വനിതകൾക്ക് ദീപാലങ്കാരം
തിരക്കുള്ള റോഡിലൂടെ 40 അടി നീളമുള്ള ട്രെയിലർ പുഷ്പം പോലെ ഓടിക്കുന്ന സ്ത്രീ നിസാരക്കാരിയല്ല. അതേ ഇത് ദീപ മിലൻ. സ്കൂട്ടർ മുതൽ ഫോക് ലിഫ്ട് പോലെയുള്ള ഹെവി വാഹനങ്ങൾ വരെ ദീപയുടെ കൈയിൽ ഭദ്രം. ഇതിനകം 11 തരം വാഹനങ്ങളുടെ ലൈസൻസാണ് ഡ്രൈവിംഗിലെ ഈ താരം സ്വന്തമാക്കിയിരിക്കുന്നത്. ടു വീലർ, ത്രീ വീലർ, ഫോർ വീലർ, ബസ്, ലോറി, ട്രാക്ടർ, എസ്കവേറ്റർ, ട്രെയിലർ, ക്രെയിൻ, ഫോക്‌ലിഫ്ട്, റോഡ് റോളർ തുടങ്ങി 11 തരം വാഹനങ്ങളുടെ ലൈസൻസുള്ള കേരളത്തിലെ അപൂർവം സ്ത്രീകളിൽ ഒരാളാണ് ദീപ.
സൈക്കിൾ പോലും ഓടിക്കാൻ അറിയാതിരുന്ന ദീപയാണ് ഇതൊക്കെ സ്വന്തമാക്കിയതെന്നുകൂടി അറിയുക.

സമയം രാവിലെ 11 മണി

തിരക്കേറിയ തോപ്പുംപടി ജംഗ്ഷനിലൂടെ ഹാർലി ഡേവിഡ്സണ്‍ ബൈക്കിൽ ഓഫീസിലേക്ക് പോകുകയാണ് ദീപ മിലൻ. പുരുഷന്മാർപോലും ഓടിക്കാൻ അൽപമൊന്നു മടിക്കുന്ന ഈ വാഹനത്തിൽ ഒരു സ്ത്രീയെ കണ്ടപ്പോൾ കാഴ്ചക്കാരുടെ മുഖത്ത് അന്പരപ്പും കൗതുകവും. അബലയെന്നു പരിഹസിക്കുന്ന സമൂഹത്തിൽ താങ്ങാൻ ചെറിയൊരു കരമുണ്ടെങ്കിൽ സ്ത്രീക്ക് അസാധ്യമായി ഒന്നുമില്ലെന്നു തെളിയിച്ചിരിക്കുകയാണ് ഈ യുവതി. സ്കൂട്ടർ മുതൽ ഫോക് ലിഫ്ട് വരെയുള്ള ഹെവി വാഹനങ്ങൾ ദീപയുടെ കൈയിൽ ഭദ്രം. ഇതിനകം 11 തരം വാഹനങ്ങളുടെ ലൈസൻസാണ് ഡ്രൈവിംഗിലെ ഈ താരം സ്വന്തമാക്കിയിരിക്കുന്നത്. ടു വീലർ, ത്രീ വീലർ, ഫോർ വീലർ, ബസ്, ലോറി, ട്രാക്ടർ, എസ്കവേറ്റർ, ട്രെയിലർ, ക്രെയിൻ, ഫോക്‌ലിഫ്ട്, റോഡ് റോളർ തുടങ്ങി 11 തരം വാഹനങ്ങളുടെ ലൈസൻസുള്ള കേരളത്തിലെ അപൂർവം സ്ത്രീകളിൽ ഒരാളാണ് ദീപ.

സൈക്കിൾ പോലും ചവിട്ടാനറിയാതെ

ആലുവ ദീപാഭവനിൽ ഗോപി-ഷൈലമ്മ ദന്പതികളുടെ മൂത്ത മകളായ ദീപയ്ക്ക് കുട്ടിക്കാലത്ത് വാഹനങ്ങളോട് തീരെ കന്പമില്ലായിരുന്നു. അതുകൊണ്ടുതന്നെ സൈക്കിൾ ഓടിക്കാൻ പോലും ദീപ ശ്രമിച്ചിട്ടില്ല. താൻ ജീവിതത്തിൽ ഒരിക്കൽപോലും ഒരു വാഹനം ഓടിക്കുമെന്ന് ദീപ സ്വപ്നത്തിൽപോലും കരുതിയിരുന്നില്ല. പക്ഷേ ഇന്ന് ആ കൈകളിൽ ഏതുവാഹനവും സുരക്ഷിതമാണ്.

മിലന്‍റെ ജീവിതത്തിലേക്ക്

കാലടി ശ്രീശങ്കര കോളജിൽ ബിഎ ഇംഗ്ലീഷ് ലിറ്ററേച്ചർ പഠനം പൂർത്തിയായ ഉടൻതന്നെയായിരുന്നു ദീപയുടെ വിവാഹം. തോപ്പുംപടി പ്രദീപ് മന്ദിറിൽ മിലനായിരുന്നു വരൻ. മിലന്‍റെ കുടുംബമാകട്ടെ 40 വർഷമായി എ ടു സെഡ് എന്ന ഡ്രൈവിംഗ് സ്കൂൾ നടത്തുന്നു. മിലന്‍റെ അമ്മ രാധാമണി പോലും സ്കൂട്ടർ ഓടിക്കുമായിരുന്നു. ഡ്രൈവിംഗ് അറിയാതിരുന്ന ആ ബുദ്ധിമുട്ട് ദീപയുടെ വാക്കുകളിലൂടെ...

ഞാൻ വിവാഹം കഴിച്ചു വരുന്പോൾ ഇവിടെ അമ്മ പോലും ടൂവീലർ ഓടിക്കുമായിരുന്നു. മിലൻ ചേട്ടന്‍റെ സഹോദരി മിനിലാൽ കേരളത്തിൽ ആദ്യത്തെ ഓട്ടോമൊബൈൽ ഡിപ്ലോമ നേടിയ വനിതയാണ്. എല്ലാവർക്കും വണ്ടി ഓടിക്കാൻ അറിയാം. എവിടെയെങ്കിലും പോകേണ്ടിവരുന്പോഴാണ് ബുദ്ധിമുട്ടുണ്ടാകുക. കൊണ്ടുപോയി വിടാൻ ആർക്കും സമയം കാണില്ല. വണ്ടി തരാം, തനിയെ പൊയ് ക്കൊള്ളാൻ പറയും. ഒരു സൈക്കിൾ പോലും ഓടിക്കാൻ അറിയാത്ത എനിക്ക് ആദ്യമൊക്കെ ബുദ്ധിമുട്ടായിരുന്നു.’’

അങ്ങനെ വിവാഹം കഴിഞ്ഞ് ഒരു വർഷത്തിനുശേഷം ഡ്രൈവിംഗ് പഠിക്കാൻ ഞാനും തീരുമാനിച്ചു. മിലൻ ചേട്ടൻതന്നെയാണ് അതിനുള്ള പ്രചോദനം. അദ്ദേഹം എന്നെ ടൂവീലർ ഓടിക്കാൻ പഠിപ്പിച്ചു. സൈക്കിൾ അറിയില്ലാത്തതുകൊണ്ട് വളരെ പ്രയാസമായിരുന്നു. വീണു കാലുപൊട്ടി. എങ്കിലും പരിശ്രമം ഉപേക്ഷിക്കാൻ ഞാൻ തയാറായില്ല. അങ്ങനെ 1995-ൽ ടൂ വീലർ ലൈസൻസ് കിട്ടി. സ്കൂട്ടർ ഓടിക്കലിൽ നിന്ന് ബൈക്കിലേക്കും ബുള്ളറ്റിലേക്കുമൊക്കെ ഞാൻ മാറി. പതുക്കെ ആത്മവിശ്വാസം കിട്ടിത്തുടങ്ങി. പിന്നെ ഫോർവീലർ ലൈസൻസും കിട്ടി.

ഹെവി വാഹനങ്ങളിലേക്ക്

ഫോർവീലർ ലൈസൻസ് കിട്ടിയതോടെ എനിക്ക് ആത്മവിശ്വാസം കൂടി. അങ്ങനെയാണ് ബസും ലോറിയും ഓടിക്കാൻ പഠിച്ചത്. 1996-ൽ ആ ലൈസൻസും സ്വന്തമാക്കി. പിന്നെ ഡ്രൈവിംഗിൽ താത്പര്യം കൂടിത്തുടങ്ങി. തുടർന്ന് ക്രെയിനും ജെസിബിയും ഓടിക്കാൻ പഠിച്ചു. ഇവയുടെ ടെസ്റ്റ് ഒരു ദിവസം തന്നെയായിരുന്നു. രണ്ടിലും വിജയിച്ചു. ട്രെയിലർ, ക്രെയിൻ, ഫോക്‌ലിഫ്ട് എന്നിവയുടെ ലൈസൻസും ലഭിച്ചു. എല്ലാത്തരം വാഹനങ്ങളും ഓടിക്കാൻ പഠിപ്പിച്ചത് ഭർത്താവ് മിലൻ തന്നെയായിരുന്നു.

മോട്ടോർ വാഹന വകുപ്പിനെ വെട്ടിലാക്കി

ഒടുവിൽ മോട്ടോർ വാഹന വകുപ്പിനെയും ദീപ വെട്ടിലാക്കി. ലൈസൻസിൽ ഏഴു വിഭാഗം വാഹനങ്ങളുടെ വിവരങ്ങൾ രേഖപ്പെടുത്താനുള്ള സ്ഥലമേയുള്ളൂ. എന്നാൽ ദീപയ്ക്ക് സ്വന്തമായിട്ടുള്ളത് 11 വിഭാഗം വാഹനങ്ങളുടെ ലൈസൻസാണ്. സ്ഥലമില്ലാത്തതിനാൽ നാലു വാഹനങ്ങളുടെ വിവരങ്ങൾ ഒന്നിനുമീതേ ഒന്നായി എഴുതിച്ചേർത്താണ് മോട്ടോർ വാഹനവകുപ്പ് ലൈസൻസ് നൽകിയിരിക്കുന്നത്.

വലിയ വാഹനങ്ങൾ ഓടിക്കാൻ എളുപ്പം

വലിയ വാഹനങ്ങൾ ഓടിക്കാനാണ് കൂടുതൽ എളുപ്പമായി തോന്നിയിട്ടുള്ളത്. 40 അടി നീളമുള്ള ട്രെയിലറുമായി റോഡിലേക്കിറങ്ങിയാൽ മറ്റു ഡ്രൈവർമാർ സ്ത്രീയെന്ന പരിഗണന നൽകി മാന്യമായി പെരുമാറും. വലിയ വാഹനങ്ങൾ ഓടിക്കുന്പോൾ കായികക്ഷമതയും ആരോഗ്യവും വേണമെന്നാണ് എല്ലാവരും കരുതുന്നത്. നന്നായി ശ്രദ്ധിച്ചാൽ മതി.

പുരുഷന്മാരെക്കാൾ ശ്രദ്ധയോടെ സ്ത്രീകൾ വാഹനം കൈകാര്യം ചെയ്യും. ദൈവാനുഗ്രഹത്താൽ ഇതുവരെ അപകടങ്ങളൊന്നും ഉണ്ടായിട്ടില്ല.- അനുഭവത്തിന്‍റെ വെളിച്ചത്തിൽ ദീപ പറയുന്നു.

കുടുംബത്തിന്‍റെ സ്ഥിരം ഡ്രൈവർ

വണ്ടിയോടിക്കാൻ പഠിച്ചതിനുശേഷം കുടുംബയാത്രകളിലെല്ലാം ഞാൻ തന്നെയാണ് സ്ഥിരം ഡ്രൈവർ. മുംബൈ, മൈസൂർ എന്നിവിടങ്ങളിലേക്ക് യാത്ര പോയപ്പോൾ ഭർത്താവും ഞാനും മാറിമാറിയാണ് വണ്ടി ഓടിച്ചത്. കുടുംബാംഗങ്ങൾ എല്ലാവരുമായി തോപ്പുംപടിയിലെ വീട്ടിൽ നിന്ന് ബസിൽ യാത്ര പോകുന്പോഴെല്ലാം ഞാനാണ് വണ്ടി ഓടിക്കാറുള്ളത്. ആലപ്പുഴയിലെ ഡ്രൈവിംഗ് സ്കൂളിലേക്ക് ജെസിബിയും ക്രെയിനും റോഡ് റോളറുമൊക്കെ കൊണ്ടുപോകുന്നതും ഞാൻ തനിച്ചാണ്.

പഠിപ്പിച്ചത് രണ്ടായിരത്തിലധികംപേരെ

എറണാകുളത്തെ എ ടു സെഡ് ഡ്രൈവിംഗ് സ്കൂൾ ഉടമയായ ഭർത്താവ് മിലനെ സഹായിക്കുന്നുണ്ടെങ്കിലും മട്ടാഞ്ചേരി ഹാൾട്ടിലുള്ള ഓഫീസിന്‍റെ പ്രവർത്തനങ്ങളാണ് ദീപ നോക്കുന്നത്. എ ടു സെഡിന് വിവിധ സ്ഥലങ്ങളിലായി 11 ഡ്രൈവിംഗ് സ്കൂളുകളാണുള്ളത്. ഇതിനകം തന്നെ 2000ലധികം പേരെ ദീപ ഡ്രൈവിംഗ് പഠിപ്പിച്ചുകഴിഞ്ഞു. ഇതിൽ ചെറുപ്പക്കാർ മുതൽ 60 വയസ് പിന്നിട്ടവർ വരെയുണ്ട്. ഹെവി വാഹനങ്ങളിൽ പലരും ഡ്രൈവർമാരായി വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നു.

കുടുംബത്തിന്‍റെ പിന്തുണ

ഭർത്താവിന്‍റെയും കുടുംബത്തിന്‍റെയും പിന്തുണ കൊണ്ടുമാത്രമാണ് തനിക്ക് ഈ രംഗത്ത് ശോഭിക്കാനായതെന്ന് ദീപ പറയുന്നു. മക്കളായ ബിടെക് വിദ്യാർഥി അരവിന്ദ് മിലനും പ്ലസ്ടു വിദ്യാർഥി ആനന്ദ് മിലനും മാതാപിതാക്കളെപ്പോലെ ഡ്രൈവിംഗിൽ കന്പമുണ്ട്.


സീമ മോഹൻലാൽ
ഫോട്ടോ:
അഖിൽ പുരുഷോത്തമൻ