പ്രതികാരം ഒന്നിനും പരിഹാരമല്ല
ഒരു നാടകത്തെ ആധാരമാക്കി ചെറുതും വലുതുമായ അന്പതിലേറെ സിനിമകൾ നിർമിക്കപ്പെട്ടു എന്നു കേട്ടാൽ അതു വിശ്വസിക്കാൻ വിഷമം തോന്നും. എന്നാൽ നാനൂറിലേറെ വർഷം മുൻപു രചിക്കപ്പെട്ട 'ഹാംലറ്റ്' എന്ന നാടകത്തിന്‍റെ കാര്യത്തിൽ അതാണു സംഭവിച്ചത്. നാടകരംഗത്തെ അതുല്യപ്രതിഭയായി ഇന്നും ആദരിക്കപ്പെടുന്ന ആംഗലേയ സാഹിത്യകാരനായ വില്യം ഷെയ്ക്സ്പിയറിന്‍റെ (1582-1616) ഏറ്റവും പ്രസിദ്ധമായ നാടകങ്ങളിലൊന്നാണിത്.

ചിലപ്പൊഴെങ്കിലും കോളജ് കാന്പസുകളിൽ അവതരിപ്പിക്കപ്പെടാറുള്ള ഈ നാടകം പലർക്കും പരിചിതമായിരിക്കും. എങ്കിലും ഈ നാടകത്തിലെ കഥ ചുരുക്കി ഇവിടെ അവതരിപ്പിക്കട്ടെ.
ഡെന്‌മാർക്കിലെ രാജകുമാരനായ ഹാംലറ്റ് ജർമനിയിൽ പഠിക്കുന്ന അവസരം. അപ്പോഴാണു തന്‍റെ പിതാവായ ഹാംലറ്റ് രാജാവ് അകാലചരമമടഞ്ഞു എന്ന വാർത്ത കേട്ടത്. വാർത്ത കേട്ട രാജകുമാരൻ ഡെന്‌മാർക്കിൽ മടങ്ങിയെത്തിയപ്പോഴേക്കും രാജകുമാരന്‍റെ പിതൃസഹോദരൻ ക്ലോഡിയസ് രാജാവായി സ്വയം അവരോധിച്ചിരുന്നു. എന്നു മാത്രമല്ല, രാജകുമാരന്‍റെ അമ്മയായ ജർട്രൂഡിനെ ക്ലോഡിയസ് വിവാഹം കഴിക്കുകയും ചെയ്തിരുന്നു.

തന്‍റെ പിതാവിന്‍റെ മരണം രാജകുമാരനെ ഞെട്ടിച്ചിരുന്നു. എന്നാൽ അതിലേറെ ഞെട്ടിച്ചതു തന്‍റെ അമ്മ ക്ലോഡിയസിനെ അതിവേഗം വിവാഹം കഴിച്ചതായിരുന്നു. രാജകുമാരൻ അങ്ങനെ അതീവ ദുഃഖിതനായി കഴിയുന്പോൾ തന്‍റെ പിതാവിന്‍റെ മരണത്തിൽ എന്തോ കള്ളക്കളി നടന്നതായി രാജകുമാരനു തോന്നി.

പൂന്തോട്ടത്തിൽ വിശ്രമിക്കുന്പോൾ സർപ്പദംശമേറ്റു രാജാവ് മരണമടഞ്ഞു എന്നായിരുന്നു ഔദ്യോഗിക ഭാഷ്യം. എന്നാൽ, അതു വിശ്വസിക്കാൻ രാജകുമാരനു തോന്നിയില്ല. അങ്ങനെയിരിക്കുന്പോഴാണു ഹാംലറ്റ് രാജാവിന്‍റെ ഭൂതം രാജകുമാരനു പ്രത്യക്ഷപ്പെട്ടു താൻ ക്ലോഡിയസിനാൽ വധിക്കപ്പെട്ടതാണ് എന്ന് അറിയിച്ചത്. മയങ്ങുന്പോൾ ക്ലോഡിയസ് രാജാവിന്‍റെ ചെവിയിൽ മാരകമായ വിഷം ഒഴിച്ചാണത്രെ രാജാവിനെ വധിച്ചത്.

എന്നു മാത്രമല്ല, തന്‍റെ വധത്തിനു പ്രതികാരം ചെയ്യണമെന്നും രാജാവിന്‍റെ ഭൂതം ആവശ്യപ്പെട്ടു. രാജാവിന്‍റെ ഭൂതം പ്രതികാരം ചെയ്യുവാൻ ആവശ്യപ്പെട്ടെങ്കിലും രാജകുമാരൻ ഉടനെ അതിനു മുതിർന്നില്ല. രാജാവിന്‍റെ ഭൂതം എന്ന പേരിൽ പിശാച് തന്നെ കബളിപ്പിക്കുകയാണോ എന്നായിരുന്നു രാജകുമാരന്‍റെ സംശയം. ക്ലോഡിയസ് തന്നെയാണോ രാജാവിനെ വധിച്ചതെന്നു കണ്ടുപിടിക്കുവാൻ വേണ്ടി രാജകുമാരൻ പഴയ ഒരു കഥയെ ആധാരമാക്കി രാജകൊട്ടാരത്തിൽ ഒരു നാടകം സംഘടിപ്പിച്ചു. ആ നാടകത്തിൽ ഒരാൾ രാജാവിന്‍റെ ചെവിയിൽ വിഷമൊഴിച്ചു കൊല്ലുന്ന ഒരു രംഗമുണ്ടായിരുന്നു.ഈ നാടകം കണ്ടയുടനെ ക്ലോഡിയസ് വികാരഭരിതനായി പുറത്തേക്കിറങ്ങിപ്പോയി. അപ്പോൾ ഭൂതം പറഞ്ഞതുശരിയായിരുന്നുവെന്നു രാജകുമാരനു ബോധ്യമായി. എങ്കിലും ആകാശത്തിലേക്കു നോക്കി പ്രാർഥിക്കുന്നതായി കണ്ട ക്ലോഡിയസിനെ വധിക്കാൻ രാജകുമാരനു മനസുവന്നില്ല. എന്താണു സംഭവിക്കുന്നതെന്നറിയാൻ ജർട്രൂഡ് രാജ്ഞി രാജകുമാരനെ തന്‍റെ മുറിയിലേക്കു ക്ഷണിച്ചു. അവർ സംസാരിച്ചുകൊണ്ടിരിക്കുന്പോൾ കർട്ടനു പിന്നിൽ ആരോ അനങ്ങുന്നതായി രാജകുമാരനു തോന്നി. അതു ക്ലോഡിയസ് ആണെന്നു കരുതി രാജകുമാരൻ തന്‍റെ വാൾ എടുത്തു കർട്ടനിലേക്ക് ആഞ്ഞുകുത്തി. അപ്പോൾ മരിച്ചുവീണതു രാജാവിന്‍റെ ഉപദേശകനും രാജകുമാരന്‍റെ പ്രേമഭാജനമായ ഒഫീലിയയുടെ പിതാവുമായ പൊളോണിയസായിരുന്നു.

പൊളോണിയസിനെ വധിച്ചതിന്‍റെ ശിക്ഷയായി രാജകുമാരനെ ക്ലോഡിയസ് ഇംഗ്ലണ്ടിലേക്ക് നാടുകടത്തി. എന്നാൽ രാജകുമാരനെ വധിക്കുവാനുള്ള ഒരു തന്ത്രമായിരുന്നു അത്. എന്നാൽ, ആ തന്ത്രത്തിൽ നിന്നു വിദഗ്ധമായി രക്ഷപ്പെട്ടു രാജകുമാരൻ ഡെന്മാർക്കിൽ മടങ്ങിയെത്തി. ഇതിനിടയിൽ പിതാവിന്‍റെ മരണത്തിൽ ദുഃഖിതയായ ഒഫീലിയ വെള്ളത്തിൽ മുങ്ങി മരിക്കുകയുണ്ടായി.

അപ്പോഴാണ് പിതാവിന്‍റെയും സഹോദരിയുടെയും മരണത്തിനു പ്രതികാരം ചെയ്യുവാനായി ഒഫീലിയയുടെ സഹോദരൻ ഫ്രാൻസിൽനിന്നും ഓടിയെത്തിയത്. ക്ലോഡിയസ് അതിന് ഒത്താശയും ചെയ്തുകൊടുത്തു. അങ്ങനെയാണു രാജകുമാരനും ഒഫീലിയയുടെ സഹോദരനായ ലെർട്സും തമ്മിൽ വാൾപയറ്റു നടന്നത്. ആ വാൾപയറ്റ് നടക്കുന്നതിനിടയിൽ രാജകുമാരനു വേണ്ടി ക്ലോഡിയസ് കരുതിവച്ചിരുന്ന വിഷം കലർത്തിയ വീഞ്ഞു കുടിച്ചു ജർട്രുഡ് മരിച്ചുവീണു. രാജകുമാരനെ വധിക്കാൻ വേണ്ടി വിഷം പുരട്ടിയ വാളായിരുന്നു ക്ലോഡിയസ് ലെർട്സിനു നൽകിയത്. ആ വാൾ കൊണ്ടു രാജകുമാരനു മുറിവേറ്റു. അല്പം കഴിഞ്ഞപ്പോൾ ആ വാൾ രാജകുമാരന്‍റെ കൈവശം എത്തി. അതുകൊണ്ടു രാജകുമാരനും ലെർട്സിനെ മുറിവേല്പിച്ചു. താൻ മരിക്കുവാൻ പോകുകയാണെന്നു മനസിലാക്കിയ ലെർട്സ് തനിക്കു ക്ലോഡിയസ് വിഷം പുരട്ടിയ വാൾ നൽകിയ കാര്യം രാജകുമാരനോടു പറഞ്ഞു. അപ്പോൾ രാജകുമാരൻ അവിടെ വാൾപയറ്റ് വീക്ഷിച്ചുകൊണ്ടിരുന്ന ക്ലോഡിയസിനെ ആഞ്ഞുകുത്തി വധിച്ചു. അതേത്തുടർന്നു രാജകുമാരനും മരിച്ചുവീണു. വാളിൽനിന്നു മുറിവേറ്റപ്പോൾ രക്തത്തിൽ വിഷാംശം കലർന്നതായിരുന്നു മരണ കാരണം.

ഹാംലറ്റ് എന്ന നാടകം ശരിക്കും ഒരു ദുരന്തനാടകമാണ്. ഈ നാടകത്തിൽ മികച്ചുനിൽക്കുന്ന ഒരു പ്രധാന സന്ദേശം പ്രതികാരം ഒരു തെറ്റിനും പരിഹാരം ആകുന്നില്ല എന്നതാണ്.അധികാരത്തിനുവേണ്ടി ക്ലോഡിയസ് സ്വന്തം സഹോദരനെ വധിച്ചതു വലിയ തെറ്റുതന്നെയായിരുന്നു. എന്നാൽ, പ്രതികാരം ചെയ്യുവാനായി ഹാംലറ്റ് ഇറങ്ങിപ്പുറപ്പെട്ടപ്പോൾ പലരുടെ മരണത്തിനെന്നപോലെ സ്വന്തം മരണത്തിനും അതു വഴിതെളിച്ചു. ആര് ഏതു കാര്യത്തിനു പ്രതികാരം ചെയ്യുവാനായി ഇറങ്ങിത്തിരിച്ചാലും ഹാംലറ്റിന്‍റെ കാര്യത്തിൽ സംഭവിച്ചതുപോലെ ഒരു തെറ്റിൽ നിന്നു മറ്റു വലിയ തെറ്റുകളിലേക്കു മാത്രമേ അതു നയിക്കൂ. അതു നമുക്ക് മറക്കാതിരിക്കാം.
പ്രതികാരം ഒരു തെറ്റിനും പരിഹാരം ആകുന്നില്ല എന്നതാണു യാഥാർഥ്യം. നമ്മുടെ എന്നപോലെ മറ്റുള്ളവരുടെ തെറ്റിനും ശരിയായ പരിഹാരം കാണാനുള്ളതു നല്ലതാണ്. എന്നാൽ, പ്രതികാരം ഒരിക്കലും ശരിയായ പരിഹാരം ആകുന്നില്ല എന്നത് എപ്പോഴും നമ്മുടെ ഓർമയിലുണ്ടായിരിക്കട്ടെ.

ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ