ബന്ധങ്ങൾ നമുക്കു സമ്മാനിക്കുന്നത്
ജീവിതത്തിൽ നമുക്ക് ആരോഗ്യവും സന്തോഷവും പ്രദാനം ചെയ്യുന്ന ഘടകങ്ങൾ ഏതൊക്കെയാണ്? തീർച്ചയായും നമുക്കു നമ്മുടേതായ ഉത്തരങ്ങൾകാണും. അത്തരത്തിൽ സന്പത്തും അധികാരവും പ്രശസ്തിയുമൊക്കെ ഉൾപ്പെട്ടേക്കാം. ആരോഗ്യത്തിന്‍റെ കാര്യത്തിൽ ചിട്ടയായ ജീവിതചര്യയും ശരിയായ ഭക്ഷണ രീതിയും നാം  ഉൾപ്പെടുത്തിയേക്കാം.

എന്നാൽ ശാസ്ത്രീയ പഠനങ്ങൾ വഴി കണ്ടെത്തിയിട്ടുള്ള ഉത്തരങ്ങൾ അറിയുന്നതു നല്ലതല്ലേ? 1938-ൽ അമേരിക്കയിലെ ഹാർവാർഡ് യൂണിവേഴ്സിറ്റി ഈ വിഷയം സംബന്ധിച്ച് ഒരു ഗവേഷണ പഠനപരന്പര ആരംഭിക്കുകയുണ്ടായി. ഇപ്പോഴും തുടരുന്ന ഈ ഗവേഷണ പഠനത്തിൽ ആദ്യം ഉൾപ്പെടുത്തിയിരുന്നത് 724 പേരായിരുന്നു.

രണ്ടു ഗണത്തിൽപ്പെട്ടവരായിരുന്നു ഇവർ. ഇവരിൽ പകുതിപ്പേർ അന്നു ഹാർവാർഡിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥികളായിരുന്നു. ബാക്കി പകുതിപ്പേർ ബോസ്റ്റണിൽനിന്നു തന്നെയുള്ള സമപ്രായക്കാരായ ചെറുപ്പക്കാരായിരുന്നു. പക്ഷേ അവരെല്ലാവരും നിർധന കുടുംബങ്ങളിൽ നിന്നോ തകർന്ന ബന്ധങ്ങളുണ്ടായിരുന്ന കുടുംബങ്ങളിൽനിന്നോ ആയിരുന്നു.

ഈ ഗവേഷണ പഠനപരന്പര ആരംഭിച്ചപ്പോൾ പഠന വിധേയരാക്കിയ 724 പേരെയും അവരുടെ മാതാപിതാക്കളെയും ഗവേഷകർ നേരിൽ കണ്ട് ഇന്‍റർവ്യൂ ചെയ്യുകയുണ്ടായി. അതുപോലെ, ഈ 724 പേരുടെയും മെഡിക്കൽ റിപ്പോർട്ടും ശേഖരിക്കുകയുണ്ടായി. അതെത്തുടർന്നു രണ്ടുവർഷത്തിൽ ഒരിക്കൽ മാത്രം ഗവേഷകർ ഇവരെ സന്ദർശിച്ച് അഭിമുഖം നടത്തി വിവരങ്ങൾ ശേഖരിച്ചുകൊണ്ടിരുന്നു.

ഈ 724 -ൽ ഒരാൾ 1961-ൽ അമേരിക്കൻ പ്രസിഡന്‍റായിത്തീർന്ന ജോൺ എഫ്. കെന്നഡിയായിരുന്നു. ബാക്കിയുള്ളവരിൽ ഒട്ടേറെപ്പേർ ഡോക്‌ടർമാരും എൻജിനിയർമാരും വക്കീലന്മാരും കോർപറേഷൻ എക്സിക്യൂട്ടീവുമാരുമായിത്തീർന്നു. വേറെ ആളുകൾ ഫാക്‌ടറി ജീവനക്കാരും കച്ചവടക്കാരും മറ്റു സാധാരണ തൊഴിലുകൾ ചെയ്യുന്നവരുമായി മാറി. മദ്യപാനത്തിനും മറ്റു ദുഃശീലങ്ങൾക്കും അടിമകളായി ജീവിതം തകർന്നവരും അവരുടെയിടയിലുണ്ടായി.

ഈ ഗവേഷണ പഠനം ആരംഭിച്ച് 75 വർഷം കഴിഞ്ഞപ്പോൾ പഠനവിധേയരായ 724 പേരിൽ അറുപതുപേർ ജീവിച്ചിരുപ്പുണ്ടായിരുന്നു. ഇപ്പോഴും തുടരുന്ന ഈ പഠന പരന്പരയിൽ 2000 പേരാണുള്ളത്. ഇവരാകട്ടെ ആദ്യഗണത്തിൽപ്പെട്ടവരുടെ മക്കളാണുതാനും.ഈ ഗവേഷണ പഠനം 75 വർഷം കഴിഞ്ഞപ്പോൾ തയാറാക്കിയ റിപ്പോർട്ടിന്‍റെ പശ്ചാത്തലത്തിൽ ഈ പ്രോജക്‌ടിന്‍റെ ഇപ്പോഴത്തെ ഡയറക്‌ടറായ റോബർട്ട് വാൾഡിംഗർ 2015 ഡിസംബറിൽ ഒരു പ്രഭാഷണം നടത്തുകയുണ്ടായി. നവീന ആശയങ്ങളും പുത്തൻ കണ്ടുപിടിത്തങ്ങളുമൊക്കെ അവതരിപ്പിക്കുന്ന ‘ടെഡ് ടോക്ക്സ്' ആണ് ഈ പ്രഭാഷണത്തിനു വേദിയൊരുക്കിയത്.ഈ പ്രഭാഷണത്തിൽ വാൾഡിംഗർ പറയുന്നതനുസരിച്ചു, നമ്മുടെ ജീവിതത്തിൽ ആരോഗ്യവും സന്തോഷവും പ്രദാനം ചെയ്യുന്ന പ്രധാന ഘടകം നല്ല ബന്ധങ്ങൾ ആണത്രെ. ഹാർവാർഡ് നടത്തിയ ഗവേഷണപഠനത്തിന്‍റെ ഫലമായി നമ്മുടെ ജീവിതത്തിലെ ബന്ധങ്ങളെക്കുറിച്ചു മൂന്നു കാര്യങ്ങൾ പഠിക്കുവാൻ സാധിച്ചുവെന്ന് അദ്ദേഹം അവകാശപ്പെടുന്നു.

അതിൽ ഒന്നാമത്തേത്, നല്ല സാമൂഹിക ബന്ധങ്ങൾ നമുക്ക് ഏറെ നല്ലതാണ് എന്നത്രെ. കുടുംബാംഗങ്ങളും സ്നേഹിതരും സമൂഹത്തിലെ മറ്റ് അംഗങ്ങളുമായി നല്ല ബന്ധം പുലർത്തുന്നവരാണു ജീവിതത്തിൽ നല്ല ആരോഗ്യമുള്ളവരും സന്തോഷമുള്ളവരുമായി കാണപ്പെടുന്നതെന്നു ഹാർവാർഡ് ഗവേഷണം വ്യക്തമാക്കുന്നു. ജീവിതത്തിലെ നല്ല ബന്ധങ്ങൾ വഴി ഏകാന്തത അകറ്റുവാൻ സാധിക്കുന്നതു വലിയൊരു കാര്യമായിട്ടാണ് ഗവേഷണ പഠനം കാണുന്നത്.
നമ്മുടെ ജീവിതത്തിലെ ബന്ധങ്ങളെക്കുറിച്ച് ഈ പഠനം കണ്ടെത്താനായതനുസരിച്ചു ബന്ധങ്ങളുടെ എണ്ണത്തെക്കാളേറെ ബന്ധങ്ങളുടെ മേന്മയാണത്രെ ജീവിതത്തിൽ ആരോഗ്യവും സന്തോഷവും പകരുന്നത്. തകർന്ന കുടുംബബന്ധങ്ങളും തകർന്ന സാമൂഹ്യബന്ധങ്ങളുമൊക്കെ ആരോഗ്യവും സന്തോഷവും തകർത്തതായിട്ടാണു ഹാർവാർഡ് ഗവേഷണം വ്യക്തമാക്കിയിരിക്കുന്നത്.

നമ്മുടെ ജീവിത ബന്ധങ്ങളെക്കുറിച്ചു മൂന്നാമതായി കണ്ടെത്തിയ കാര്യം നമ്മുടേതല്ല. ജീവിതബന്ധങ്ങൾ നമ്മുടെ പൊതുവായ ആരോഗ്യത്തെ മാത്രമല്ല നമ്മുടെ തലച്ചോറിന്‍റെ ആരോഗ്യവും പരിരക്ഷിക്കുവാൻ സഹായിക്കുമെന്നാണ്. ഈ ഗവേഷണത്തിൽ കണ്ടെത്തിയതനുസരിച്ചു നല്ല ബന്ധങ്ങൾ പുലർത്തുവാൻ സാധിച്ചവർക്ക് അവരുടെ നല്ല ഓർമശക്തി നിലനിർത്താനും സാധിച്ചു.

നമ്മുടെ ആരോഗ്യം സംരക്ഷിക്കുന്ന കാര്യത്തിലും ജീവിതത്തിൽ സന്തോഷം കണ്ടെത്തുന്ന കാര്യത്തിലും താല്പര്യമുള്ളവരാണോ നമ്മൾ? എങ്കിൽ ജീവിതത്തിൽ എല്ലാ രീതിയിലും നല്ല ബന്ധങ്ങൾ സ്ഥാപിക്കുന്നതിനും അവ നിലനിർത്തുന്നതിനും നമുക്കു ശ്രമിക്കാം. ബന്ധങ്ങളുടെ കാര്യം വരുന്പോൾ കുടുംബബന്ധങ്ങളാകാം ആദ്യം നമ്മുടെ ശ്രദ്ധയിൽ വരിക. നമ്മുടെ കുടുംബബന്ധങ്ങൾ കുറ്റമറ്റതും മെച്ചപ്പെട്ടതുമാണെന്ന് ഉറപ്പുവരുത്തുവാൻ സാധിച്ചാൽ അതു നമ്മുടെ ജീവിതത്തിലെ വലിയ ഒരു അനുഗ്രഹമായിരിക്കും.

അതുപോലെ തന്നെ നമ്മുടെ സ്നേഹബന്ധങ്ങളും സമൂഹത്തിലെ നമ്മുടെ മറ്റു ബന്ധങ്ങളുമൊക്കെ ഏറ്റവും മേന്മയുള്ളതായി നാം നിലനിർത്തണം. എന്നാൽ, നമ്മുടെ ബന്ധങ്ങളിൽ പ്രമുഖ സ്ഥാനം നാം നൽകേണ്ടത് ദൈവവുമായിട്ടുള്ള നമ്മുടെ ബന്ധമാണെന്നതും നാം മറന്നുപോകരുത്. ദൈവവുമായിട്ടുള്ള ബന്ധം ഏറ്റവും മെച്ചപ്പെട്ട രീതിയിലുള്ളതാണെങ്കിൽ നമ്മുടെ മറ്റു ബന്ധങ്ങളും മെച്ചപ്പെട്ടതായിരിക്കും എന്നതിൽ സംശയം വേണ്ട. അപ്പോൾ നമ്മുടെ ആരോഗ്യവും ജീവിതസന്തോഷവും ഏറെ മെച്ചപ്പെടുകതന്നെ ചെയ്യും.

ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ