക്കൽ ഇവയൊക്കെ സമീപത്തെ ചന്തയിൽ കൊണ്ടു പോയി വിൽക്കും. പണം ഉപയോഗിച്ചുള്ള കച്ചവടം മാത്രമല്ല, ബാർട്ടർ സന്പ്രദായവും(ഒരു സാധനം കൊടുത്ത് മറ്റൊരു സാധനം വാങ്ങുന്ന രീതി) ഇവിടെ കാണാം. ഇക്കോ ടൂറിസത്തിൽ നിന്നും ഗ്രാമത്തിന് ഇപ്പോൾ നല്ല വരുമാനം ലഭിക്കുന്നുണ്ട്. ടൂറിസ്റ്റുകൾക്കായി മുളയിൽ തീർത്ത വീടുകളും ഹോംസ്റ്റേ അടക്കമുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. പക്ഷേ അവിടെയും ഗ്രാമവാസികൾക്ക് ലാഭക്കണ്ണില്ല. ടൂറിസ്റ്റുകൾക്കായി ആകെയുള്ളത് 25 മുളവീടുകൾ മാത്രമാണ്. തിരക്കേറുന്നതിനാൽ നേരത്തെ ബുക്ക് ചെയ്യുന്നവർക്കു മാത്രമേ വീടുകൾ ലഭിക്കു. ഭക്ഷണമടക്കം ഒരു ദിവസത്തേക്ക് 1500 രൂപ മാത്രമാണ് ഈടാക്കുന്നത്.
മൗലിന്നോംഗിലേക്കുള്ള വഴി
മേഘാലയയുടെ തലസ്ഥാനമായ ഷില്ലോംഗിൽ നിന്നും 90 കിലോമീറ്റർ അകലെ ബംഗ്ലാദേശ് അതിർത്തിയോടടുത്ത് ഈസ്റ്റ് ഖാസി ജില്ലയിലാണ് മൗലിന്നോംഗ്. ഷില്ലോംഗിൽ നിന്നു രണ്ടേ മുക്കാൽ മണിക്കൂറു കൊണ്ട് റോഡുമാർഗം അവിടെയെത്തിച്ചേരാം. മലഞ്ചെരുവിലൂടെയുള്ള പാതയിലൂടെയുള്ള സഞ്ചാരം കാഴ്ചാനുഭവത്തിനൊപ്പം സാഹസികതയുടെ സുഖം പകരുന്നതു കൂടിയാണ്. മണ്‍സൂണ്‍കാലമാണ് മൗലിന്നോംഗ് സന്ദർശിക്കാനുള്ള ഏറ്റവും മികച്ച സമയം. പച്ച പുതച്ച മലനിരകൾക്കൊപ്പം നിറഞ്ഞൊഴുകുന്ന ചെറു അരുവികളും വെള്ളച്ചാട്ടങ്ങളും പൂവിട്ടു നിൽക്കുന്ന ചെടികളും കാഴ്ചയുടെ വസന്തം സൃഷ്ടിക്കുന്ന മൗലിന്നോംഗ് ഒരു വാൻഗോഗ് ചിത്രം പോലെ സുന്ദരമാണ്.
ഖാസി ട്രൈബ് വിഭാഗത്തിൽപെടുന്ന പ്രകൃതിസ്നേഹികളായ മനുഷ്യരാണ് ഇവിടെയുള്ളത്. കൃഷി തന്നെയാണ് പ്രധാന വരുമാന മാർഗം. പപ്പായ, പൈനാപ്പിൾ, ഓറഞ്ച് തുടങ്ങിയ ഫലവൃഷങ്ങൾ നിറഞ്ഞ പറന്പുകൾ. തികച്ചും ലളിതമായ ജീവിതം. ആർഭാടങ്ങൾ ഇല്ല. പുകവലിയും മദ്യപാനവും എല്ലാം ഇവർക്കു വർജ്യമാണ്.
പെണ്‍പെരുമ
ഗ്രാമത്തിന്റെ നായകർ സ്ത്രീകളാണ്. വീട്ടുകാര്യങ്ങൾക്കൊപ്പം വീടിന്റെ എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നത് പെണ്‍കുട്ടികളാണ്. കുടുംബത്തിന്റെ സ്വത്ത് ഏറ്റവും ഇളയ പെണ്‍കുട്ടിക്കാണ് കിട്ടുക. അവളെ വിവാഹം കഴിക്കുന്ന പുരുഷൻ അവളുടെ വീട്ടിൽ വന്നു താമസിക്കണം. എട്ടോ പത്തോ വയസാകുന്പോൾ തന്നെ വീട്ടുകാര്യങ്ങളും സഹോദരങ്ങളുടെ കാര്യങ്ങളും നോക്കാൻ ഇവിടത്തെ പെണ്‍കുട്ടികൾ പ്രാപ്തരാണ്.
പ്രകൃതി രമണീയമായ കാഴ്ചകൾ കൊണ്ട് സന്പന്നമായ മൗലിന്നോംഗിലും സമീപപ്രദേശങ്ങളിലും തിരക്കേറിയ ടൂറിസ്റ്റു കേന്ദ്രങ്ങളുണ്ട്. മൗലിന്നോംഗിലും സമീപഗ്രാമങ്ങളിലുമുള്ള ലിവിംഗ് റൂട്ട്ബ്രിഡ്ജ് ആണ് സഞ്ചാരികളുടെ മുഖ്യ ആകർഷണം.
ലിവിംഗ് റൂട്ട് ബ്രിഡ്ജ്
കാട്ടിലൂടെ നടക്കുന്പോൾ അരുവികളുടെ ഇരുകരകളെയും ബന്ധിപ്പിച്ചുകൊണ്ടാണ് ലിവിംഗ് റൂട്ട് ബ്രിഡ്ജുകളുള്ളത്. ഇരുകരകളിലും നിൽക്കുന്ന മരങ്ങളുടെ വേരുകൾ വളർന്നാണ് പ്രകൃതിയുടെ ഈ നിർമിതി ഉണ്ടായിരിക്കുന്നത്. നൂറ്റാണ്ടുകൾ തന്നെ പഴക്കമുണ്ട് ഈ പാലങ്ങൾക്ക്. എത്രപേർ കയറിയാലും പാലത്തിന് ഒരു കുലുക്കവുമില്ല. ഇതിലൂടെ കടന്നാണ് സഞ്ചാരികൾ പുഴയുടെ മറുകരയെത്തുന്നത്. പാലത്തിന്റെ ഉറപ്പു കൂട്ടാനായി ചെറിയ കല്ലുകളും വേരുകൾക്കു മുകളിൽ പാകിയിട്ടുണ്ട്. ഒരു പാലത്തിനു മുകളിൽ മറ്റൊരു പാലം വരുന്ന ഡബിൾ ഡെക്കർ ലിവിംഗ് റൂട്ട് ബ്രിഡ്ജും സഞ്ചാരികളുടെ മുഖ്യ ആകർഷണമാണ്.
സ്കൈ വാക്കും ബംഗ്ലാദേശ് സ്കൈ വ്യൂവും
മീറ്ററുകളോളം ഉയരത്തിൽ മരങ്ങളോടു ചേർത്തു മുളകൊണ്ടു കെട്ടിയുണ്ടാക്കിയ പ്ലാറ്റ്ഫോമാണ് സ്കൈവാക്ക്. ഇവിടെ നിന്നു നോക്കിയാൽ ബംഗ്ലാദേശ് അതിർത്തി വിശാലമായി കാണാനാകും. സഞ്ചാരികൾക്കു മറക്കാനാകാത്ത ഒരു കാഴ്ചയാണിത്.
ഡോകി നദി
മാൗലിന്നോംഗിൽ നിന്ന് ഏതാനും കിലോമീറ്ററുകൾ അകലെ ബംഗ്ലാദേശ് അതിർത്തിയിലാണ് ഡോകി നദി. നദിക്കപ്പുറം ബംഗ്ലാദേശും ഇപ്പുറം ഇന്ത്യയുമാണ്. തെളിഞ്ഞ വെള്ളമുള്ള നദിയാണ് ഡോകി.
നദിയുടെ അടിത്തട്ടിലെ പാറക്കെട്ടുകൾ വരെ തീരത്തു നിന്നു നോക്കിയാൽ കാണാൻ കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത. അത്ര തെളിമയാണ് നദിയിലെ ജലത്തിന്. ഇതും സഞ്ചാരികളുടെ മറ്റൊരാകർഷണമാണ്.
ഡി. ദിലീപ്
ഉലകംചുറ്റും വീൽ ചെയർ
രാജ്യങ്ങളിൽനിന്നു രാജ്യങ്ങളിലേക്ക് വിശ്രമമില്ലാതെ ഉരുളുകയാണ് ഈ വീൽ ചെയർ. അരയ്ക്കു താഴേയ്ക്കു തളർന്ന ഒരു ചെറുപ്പ
കാര്യം കാണാൻ കഴുത
ഒരു ലിറ്റര്‍ കഴുതപ്പാലിനു വിപണിയില്‍ 5,000 മുതല്‍ 7,000 രൂപ വരെ വില. നഷ്ടത്തിലേക്കു പോയ അച്ഛന്റെ പശുവളർത്തലിനെ രക്
ചിറകുള്ള മോളി
ബാങ്ക് അക്കൗണ്ടിൽ കനപ്പെട്ട ബാലൻസ് ഒന്നുമില്ല, വലിയ കുടുംബസ്വത്തോ ബിസിനസോ ഒന്നുമില്ല, ബന്ധുക്കളൊന്നും അത്ര വലിയ സന
ലാറ്ററൻ ഹൃദയം
ലാറ്ററൻ ബസിലിക്ക, കത്തോലിക്കാ സഭയുടെ പ്രതീകം. രണ്ടര നൂറ്റാണ്ടു നീണ്ട മതപീഡനങ്ങൾക്കു ശേഷം റോമ്മാപുരിയിൽ ആദ്യമായി
പുത്തൻ പാന മനമുരുകും ധ്യാനം
അമ്മകന്നിമണിതന്റെ നിർമലദുഃഖങ്ങളിപ്പോൾ... എത്രയോ ഹൃദയസ്പർശിയാണ് ഈ വരികൾ. ഒരമ്മയുടെ നെഞ്ചുപിളർക്കുന്ന വിലാപ
ലണ്ടനിലെ മല്ലു ഷെഫ്
ലണ്ടൻ നഗരത്തിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് എത്തുന്ന ഇംഗ്ലീഷുകാർ മലയാളികളുടെ നാടൻ വിഭവങ്ങളായ കപ്പയും മീനും ച
ഈ മലയും കടന്ന്
യാത്ര പോകുന്ന പലരുടെയും കഥകൾ നമ്മൾ കേൾക്കാറുണ്ട്. എന്നാൽ, സാഹസിക യാത്രകൾ പ്രിയമാക്കിയവരുടെയോ? മഞ്ഞുമലകൾ താണ്ട
ദേവദേയം ഈ സൗഭാഗ്യം
പല്ലിശേരിക്കുന്നിലെ കാരുണ്യപ്രവാഹം, അറിയുന്നവർക്കൊക്കെ മഹാവിസ്മയമാണ്. സ്നേഹപരിചരണത്തിന്റെയും കരുതലിന്റെയും ആ
ആ മൂന്നു വർഷങ്ങൾ
പി. ഭാസ്കരൻ...
മലയാളം നെഞ്ചിലേറ്റിയ പ്രിയ കവി. ആ തൂലികയിൽനിന്ന് ഉതിർന്നുവീണ കവിതാ ശകലങ്ങൾ മൂളാത്തവരായി ആ
കുട്ടനാടിന്റെ ഡോക്ടറമ്മയും മകനും
പഞ്ചനക്ഷത്ര ആശുപത്രികളിലെ ഗ്ലാമർ ജോലിയും സൗകര്യങ്ങളും വൻ പ്രതിഫലവും വേണ്ടെന്നു വച്ചു സ്വന്തം കൈയിലെ പണം മുടക്കി ഒ
പക്ഷിമൃഗാദികൾക്ക് പുത്തൻ ഊര്
ഭാവി നമ്മൾ പോകുന്നയിടമല്ല, സൃഷ്ടിക്കുന്നതാണ്. അതിലേക്കുള്ള പാതകൾ കണ്ടെത്തുന്നതല്ല, നിർമിക്കുന്നതാണ്. ഈ പാതകൾ നിർ
കുഞ്ഞിരാമാനന്ദം
ഈ ആശുപത്രിയുടെ ഉടമ ഒരു കല്പണിക്കാരനാണ്. സ്വന്തം അധ്വാനത്തിൽ കല്ലുകളടുക്കി കെട്ടിപ്പൊക്കിയ ആശുപത്രി ആറു മാസങ്ങൾ
രാജ്ഭവനിലെ രഹസ്യങ്ങൾ
വലിയൊരു കപ്പലിന്റെ ഡെക്കില്‍ ഇരിക്കുന്നതു പോലെ ഒരു മുനമ്പിലിരുന്ന് അറബിക്കടലിന്റെ ഗോവൻ ഭംഗി ആസ്വദിക്കുക, ഇതൊരു സ്വ
മഹാപാപത്തിന് 25 വയസ്
ഗുജറാത്തിലും ഒറീസയിലെ കാണ്ഡമാലിലും മണിപ്പുരിലുമൊക്കെ ന്യൂനപക്ഷങ്ങൾ കൊല്ലാക്കൊല ചെയ്യപ്പെടുന്നതിനു മുന്‍പത്തെ കാര്‍
ഇന്ത്യയുടെ മാനേജ്മെന്റ് ഗുരു
ഇന്ത്യയിൽ ബിസിനസ് മാനേജ്മെന്റ് പഠനത്തിനു തുടക്കമിട്ടത് ജംഷഡ്പുർ എക്സ്എല്‍ആര്‍ഐയിലെ ഈശോ സഭാ വൈദികർ ആണെങ്കിൽ അ
കയാക്കിംഗ് പ്രീസ്റ്റ്
മുപ്പതു വയസു വരെ വെള്ളത്തിലിറങ്ങാൻ പേടിയായിരുന്ന ഒരു യുവാവ്. 32-ാം വയസിൽ നിർബന്ധത്താൽ നീന്തൽ പഠിക്കുന്നു. പിന്നെ പ
75 ലും വശീകരിക്കുന്നു വിഷകന്യക
ജീവിതവും മരണവും മുഖാമുഖം നിൽക്കുന്ന കുടിയേറ്റ ഭൂമിയിലെ രാപ്പകൽ യുദ്ധങ്ങൾ ആകാശവൃക്ഷത്തിലെ ഏറുമാടത്തിലിരുന്ന് ഒ
ഒന്നാം പുൽക്കൂട്
1223... വിശുദ്ധ ഫ്രാൻസിസ് അസീസി ലോകത്തിലെ ആദ്യത്തെ പുൽക്കൂട് ഒരുക്കിയ വർഷം. ആ മഹാസംഭവത്തിന് ഈ ക്രിസ്മസ് ദിനത്തിൽ
ജാർഖണ്ഡിന്റെ കറുത്ത മുത്ത്, ധോരി മാതാവ്!
നൂറടി താഴ്ചയുള്ള കൽക്കരി ഖനിയിൽനിന്ന് ഒരു രൂപം കിട്ടുന്നു. അതു കാളിദേവിയാണെന്നു ധരിച്ച് ഒരു മുറിയിൽ പ്രതിഷ്ഠിച്ചു
പശുക്കൂട്ടിലെ പവർഹൗസ്
വൈദ്യുതിച്ചാർജിനെച്ചൊല്ലി പലരും ആശങ്കയിലും ആശയക്കുഴപ്പത്തിലും കഴിയുന്പോൾ ദേ ഇവിടൊരാൾ തന്റെ പശുക്കൂട്ടിൽനിന്ന
ഉലകംചുറ്റും വീൽ ചെയർ
രാജ്യങ്ങളിൽനിന്നു രാജ്യങ്ങളിലേക്ക് വിശ്രമമില്ലാതെ ഉരുളുകയാണ് ഈ വീൽ ചെയർ. അരയ്ക്കു താഴേയ്ക്കു തളർന്ന ഒരു ചെറുപ്പ
കാര്യം കാണാൻ കഴുത
ഒരു ലിറ്റര്‍ കഴുതപ്പാലിനു വിപണിയില്‍ 5,000 മുതല്‍ 7,000 രൂപ വരെ വില. നഷ്ടത്തിലേക്കു പോയ അച്ഛന്റെ പശുവളർത്തലിനെ രക്
ചിറകുള്ള മോളി
ബാങ്ക് അക്കൗണ്ടിൽ കനപ്പെട്ട ബാലൻസ് ഒന്നുമില്ല, വലിയ കുടുംബസ്വത്തോ ബിസിനസോ ഒന്നുമില്ല, ബന്ധുക്കളൊന്നും അത്ര വലിയ സന
ലാറ്ററൻ ഹൃദയം
ലാറ്ററൻ ബസിലിക്ക, കത്തോലിക്കാ സഭയുടെ പ്രതീകം. രണ്ടര നൂറ്റാണ്ടു നീണ്ട മതപീഡനങ്ങൾക്കു ശേഷം റോമ്മാപുരിയിൽ ആദ്യമായി
പുത്തൻ പാന മനമുരുകും ധ്യാനം
അമ്മകന്നിമണിതന്റെ നിർമലദുഃഖങ്ങളിപ്പോൾ... എത്രയോ ഹൃദയസ്പർശിയാണ് ഈ വരികൾ. ഒരമ്മയുടെ നെഞ്ചുപിളർക്കുന്ന വിലാപ
ലണ്ടനിലെ മല്ലു ഷെഫ്
ലണ്ടൻ നഗരത്തിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് എത്തുന്ന ഇംഗ്ലീഷുകാർ മലയാളികളുടെ നാടൻ വിഭവങ്ങളായ കപ്പയും മീനും ച
ഈ മലയും കടന്ന്
യാത്ര പോകുന്ന പലരുടെയും കഥകൾ നമ്മൾ കേൾക്കാറുണ്ട്. എന്നാൽ, സാഹസിക യാത്രകൾ പ്രിയമാക്കിയവരുടെയോ? മഞ്ഞുമലകൾ താണ്ട
ദേവദേയം ഈ സൗഭാഗ്യം
പല്ലിശേരിക്കുന്നിലെ കാരുണ്യപ്രവാഹം, അറിയുന്നവർക്കൊക്കെ മഹാവിസ്മയമാണ്. സ്നേഹപരിചരണത്തിന്റെയും കരുതലിന്റെയും ആ
ആ മൂന്നു വർഷങ്ങൾ
പി. ഭാസ്കരൻ...
മലയാളം നെഞ്ചിലേറ്റിയ പ്രിയ കവി. ആ തൂലികയിൽനിന്ന് ഉതിർന്നുവീണ കവിതാ ശകലങ്ങൾ മൂളാത്തവരായി ആ
കുട്ടനാടിന്റെ ഡോക്ടറമ്മയും മകനും
പഞ്ചനക്ഷത്ര ആശുപത്രികളിലെ ഗ്ലാമർ ജോലിയും സൗകര്യങ്ങളും വൻ പ്രതിഫലവും വേണ്ടെന്നു വച്ചു സ്വന്തം കൈയിലെ പണം മുടക്കി ഒ
പക്ഷിമൃഗാദികൾക്ക് പുത്തൻ ഊര്
ഭാവി നമ്മൾ പോകുന്നയിടമല്ല, സൃഷ്ടിക്കുന്നതാണ്. അതിലേക്കുള്ള പാതകൾ കണ്ടെത്തുന്നതല്ല, നിർമിക്കുന്നതാണ്. ഈ പാതകൾ നിർ
കുഞ്ഞിരാമാനന്ദം
ഈ ആശുപത്രിയുടെ ഉടമ ഒരു കല്പണിക്കാരനാണ്. സ്വന്തം അധ്വാനത്തിൽ കല്ലുകളടുക്കി കെട്ടിപ്പൊക്കിയ ആശുപത്രി ആറു മാസങ്ങൾ
രാജ്ഭവനിലെ രഹസ്യങ്ങൾ
വലിയൊരു കപ്പലിന്റെ ഡെക്കില്‍ ഇരിക്കുന്നതു പോലെ ഒരു മുനമ്പിലിരുന്ന് അറബിക്കടലിന്റെ ഗോവൻ ഭംഗി ആസ്വദിക്കുക, ഇതൊരു സ്വ
മഹാപാപത്തിന് 25 വയസ്
ഗുജറാത്തിലും ഒറീസയിലെ കാണ്ഡമാലിലും മണിപ്പുരിലുമൊക്കെ ന്യൂനപക്ഷങ്ങൾ കൊല്ലാക്കൊല ചെയ്യപ്പെടുന്നതിനു മുന്‍പത്തെ കാര്‍
ഇന്ത്യയുടെ മാനേജ്മെന്റ് ഗുരു
ഇന്ത്യയിൽ ബിസിനസ് മാനേജ്മെന്റ് പഠനത്തിനു തുടക്കമിട്ടത് ജംഷഡ്പുർ എക്സ്എല്‍ആര്‍ഐയിലെ ഈശോ സഭാ വൈദികർ ആണെങ്കിൽ അ
കയാക്കിംഗ് പ്രീസ്റ്റ്
മുപ്പതു വയസു വരെ വെള്ളത്തിലിറങ്ങാൻ പേടിയായിരുന്ന ഒരു യുവാവ്. 32-ാം വയസിൽ നിർബന്ധത്താൽ നീന്തൽ പഠിക്കുന്നു. പിന്നെ പ
75 ലും വശീകരിക്കുന്നു വിഷകന്യക
ജീവിതവും മരണവും മുഖാമുഖം നിൽക്കുന്ന കുടിയേറ്റ ഭൂമിയിലെ രാപ്പകൽ യുദ്ധങ്ങൾ ആകാശവൃക്ഷത്തിലെ ഏറുമാടത്തിലിരുന്ന് ഒ
ഒന്നാം പുൽക്കൂട്
1223... വിശുദ്ധ ഫ്രാൻസിസ് അസീസി ലോകത്തിലെ ആദ്യത്തെ പുൽക്കൂട് ഒരുക്കിയ വർഷം. ആ മഹാസംഭവത്തിന് ഈ ക്രിസ്മസ് ദിനത്തിൽ
ജാർഖണ്ഡിന്റെ കറുത്ത മുത്ത്, ധോരി മാതാവ്!
നൂറടി താഴ്ചയുള്ള കൽക്കരി ഖനിയിൽനിന്ന് ഒരു രൂപം കിട്ടുന്നു. അതു കാളിദേവിയാണെന്നു ധരിച്ച് ഒരു മുറിയിൽ പ്രതിഷ്ഠിച്ചു
പശുക്കൂട്ടിലെ പവർഹൗസ്
വൈദ്യുതിച്ചാർജിനെച്ചൊല്ലി പലരും ആശങ്കയിലും ആശയക്കുഴപ്പത്തിലും കഴിയുന്പോൾ ദേ ഇവിടൊരാൾ തന്റെ പശുക്കൂട്ടിൽനിന്ന
ആ രാത്രിയുടെ കാവൽ മാലാഖ
സ്വന്തം ജീവൻ ബലികഴിച്ച് നൂറ്റന്പതോളം ഹോസ്റ്റൽവാസികളെ ജീവിതത്തിലേക്കു പിടിച്ചുകയറ്റിയ സിസ്റ്റർ ലയോള സിഎംസി എന്ന ധ
ഗോക്കളെ മേയ്ച്ചും....മനസുണ്ടെങ്കിൽ എല്ലാം മനോഹരമാകും
പഠനത്തിന് ഇടവേള കിട്ടിയാൽ മൊബൈൽ ഫോണിൽ തോണ്ടിയോ ടിവിക്കു മുന്നിൽ
ചടഞ്ഞിരുന്നോ സമയം നീക്കുന്നവരാണ് പല കൗമാരക്
മുരിങ്ങയിലകൊണ്ട് പുട്ട് ഉണ്ടാക്കിയ കഥ!
നാൽപ്പത്തിയേഴാം വയസിൽ സ്വകാര്യ ബാങ്കിലെ സീനിയർ മാനേജർ പദവി രാജിവച്ച് ഒരു വ്യവസായം തുടങ്ങിയപ്പോൾ പലരും എതിർത്തു
ചിപ്പിലിത്തോട്ടിലെ ലോകകപ്പ്
ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ ജ്വരത്തിൽ ലോകം ആറാടുന്പോൾ ഇവിടെയൊരാൾ ക്രിക്കറ്റിന്റെ മറ്റൊരു ആവേശക്കാഴ്ച തീർത്തു ക്രിക്ക
ചൂടൻ സിറ്റി വഴി കുവൈറ്റ്
ആത്മാവു സിറ്റിയിലൂടെ മോസ്കോയിലെത്താം. അവിടെനിന്നു കുവൈറ്റ് സിറ്റി വഴി അമേരിക്കൻകുന്നിൽ ലാൻഡ് ചെയ്യാം. ചൂടൻ സിറ്റിയി
കലിഗ്രഫിയില്‍ കൈവച്ചാല്‍
കൈയക്ഷരം മോശമാണെന്നു പരിഭവിക്കുന്നവരാണോ നിങ്ങൾ...! എങ്കിൽ കലിഗ്രഫിയിൽ ഒന്നു കൈവച്ചാലോ..? മലയാള സിനിമയുടെ പരസ്യ
യഹൂദന്റെ മസ്തിഷ്കം
ഹമാസ് ഭീകരർ ഇസ്രയേൽ ആക്രമിച്ചതിലൂടെ തുടക്കമിട്ട മറ്റൊരു യുദ്ധം ലോകത്തെ മുറിവേൽപിച്ചുകൊണ്ടിരിക്കുന്നു. യഹൂദരെപ്
സൺഡേ ദീപിക അവതരിപ്പിക്കുന്നു...ബാൻഡ് മേളം ചന്പക്കുളം സിസ്റ്റേഴ്സ്
“ഉടൻതന്നെ മൈതാനത്ത് നിങ്ങൾ ഏവരും ആകാംക്ഷയോടെ കാത്തിരുന്ന ആ അപൂർവ കലാവിരുന്ന് ആരംഭിക്കുന്നു. സുപ്രസിദ്ധ ബാൻഡ് സം
ഇത്തിരി പുളിക്കും
ഗ്രാമത്തിൽ എല്ലാവരുംകൂടി ചേർന്ന് വർഷം ഏകദേശം 35 ടണ്‍ കുടംപുളിയാണ് വിളവെടുക്കുന്നത്. അതായത്, പ്രതിവര്‍ഷം 65 ലക്ഷ
സിൻ ചാവോ വിയറ്റ്നാം വിളിക്കുന്നു!
പതിറ്റാണ്ടുകൾ നീണ്ട യുദ്ധത്തിൽ ബോംബുകൾ നക്കിത്തുടച്ച ഒരു നാട്. ചോരയും നിലവിളിയും പട്ടിണിയും ഭീതി പരത്തിയ മണ്ണ്. ഒര
Latest News
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്: എം.എം. വര്‍ഗീസ് ഇന്നും ഇഡിക്കു മുന്നില്‍ ഹാജരാകില്ല
സാങ്കേതിക വിഷയങ്ങൾ വിശദീകരിക്കണം, ഉദ്യോഗസ്ഥർ ഹാജരാകണം: വിവിപാറ്റിൽ വ്യക്തത തേടി സുപ്രീം കോടതി
വയോധികയ്ക്ക് വ്യാജ കുത്തിവയ്പ്പ്: പ്രതി കുത്തിയത് മരുന്നില്ലാത്ത സിറിഞ്ച് കൊണ്ട്
നിമിഷപ്രിയയെ കാണാൻ അമ്മയ്ക്ക് അനുമതി
ഉച്ചയ്ക്ക് രണ്ടിനു ശേഷം മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യില്ല; മെഡിക്കൽക്കോളജ് ജീവനക്കാരും ബന്ധുക്കളും തമ്മിൽ തർക്കം
Latest News
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്: എം.എം. വര്‍ഗീസ് ഇന്നും ഇഡിക്കു മുന്നില്‍ ഹാജരാകില്ല
സാങ്കേതിക വിഷയങ്ങൾ വിശദീകരിക്കണം, ഉദ്യോഗസ്ഥർ ഹാജരാകണം: വിവിപാറ്റിൽ വ്യക്തത തേടി സുപ്രീം കോടതി
വയോധികയ്ക്ക് വ്യാജ കുത്തിവയ്പ്പ്: പ്രതി കുത്തിയത് മരുന്നില്ലാത്ത സിറിഞ്ച് കൊണ്ട്
നിമിഷപ്രിയയെ കാണാൻ അമ്മയ്ക്ക് അനുമതി
ഉച്ചയ്ക്ക് രണ്ടിനു ശേഷം മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യില്ല; മെഡിക്കൽക്കോളജ് ജീവനക്കാരും ബന്ധുക്കളും തമ്മിൽ തർക്കം
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top