Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ഇനി കലക്കും ചക്ക
വൈകുന്നേരം വെയിൽ ചാഞ്ഞ സമയം. അടുക്കളപ്പുറത്തെ മുറ്റത്തു വീട്ടുകാർ കൊരണ്ടിപ്പലകകളിട്ടു വട്ടംകൂടിയിരിക്കുന്നു. നടുവിൽ വലിയൊരു ചക്കപ്പഴം. തേൻവരിക്കയുടെ കൊതിപ്പിക്കുന്ന ഗന്ധം. പറന്പിലെ പ്ലാവിൽനിന്നു നിലംതൊടാതെ കയർ കെട്ടിയിറക്കിയതാണ്. വീട്ടുകാരണവർ അരിവാൾ കൊണ്ടു ചക്ക നടുവെ മുറിച്ചു. തങ്കവർണത്തിലുള്ള ചുളകൾ കണ്ടതോടെ കുട്ടികളുടെ ക്ഷമ കെട്ടു. മുറിപ്പാടിൽനിന്നു ചുളകൾ അടർത്തി വായിലിട്ടു. പഴത്തിന്റെ പാകത്തെക്കുറിച്ചു മുതിർന്നവർ അഭിപ്രായം പറഞ്ഞു. ചെറിയ ചേർപ്പുകളാക്കി കൂഞ്ഞി ചെത്തി മുറത്തിലിട്ട ചക്കച്ചുളകൾ അപ്പപ്പോൾതന്നെ അപ്രത്യക്ഷമായി. ചക്കയുടെ ഒരു പകുതി തീർന്നപ്പോൾ തന്നെ അരഡസനിലധികം വരുന്ന വീട്ടുകാരുടെ വയറുകൾ നിറഞ്ഞു. മറുപകുതിയുടെ കുറെഭാഗം അയൽവീട്ടുകാർക്കു കൊടുത്തു. പിന്നേയും ബാക്കിയുള്ളതു രാവിലത്തെ കാപ്പിക്കെന്നു പറഞ്ഞു വീട്ടുകാരത്തി ചായ്പിലേക്കുമാറ്റി.
കാപ്പിക്കു കടി
ചക്ക സീസണിൽ നാട്ടിൻപുറത്തെ വീടുകളിൽ പണ്ടിതൊരു പതിവുകാഴ്ചയായിരുന്നു. ചക്കപ്പഴമോ, ചക്കപ്പുഴുക്കോ ആയിരുന്നു അന്നു രണ്ടുമൂന്നുമാസം മിക്കപ്പോഴും കാപ്പിക്കുള്ള കടി. ചക്കപ്പഴത്തിനൊപ്പം കുടിക്കുന്ന കാപ്പിക്കു മധുരം ഇടാറില്ലായിരുന്നു. വാ നിറയെ മധുരം നിറഞ്ഞു നിൽക്കുന്പോൾ കാപ്പിക്കു പഞ്ചസാര മധുരം ആവശ്യമില്ലായിരുന്നു. പച്ചച്ചുള എണ്ണയിൽ വറുത്തും പഴംചക്ക അടയാക്കിയും കാപ്പിക്കൊപ്പം എത്തിയിരുന്നു. ചക്കതീറ്റ ഇവിടംകൊണ്ടു തീരുന്നില്ല. ഇടിച്ചക്കപ്രായം തൊട്ടെ അതു തുടങ്ങുന്നു. മടലും കുരുവും ഉറയ്ക്കും മുൻപേ ചക്ക പറിച്ചു കറിവച്ചു തുടങ്ങും. പകുതി മൂപ്പെത്തിയാൽ കുരുവടക്കം പുഴുക്കുണ്ടാക്കും. പഴുത്തു തുടങ്ങിയാലും പുഴുക്കു മുടക്കില്ല. ചക്കപ്പുഴുക്കിനൊപ്പം മീനോ ഇറച്ചിയോ കറിവച്ചാൽ അന്നു വീട്ടിൽ സദ്യയുടെ ആഘോഷം. ചോറിനു കറി ചക്കക്കുരു കൊണ്ടുണ്ടാക്കുന്ന വിവിധ വിഭവങ്ങൾ. ചാറായും തോരനായും മാറാതെ അതു ചോറിനൊപ്പമുണ്ടാകും. മാങ്ങയും മുരിങ്ങക്കായും ചെമ്മീനുമിട്ടു ഫൈവ് സ്റ്റാർ സ്റ്റൈലിലും ചക്കക്കുരു എത്തും. അവിയലിൽ മുതൽ ഇറച്ചിക്കറിയിൽ വരെ കൂട്ടുകഷണമായും ചക്കക്കുരു ഉണ്ടാകും. ചക്ക സീസണിൽ കറിവയ്ക്കുന്നതിന്റെ കഷ്ടപ്പാടിനെപ്പറ്റി വീട്ടമ്മമാർ പരിഭവം പറഞ്ഞിരുന്നില്ല.
പ്ലാവ് ഒഴിഞ്ഞാലും ചക്ക ഒഴിയില്ല
പ്ലാവ് ഒഴിഞ്ഞാലും വീട്ടിൽനിന്നു ചക്ക ഒഴിയാറില്ലായിരുന്നു. അതിനുള്ള തായാറെടുപ്പുകൾ ആദ്യമേ തുടങ്ങും. ചക്കക്കുരു കഴുകി ഉണക്കി മണലിലിടും. അടുത്ത സീസണ് വരെ അതു കേടില്ലാതെ കിടക്കും. ചുള അരിഞ്ഞു വാട്ടി സൂക്ഷിച്ചുവയ്ക്കും. പഴം വരട്ടി തെരയാക്കും. കാലവർഷത്തിലെ വറുതിക്കാലത്തു വീടുകളിൽനിന്നു പട്ടിണിയെ അകറ്റിനിർത്താൻ ചക്കയെയാണ് ആളുകൾ കൂട്ടുപിടിച്ചിരുന്നത്. മഴക്കാലത്തു മണലിൽനിന്നു ചക്കക്കുരു മാന്തിയെടുത്ത് അടുപ്പിലിട്ടു ചുട്ടു കുട്ടികൾ കശുവണ്ടി പരിപ്പുപോലെ ആസ്വദിച്ചു തിന്നിരുന്നു.
വരിക്കയും കൂഴയുമായി ചക്കകൾ രണ്ടിനം. രുചിയിലും ആകൃതിയിലും ഓരോ പ്ലാവിലെ ചക്കകൾ ഒന്നിനൊന്നു വ്യത്യസ്തം. പറഞ്ഞറിയിക്കാൻ പറ്റില്ല രുചിഭേദങ്ങൾ. ചക്കച്ചുളയുടെ നിറത്തിന്റെ കാര്യത്തിലുമുണ്ടു പ്രത്യേകതകൾ. വെളുത്തും മഞ്ഞച്ചും ചുവന്നും ചുളകളുണ്ട്.
മധുരത്തിൽ വരിക്കയാണു കേമൻ. അതിമധുരക്കാർ തേൻവരിക്കയെന്ന് അറിയപ്പെടുന്നു. മുറിച്ചു തിന്നാൻ എളുപ്പം കൂഴച്ചക്കയാണ്. നന്നായി പഴുത്തതാണെങ്കിൽ കൈകൊണ്ടുതന്നെ പൊളിച്ചെടുക്കാം. കൂഞ്ഞി വലിച്ചു മടൽ വിടർത്തിവച്ചു കഴിക്കാം.
ഉറികെട്ടിപ്ലാവുകൾ
പ്ലാവില്ലാത്ത വീടുകൾ പണ്ടുകാലത്ത് ഉണ്ടായിരുന്നില്ല. വീട്ടുമുറ്റത്തും അതിരിലുമൊക്കെയായി നിരവധി പ്ലാവുകൾ. ഓരോ പ്ലാവും ഏതിനമെന്നു വീട്ടുകാർക്കു മാത്രമല്ല നാട്ടുകാർക്കും അറിയാമായിരുന്നു. ചില പ്ലാവുകൾക്കു പേരുകളുമുണ്ടായിരുന്നു. മച്ചിപ്ലാവ് മുതൽ അമ്മച്ചിപ്ലാവ് വരെ ഉണ്ടായിരുന്നു. ചക്കയുടെ വലിപ്പംകൊണ്ടു ചില പ്ലാവുകൾ പേരുകേട്ടു. മുതിർന്ന ഒരു കുട്ടിയുടെ ഉയരവും രണ്ടാൾ പിടിച്ചാൽ പൊങ്ങാത്തത്ര ഭാരവുമുള്ള ചക്കകൾ. ഭാരം കൂടി മൂപ്പെത്തും മുൻപേ ഞെട്ടറ്റു വീണുപോകുമായിരുന്നു ഇത്തരം ഭീമൻ ചക്കകൾ. ഇങ്ങനെ വീഴാതിരിക്കാൻ പകുതി മൂപ്പാകും മുൻപേ ഉറികെട്ടി അതിലാക്കി താങ്ങ് നൽകിയിരുന്നു. ഇത്തരം ഉറികെട്ടിപ്ലാവുകൾ ഇന്നു കാണാനില്ലെങ്കിലും ലോകത്തിലെ ഏറ്റവും വലിയ പഴം ഇന്നും ചക്കപ്പഴം തന്നെ. മൂന്നാം വർഷം കായ്ക്കുന്ന കുള്ളൻ പ്ലാവുകൾ വന്നെങ്കിലും ചക്കയുടെ വലിപ്പത്തിൽ കാര്യമായ കുറവില്ല.
ഒരു ചക്കയ്ക്കു വില 600!
കേരളത്തിൽ ഒരു കർഷകനും പ്ലാവ് കൃഷി ചെയ്യുന്നതായി കേട്ടറിവില്ല. പക്ഷേ, പ്ലാവിനും ചക്കയ്ക്കും ഇവിടെ ഒരു പഞ്ഞവുമില്ല. 30 കോടി ചക്കയാണ് ഓരോ വർഷവും ഇവിടെ വിരിഞ്ഞുണ്ടാകുന്നത്. പ്ലാവുകളുടെ എണ്ണം പണ്ടുള്ളതിനേക്കാൾ പകുതികണ്ടു കുറഞ്ഞശേഷമുള്ള കണക്കാണിത്. വളർന്നു പാകമെത്തിയ ഒരു പ്ലാവിൽ നൂറിലേറെ ചക്കയുണ്ടാകും. ഓരോ ചക്കയിലും നൂറോളം ചുളകളും. വളപ്രയോഗമോ, ജലസേചനമോ വേണ്ട. കീടങ്ങളെ പേടിക്കുകയും വേണ്ട. തികച്ചും പ്രകൃതിദത്തം. സ്വാഭാവികം. ജൈവസന്പുഷ്ടം.
ചക്കക്കച്ചവടം പണ്ടു കേട്ടുകേൾവിയില്ലായിരുന്നു. ബഹുഭൂരിഭാഗം വീട്ടുകാരും ചക്കയുടെ കാര്യത്തിൽ ധാരാളികളായിരുന്നു. ഉപയോഗിക്കുന്നതിനേക്കാൾ കൂടുതൽ ചക്കകൾ ഉപയോഗശൂന്യമായി പോയിരുന്നു. പ്ലാവില്ലാത്ത അപൂർവം ചില വീട്ടുകാർ കായ്പ്ലാവ് അടങ്കലെടുത്തിരുന്നതായിരുന്നു ഇതിനൊരപവാദം. തുച്ഛമായിരുന്നു അടങ്കൽ തുക. നൂറിലേറെ ചക്കകളുള്ള ഒരു പ്ലാവിന് അഞ്ചോ പത്തോ രൂപ മതിയായിരുന്നു. അയൽസംസ്ഥാനങ്ങളിൽനിന്നു കച്ചവടക്കാർ വന്നുതുടങ്ങിയതോടെ ഇതിനു മാറ്റം വന്നു. ഇടിച്ചക്കയ്ക്ക് പത്തും പതിനഞ്ചും രൂപ കിട്ടിത്തുടങ്ങി. വിളഞ്ഞ ചക്കയ്ക്ക് ഇരുപതും ഇരുപത്തഞ്ചും ഇപ്പോൾ പറന്പിൽ കിട്ടും. വിപണിയിലെത്തുന്പോൾ വിലയുടെ സ്വഭാവം മാറും. ചക്ക ഒന്നിന് ഇരുന്നൂറും മുന്നൂറും വരെയാകും. ഇക്കുറി ചക്കസീസണ്‍ തുടങ്ങും മുൻപു കൊച്ചിയിൽ നടന്ന ഒരു വിപണനമേളയിൽ മടല് നീക്കാത്ത ഒരു കിലോ ചക്കയുടെ വില 30 രൂപയായിരുന്നു. 20 കിലോ തൂക്കം വരുന്ന സാധാരണ വലിപ്പമുള്ള ഒരുചക്കയ്ക്കു വില 600 രൂപ. കേരളം വിട്ടാൽ പിന്നേയും ഉയരും ഈ വില.
തിരിച്ചറിവിന്റെ കാലം
വിഷരഹിത പച്ചക്കറിയുടെ പ്രചാരണം ആരംഭിച്ചപ്പോൾ ചക്കയ്ക്കായും വാദങ്ങളുണ്ടായി. ചക്ക മഹോത്സവങ്ങൾ അടുത്തകാലത്തായി കേരളത്തിൽ നടന്നുവരുന്നു. ചക്ക വിഭവങ്ങളുടെ മത്സരങ്ങളും നടക്കുന്നു. ചക്കകൊണ്ടു നൂറിലേറെ വിഭവങ്ങൾ വരെ ഉണ്ടാക്കാം. ചക്കപ്പുഴുക്കു മുതൽ ചക്ക ഫ്രൈഡ് വരെ. ഹൽവ മുതൽ ഷെയ്ക്ക് വരെ. പുട്ടുപൊടി മുതൽ സൂപ്പും ബേബി ഫുഡും വരെ. കട് ലറ്റ് മുതൽ മിക്സ്ചറും മിഠായിയും വരെ. മടലടക്കമുള്ള ചക്ക അവശിഷ്ടങ്ങൾകൊണ്ടു കാലിത്തീറ്റയും ബയോഗ്യാസും കന്പോസ്റ്റും ഉണ്ടാക്കാം.
ചക്കയെക്കുറിച്ചുള്ള തിരിച്ചറിവിന്റെ കാലമാണിപ്പോൾ. കേരളത്തിന്റെ ഔദ്യോഗിക ഫലമായി ചക്കയെ സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നു. കണ്മുന്നിൽ വലുതായിതന്നെ ഉണ്ടായിരുന്നിട്ടും കാണാതിരുന്ന ഒന്നിന്റെ വൈകിയുള്ള കണ്ടെത്തൽ. കൃഷിച്ചെലവിന്റെ ഭാരമില്ലാതെ കേരളത്തിൽ അങ്ങോളം ഇങ്ങോളം സുലഭമായി വിളയുന്ന കാർഷികോത്പന്നമായിരുന്നിട്ടും കർഷകർ പോലും ചക്കയെ കണ്ടില്ലെന്നു നടിക്കുകയായിരുന്നു. കോടികളുടെ വിദേശനാണ്യമടക്കം നേടിത്തരാൻ ശേഷിയുണ്ടായിട്ടും ചക്കയുടെ സാധ്യതകളെ അവഗണിച്ചു. ഔഷധമൂല്യം അറിയാൻ ശ്രമിച്ചില്ല. പുതുതലമുറയാകട്ടെ ഭക്ഷ്യപദാർഥമായി പോലും ചക്കയെ പരിഗണിച്ചില്ല.
അതിവിസ്തൃത വിപണി
ഗുണവും രുചിയും കണക്കാക്കിയാൽ ചക്കയ്ക്കു സ്വദേശത്തും വിദേശത്തും വലിയ വിപണി കണ്ടെത്താൻ കഴിയും. അതിന്റെ സൂചനകൾ നിലവിൽതന്നെ കണ്ടുതുടങ്ങിയിട്ടുണ്ട്. വഴിവക്കിൽ കൂട്ടിയിട്ടുള്ള ചക്ക വിൽപനയാണ് ഇതുവരെ നടന്നിരുന്നത്. എന്നാൽ ഇപ്പോൾ പച്ചക്കറിക്കടയിലും സൂപ്പർ മാർക്കറ്റുകളിലും ചക്ക കണ്ടുതുടങ്ങിയിരിക്കുന്നു. വിദേശത്തടക്കം ഫൈവ് സ്റ്റാർ ഹോട്ടലുകളിലെ വിരുന്നുകളിൽ ആപ്പിളിനും മുന്തിരിക്കുമൊപ്പം ചക്കപ്പഴ ചുളയും സ്ഥാനംപിടിക്കുന്നു. ബംഗ്ലാദേശ്, ഇന്തോനേഷ്യ, ഫിലിപ്പീൻസ്, തായ് ലൻഡ്, വിയറ്റ്നാം തുടങ്ങി ചുരുക്കം ചില രാജ്യങ്ങളൊഴിച്ചാൽ മറ്റിടങ്ങളിൽ ചക്ക ഒരു അത്യപൂർവഫലമാണ്. അവിടങ്ങളിൽ അതിവിസ്തൃതമായ വിപണി ചക്കയെ കാത്തിരിക്കുന്നു. പഴവും പച്ചയുമായി ചക്കവിഭവങ്ങൾ മികച്ചരീതിയിൽ മാർക്കറ്റ് ചെയ്യാനായാൽ ചക്കയെ പിന്നെ പിടിച്ചാൽ കിട്ടില്ല.
ചക്കപോലെ വിളയുന്ന ഫലങ്ങൾ വേറെയുമുണ്ടു നാട്ടിൽ. മാങ്ങ, ആഞ്ഞിലിച്ചക്ക, ആത്തക്ക, പാഷൻഫ്രൂട്ട്, കശുമാന്പഴം, ചാന്പങ്ങ, സപ്പോട്ട, റന്പൂട്ടാൻ തുടങ്ങിയവ വളപ്രയോഗമില്ലാതെയും വിളക്കേടില്ലാതെയും കേരളത്തിൽ സമൃദ്ധമായി വിളയുന്നവയാണ്. ഇതിൽ ചിലതു വിദേശികളാണെങ്കിലും ഇവ വൻതോതിൽ കൃഷി ചെയ്തു രാജ്യാതിർത്തി കടത്തി വിപണനം ചെയ്യാനാകും. ആഞ്ഞലിച്ചക്ക അടുത്തനാളിൽ കേരളത്തിൽ ചിലയിടങ്ങളിൽ വിൽപന നടത്തിയതു കിലോഗ്രാമിനു 150 മുതൽ 250 രൂപ വരെ വിലയ്ക്കായിരുന്നു.
ചക്കയെക്കുറിച്ചു ചർച്ചകൾ
പല നാടുകളിൽനിന്നായി പുതിയതരം പഴങ്ങൾ കേരളവിപണിയിൽ എത്തുന്നുണ്ട്. കുടംപുളിയുടെയും കൊക്കോയുടെയും മറ്റും രുചിയുള്ള ഇവ വലിയവില നൽകി വാങ്ങി തിന്നുകയും ചെയ്യുന്നു. ഇവിടെ വിളയുന്ന പഴങ്ങൾ ഈവിധം മറുനാടുകളിലും വിൽപനയ്ക്കെത്തിക്കാം.
ചക്കയെ സംസ്ഥാനഫലമായി പ്രഖ്യാപിച്ചതുകൊണ്ടു നേട്ടങ്ങൾ പലതുണ്ടാകും. ചക്കയെക്കുറിച്ച് ഇനി ചർച്ചകളും പഠനങ്ങളും നടക്കും. അവഗണന അവസാനിക്കും. സ്റ്റാറ്റസ് ഉയരും. മൂല്യവർധിത ഉത്പന്നങ്ങൾ വ്യാ വസായികാടിസ്ഥാനത്തിൽ ഉത്പാദിപ്പിക്കാൻ തുടങ്ങും. കയറ്റുമതി സാധ്യതകൾ വർധിക്കും. ചക്കതേടി വ്യവസായികൾ ഗ്രാമങ്ങളിലെത്തും. ഡിമാൻഡ് സൂചിക കുതിക്കും. വിലകൂടും. റബറിനും തെങ്ങിനും കശുമാവിനും പകരമായി പ്ലാവ് കൃഷിയെപ്പറ്റി ചിന്തകളുണ്ടാകും. അതൊരു കാർഷിക വിപ്ലവത്തിന്റെ വഴി തുറക്കലാകാം.
ചക്കയുടെ ജന്മനാട്
ഇന്ത്യയാണു ചക്കയുടെ ജന്മനാട്. പശ്ചിമഘട്ട മലനിരകളിലാണ് ഇതു കാണപ്പെടുന്നതെങ്കിലും കേരളത്തിലാണ് കൂടുതലുമുള്ളത്. ആറായിരം വർഷം മുൻപേ ചക്ക ഇവിടെ ഉണ്ടായിരുന്നതായി പറയപ്പെടുന്നു. പ്രായ-ദേശ വ്യത്യാസമില്ലാതെ ആളുകൾ ചക്ക ഇഷ്ടപ്പെടുന്നു. പോഷകത്തിന്റെ കാര്യത്തിൽ ചക്ക അതിസന്പന്നനാണ്. ജീവകങ്ങളും മൂലകങ്ങളും നാരുകളും സമൃദ്ധം. രോഗപ്രതിരോധ ശേഷിയിലും മുന്പൻ. കാൻസറിനെ വരെ തടഞ്ഞുനിർത്തും. പ്രമേഹത്തെയും കൊളസ്ട്രോളിനെയും പിടിച്ചുകെട്ടും. രക്തധമനികളുടെ നശീകരണം ഇല്ലാതാക്കി വാർധക്യത്തെപ്പോലും ദൂരെ നിർത്തും. ഇതൊക്കെ ഗവേഷണങ്ങളിലൂടെ തെളിയിക്കപ്പെട്ടിട്ടുള്ള വസ്തുതകളാണ്. അരിയും ചക്കയും കപ്പയും മുഖ്യ ആഹാരമാക്കിയ പഴയതലമുറ ജീവിതശൈലി രോഗങ്ങളുടെ പിടിയിൽപ്പെടാതെ ദീർഘായുസുക്കളായിരുന്നത് ഇതിനു സാക്ഷ്യംനൽകുന്നു.
ചക്കച്ചുളയിൽ 23 ശതമാനം അന്നജമാണ്. രണ്ടുശതമാനം പ്രോട്ടീൻ. ഒരു ശതമാനം കൊഴുപ്പ്. ബാക്കി 74 ശതമാനവും വെള്ളം. 100 ഗ്രാം ചക്ക 95 കലോറി ഊർജം സമ്മാനിക്കും. ചക്കക്കുരുവിൽ ഇതു കൂടും. വിറ്റാമിനുകൾ, സോഡിയം, പൊട്ടാസ്യം, കാത്സ്യം, ഇരുന്പ്, മഗ്നീഷ്യം, ഫോസ്ഫറസ് തുടങ്ങിയവയുടെ സാന്നിധ്യവും ചക്കയിലുണ്ട്. പച്ചച്ചക്കയെ അപേക്ഷിച്ചു പഴം ചക്കയിൽ പഞ്ചസാരയുടെ അളവ് പതിന്മടങ്ങാണ്. അതുകൊണ്ടു പ്രമേഹരോഗികൾ പച്ചച്ചക്ക തിന്നാൽ മതി. പഴുത്തതു തിന്നാൽ പണി കിട്ടും.
എം. റോയ്
പുത്തൻ പാന മനമുരുകും ധ്യാനം
അമ്മകന്നിമണിതന്റെ നിർമലദുഃഖങ്ങളിപ്പോൾ... എത്രയോ ഹൃദയസ്പർശിയാണ് ഈ വരികൾ. ഒരമ്മയുടെ നെഞ്ചുപിളർക്കുന്ന വിലാപ
ലണ്ടനിലെ മല്ലു ഷെഫ്
ലണ്ടൻ നഗരത്തിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് എത്തുന്ന ഇംഗ്ലീഷുകാർ മലയാളികളുടെ നാടൻ വിഭവങ്ങളായ കപ്പയും മീനും ച
ഈ മലയും കടന്ന്
യാത്ര പോകുന്ന പലരുടെയും കഥകൾ നമ്മൾ കേൾക്കാറുണ്ട്. എന്നാൽ, സാഹസിക യാത്രകൾ പ്രിയമാക്കിയവരുടെയോ? മഞ്ഞുമലകൾ താണ്ട
ദേവദേയം ഈ സൗഭാഗ്യം
പല്ലിശേരിക്കുന്നിലെ കാരുണ്യപ്രവാഹം, അറിയുന്നവർക്കൊക്കെ മഹാവിസ്മയമാണ്. സ്നേഹപരിചരണത്തിന്റെയും കരുതലിന്റെയും ആ
ആ മൂന്നു വർഷങ്ങൾ
പി. ഭാസ്കരൻ...
മലയാളം നെഞ്ചിലേറ്റിയ പ്രിയ കവി. ആ തൂലികയിൽനിന്ന് ഉതിർന്നുവീണ കവിതാ ശകലങ്ങൾ മൂളാത്തവരായി ആ
കുട്ടനാടിന്റെ ഡോക്ടറമ്മയും മകനും
പഞ്ചനക്ഷത്ര ആശുപത്രികളിലെ ഗ്ലാമർ ജോലിയും സൗകര്യങ്ങളും വൻ പ്രതിഫലവും വേണ്ടെന്നു വച്ചു സ്വന്തം കൈയിലെ പണം മുടക്കി ഒ
പക്ഷിമൃഗാദികൾക്ക് പുത്തൻ ഊര്
ഭാവി നമ്മൾ പോകുന്നയിടമല്ല, സൃഷ്ടിക്കുന്നതാണ്. അതിലേക്കുള്ള പാതകൾ കണ്ടെത്തുന്നതല്ല, നിർമിക്കുന്നതാണ്. ഈ പാതകൾ നിർ
കുഞ്ഞിരാമാനന്ദം
ഈ ആശുപത്രിയുടെ ഉടമ ഒരു കല്പണിക്കാരനാണ്. സ്വന്തം അധ്വാനത്തിൽ കല്ലുകളടുക്കി കെട്ടിപ്പൊക്കിയ ആശുപത്രി ആറു മാസങ്ങൾ
രാജ്ഭവനിലെ രഹസ്യങ്ങൾ
വലിയൊരു കപ്പലിന്റെ ഡെക്കില്‍ ഇരിക്കുന്നതു പോലെ ഒരു മുനമ്പിലിരുന്ന് അറബിക്കടലിന്റെ ഗോവൻ ഭംഗി ആസ്വദിക്കുക, ഇതൊരു സ്വ
മഹാപാപത്തിന് 25 വയസ്
ഗുജറാത്തിലും ഒറീസയിലെ കാണ്ഡമാലിലും മണിപ്പുരിലുമൊക്കെ ന്യൂനപക്ഷങ്ങൾ കൊല്ലാക്കൊല ചെയ്യപ്പെടുന്നതിനു മുന്‍പത്തെ കാര്‍
ഇന്ത്യയുടെ മാനേജ്മെന്റ് ഗുരു
ഇന്ത്യയിൽ ബിസിനസ് മാനേജ്മെന്റ് പഠനത്തിനു തുടക്കമിട്ടത് ജംഷഡ്പുർ എക്സ്എല്‍ആര്‍ഐയിലെ ഈശോ സഭാ വൈദികർ ആണെങ്കിൽ അ
കയാക്കിംഗ് പ്രീസ്റ്റ്
മുപ്പതു വയസു വരെ വെള്ളത്തിലിറങ്ങാൻ പേടിയായിരുന്ന ഒരു യുവാവ്. 32-ാം വയസിൽ നിർബന്ധത്താൽ നീന്തൽ പഠിക്കുന്നു. പിന്നെ പ
75 ലും വശീകരിക്കുന്നു വിഷകന്യക
ജീവിതവും മരണവും മുഖാമുഖം നിൽക്കുന്ന കുടിയേറ്റ ഭൂമിയിലെ രാപ്പകൽ യുദ്ധങ്ങൾ ആകാശവൃക്ഷത്തിലെ ഏറുമാടത്തിലിരുന്ന് ഒ
ഒന്നാം പുൽക്കൂട്
1223... വിശുദ്ധ ഫ്രാൻസിസ് അസീസി ലോകത്തിലെ ആദ്യത്തെ പുൽക്കൂട് ഒരുക്കിയ വർഷം. ആ മഹാസംഭവത്തിന് ഈ ക്രിസ്മസ് ദിനത്തിൽ
ജാർഖണ്ഡിന്റെ കറുത്ത മുത്ത്, ധോരി മാതാവ്!
നൂറടി താഴ്ചയുള്ള കൽക്കരി ഖനിയിൽനിന്ന് ഒരു രൂപം കിട്ടുന്നു. അതു കാളിദേവിയാണെന്നു ധരിച്ച് ഒരു മുറിയിൽ പ്രതിഷ്ഠിച്ചു
പശുക്കൂട്ടിലെ പവർഹൗസ്
വൈദ്യുതിച്ചാർജിനെച്ചൊല്ലി പലരും ആശങ്കയിലും ആശയക്കുഴപ്പത്തിലും കഴിയുന്പോൾ ദേ ഇവിടൊരാൾ തന്റെ പശുക്കൂട്ടിൽനിന്ന
ആ രാത്രിയുടെ കാവൽ മാലാഖ
സ്വന്തം ജീവൻ ബലികഴിച്ച് നൂറ്റന്പതോളം ഹോസ്റ്റൽവാസികളെ ജീവിതത്തിലേക്കു പിടിച്ചുകയറ്റിയ സിസ്റ്റർ ലയോള സിഎംസി എന്ന ധ
ഗോക്കളെ മേയ്ച്ചും....മനസുണ്ടെങ്കിൽ എല്ലാം മനോഹരമാകും
പഠനത്തിന് ഇടവേള കിട്ടിയാൽ മൊബൈൽ ഫോണിൽ തോണ്ടിയോ ടിവിക്കു മുന്നിൽ
ചടഞ്ഞിരുന്നോ സമയം നീക്കുന്നവരാണ് പല കൗമാരക്
മുരിങ്ങയിലകൊണ്ട് പുട്ട് ഉണ്ടാക്കിയ കഥ!
നാൽപ്പത്തിയേഴാം വയസിൽ സ്വകാര്യ ബാങ്കിലെ സീനിയർ മാനേജർ പദവി രാജിവച്ച് ഒരു വ്യവസായം തുടങ്ങിയപ്പോൾ പലരും എതിർത്തു
ചിപ്പിലിത്തോട്ടിലെ ലോകകപ്പ്
ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ ജ്വരത്തിൽ ലോകം ആറാടുന്പോൾ ഇവിടെയൊരാൾ ക്രിക്കറ്റിന്റെ മറ്റൊരു ആവേശക്കാഴ്ച തീർത്തു ക്രിക്ക
പുത്തൻ പാന മനമുരുകും ധ്യാനം
അമ്മകന്നിമണിതന്റെ നിർമലദുഃഖങ്ങളിപ്പോൾ... എത്രയോ ഹൃദയസ്പർശിയാണ് ഈ വരികൾ. ഒരമ്മയുടെ നെഞ്ചുപിളർക്കുന്ന വിലാപ
ലണ്ടനിലെ മല്ലു ഷെഫ്
ലണ്ടൻ നഗരത്തിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് എത്തുന്ന ഇംഗ്ലീഷുകാർ മലയാളികളുടെ നാടൻ വിഭവങ്ങളായ കപ്പയും മീനും ച
ഈ മലയും കടന്ന്
യാത്ര പോകുന്ന പലരുടെയും കഥകൾ നമ്മൾ കേൾക്കാറുണ്ട്. എന്നാൽ, സാഹസിക യാത്രകൾ പ്രിയമാക്കിയവരുടെയോ? മഞ്ഞുമലകൾ താണ്ട
ദേവദേയം ഈ സൗഭാഗ്യം
പല്ലിശേരിക്കുന്നിലെ കാരുണ്യപ്രവാഹം, അറിയുന്നവർക്കൊക്കെ മഹാവിസ്മയമാണ്. സ്നേഹപരിചരണത്തിന്റെയും കരുതലിന്റെയും ആ
ആ മൂന്നു വർഷങ്ങൾ
പി. ഭാസ്കരൻ...
മലയാളം നെഞ്ചിലേറ്റിയ പ്രിയ കവി. ആ തൂലികയിൽനിന്ന് ഉതിർന്നുവീണ കവിതാ ശകലങ്ങൾ മൂളാത്തവരായി ആ
കുട്ടനാടിന്റെ ഡോക്ടറമ്മയും മകനും
പഞ്ചനക്ഷത്ര ആശുപത്രികളിലെ ഗ്ലാമർ ജോലിയും സൗകര്യങ്ങളും വൻ പ്രതിഫലവും വേണ്ടെന്നു വച്ചു സ്വന്തം കൈയിലെ പണം മുടക്കി ഒ
പക്ഷിമൃഗാദികൾക്ക് പുത്തൻ ഊര്
ഭാവി നമ്മൾ പോകുന്നയിടമല്ല, സൃഷ്ടിക്കുന്നതാണ്. അതിലേക്കുള്ള പാതകൾ കണ്ടെത്തുന്നതല്ല, നിർമിക്കുന്നതാണ്. ഈ പാതകൾ നിർ
കുഞ്ഞിരാമാനന്ദം
ഈ ആശുപത്രിയുടെ ഉടമ ഒരു കല്പണിക്കാരനാണ്. സ്വന്തം അധ്വാനത്തിൽ കല്ലുകളടുക്കി കെട്ടിപ്പൊക്കിയ ആശുപത്രി ആറു മാസങ്ങൾ
രാജ്ഭവനിലെ രഹസ്യങ്ങൾ
വലിയൊരു കപ്പലിന്റെ ഡെക്കില്‍ ഇരിക്കുന്നതു പോലെ ഒരു മുനമ്പിലിരുന്ന് അറബിക്കടലിന്റെ ഗോവൻ ഭംഗി ആസ്വദിക്കുക, ഇതൊരു സ്വ
മഹാപാപത്തിന് 25 വയസ്
ഗുജറാത്തിലും ഒറീസയിലെ കാണ്ഡമാലിലും മണിപ്പുരിലുമൊക്കെ ന്യൂനപക്ഷങ്ങൾ കൊല്ലാക്കൊല ചെയ്യപ്പെടുന്നതിനു മുന്‍പത്തെ കാര്‍
ഇന്ത്യയുടെ മാനേജ്മെന്റ് ഗുരു
ഇന്ത്യയിൽ ബിസിനസ് മാനേജ്മെന്റ് പഠനത്തിനു തുടക്കമിട്ടത് ജംഷഡ്പുർ എക്സ്എല്‍ആര്‍ഐയിലെ ഈശോ സഭാ വൈദികർ ആണെങ്കിൽ അ
കയാക്കിംഗ് പ്രീസ്റ്റ്
മുപ്പതു വയസു വരെ വെള്ളത്തിലിറങ്ങാൻ പേടിയായിരുന്ന ഒരു യുവാവ്. 32-ാം വയസിൽ നിർബന്ധത്താൽ നീന്തൽ പഠിക്കുന്നു. പിന്നെ പ
75 ലും വശീകരിക്കുന്നു വിഷകന്യക
ജീവിതവും മരണവും മുഖാമുഖം നിൽക്കുന്ന കുടിയേറ്റ ഭൂമിയിലെ രാപ്പകൽ യുദ്ധങ്ങൾ ആകാശവൃക്ഷത്തിലെ ഏറുമാടത്തിലിരുന്ന് ഒ
ഒന്നാം പുൽക്കൂട്
1223... വിശുദ്ധ ഫ്രാൻസിസ് അസീസി ലോകത്തിലെ ആദ്യത്തെ പുൽക്കൂട് ഒരുക്കിയ വർഷം. ആ മഹാസംഭവത്തിന് ഈ ക്രിസ്മസ് ദിനത്തിൽ
ജാർഖണ്ഡിന്റെ കറുത്ത മുത്ത്, ധോരി മാതാവ്!
നൂറടി താഴ്ചയുള്ള കൽക്കരി ഖനിയിൽനിന്ന് ഒരു രൂപം കിട്ടുന്നു. അതു കാളിദേവിയാണെന്നു ധരിച്ച് ഒരു മുറിയിൽ പ്രതിഷ്ഠിച്ചു
പശുക്കൂട്ടിലെ പവർഹൗസ്
വൈദ്യുതിച്ചാർജിനെച്ചൊല്ലി പലരും ആശങ്കയിലും ആശയക്കുഴപ്പത്തിലും കഴിയുന്പോൾ ദേ ഇവിടൊരാൾ തന്റെ പശുക്കൂട്ടിൽനിന്ന
ആ രാത്രിയുടെ കാവൽ മാലാഖ
സ്വന്തം ജീവൻ ബലികഴിച്ച് നൂറ്റന്പതോളം ഹോസ്റ്റൽവാസികളെ ജീവിതത്തിലേക്കു പിടിച്ചുകയറ്റിയ സിസ്റ്റർ ലയോള സിഎംസി എന്ന ധ
ഗോക്കളെ മേയ്ച്ചും....മനസുണ്ടെങ്കിൽ എല്ലാം മനോഹരമാകും
പഠനത്തിന് ഇടവേള കിട്ടിയാൽ മൊബൈൽ ഫോണിൽ തോണ്ടിയോ ടിവിക്കു മുന്നിൽ
ചടഞ്ഞിരുന്നോ സമയം നീക്കുന്നവരാണ് പല കൗമാരക്
മുരിങ്ങയിലകൊണ്ട് പുട്ട് ഉണ്ടാക്കിയ കഥ!
നാൽപ്പത്തിയേഴാം വയസിൽ സ്വകാര്യ ബാങ്കിലെ സീനിയർ മാനേജർ പദവി രാജിവച്ച് ഒരു വ്യവസായം തുടങ്ങിയപ്പോൾ പലരും എതിർത്തു
ചിപ്പിലിത്തോട്ടിലെ ലോകകപ്പ്
ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ ജ്വരത്തിൽ ലോകം ആറാടുന്പോൾ ഇവിടെയൊരാൾ ക്രിക്കറ്റിന്റെ മറ്റൊരു ആവേശക്കാഴ്ച തീർത്തു ക്രിക്ക
ചൂടൻ സിറ്റി വഴി കുവൈറ്റ്
ആത്മാവു സിറ്റിയിലൂടെ മോസ്കോയിലെത്താം. അവിടെനിന്നു കുവൈറ്റ് സിറ്റി വഴി അമേരിക്കൻകുന്നിൽ ലാൻഡ് ചെയ്യാം. ചൂടൻ സിറ്റിയി
കലിഗ്രഫിയില്‍ കൈവച്ചാല്‍
കൈയക്ഷരം മോശമാണെന്നു പരിഭവിക്കുന്നവരാണോ നിങ്ങൾ...! എങ്കിൽ കലിഗ്രഫിയിൽ ഒന്നു കൈവച്ചാലോ..? മലയാള സിനിമയുടെ പരസ്യ
യഹൂദന്റെ മസ്തിഷ്കം
ഹമാസ് ഭീകരർ ഇസ്രയേൽ ആക്രമിച്ചതിലൂടെ തുടക്കമിട്ട മറ്റൊരു യുദ്ധം ലോകത്തെ മുറിവേൽപിച്ചുകൊണ്ടിരിക്കുന്നു. യഹൂദരെപ്
സൺഡേ ദീപിക അവതരിപ്പിക്കുന്നു...ബാൻഡ് മേളം ചന്പക്കുളം സിസ്റ്റേഴ്സ്
“ഉടൻതന്നെ മൈതാനത്ത് നിങ്ങൾ ഏവരും ആകാംക്ഷയോടെ കാത്തിരുന്ന ആ അപൂർവ കലാവിരുന്ന് ആരംഭിക്കുന്നു. സുപ്രസിദ്ധ ബാൻഡ് സം
ഇത്തിരി പുളിക്കും
ഗ്രാമത്തിൽ എല്ലാവരുംകൂടി ചേർന്ന് വർഷം ഏകദേശം 35 ടണ്‍ കുടംപുളിയാണ് വിളവെടുക്കുന്നത്. അതായത്, പ്രതിവര്‍ഷം 65 ലക്ഷ
സിൻ ചാവോ വിയറ്റ്നാം വിളിക്കുന്നു!
പതിറ്റാണ്ടുകൾ നീണ്ട യുദ്ധത്തിൽ ബോംബുകൾ നക്കിത്തുടച്ച ഒരു നാട്. ചോരയും നിലവിളിയും പട്ടിണിയും ഭീതി പരത്തിയ മണ്ണ്. ഒര
ഘടികാരങ്ങൾ നിലച്ച സമയം
79 ദിവസം ഐസിയുവിൽ... അതിൽ 60 ദിവസവും വെന്റിലേറ്ററിൽ...45 ദിവസം തുടർച്ചയായ ഡയാലിസിസ്, അവയവങ്ങൾ 80 ശതമാനവും പ്ര
ഇത്ര മധുരിക്കുമോ!
മലയാളത്തിന്റെ മധുസ്മിതത്തിനു നവതിയുടെ നറുമധുരം. അധ്യാപകജോലി ഉപേക്ഷിച്ച് അഭിനയം പഠിക്കാൻ പോയ പി. മാധവന് നായ
മാറണം മനോഭാവം
സമൂഹമാധ്യമങ്ങളിൽനിന്നും ലോകത്ത് എവിടെയൊക്കെ അവസരങ്ങളുണ്ടെന്ന് മാതാപിതാക്കൾക്കും കുട്ടികൾക്കും പെട്ടെന്നു മനസ
ഹൃദയപൂർവം...
അസീസിയിലെ വിശുദ്ധ ഫ്രാൻസിസിന്റെ കരുതലും സ്നേഹവും തന്റെ സഭാശുശ്രൂഷയുടെ മുഖമുദ്രയാക്കിയ ശ്രേഷ്ഠപിതാവാണ് ഫ്രാൻ
Latest News
കേജരിവാളിന്റെ അറസ്റ്റ്; പൗരാവകാശങ്ങളും രാഷ്ട്രീയ അവകാശങ്ങളും സംരക്ഷിക്കപ്പെടണം: ഐക്കരാഷ്ട്രസഭ
ഇടുക്കിയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്
പാലക്കാട്ട് വീട്ടുവളപ്പിൽ സ്ത്രീക്കുനേരെ കാട്ടുപന്നിയുടെ ആക്രമണം; കാൽ കടിച്ചുമുറിച്ചു
കേന്ദ്രത്തിന്റേത് നീചമായ രാഷ്ട്രീയം: കോൺഗ്രസിനെ സാമ്പത്തികമായി തകർക്കാനുള്ള പദ്ധതിയെന്ന് കെ.സി. വേണുഗോപാൽ
പിഴയും പലിശയുമടക്കം 1,700 കോടി അടയ്ക്കണം: കോൺഗ്രസിന് വീണ്ടും ആദായനികുതി വകുപ്പിന്റെ നോട്ടീസ്
Latest News
കേജരിവാളിന്റെ അറസ്റ്റ്; പൗരാവകാശങ്ങളും രാഷ്ട്രീയ അവകാശങ്ങളും സംരക്ഷിക്കപ്പെടണം: ഐക്കരാഷ്ട്രസഭ
ഇടുക്കിയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്
പാലക്കാട്ട് വീട്ടുവളപ്പിൽ സ്ത്രീക്കുനേരെ കാട്ടുപന്നിയുടെ ആക്രമണം; കാൽ കടിച്ചുമുറിച്ചു
കേന്ദ്രത്തിന്റേത് നീചമായ രാഷ്ട്രീയം: കോൺഗ്രസിനെ സാമ്പത്തികമായി തകർക്കാനുള്ള പദ്ധതിയെന്ന് കെ.സി. വേണുഗോപാൽ
പിഴയും പലിശയുമടക്കം 1,700 കോടി അടയ്ക്കണം: കോൺഗ്രസിന് വീണ്ടും ആദായനികുതി വകുപ്പിന്റെ നോട്ടീസ്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top