വിലമതിക്കാനാവാത്ത മനുഷ്യജീവൻ
ഇപ്പോൾ ലഭ്യമായിരിക്കുന്ന സ്ഥിതിവിവരക്കണക്കുകളനുസരിച്ചു ലോകം മുഴുവനിലുമായി 6,316 പേർ ഒരു മണിക്കൂറിൽ മരിക്കുന്നുണ്ട്. ഇവരിൽ ഭൂരിഭാഗവും സ്വാഭാവികമരണത്തിനു വിധേയരാകുന്പോൾ ഒട്ടേറെപ്പേരുടെ ജീവൻ അകാലത്തിൽ അവസാനിക്കുന്നുണ്ട്. അവയിൽ അപകടമരണവും കൂട്ടക്കൊലയും കൊലപാതകവുമൊക്കെ ഉൾപ്പെടുന്നു.

മനുഷ്യജീവൻ വെറുതെ കശക്കിയെറിയപ്പെടുന്പോൾ നാമെല്ലാവരും സ്വാഭാവികമായും ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. ആ ചോദ്യം ഇതാണ്: മനുഷ്യജീവന് ഇത്ര കുറച്ചുമാത്രമേ വിലയുള്ളോ? നാം ഇപ്രകാരം ഒരു ചോദ്യം ചോദിക്കുന്നതിന്‍റെ അർഥം മനുഷ്യജീവനു വിലയിടുവാൻ നമുക്കു സാധിക്കുമെന്നല്ലേ? അതുപോലെ, മനുഷ്യജീവനു സാമാന്യം നല്ല മൂല്യമുണ്ടെന്നല്ലേ നമ്മുടെ ചോദ്യം അർഥമാക്കുന്നത്? എന്നാൽ മനുഷ്യജീവനു വിലയിടുവാൻ നമുക്കു സാധിക്കുമോ? അതിന്‍റെ യഥാർഥമൂല്യം എങ്ങനെ നമുക്കു നിർണയിക്കുവാൻ സാധിക്കും?

2011-ൽ അമേരിക്കൻ ഗവണ്‍മെന്‍റിന്‍റെ മൂന്ന് ഏജൻസികൾ മനുഷ്യജീവന്‍റെ വില കണക്കുകൂട്ടി അവതരിപ്പിച്ചിട്ടുണ്ട്. അതിൽ എൻവയണ്‍മെന്‍റൽ പ്രൊട്ടക്ഷൻ ഏജൻസിയുടെ വിലയിരുത്തലനുസരിച്ച് അമേരിക്കയിലെ ഒരു മനുഷ്യജീവന്‍റെ വില 91 ലക്ഷം ഡോളറാണ്. എന്നാൽ ഫുഡ് ആൻഡ് അഡ്മിനിസ്ട്രേഷൻ ഏജൻസി 79 ലക്ഷം ഡോളറും ട്രാൻസ്പോർട്ടേഷൻ ഏജൻസി 70 ലക്ഷം ഡോളറുമാണു മനുഷ്യജീവന്‍റെ വിലയായി കണക്കാക്കിയിരിക്കുന്നത്. ഈ കണക്കുകളുടെയൊക്കെ പശ്ചാത്തലത്തിലാണു ഗവണ്‍മെന്‍റിന്‍റെ ഭാഗത്തുനിന്നുണ്ടാകുന്ന വീഴ്ചയുടെ ഫലമായി ഏതെങ്കിലും അമേരിക്കൻ പൗരൻ കൊല്ലപ്പെട്ടാൽ ആ പൗരന്‍റെ കുടുംബത്തിനു വലിയ തുക നഷ്ടപരിഹാരമായി ലഭിക്കുന്നത്.

മനുഷ്യന്‍റെ സാന്പത്തികവശം മാത്രം കണക്കിലെടുത്തുകൊണ്ടു മനുഷ്യജീവന്‍റെ മൂല്യം നിർണയിക്കുന്ന രീതിയാണിത്. എന്നാൽ, മനുഷ്യജീവന്‍റെ മൂല്യം ആ രീതിയിൽ മാത്രം നിർണയിച്ചാൽ മതിയോ? മനുഷ്യജീവന്‍റെ മൂല്യം അന്വേഷിച്ചുനടന്ന ഒരാൾ ഒരിക്കൽ പണ്ഡിതനായ ഒരു ഗുരുവിനോടു ചോദിച്ചു: “മനുഷ്യജീവന്‍റെ മൂല്യം എന്താണ്?” അപ്പോൾ ഗുരു അയാളുടെ കൈയിൽ ഒരു രത്നക്കല്ലു കൊടുത്തുകൊണ്ടു പറഞ്ഞു: “ഈ രത്നക്കല്ലിന്‍റെ വില കണ്ടുപിടിച്ചിട്ടു വരൂ. ആര് എത്ര വലിയ വില പറഞ്ഞാലും ഈ രത്നം വിൽക്കരുത്.”

ഗുരു പറഞ്ഞതനുസരിച്ച് അയാൾ ആ രത്നക്കല്ലിന്‍റെ വില അന്വേഷിച്ചുപോയി. വഴിയിൽ അയാൾ ആദ്യം കണ്ടത് ഒരു ഓറഞ്ചുകച്ചവടക്കാരനെയായിരുന്നു. “ഞാൻ ഈ രത്നക്കല്ല് തന്നാൽ നിങ്ങൾ എനിക്ക് എന്തുതരും?” അയാൾ ഓറഞ്ച് കച്ചവടക്കാരനോടു ചോദിച്ചു. അപ്പോൾ കച്ചവടക്കാരൻ പറഞ്ഞു: “ഞാൻ നിങ്ങൾക്ക് ഒരു ഡസൻ ഓറഞ്ചു തരാം.” അയാൾ ഓറഞ്ച് കച്ചവടക്കാരനു നന്ദിപറഞ്ഞിട്ട് ഉരുളൻകിഴങ്ങ് കച്ചവടക്കാരന്‍റെ അടുത്തെത്തി. അപ്പോൾ രത്നക്കല്ലിനു പകരമായി ഒരുചാക്ക് ഉരുളൻകിഴങ്ങ് കച്ചവടക്കാരൻ വാഗ്ദാനം ചെയ്തു. ആ കച്ചവടക്കാരനും നന്ദിപറഞ്ഞ് അയാൾ ഒരു സ്വർണക്കച്ചവടക്കാരനെ സമീപിച്ചു.

ആ രത്നക്കല്ല് കണ്ടപ്പോൾ സ്വർണക്കടക്കാരൻ പറഞ്ഞു: “ഈ രത്നക്കല്ലിനു ഞാൻ അന്പതുലക്ഷം രൂപ തരാം. അല്ല, ഞാൻ ഒരു കോടി രൂപ തന്നേക്കാം.” പക്ഷേ രത്നക്കല്ല് തനിക്കു വിൽക്കാൻ അനുവാദമില്ലെന്നു പറഞ്ഞ് അയാൾ അവിടെനിന്നു പോയി. പിന്നെ അയാൾ എത്തിയത് ഒരു ഡയമണ്ട് വ്യാപാരിയുടെ അടുത്തായിരുന്നു. ഡയമണ്ട് വ്യാപാരി ആ രത്നക്കല്ല് കണ്ടപ്പോൾ അതിന്‍റെ മുൻപിൽ തലകുനിച്ചുകൊണ്ടു പറഞ്ഞു: “ഈ രത്നക്കല്ലിന് എന്തുവില തന്നാലും അത് ഈ അമൂല്യരത്നത്തിന്‍റെ വിലയ്ക്കു തുല്യമാകില്ല. അത്രമാത്രം വിലപ്പെട്ട രത്നമാണിത്.”

ഡയമണ്ട് വ്യാപാരിയുടെ വാക്കുകേട്ട അയാൾ അദ്ഭുതസ്തബ്ധനായി. അയാൾ വേഗം ഗുരുവിനെ സമീപിച്ച് തന്‍റെ അനുഭവം വിവരിച്ചു. അപ്പോൾ ഗുരു പറഞ്ഞു: “ഓരോ മനുഷ്യജീവനും ഏത് അമൂല്യരത്നത്തെക്കാളും വിലയുണ്ട്. എന്നാൽ ഭുരിഭാഗം പേരും അതിന്‍റെ വില മനസിലാക്കുന്നില്ല. അവരുടെ വീക്ഷണത്തിൽ മനുഷ്യജീവനു കുറേ ഓറഞ്ചുകളുടെ അല്ലെങ്കിൽ ഒരുചാക്ക് ഉരുളൻകിഴങ്ങിന്‍റെ വില മാത്രമെയുള്ളൂ.”‌

ഈ കഥയിലെ ഗുരുപറയുന്നത് എത്രയോ ശരിയാണ്. മനുഷ്യജീവനു പലരും എത്ര നിസാരമായ വില മാത്രമാണു നല്കുന്നത്. ചിലരാകട്ടെ മനുഷ്യജീവനു യാതൊരു വിലയും നല്കുന്നില്ല എന്നതല്ലേ വാസ്തവം? അതുകൊണ്ടല്ലേ ജീവൻ നശിപ്പിക്കുന്നതിൽ അവർക്ക് ഒരു വൈമനസ്യവുമില്ലാത്തത്? മനുഷ്യജീവന്‍റെ മൂല്യം നിർണയിക്കുക അത്ര എളുപ്പമല്ല എന്നതാണു സത്യം. അതുകൊണ്ടുതന്നെയാണു മനുഷ്യജീവൻ അമൂല്യമാണെന്നു നാം പറയുന്നത്. ദൈവം നമുക്കു നല്കിയിരിക്കുന്ന ജീവനും നമ്മുടെ ജീവിതവുംവഴി നമുക്ക് എന്തെല്ലാം നല്ല കാര്യങ്ങളാണു ചെയ്യുവാൻ സാധിക്കുക! പക്ഷേ അവയെക്കുറിച്ചു നാം പലപ്പോഴും അത്ര അവബോധമുള്ളവരല്ല എന്നുമാത്രം.

മനുഷ്യനു ചെയ്യാവുന്ന നന്മകളും മനുഷ്യനു നേടിയെടുക്കാവുന്ന നേട്ടങ്ങളും എന്തുമാത്രമാണെന്ന് ഇപ്പോഴും നമുക്കറിയില്ല. ഓരോ ദിവസവും നാം അവയെക്കുറിച്ചു മനസിലാക്കിവരുന്നതേയുള്ളൂ. മനുഷ്യരെക്കുറിച്ചു പൊതുവായി ഇങ്ങനെ പറയുന്നതുപോലെ നമ്മുടെ വ്യക്തിപരമായ ജീവിതത്തിലും ഇതിനു വലിയ അർഥമുണ്ട്. അതായത്, നമ്മുടെ വ്യക്തിപരമായ ജീവനും നമ്മുടെ വ്യക്തിപരമായ ജീവിതവും ഏറെ വിലപ്പെട്ടതാണെന്നു വ്യക്തം. തന്മൂലം ആരും അതു കുറച്ചുകാണാതിരിക്കട്ടെ.

ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ